tag:blogger.com,1999:blog-90291168863808809782024-02-07T00:47:00.277-08:00അത്തൗഹീദ്Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger42125tag:blogger.com,1999:blog-9029116886380880978.post-79126076311022658392017-08-23T02:45:00.002-07:002017-08-23T02:45:55.435-07:00സ്ത്രീ ഇസ്ലാമിലും ഇതര സംസ്കാരങ്ങളിലും | പി മുഹമ്മദ് കുട്ടശ്ശേരി<div dir="ltr" style="text-align: left;" trbidi="on">
<br />പുരുഷന് തുല്യമായ സ്ഥാനം സ്ത്രീക്ക് നല്‍കിക്കൊണ്ട് മുഹമ്മദ് നബി ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുമ്പോള്‍ എന്തായിരുന്നു ലോകത്ത് സ്ത്രീയുടെ അവസ്ഥ? ഹൈന്ദവ സംസ്കാരത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീ ചിതയില്‍ ചാടി മരിക്കണമെന്നായിരുന്നു വ്യവസ്ഥ. ബാബിലോണിയയിലെ ഹമൂറാബി സംസ്കാരത്തില്‍ അവള് നാല്‍ക്കാലിയായി ഗണിക്കപ്പെട്ടു. ഒരാള്‍ മറ്റൊരാളുടെ പുത്രിയെ വധിച്ചാല്‍ ഘാതകന്റെ പുത്രിയെയും കൊല്ലുമായിരുന്നു. ഗ്രീക്കുകാര്‍ ജാലകങ്ങളില്ലാത്ത ഇരുണ്ട മുറിയിലായിരുന്നു അവളെ പാര്‍പ്പിച്ചിരുന്നത്. പുറത്ത് കാവല്‍ക്കാരെയും നിയമിക്കും. റോമാ സംസ്കാരത്തില്‍ സ്ത്രീക്ക് സ്വന്തമായ വ്യക്തിത്വം പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. <br /><br />പുരാതന ഈജിപ്ത്യന്‍ സംസ്കാരം ആദ്യകാലത്ത് സ്ത്രീകളെ ആദരിച്ചിരുന്നുവെങ്കിലും പിന്നീട് അവള് മലിനമാണെന്നും ശപികക്കപ്പെട്ടവളാണെന്നും വിധിച്ചു അവളെ അകറ്റി നിര്‍ത്തി. സ്ത്രീക്ക് ആത്മാവുണ്ടോ എന്ന സംവാദം പോലും അന്ന് നടന്നു. കന്യാമര്‍യമിനു മാത്രമേ ആത്മാവുള്ളൂ എന്ന വാദഗതി ഉയര്‍ന്നു വന്നു. ക്രിസ്തുമതത്തിലും യഹൂദ മതത്തിലും തിന്മയുടെ കവാടമാണ് സ്ത്രീ എന്ന് വിധിക്കപ്പെട്ടു. ഒഴിവാക്കാന്‍ നിവൃത്തിയില്ലാത്ത ഒരു ശല്യമാണ് സ്ത്രീ എന്നുപോലും ചില ക്രൈസ്തവ പുരോഹിതന്മാര് അഭിപ്രായപ്പെട്ടു. മുഹമ്മദ് നബി ജനിച്ച അറബ് സമൂഹവും സ്ത്രീകളെ ആദരിക്കുന്നവരായിരുന്നില്ല. <br /><br />സ്ത്രീയുടെ ജനനം തന്നെ അവര്‍ അപമാനമായി കണ്ടു.ഒട്ടകത്തെ തീറ്റിപ്പോറ്റാന്‍ വരുന്ന ചെലവ് അനാവശ്യമായി കാണാത്ത അവര്‍ ഒരു സ്ത്രീയെ തീറ്റിപ്പോറ്റുന്നത് വൃഥാവേലയായി കണ്ടു. കുഞ്ഞ് പെണ്ണാണെങ്കില്‍ അവളെ ജീവനോടെ കുഴിച്ചുമൂടുക എന്നതായിരുന്നു ചിലര്‍ കണ്ട പരിഹാര മാര്‍ഗം. അറബികളുടെ സംസ്കാരത്തില്‍ ഇഷ്ടമുള്ള എണ്ണം സ്ത്രീകളെ വിവാഹം കഴിക്കാം. തോന്നുമ്പോഴൊക്കെയും വിവാഹമോചനവും നടത്താം എന്നതായിരുന്നു അവസ്ഥ.<br /><br />ഇങ്ങനെ ലോകം മുഴുവനും സ്ത്രീയെ അവഹേളിക്കുന്ന ഒരു അവസ്ഥയിലാണ് ഇസ്ലാം സ്ത്രീയുടെ വിഷയത്തില്‍ ഒരു പുതിയ സന്ദേശവുമായി രംഗത്ത് വന്നത്. ഖുര്‍ആന്‍ പുരുഷന്റെ അതേ പദവി തന്നെ സ്ത്രീക്കും നല്കി. പുരുഷന് സ്ത്രീയില്‍ നിന്നും സ്ത്രീ പുരുഷനില്‍നിന്നുമാണെന്ന് പ്രഖ്യാപിച്ചു. അല്ലാഹുവിന്റെയടുക്കല്‍ രണ്ടുപേരും തുല്യര്‍. ആരാണോ വിശ്വാസത്തോടെ കൂടുതല്‍ കര്‍മം ചെയ്യുന്നതെങ്കില്‍ അവര്‍ക്കാണ് ശ്രേഷ്ഠതയെന്ന് വിധിച്ചു. അവകാശങ്ങളിലും കടമകളിലും രണ്ടു വിഭാഗവും തുല്യര്‍. അവളുടെ അനുമതിയില്ലാതെ അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ ആര്‍ക്കും അധികാരമില്ല. പുരുഷനെപ്പോലെ സ്ത്രീക്കും, തന്ന ധനം തിരിച്ചു നല്കി വിവാഹമോചനം നടത്താനുള്ള അവകാശം നല്കി. കെട്ടിയും മൊഴിചൊല്ലിയും സ്ത്രീയെ കെട്ടിയിടുക എന്ന പീഡനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. അനന്തരസ്വത്തില്‍ അവള്‍ക്കും അവകാശം നല്കി. അല്ലാഹുവിനെയും ചെന്നായയെയുമല്ലാത്ത മറ്റൊന്നിനെയും ഭയപ്പെടാതെ സ്ത്രീകള്‍ക്ക് നിര്‍ഭയം യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയുണ്ടായി.<br /><br />പുരുഷന് പങ്കെടുക്കുന്ന എല്ലാ രംഗങ്ങളിലും സ്ത്രീക്കും സാന്നിധ്യം ലഭിച്ചു. അവളുടെ ശാരീരിക മാനസിക പ്രത്യേകതകളുമായി ഇണങ്ങച്ചേരാത്ത ചില രംഗങ്ങളിലൊഴികെ. യുദ്ധത്തിലും സ്ത്രീ പങ്കെടുത്തു. പട്ടാളക്കാര്‍ക്ക് വെളളം നല്‍കുക, മുറിവേറ്റവരെ ചികിത്സിക്കുക, പട്ടാളക്കാരുടെ സാധനങ്ങള്‍ സൂക്ഷിക്കുക മുതലായവയായിരുന്നു അവരില്‍ അര്‍പ്പിതമായ ദൗത്യം. എന്നാല്‍ പുരുഷന്മാരെ കവച്ച് വെക്കുന്ന ധീരതയോടെ അടര്‍ക്കളത്തില്‍ പടവെട്ടിയ ചില വനിതകളുണ്ട്. സ്വന്തം മകനെ യുദ്ധക്കളത്തില്‍ വെട്ടിയ ശത്രുവിനെ വധിച്ച നസീബയെപ്പോലുള്ള ധീരവനിതകള്‍ ഉദാഹരണം. <br /><br />സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യമാണ് ഇസ്ലാമിന്റെ ഏറ്റവും മികച്ച സംഭാവന. ജുമുഅ- ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ അവര്‍ അനുശാസിക്കപ്പെട്ടു. ഈദുഗാഹുകളില്‍ ഋതുമതികള്‍ പോലും പങ്കെടുക്കുമായിരുന്നു. വിജ്ഞാന സമ്പാദന വിഷയത്തില്‍ സ്ത്രീക്ക് ലഭിച്ച സ്വാതന്ത്ര്യം അവരില്‍ പുരുഷന്മാര്ക്കു കൂടി ക്ലാസ്സെടുക്കുകയും ഫത്വാ നല്‍കുകയും ചെയ്യുന്ന പണ്ഡിതകളെ വാര്‍ത്തെടുക്കാന്‍ കാരണമായി. രാഷ്ട്രീയ രംഗത്തും ശ്രദ്ധേയമായ സാന്നിധ്യം മുസ്ലിം സ്ത്രീ നേടി. ഭരണാധികാരികളുടെ ഉത്തരവുകള്‍ പരസ്യമായി ചോദ്യം ചെയ്യാന്‍ മാത്രം അവരുടെ രാഷ്ട്രീയ ബോധം ഉയര്‍ന്നു.<br /><br />സ്ത്രീയുടെ ഏറ്റവും വലിയ മഹത്വം ഉമ്മ എന്ന പദവിയാണ്. മനുഷ്യന് ഏറ്റവും അധികം കടപ്പെട്ടത് ഉമ്മയോടാണ്. ഉമ്മ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സമുദ്രമാണ്. ഒരു ഉമ്മക്ക് കുട്ടിയോടുള്ള സ്നേഹവും വികാരവും വര്‍ണ്ണനാതീതമാണ്. പത്തുമാസം ഗര്‍ഭം ചുമന്നു നടന്നു. നൊന്ത് പ്രസവിച്ചു. രണ്ടു വര്‍ഷം മുലയൂട്ടി; പ്രയാസത്തോടെ വളര്‍ത്തി. കുട്ടിക്ക് വേണ്ടി എത്ര പ്രയാസം സഹിക്കേണ്ടിവന്നാലും അതില്‍ വിഷമം അനുഭവിക്കില്ല. സ്നേഹത്തെ കവികളും സാഹിത്യകാരന്മാരും എത്ര ഹൃദയാവര്‍ജകമായാണ് വര്‍ണിക്കുന്നത്. മികാഈല്‍ നുഐമ എന്ന പ്രസിദ്ധനായ അറബി എഴുത്തുകാരന് ഉമ്മയെ വര്‍ണിക്കുന്നതിങ്ങനെ:<br /><br />'എല്ലാ ഹൃദയങ്ങളുടെ കാര്യവും അത്ഭുതകരമാണ്.എന്നാല്‍ മാതാവിന്റെ ഹൃദയം അത്യത്ഭുതം നിറഞ്ഞതാണ്. കുട്ടി അവരുടെ സമീപത്തുനിന്നു മാറി നില്‍ക്കേണ്ട സന്ദര്‍ഭമുണ്ടായാല്‍ അവര്‍ക്ക് രണ്ട് ശരീരവും രണ്ടു ഹൃദയവുമായി. ഉമ്മമാര് കുട്ടികളെ 'എന്റെ കരളേ എന്റെ കണ്ണേ' എന്നൊക്കെ വിളിക്കാറില്ലേ? ഇതൊന്നും അവരെ സംബന്ധിച്ചേടത്തോളം ഭംഗി വാക്കുകളല്ല. യാഥാര്‍ഥ്യം തന്നെയാണ്. കുട്ടിക്ക് ഒരു വിഷമം നേരിടുമ്പോഴേക്കും അവള്‍ക്ക് അതിന്റെ ഇരട്ടി വിഷമമായി. അവന്റെ ഞരമ്പില്‍ നിന്ന് ഒരു തുള്ളി ചോരയൊലിക്കുമ്പോഴേക്കും അവളുടെ ഹൃദയം പൊട്ടി ധാരധാരയായി ഒഴുകുകയായി. അവന്റെ കണ്ണില്‍ ഒരു പകല്‍ കറുക്കുമ്പോഴേക്കും അവളുടെ കണ്ണിലെ സൂര്യന്മാര് മുഴുവന്‍ ഇരുട്ടിലാവുകയായി. അവളുടെ കണ്ണില്‍ നിന്ന് അവന് അപ്രത്യക്ഷമാകുമ്പോഴേക്കും അവളുടെ കണ്ണിലെ ഉറക്കം കെടുകയായി. തന്റെ കുട്ടി സുരക്ഷിതനായി വേഗം തിരിച്ചു വരട്ടെ എന്ന പ്രാര്‍ഥനയില്‍ മുഴുകുകയായി അവര്‍. അവനെയെങ്ങാനും മരണം തട്ടിയെടുത്താലോ അവളുടെ ഹൃദയം മരിക്കുകയായി. അവളുടെ അവസ്ഥ വര്‍ണിക്കാന്‍ ഒരു കവിക്കോ സാഹിത്യകാരനോ പ്രസംഗകനോ കഴിയില്ല'.<br /><br />മക്കള്‍ എത്ര പ്രായമാകട്ടെ ഉമ്മക്ക് എന്നും അവര്‍ മക്കള്‍ തന്നെയാണ്. സ്വന്തം അവശതയേക്കാള്‍ കൂടുതല്‍ അവര്‍ മക്കളുടെ സുഖവിവരങ്ങളാണ് അന്വേഷിക്കുക. ഉമ്മയുടെ വേര്‍പാട് അസഹനീയമാണ് മക്കള്‍ക്ക്. രണ്ടു കണ്ണും നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് ഉമ്മയായിരുന്നു ഏക ആശ്രയം. ആ ഉമ്മ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ദു:ഖം അണപൊട്ടിയൊഴുകിയത് ഇങ്ങനെ: 'ഞാന്‍ അന്ധനായി സൃഷ്ടിക്കപ്പെട്ടു. എന്റെ ഉമ്മയുടെ കണ്ണിലായിരുന്നു എന്റെ വെളിച്ചം. എന്റെ ഉമ്മ എനിക്ക് നഷ്ടപ്പെട്ടു. റബ്ബേ, ഇപ്പോള്‍ ഞാന്‍ രണ്ടുവട്ടം അന്ധനായി.' പ്രസിദ്ധ അന്ധ സാഹിത്യകാരനായ ഡോ ത്വാഹാ ഹുസൈന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഉമ്മയുടെ കനിവ് അദ്ദേഹത്തിന് നല്കിയ നനവ് ഇങ്ങനെ വിവരിക്കുന്നു. 'ഉമ്മ എന്റെ നെറ്റിത്തടത്തില്‍ അര്‍പ്പിക്കുന്ന മുത്തമായിരുന്നു ജീവിതത്തില്‍ എനിക്കുണ്ടായിരുന്ന ഏക ആശ്വാസം' . മറ്റൊരു കവി ഉമ്മയുടെ കനിവിനെ വര്‍ണിക്കുന്നത് ഇങ്ങനെയാണ്. 'എന്റെ ധനവും കൂട്ടുകാരും വിലപിടിച്ച കവിതകളുമെല്ലാം എനിക്ക് നഷ്ടപ്പെട്ടു. പക്ഷേ, മുത്തുകള്‍ പതിച്ച കിരീടത്തേക്കാള്‍ വിലയുള്ള ഒരു നിധി എനിക്കുണ്ട്. അത് എന്റെ ഉമ്മയുടെ നെഞ്ചിലെ കനിവാണ്. സ്ത്രീയുടെ ഏറ്റവും വലിയ മഹത്വം ഉമ്മയാകാന്‍ കഴിഞ്ഞു എന്നത് തന്നെയാണ്.<br /><br />ഈ ഉമ്മയോട് മനുഷ്യന് എത്രമാത്രം കടപ്പെട്ടിരിക്കുന്നു. ഈ ലോകത്ത് മനുഷ്യന് ഏറ്റവും നല്ല സഹവാസം പാലിക്കേണ്ടത് ഉമ്മയോടാണ്. ഉമ്മയെ വെറുപ്പിക്കുന്നത് മഹാപാപവും. എന്നാല്‍ കാലത്തിന്റെ മാറ്റമനുസരിച്ച് ഉമ്മയോടുള്ള മക്കളുടെ സമീപനത്തിലും വലിയ മാറ്റങ്ങള്‍ വന്നു. ഭാര്യയും ഉമ്മയും തമ്മില്‍ പ്രശ്നമുണ്ടാകുമ്പോള്‍ രണ്ടു പേരെയും അവഗണിക്കാതെ സമന്വയത്തിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അതിന് പകരം ഉമ്മയെ പുറം തള്ളി ഒറ്റക്ക് താമസിക്കുന്ന സമീപന രീതിയാണ് ഇന്ന് യുവാക്കളില്‍ പലരും സ്വീകരിക്കുന്നത്. ലോകം മാതാവിന് വേണ്ടി മാത്രം ഇന്ന് ഒരു ദിനം ആചരിക്കുകയാണ്. അന്നു മാതാവിനെ സന്ദര്‍ശിക്കുന്നു, അവര്‍ക്ക് സമ്മാനങ്ങള്‍ സമര്‍പ്പിക്കുന്നു. മനുഷ്യന് എത്തിപ്പെട്ട സംസ്കാരച്യുതിയാണ് ഈ സമ്പ്രദായം തെളിയിക്കുന്നത്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം മാതാവിനോടുള്ള സ്നേഹവും ബന്ധവും ഏതെങ്കിലും ഒരു ദിവസത്തില്‍ മാത്രം ഒതുങ്ങിക്കൂടാ.<br /><br />സ്ത്രീക്ക് ഇസ്ലാമിലുള്ള സ്ഥാനം വിവരിക്കുമ്പോള്‍ ഉയര്‍ത്തപ്പെടുന്ന ഒരു പ്രശ്നമാണ് സ്ത്രീ പുരുഷ സമത്വ ചിന്ത. നേരത്തെ സൂചിപ്പിച്ചത് പോലെ സ്ത്രീയുടെ ശാരീരികവും മാനസികവുമായ ചില വ്യത്യാസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പുരുഷനും സത്രീയും തമ്മില്‍ ഒന്നിലും വ്യത്യാസമില്ല. വിശ്വാസവും കര്‍മവുമാണ് ദൈവസാമീപ്യത്തിനുള്ള മാര്‍ഗം. 'ആണാവട്ടെ, പെണ്ണാവട്ടെ വിശ്വാസത്തോടെ നിങ്ങളില്‍ ആര് സുകൃതം പ്രവര്‍ത്തിച്ചാലും നാം അവര്‍ക്ക് ഉത്തമ ജീവിതം പ്രദാനം ചെയ്യും (16:97). മനുഷ്യരെയെല്ലാം ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതേ അവസരം പ്രകൃതി സ്ത്രീക്കും പുരുഷനും ചില വ്യത്യാസങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്ത്രീക്ക് വിളിക്കാനല്ല , വിളി കേള്‍ക്കാനുള്ള പ്രകൃതിയാണ്. പുരുഷന്റെ ശബ്ദത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീയുടെ ശബ്ദം നേര്‍ത്തതും മൃദുലവുമാണ്. അതുകൊണ്ട് പ്രകൃതിപരമായ ഒരു മേല്‍ക്കോയ്മ സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. ഒരു കുടുംബത്തിന് ഒരു നേതാവ് അനിവാര്യമാണ്. ഈ ബാധ്യത ഇസ്ലാം പുരുഷനാണ് നല്‍കിയിട്ടുള്ളത്.<br /><br />അതേ അവസരം പാശ്ചാത്യ ചിന്തയിലെ സ്ത്രീ-പുരുഷ സമത്വം സ്ത്രീയുടെ പ്രത്യേക വ്യക്തിത്വത്തെയും സവിശേഷതകളെയും അംഗീകരിക്കാത്ത രൂപത്തിലാണുള്ളത്. മനുഷ്യന്റെ ഉപഭോഗതൃഷ്ണയെയും വിനോദാനന്ദ വാസനകളെയും തൃപ്തിപ്പെടുത്താനുള്ള ഒരു ഉപകരണമായി സ്ത്രീ ഉപയോഗപ്പെടുത്തപ്പെടുന്നു എന്നതാണ് ഏറ്റവും ദയനീയമായ സ്ഥിതി വിശേഷം. വേഷത്തില്‍പോലും സ്ത്രീ-പുരഷ വ്യത്യാസം പാടില്ല എന്നാണ് പുതിയ വീക്ഷണം. ഇസ്ലാമാകട്ടെ, പുരുഷന് നേടുന്ന എല്ലാ നന്മകളും പുരോഗതിയും ആര്‍ജ്ജിക്കാന്‍ സ്ത്രീക്കും അവകാശം നല്‍കുന്നതോടൊപ്പം സ്ത്രീ എന്ന അവളുടെ വ്യക്തിത്വത്തെ ഒരിക്കലും ഹനിക്കാന്‍ പാടില്ല എന്ന സമീപന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. <br /><br /><br /><a href="https://www.facebook.com/AthouheedMag/" target="_blank">അത്തൗഹീദ് مجلة التوحيد</a><br />ജൂലൈ-ആഗസ്റ്റ് 2017</div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-9029116886380880978.post-48351469867418990392017-08-23T02:37:00.000-07:002017-08-23T02:37:10.250-07:00സ്ത്രീയും പുരുഷനും സമൂഹത്തിന്റെ അനുപൂരക ഘടകങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<br /><br />സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് മനുഷ്യ സമൂഹം. സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്ന നിലയില്‍ സ്ത്രീക്കും പുരുഷനും അവരവരുടേതായ ധര്‍മമുണ്ട്. ജീവ ശാസ്ത്രപരമായ ഘടനാ വ്യത്യാസം മാത്രമല്ല മാനസികവും വൈകാരികവുമായ തലങ്ങളിലും ഈ വ്യതിരിക്തത കാണാം. എന്തുകൊണ്ടാണെന്നറിയില്ല, സ്ത്രീകളുടെ ബാധ്യത, അവകാശം, സ്ഥാനം, ധര്‍മം തുടങ്ങിയ കാര്യങ്ങള്‍ ഏതു കാലത്തും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പൗരാണികവും ആധുമികവുമായ സമൂഹങ്ങളില്‍ ഈ ചര്‍ച്ച സജീവമായിരുന്നിട്ടുണ്ട്. അവയില്‍ പലതും അതിവാദവും അതിരുകവിഞ്ഞതുമായിരുന്നു. സമൂഹത്തില്‍ തുല്യ പങ്കാളിത്തമുള്ള രണ്ടുവിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്ന് വിവേചനത്തിനു വിധേയമായാല്‍ അത് സമൂഹത്തിന്റെ ദുര്‍ബലതക്കാണ് നിമിത്തമാവുക. സ്ത്രീകള്‍ വിവേചനത്തിന് വശംവദരാവുകയോ സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെടുകയോ ചെയ്യുന്ന സാമൂഹികാവസ്ഥ ഏതു കാലത്തും നിലനിന്നിരുന്നു എന്നതാണ് ചരിത്ര പാഠം. അതോടൊപ്പം അതിനെതിരായ ചെറുത്തുനില്പും ബോധവത്കരണവും നടന്നിട്ടുമുണ്ട്. ആധുനിക സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളിലൊന്ന് സ്ത്രീപീഡനവും സത്രീകളുടെ അവകാശ പോരാട്ടവും അതിനുവേണ്ട നിയമ നിര്‍മാണവും മറ്റുമാണ്.<br /><br />മതവും വിശ്വാസവും സ്ത്രീയെ അവഗണിക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പരക്കെ ആക്ഷേപമുയരുന്നു. ചൂണ്ടിക്കാണിക്കാന്‍ ചില ഉദാഹരണങ്ങളും ഉണ്ടാവും. ഇതിന്റെ മറുവശമായി രംഗത്തുവന്ന ഒരു ആശയമാണ് ഫെമിനിസം. 1960 കളില്‍ ആരംഭം കുറിച്ച ഫെമിനിസം പക്ഷേ, രോഗമറിഞ്ഞ് ചികിത്സിക്കുന്നതിനു പകരം മതവിരുദ്ധ വികാരം ഇളക്കിവിടുകയോ സ്ത്രീയെ പുരുഷനാക്കാന്‍ ശ്രമിക്കകയോ ആയിരുന്നു. അര്‍ഹിക്കുന്ന പദവി സ്ത്രീകള്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നതും അതിന് മതനിയമങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളും മതനേതൃത്വം കൈവശപ്പെടുത്തിയ പൗരോഹിത്യവും കാരണമായിട്ടുണ്ട് എന്നതും നേരാണ്. മുസ്ലിം സമൂഹവും ഇതിന്നപവാദമല്ല. എന്നാല്‍ അതിനു പരിഹാരം നിര്ദേശിക്കുന്നതിനു പകരം 'സ്ത്രീ വിമോചനം' എന്ന പ്രതിലോമപരവും അപ്രായോഗികവുമായി ആശയം മുന്നോട്ടുവയ്ക്കുകയും സത്രീയെയും പുരുഷനെയും എതിര് ലിംഗങ്ങളായി കണക്കാക്കി ശത്രുതയോടെയുള്ള നിലപാടെടുക്കുകയും ചെയ്യുന്ന 'റാഡിക്കല്‍ ഫെമിനിസ'മാണ് പാശ്ചാത്യ ലോകത്ത് എഴുപതുകളിലും എണ്‍പതുകളിലും വ്യാപിച്ചത്. അകത്തളങ്ങളില്‍ അസ്വതന്ത്രരായി കെട്ടിനിര്ത്തപ്പെട്ട സത്രീ സമൂഹത്തെ പുറത്തിറക്കി സ്വതന്ത്രമാക്കുന്നതിനു പകരം സകലതും ഊരിയെറിഞ്ഞ് സത്രീകളെ സര്‍വതന്ത്ര സ്വതന്ത്രരും പുരുഷ വിരുദ്ധരുമാക്കാന്‍ ശ്രമിക്കുകയായിരുന്നു ഫെമിനിസം. സദാചാരമെന്ന മാനവികതയെ തകിടം മറിക്കുകയും കുടുംബമെന്ന സങ്കല്പത്തെ കടപുഴക്കിയെറിയുകയുമായിരുന്നു അതിന്റെ പരിണതി. പാശ്ചാത്യലോകം അതിന്റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്നു.<br /><br />സമൂഹത്തില്‍ സ്ത്രീകളുടെ പദവിയുമായി ബന്ധപ്പെട്ട് മുസ്ലിം സമൂഹം ഏറെ പഴി കേള്‍ക്കുന്നു; ഇസ്ലാം വിമര്‍ശിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്നറിയാതെയാണ് പലരും വിമര്‍ശിക്കുന്നത്. വിവരം കുറഞ്ഞ സമുദായത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഇതാണ് ഇസ്ലാമെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. കാര്യം വ്യക്തമായി അറിഞ്ഞിട്ടും ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിട്ടുന്ന ഒരു പുല്‍ക്കൊടിയും ബോധപൂര്‍വ്വം ഉപയോഗിക്കുന്നവരുണ്ട്. ഉത്തമ സമൂഹ സൃഷ്ടിപ്പും നിലനിര്‍ത്തലും ആദര്‍ശത്തിന്റെ ഭാഗമായി സ്വീകരിച്ച ഇസ്ലാമല്ലാത്ത വേറൊരു മതവും കാണുക സാധ്യമല്ല. ഉത്തമ സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും അവുരുടെതായ പങ്കു നിര്‍വഹിക്കാനുണ്ട്; ലഭിക്കേണ്ട അവകാശവുമുണ്ട്. സ്ത്രീയും പുരുഷനും എതിരാളികളോ ശത്രുക്കളോ ആയിട്ടല്ല, ഒരു ഏകകത്തിന്റെ അനുപൂരകങ്ങളായിട്ടാണ് ഇസ്ലാം കാണുന്നത്. സഹവര്‍ത്തനവും സഹജീവിതവുമാണ് സത്രീപുരുഷന്മാര്ക്ക് ഇസ്ലാം നിഷ്കര്‍ഷിച്ചത്. വിശുദ്ധ ഖുര്‍ആന്‍ (4:1, 2:187) അക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ത്രീ പുരുഷ സമത്വം, തുല്യത തുടങ്ങിയ സങ്കല്പങ്ങള് കൃത്യമായി വ്യവഛേദിക്കപ്പെടേണ്ടതുണ്ട്. സ്രഷ്ടാവിന്റെ മുന്നില്‍ സ്ത്രീയും പുരുഷനും തുല്യരായി പരിഗണിക്കപ്പെടുന്നു. കര്‍മങ്ങള്‍ക്ക് പ്രതിഫലമോ ശിക്ഷയോ ലഭിക്കുന്ന കാര്യത്തില്‍ വിവേചനമില്ല. കുടുംബ സംവിധാനത്തില്‍ ഇരുവര്‍ക്കും തുല്യ പങ്കാളിത്തം. പക്ഷേ ധര്‍മങ്ങള്‍ വ്യത്യസ്തം. അതാണല്ലോ പ്രകൃതി. പ്രകൃതി മതമായ ഇസ്ലാമും അതംഗീകരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ 4:1, 7:189, 15: 29, 2:30, 17:70, 4:124, 49:13 തുടങ്ങിയ നിരവധി ആയത്തുകളിലൂടെ ഇക്കാര്യം വിവരിക്കുന്നുണ്ട്.<br /><br />ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇസ്ലാമിനെ മൗലികമായി പഠിക്കാത്ത യാഥാസ്ഥിതിക നേതൃത്വവും താത്പര്യങ്ങള്‍ക്കു പിന്നാലം പോകുന്ന പണ്ഡിതന്മാരും സമൂഹത്തില്‍ സ്ത്രീകള്‍ക്ക് 'ഐത്തം' കല്പിച്ചിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കാവതല്ല. ആരാധനാ സ്വാതന്ത്ര്യം പോലും പരിമിതപ്പെടുത്തി, സ്ത്രീയുടെ സ്വത്വം തന്നെ നിരാകരിച്ച്കൊണ്ട് നീങ്ങിയ മുസ്ലിംകള്‍ക്കിടയിലും പില്ക്കാലത്ത് സത്രീ പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ സമൂല പരിവര്‍ത്തനം ലക്ഷ്യം വെച്ചുകൊണ്ട് പ്രമാണബദ്ധമായി പ്രവര്‍ത്തനരംഗത്തിറങ്ങിയ നവോത്ഥാന പ്രസ്ഥാനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച തരത്തില്‍ സത്രീയും പുരുഷനും പരിഗണിക്കപ്പെടാന്‍ ആഹ്വാനം ചെയ്തത്. കേരത്തിലെ ഇസ്ലാഹീ പ്രസ്ഥാനവും ഈ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതനവീകരണമല്ല നടത്തിയത്, ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം നടത്തുകയായിരുന്നു.<br /><br />ഇസ്ലാമില്‍ ലിംഗനീതിയില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ബഹുഭാര്യത്വം, വിവാഹ മോചനം തുടങ്ങിയ വിഷയത്തില്‍ മുസ്ലിംകളുടെ നടപടിക്രമങ്ങള്‍ ചിലര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ വിഷയങ്ങളിലെല്ലാം ഇസ്ലാം സമര്‍പ്പിച്ചതിനേക്കാള്‍ കുറ്റമറ്റ ഒരു നിയമമോ ചട്ടമോ ആരും ഇന്നേവരെ സമൂഹത്തിന്റെ മുന്നില്‍ വച്ചിട്ടില്ല. മുസ്ലിം സമൂഹത്തില്‍ പ്രയോഗരംഗത്ത് ഒട്ടേറെ പോരായ്മകള്‍ ഉണ്ട് എന്നത് മറച്ചു വയ്ക്കുന്നില്ല. വിവരക്കേട് കൊണ്ട് ദുഷ്ചെയ്തികളില്‍ എത്തിച്ചേരുന്നതിനേക്കാള്‍ അപകടകരമായ പ്രവണതകളും കണ്ടുവരുന്നുണ്ട്. അക്ഷരങ്ങള്‍ വായിച്ച് സൈദ്ധാതിക യാഥാസ്ഥികതയിലേക്കെത്തിച്ചേരുന്ന അതിവാദങ്ങള്‍ കൂടിവരുന്നുണ്ട് എന്നതും വിസ്മരിച്ചുകൂടാ.<br /><br />ഇങ്ങനെ വിഷയത്തിന്റെ നാനാവശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ഈ ലക്കം അത്തൗഹീദിന്റെ കവര്‍ സ്റ്റോറി. സമ്പൂര്‍ണമല്ലെങ്കിലും സമൂഹത്തില്‍ സ്ത്രീയുടെ ധര്‍മവും അവകാശവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പ്രഗത്ഭമതികളായ എഴുത്തുകാര്‍ വിശകലനം ചെയ്യുന്നുണ്ട്.<br /><br />-എഡിറ്റോറിയൽ-<br />
അത്തൗഹീദ്<br />ജൂലൈ-ആഗസ്റ്റ് 2017 <br />---------<br />
<br />
<br />
-സിപി ഉമർ സുല്ലമി<br />ചീഫ് എഡിറ്റർ, <br />അത്തൗഹീദ് ദ്വൈ മാസിക<br /></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-46962291496629386012017-08-01T06:32:00.002-07:002017-08-01T06:32:19.370-07:00ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കല്ല തകരാറ് നടപ്പാക്കുന്ന കരങ്ങള്‍ക്കാണ്<div dir="ltr" style="text-align: left;" trbidi="on">
<br /><br />'ഇസ്ലാമിക ശരീഅത്തും ജ്ഞാനപരമായ പുനരാഖ്യാനങ്ങളും' എന്ന ശീര്‍ഷകത്തില്‍ എം എസ് ഷൈജു അവതരിപ്പിച്ച 'വീക്ഷണങ്ങള്‍' (ശബാബ് 2017 ജൂലൈ 14) ചിന്താര്‍ഹവും അതേസമയം വിശദീകരണം ആവശ്യപ്പെടുന്നതുമാണ്. സാമാന്യം ദീര്‍ഘമായ ലേഖനത്തില്‍ ലേഖകന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് 'ശരീഅത്തിന്റെ അന്തസ്സാരങ്ങള്‍ക്കും ലക്ഷ്യബോധങ്ങള്‍ക്കും പരിക്കുപറ്റാതെ ബാഹ്യരൂപങ്ങള്‍ക്ക് പരിഷ്കരണം വരുത്താന്‍ കാലാകാലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ചുമതല നല്കപ്പെട്ടിട്ടുണ്ട്' എന്നാണ്. ഇതിലടങ്ങിയ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നതോടൊപ്പം തന്നെ ഈ സാമാന്യോക്തി തെറ്റിദ്ധാരണകള്‍ക്കിടം നല്‍കുമെന്ന് ഉണര്‍ത്തുകയാണ്. ഓരോ സംഗതിയും ഉദാഹരണസഹിതം വിശദീകരിക്കുകയും എവിടെയൊക്കെ, ഏതൊക്കെ, എത്രത്തോളമാവണമെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടിയിരുന്നു. പ്രത്യേകിച്ചും ശരീഅത്ത് പൊതുചര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍.<br /><br />ആദ്യമനുഷ്യന് മുതല്‍ അന്തിമ മനുഷ്യന് അവസാനിക്കുന്നേടത്തോളം കാലം നിലനില്ക്കേണ്ട ദൈവിക നിയമങ്ങളാണ് ശരീഅത്ത് എന്നത് ലേഖകന്‍ നിഷേധിക്കുന്നില്ല. കാലാതിവര്‍ത്തിയായ ശരീഅത്തിനെ കാലത്തിനൊത്ത് പ്രായോഗികമാക്കണമെന്ന സന്ദേശമാണ് ലേഖനത്തിന്റെ അന്തസ്സാരം. പക്ഷേ, നീണ്ടുപരന്നുകിടക്കുന്ന മഹാവാക്യങ്ങള്‍ ചിലപ്പോള്‍ ദുരൂഹവും ദുര്‍ഗ്രഹവുമാണെന്ന് പറയാതെ വയ്യ. അല്ലാഹുവിന്റെ നിയമമാണ് ശരീഅത്ത് എന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. ആയതിനാല്‍ അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും പറയാം. അതേസമയം കാലത്തിനൊപ്പം സജീവമായി നിലകൊള്ളുന്ന സമൂഹമായിത്തീരാന്‍ ഇസ്ലാമിക ശരീഅത്ത് തടസ്സമായിട്ടുമില്ല. എല്ലാ പ്രവാചകന്മാര്ക്കും 'ശിര്‍അത്തും മിന്‍ഹാജും നല്‍കിയിട്ടുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ (52:13) പറഞ്ഞത് മതതത്വങ്ങളും ധാര്‍മിക മൂല്യങ്ങളും അവയുടെ അടിസ്ഥാനമായ വിശ്വാസസംഹിതകളുമാണ്. എന്നാല്‍ ഇന്ന് 'ശരീഅത്ത് നിയമങ്ങള്‍' പരിഷ്ക്കരിക്കണമെന്നും പാടില്ലെന്നും ചര്‍ച്ച ചെയ്യപ്പെടുന്നത് ഇതല്ല. 'ഇന്ത്യന്‍ ശരീഅത്ത് നിയമങ്ങള്‍' എന്നു വ്യവഹരിക്കപ്പെടുന്നത് മറ്റൊരു ഭാഗമാണ്. ഇവ എല്ലാം കൂടി സാമാന്യവത്കരിച്ച് 'പുനരാഖ്യാനം' നടത്തുമ്പോള്‍ ദുര്‍ഗ്രഹമായിപ്പോകുന്നു എന്നതാണ് ലേഖനത്തിന്റെ ഡീമെറിറ്റ്. <br /><br />വിശ്വാസ കാര്യങ്ങള്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ല തന്നെ. വിശ്വാസികള്‍ ജീവിത വിശുദ്ധിക്കുവേണ്ടിയും സ്രഷ്ടാവിനോടുള്ള നന്ദി സൂചകമായിട്ടും അതിലുപരി ആത്യന്തിക മോക്ഷത്തിനുമായി നിര്‍വഹിക്കാന്‍ നിഷ്കര്ഷിക്കപ്പെട്ട അനുഷ്ഠാനങ്ങളും കാലത്തിനൊത്ത് പുനര്‍വായിക്കപ്പെടേണ്ടതല്ല. എന്നിരുന്നാലും ജീവിക്കുന്ന ലോകത്തിന്റെ സാഹചര്യങ്ങള്‍ അവയില്‍ പ്രതിഫലിക്കുമെന്നത് തീര്‍ച്ചയാണ്. ഉദാഹരണത്തിന് സകാത്തിന്റെ കാര്യമെടുക്കാം. നബി(സ) വിശുദ്ധ ഖുര്‍ആനിന്റെ പ്രായോഗികതയായി സകാത്ത് നിര്‍വഹണം പഠിപ്പിച്ചിട്ടുണ്ട്. സമ്പത്തിന്റെ ഇനങ്ങള്‍, സകാത്ത് നിര്‍ബന്ധമാകുന്ന മിനിമം സമ്പത്ത്, കൊടുക്കേണ്ട തോത്, നിര്‍വഹിക്കേണ്ട രീതി, ലഭിക്കേണ്ട അര്‍ഹര്‍ ഇതിലൊന്നും കാലിക മാറ്റം ആവശ്യമില്ല. എന്നാല്‍ നബി(സ) യുടെ കാലത്തെ സമ്പദ് ഘടന തികച്ചും മാറിയ ഒരു കാലമാണിത് എന്നതില്‍ സംശയമില്ല. മേല്‍ പറഞ്ഞ അന്തസാരങ്ങള്‍ക്ക് മാറ്റമില്ലാതെ അവ ഇന്നത്തെ സമ്പദ്ഘടനയിലേക്ക് 'അപ്ലൈ' ചെയ്യാന്‍ ഒരു പ്രയാസവുമില്ല; വിലക്കുമില്ല. ഇത്തരം സംഗതികളാണ് ശരീഅത്തിന്റെ പുനരാഖ്യാനമെങ്കില്‍ അത് എന്നോ നടന്നുകഴിഞ്ഞിരുന്നു. ഇന്നും നടക്കുന്നു. ഇനിയും നടക്കും. മനിസ്തത്വാഅഇലൈഹി സബീലാ എന്ന് ഹജ്ജ് നിര്‍ബന്ധമാകാന്‍ ഖുര്‍ആന്‍ പറഞ്ഞ നിബന്ധന സത്യവും സ്ഥായിയുമാണ്. എന്നാല്‍ നബിയുടെ കാലത്തില്ലാത്ത രാജ്യാതിര്‍ത്തികളും ക്വാട്ടകളും സര്‍ക്കാര്‍ അനുമതികളുമെല്ലാം 'സബീല്‍' എന്നതിന്റെ സാരാംശത്തില്‍ വന്നുചേരുന്നു. ഇതാണ് പുനരാഖ്യാനമെങ്കില്‍ അതിന് ശരീഅത്തോ വിശ്വാസികളോ എതിരല്ല. കാരണം വിശുദ്ധഖുര്ആന് അവതരണ കാലത്തില്ലാത്ത പുതിയ പ്രശ്നങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കാനല്ല മുസ്ലിംകള് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. മറിച്ച്, പ്രശ്നങ്ങളെ ഗവേഷണാത്മകമായി സമീപിക്കാനാണ്. ആ സമീപനമാണ് ഖിയാസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങളായിത്തന്നെ മുസ്ലിം ലോകം അംഗീകരിക്കുന്നത്. പക്ഷേ, ഇതെല്ലാം പഠിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നിടത്ത് വീഴ്ചകളും പോരായ്മകളും പറ്റിയിട്ടുണ്ട് എന്നത് നേരാണ്.<br /><br />വിശ്വാസവും അനുഷ്ഠാനവും കഴിഞ്ഞാല്‍ സ്വഭാവ മര്യാദകളും സാംസ്കാരിക മൂല്യങ്ങളുമാണ് ഇസ്ലാമിക ശരീഅത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. കാലത്തിനൊത്ത് മാറാത്തവയാണ് സാംസ്കാരിക മൂല്യങ്ങളെന്ന് പറയാതെ വയ്യ. സത്യം, ധര്‍മം, ദയ, സ്നേഹാദരങ്ങള്‍, മാതാപിതാപുത്ര ബന്ധങ്ങളുടെ പവിത്രത തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങള്‍ മാനവികതയ്ക്കനുസൃതമാണെന്നു മാത്രമല്ല, മതാന്തര യോജിപ്പുള്ള കാര്യവും കൂടിയാണിവ. മാതാപിതാ നിന്ദ, ചൂഷണം, കൊള്ള, കൊലപാതകം തുടങ്ങിയവ പാപങ്ങളും മാനവിക വിരുദ്ധവുമായി കാണുന്ന സമീപനം കാലാതിവര്‍ത്തിയും മതങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായമുള്ളവയുമാണ്. സാമൂഹിക ബന്ധങ്ങളിലെ മറ്റൊരു പ്രധാന ഘടകമാണ് ക്രയവിക്രയങ്ങളും ഇടപാടുകളിലെ സുതാര്യതയും ചൂഷണമുക്തമായ സാമ്പത്തിക ക്രമങ്ങളും. ഇവയിലൊന്നും കാലപ്പകര്‍ച്ചയ്ക്കനുസരിച്ച് പരിവര്‍ത്തനങ്ങള്‍ ആവശ്യമില്ല.<br /><br />സമൂഹ ക്രമത്തിന്റെ ഉന്നതവും വിശാലവുമായ ഇടമാണല്ലോ ഭരണം. ഒരു രാജ്യത്തിന്റെ ഭരണക്രമം ശരീഅത്തിനനുസൃതമായിത്തീരുന്നതില്‍ മറ്റൊരു രാജ്യത്തിനോ ലോകക്രമത്തിനോ പ്രയാസമില്ല. രാജ്യത്തെ പൗരന്മാര്ക്കിടയില് പൂര്‍ണനീതി നടപ്പാക്കുന്ന പ്രജാക്ഷേമ തത്പരതയാണ് ഇസ്ലാം ഭരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടിയാലോചന (ശൂറാ) യാണതിന്റെ ആണിക്കല്ല്. സമൂഹദ്രോഹ പരമായ ചെയ്തികള്‍ പൗരന്മാര്‍ക്കിടയിലുണ്ടായാല്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടും. ഇസ്ലാം നിശ്ചയിച്ച ശിക്ഷാ സമ്പ്രദായങ്ങള്‍ ചിലപ്പോള്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്. അത് കഥയറിയാതെ ആട്ടം കാണുന്നതുകൊണ്ടാണ്. പ്രതിക്രിയ എന്ന ഘാതകവധം, ഹദ്ദ് എന്നറിയപ്പെടുന്ന ഏതാനും നിര്‍ണിത ശിക്ഷകള്‍ എന്നിവക്ക് മാറ്റമില്ല. ബാക്കി കുറ്റങ്ങളും ശിക്ഷകളും കാലത്തിനനുസരിച്ച് വിശദീകരിക്കാന്‍ ഭരണാധികാരികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതാണ് തഅ്സീര്‍ എന്നറിയപ്പെടുന്നത്. മാത്രമല്ല, നിര്‍ണിത ശിക്ഷയായ ഹദ്ദ് പോലും ഖലീഫ ഉമര്‍(റ) സാഹചര്യം പരിഗണിച്ച് ഇളവു നല്‍കിയതായി കാണാം. വിശദപഠനം ആവശ്യമായ ഒരു രംഗമാണിതെങ്കിലും ശരീഅത്ത് പുനരാഖ്യാനം വേണമെന്നുപറയാന്‍ ഇതൊരു ന്യായമല്ല. കാരണം ഭരണാധികാരികള്‍ ഈ നിയമനിര്‍മാണത്തില്‍ സ്വതന്ത്രരാണ്.<br /><br />സമൂഹത്തിന്റെ ചെറിയ ഏകകമായ കുടുംബം സംവിധാനിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇസ്ലാമിക ശരീഅത്ത് കാഴ്ച വച്ചതിനേക്കാള്‍ ഉത്തമമായതൊന്ന് ഇതുവരെ ആരും ആവിഷ്കരിച്ചിട്ടില്ല എന്നത് ഇസ്ലാമിക ശരീഅത്തിന്റെ കാലാതിവര്‍ത്തിത്വം വിളിച്ചോതുന്നു. വിവാഹമാണതിന്റെ അടിത്തറ. ഒരിണയെ തെരഞ്ഞെടുക്കുന്നു ആജീവനാന്തം. അതിലൂടെ ഉരുവം കൊള്ളുന്ന കുടുംബമെന്ന സ്ഥാപനവും അതിലെ പവിത്രമായ ബന്ധങ്ങളും മാനവികതയ്ക്ക് മാറ്റുകൂട്ടുന്നു. മാനുഷികമായ അനിവാര്യതകള്‍ വരുന്നിടത്ത് കര്‍ശനമായ നിബന്ധനകള്‍ക്കു വിധേയമായി പുരുഷന് ഒരേ സമയം ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇത് സാമാന്യവത്കരിക്കാവുന്ന പൊതു നിയമമമല്ല. അതുപോലെത്തന്നെ മാനുഷികവും ന്യായവുമായ കാരണത്താല്‍ ഇണകള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം നേരിട്ടാല്‍ ഇരു കുടുംബങ്ങളുടെയും വിശദമായ വിലയിരുത്തലുകള്‍ക്കു ശേഷം മറ്റു പോംവഴികളില്ലെങ്കില്‍ ബന്ധവിഛേദത്തിനും ഇസ്ലാം അനുവദിക്കുന്നു. ഇത് ആണിനും പെണ്ണിനും അനുവദിക്കപ്പെട്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ മറ്റേതു കാര്യത്തിലുമെന്ന പോലെ ഈ അനുവാദങ്ങള്‍ ദുരുപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്; ഇസ്ലാം വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, കൂടുതല്‍ മെച്ചപ്പെട്ട ഒരു നിയമം ആരും അവതരിപ്പിച്ചിട്ടില്ല എന്നിരിക്കെ ഇവിടെയും പരിഷ്ക്കരണത്തിന്റെ ആവശ്യം വരുന്നില്ല. ഉള്ള നിയമം കൃത്യമായി നടപ്പിലാക്കുന്നതിന് ബോധവത്കരണവും നിയമ നിഷ്കൃഷ്ടതയും ആണ് വേണ്ടത്. ഭൗതിക നിയമങ്ങള്‍ക്കു പോലും ഇത് ബാധകമാണ്. വൈവാഹിക രംഗത്ത് ഇസ്ലാമിക ശരീഅത്ത് മാറ്റേണ്ടതില്ല എന്നുപറഞ്ഞാല്‍ ഒന്നിലേറെ വിവാഹം കഴിക്കാന്‍ അവസരം വേണമെന്നോ യഥേഷ്ടം ത്വലാഖ് നടത്താന്‍ സ്വാതന്ത്ര്യം വേണമെന്നോ ആണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചുപോയിട്ടുണ്ട്. പുറത്തുള്ളവരും ചിലപ്പോള്‍ അകത്തുള്ളവരും.<br /><br />കുടുംബ നേതൃത്വവും സംരക്ഷണ ബാധ്യതയും പുരുഷനും കുടുംബ കൈകാര്യത്തില്‍ പരിപൂര്‍ണ സ്വാതന്ത്ര്യം സ്ത്രീക്കും ആണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. ഇത് പുരുഷാധിപത്യവും സ്ത്രീപീഡനാനുവാദവും ലിംഗവിവേചനവുമായി ചിത്രീകരിക്കുന്നവരാരും ബദല്‍ സംവിധാനം മുന്നോട്ടു വച്ചിട്ടില്ല. കുടുംബ നേതൃത്വം സ്ത്രീക്കു കൊടുത്തു എന്നുവെച്ചാല്‍ പരിഹാരമല്ല ലിംഗ വിവേചനത്തിന്റെ മറ്റൊരു മുഖമല്ലേ ആവൂ എന്നാരും ആലോചിക്കുന്നില്ല. ഇവിടെയും ശരീഅത്തിന്റെ പുനര്‍വായന ഏതൊരളവിലാണ് ആവശ്യമായി വരുന്നതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. പുതുക്കിയ റേഷന്‍ കാര്‍ഡ് ഗൃഹനാഥയുടെ പേരിലാണല്ലോ ഇറക്കിയത്. ഇതുകൊണ്ട് സാമൂഹ്യരംഗത്ത് എന്തെങ്കിലും പരിവര്‍ത്തനത്തിന് വിദൂര സാധ്യതയെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആണിനെയും പെണ്ണിനെയും പടച്ചവന്റെ നിയമം മാത്രമേ കാലാതിവര്‍ത്തിയായി നിലനില്‍ക്കൂ.<br /><br />സമൂഹത്തിന്റെ ഇരു പാതികളായ സ്ത്രീപുരുഷന്മാര് തമ്മിലുള്ള ഇടപഴകലിന് ഇസ്ലാം നിയന്ത്രണം വെച്ചിട്ടുണ്ട്. ഇതാണ് ശരീഅത്തിന്റെ 'പിന്തിരിപ്പന് നിലപാടുകളി'ലൊന്നായി ആക്ഷേപിക്കപ്പെടുന്നത്. യഥാര്‍ഥത്തില്‍ അനിയന്ത്രിത സ്ത്രീപുരുഷ സംസര്‍ഗമല്ലേ പൗരാണിക - ജാഹിലിയ്യ സമൂഹങ്ങള്‍ മുതല്‍ ഉത്തരാധുനിക- പാശ്ചാത്യന്‍ സമൂഹങ്ങള്‍ വരെ അനുഭവിക്കുന്ന സാമൂഹിക ജീര്‍ണതകളിലൊന്ന്? ഇസ്ലാം നിഷ്കര്‍ഷിച്ച നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്ക് ഒരു നിലയിലും പ്രതികൂലമായി ബാധിച്ചിട്ടില്ല. <br /><br />അന്യ സ്ത്രീപുരുഷന്മാര് തമ്മില്‍ മാന്യമായേ സംസര്‍ഗത്തിനവകാശമുള്ളൂ എന്നും ലൈംഗിക സദാചാരം കണിശമായി പാലിക്കപ്പെടണമെന്നും മാത്രമേ ശരീഅത്ത് നിഷ്കര്‍ഷിച്ചിട്ടുള്ളൂ. ഉപരിസൂചിത ലേഖനത്തില്‍ ആശങ്കപ്പെടുന്നതുപോലെ 'ഭിന്ന ലിംഗക്കാരും ഭിന്ന ശേഷിക്കാരും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നുവരികയും അവരുടെ അസ്തിത്വപരമായ നിലനില്പിന് കരുത്തു നല്കപ്പെടുകയും' ചെയ്യുന്നത് ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമാണെങ്കിലല്ലേ 'ശരീഅത്തിന് പരിക്കേല്ക്കുകയുള്ളൂ'! വസ്തുതകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് വേണ്ടത്. സുതാര്യമായ ഇസ്ലാമിക ശരീഅത്തിന്റെ പേരില്‍ പൗരോഹിത്യം തീര്‍ത്ത ചങ്ങലക്കെട്ടുകള്‍, പ്രമാണത്തിലൂന്നി നിന്നുകൊണ്ട് മാറ്റിയെടുക്കുകയാണ് വേണ്ടത്. മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ ദൗത്യവും ഇതായിരുന്നു. മുസ്ലിംകള് ന്യൂനപക്ഷമായ മതനിരപേക്ഷ സമൂഹങ്ങളിലെ സാമൂഹിക നിലപാടുകളുമായി ബന്ധപ്പെട്ട് ഇസ്ലാമിക ലോകത്ത് നടക്കുന്ന 'ന്യൂനപക്ഷ കര്‍മശാസ്ത്ര' ചര്‍ച്ച തന്നെ ഇസ്ലാമിക ശരീഅത്തിന്റെ 'കാലിക വായന'ക്ക് നിദര്‍ശനമാണല്ലോ. ഇന്ത്യന്‍ ശരീഅത്ത് നിയമങ്ങളില്‍ മാറ്റങ്ങള്‍ പാടില്ലെന്നു ശഠിക്കുന്നത് ഓപ്പറേഷന് നടത്തുന്ന കൈകള്‍ ശുദ്ധമല്ല എന്ന യാഥാര്‍ഥ്യം മുന്നില്‍ വെച്ചുകൊണ്ടാണ്. ശരീഅത്തിന്റെ പുനരാഖ്യാനം അതിനുള്ള പരിഹാരവുമാകുന്നില്ല. ചുരുക്കത്തില്‍ നിയമങ്ങള്‍ക്കല്ല തകരാറ്, നടപ്പിലാക്കുന്നതിലാണ്. <br /><br />സി അബ്ദുല്‍ജബ്ബാര്‍<br /><span style="font-size: xx-small;">ശബാബ് വാരിക, <br />2017 ജൂലൈ 28</span></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-3343361567558153632017-08-01T06:28:00.002-07:002017-08-01T06:28:16.668-07:00ബംഗാളില്‍ പിടിമുറുക്കാന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബി ജെ പി ശ്രമം<div dir="ltr" style="text-align: left;" trbidi="on">
<br /><br />ഭ്രാന്തമായ അക്രമണത്തില്‍ പശ്ചിമ ബംഗാളിലെ ബസീര്‍ഹട്ടില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു (04-07-2017). ''പശ്ചിമബംഗാള്‍ ഇസ്ലാമിസ്റ്റുകളുടെ പിടിയിലമര്‍ന്നിരിക്കുന്നു. ഹിന്ദുക്കള്‍ വലിയ ഭീഷണിയിലാണ്. കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥയാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്'' -എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നു. പശ്ചിമ ബംഗാള്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായ സ്ഥലമല്ലെന്നും മുസ്ലിംകള്ക്ക് സ്വര്‍ഗമാണെന്നുമുള്ള കാഴ്ചപ്പാട് ഒരു കൂട്ടം ടി വി ചാനലുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മമത ബാനര്‍ജി മുസ്ലിംകളെ പ്രീണിപ്പിക്കുകയാണെന്നും മമതയുടെ സര്‍ക്കാറിന്റെ പിന്തുണയോടെ ഇസ്ലാമിസ്റ്റ് റാഡിക്കലുകള്‍ വളരുകയാണെന്നുമൊക്ക വിദ്വേഷജനകമായ പോസ്റ്ററുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.<br /><br />ഈ അക്രമത്തിന് പ്രചോദനമായത് ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു. ഒരു പതിനേഴു വയസ്സുകാരനാണ് ഈ പോസ്റ്റിനു പിന്നിലെന്ന് അറിഞ്ഞതോടെ ആളുകള്‍ അവന്റെ വീടിനു ചുറ്റും കൂടി. അന്തരീക്ഷം ചൂടുപിടിച്ചുകൊണ്ടിരിക്കെ സര്‍ക്കാര്‍ സംവിധാനം നിഷ്ക്രിയമായിരുന്നു. പ്രക്ഷുബ്ധരായ മുസ്ലിം ജനക്കൂട്ടം ആ വീട് വളയുന്നതുവരെ. പൊലീസിന്റെ ഇടപെടല്‍ വളരെ വൈകിയിരുന്നു. രോഷാകുലരായ ജനക്കൂട്ടത്തില്‍ നിന്ന് പതിനേഴുകാരനെ രക്ഷിച്ചെങ്കിലും ബി ജെ പി നേതാക്കളുടെ ഒരു സംഘം വൈകാതെ തന്നെ അവിടെ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട കാര്‍ത്തിക് ചന്ദ്രഘോഷ് (പ്രായം 65) ന്റെ മൃതദേഹം കാണാന്‍ അവര്‍ ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. മുസ്ലിം അക്രമകാരികളാണ് കാര്‍ത്തിക് ചന്ദ്ര ഘോഷിനെ വധിച്ചത്. ഘോഷ് ബി ജെ പിയുടെ യൂണിറ്റ് പ്രസിഡന്റാണെന്ന വാദമുന്നയിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം ബി ജെ പി നേതാക്കള്‍ നടത്തുകയുണ്ടായി. എന്നാല്‍ തന്റെ പിതാവ് ബി ജെ പിയുടെ യൂണിറ്റ് പ്രസിഡന്റാണെന്ന വാദം മകന് നിഷേധിക്കുകയാണുണ്ടായത്.<br /><br />അക്രമങ്ങളുടെ പേരില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി, മമത ബാനര്‍ജിയെ കര്‍ശനമായി താക്കീതു ചെയ്തു. ത്രിപാഠിയുടെ സമീപനം മമതയെ ഞെട്ടിച്ചു. ബി ജെ പിയുടെ ബ്ലോക്ക് ലെവല്‍ നേതാവാണ് ത്രിപാഠിയെന്ന് മമത വിളിച്ചുപറഞ്ഞു. ബി ജെ പി നേതാവായ രാഹുല്‍ സിന്‍ഹ അതേ ഗവര്‍ണറെ 'മോഡി വാഹിനി'യുടെ അര്‍പ്പണ ബോധമുള്ള സൈനികനെന്ന് വിളിച്ചു. വര്‍ഗീയ ലഹളക്ക് രാഷ്ട്രീയ നിറം കൈവന്നു. മുഖ്യമന്ത്രി ബാനര്‍ജി മുസ്ലിംകളെ പ്രീണിപ്പിക്കുന്നതായി ബി ജെ പി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനായി ബി ജെ പി വര്‍ഗീയ വികാരം ഇളക്കിവിടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.<br /><br />ഒരാഴ്ചക്കുള്ളില്‍ തന്നെ സ്ഥിതിഗതികള്‍ ശാന്തമായെങ്കിലും രണ്ടുപേര്‍ക്ക് ജീവന് നഷ്ടപ്പെട്ട ഈ കലാപത്തോടെ, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ബംഗാളിലെ അവസ്ഥ സങ്കീര്‍ണമാണ്. 'വികാരം വ്രണപ്പെടുത്തിയതിന്' ഒരു വിഭാഗം മുസ്ലിം നേതൃത്വം ആവര്‍ത്തിച്ച് അക്രമണത്തിലേര്‍പ്പെടുന്നു. കുറച്ചു നാള് മുമ്പ് കമലേഷ് തിവാരി എന്നയാള്‍ പ്രവാചകനെ ആക്ഷേപിച്ച് എന്തോ പോസ്റ്റു ചെയ്തപ്പോള്‍ മുസ്ലിംകള് കരിയാചക്കില്‍ ആക്രമണം നടത്തിയിരുന്നു. <br /><br />ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ ശിക്ഷിക്കപ്പെടുകയില്ലെന്ന തോന്നല്‍ ഹിന്ദുത്വശക്തികള്‍ക്ക് സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ വലിയ അവസരം നല്‍കും. 'വിശുദ്ധ പശു', 'രാമക്ഷേത്രം' എന്നീ വിഷയങ്ങള്‍ ഉയര്ത്തിക്കൊണ്ടുവരാതെ തന്നെ, വഴിതെറ്റിയ ചില മുസ്ലിം നേതാക്കളുടെ പ്രവൃത്തികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ക്ക് ബംഗാളില്‍ വളരാനവസരമൊരുക്കും. മുമ്പ് കലിയാചക്കിലും ഇപ്പോള്‍ ബസീറത്തിലും ഉണ്ടായ അക്രമങ്ങള്‍ എടുത്തുകാണിച്ച് ബംഗാളില്‍ ഹിന്ദുക്കള്‍ അരക്ഷിതരാണെന്നും ബംഗാള്‍ ഇസ്ലാമിക വല്‍ക്കരണത്തിന്റെ പിടിയിലാണെന്നുമൊക്കെയുള്ള പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമമുണ്ട്. കലിയാചക്കില്‍ ആരും കൊല്ലപ്പെട്ടില്ലെങ്കിലും, സ്വത്ത് നശിപ്പിക്കപ്പെട്ടു. 'ഹിന്ദുക്കള്‍ ഇരയാവുന്നു' എന്നതിനെ ചുറ്റിപ്പറ്റിയാണ് ബി ജെ പി, ആര് എസ് എസ് പ്രചരണങ്ങളത്രയും.<br /><br />വേണ്ടത്ര സമയമുണ്ടായിട്ടും തക്ക സമയത്തുതന്നെ അക്രമം നിയന്ത്രിക്കാന്‍ തുനിയാതിരുന്ന സര്‍ക്കാറിന്റെ പക്ഷത്തും പോരായ്മയുണ്ട്. അക്രമസംഭവങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ക്രമസമാധാനവകുപ്പിന്റെ ചുമതലയാണ്. <br /><br />കാര്യക്ഷമതയുള്ള വകുപ്പിന് ഒട്ടുമിക്ക കലാപങ്ങളും പക്ഷഭേദമന്യേ അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്നതാണ് വസ്തുത. ഇവിടെ സര്‍ക്കാര്‍ കൃത്യസമയത്ത് നടപടികളെടുക്കേണ്ടിയിരുന്നു. മമതയുടെ പേരില്‍ ആരോപിക്കപ്പെടുന്ന മുസ്ലിം പ്രീണനം ബംഗാളിലെ മുസ്ലിംകളുടെ സാമ്പത്തിക കാര്യത്തില്‍ ഒട്ടും ശരിയല്ല. ബംഗാളിലെ മുസ്ലിംകളുടെ സാമ്പത്തികാവസ്ഥ ഇന്ത്യയിലെ തന്നെ ഏറ്റവും മോശപ്പെട്ടതാണ്. ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തുന്നത് മറ്റു പല സംസ്ഥാനങ്ങളും വകയിരുത്തുന്നതിനെ അപേക്ഷിച്ച് വളരെ കുറവാണ്. അതേ സമയം ബി ജെ പിയുടെ വക വര്‍ഗീയ ധ്രുവീകരണം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. സാധാരണയായി രാം നവമി ആഘോഷിക്കാറില്ലാത്ത സംസ്ഥാനത്ത് ഇക്കൊല്ലം വാളുകള്‍ കൈയിലേന്തി പേടിപ്പെടുത്തും വിധം രാംനവമി ഘോഷയാത്ര നടന്നു. പ്രധാനമായും ദുര്‍ഗാദേവിയെ പൂജിച്ചിരുന്ന സംസ്ഥാനത്ത് ഇത്തവണ ഗണേശോത്സവവും കാര്യമായി ആഘോഷിക്കപ്പെട്ടു.<br /><br />വര്‍ഗീയ ലഹളയെക്കുറിച്ചു നടന്ന പോള്‍ ബ്രാസ് ഉള്‍പ്പെടെയുള്ള പല പണ്ഡിതരുടെയും പഠനങ്ങള്‍ പറയുന്നത് അക്രമികളെ പിടികൂടി ശിക്ഷിക്കാത്തതും നീതി നടപ്പാക്കാത്തതുമാണ് പല വര്‍ഗീയ ലഹളകളുടെയും പിന്നിലുള്ള കാരണമെന്നാണ്. യാലെ യൂണിവേഴ്സിറ്റി നടത്തിയ മറ്റൊരു പ്രധാന പഠനം പറയുന്നത് കലാപ ബാധിത പ്രദേശത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കാണ് എപ്പോഴും നേട്ടമുണ്ടായിട്ടുള്ളത് എന്നാണ്. മുസ്ലിം മതമൗലിക വാദികളെ പ്രീണിപ്പിക്കുന്നവര്‍ ശ്രദ്ധിക്കുക: അക്രമത്തില്‍ ഏര്‍പ്പെടുന്ന സമുദായമേതായാലും ഭരണഘടനാപരമായി നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കലാണ് ഭരണ നിര്‍വഹണത്തിന്റെ കാതല്‍.<br /><br />ബസീര്‍ഹട്ടിലെ കലാപത്തെ ഇങ്ങനെ സംഗ്രഹിക്കാം.<br /><br />1. ഫേസ് ബുക്കിലെ അപകീര്‍ത്തികരമായ പോസ്റ്റ്.<br /><br />2. മുസ്ലിം വര്‍ഗീയവാദികള്‍ നടത്തിയ അക്രമണം.<br /><br />3. അക്രമണത്തെ തടയുന്നതില്‍ സംസ്ഥാന ഭരണകൂടത്തിന്റെ പരാജയം<br /><br />4. മുസ്ലിംകള് ഹിന്ദുക്കളെ അക്രമിക്കുന്നതായി കാണിക്കുന്ന ഫേക്ക് വീഡിയോകള്‍ ബി ജെ പി പ്രചരിപ്പിച്ചത്. ബസീര്‍ ഹട്ടില്‍ നടന്നതായി ബി ജെ പി പ്രചരിപ്പിച്ച വീഡിയോകള്‍ യഥാര്‍ഥത്തില്‍ ബോജ്പുരി സിനിമയില്‍ ഹിന്ദു സ്ത്രീ ബലാല്ക്കാരം ചെയ്യപ്പെടുന്ന രംഗമായിരുന്നു. ഇതെല്ലാം ബസീര്‍ ഹട്ടില്‍ നടന്നതായിട്ടാണ് ബി ജെ പി പ്രചരണം. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയും ഹിന്ദു സ്ത്രീ കലാപ പ്രദേശത്ത് ബലാല്‍സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുകയുണ്ടായി. ഒടുവില്‍ ബംഗാളില്‍ ഇരകള്‍ ഹിന്ദുക്കളാണെന്നും കൊട്ടിഘോഷിക്കപ്പെടുകയുണ്ടായി. ഇതുവരെ വര്‍ഗീയ ലഹള കുറവായിരുന്ന സംസ്ഥാനത്ത് വര്‍ത്തമാനകാല സംഭവങ്ങള്‍ വര്‍ഗീയ ധ്രുവീകണത്തിന് കാരണമാവില്ലെന്നാണ് എന്റെ പ്രതീക്ഷ.<br /><br />രാംപുനിയാനി<br /><span style="font-size: xx-small;">വിവ. <br />സിദ്ദീഖ് സി സൈനുദ്ദീന്‍<br />ശബാബ് വാരിക, <br />2017 ജൂലൈ 28</span></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-19765587932109458832017-08-01T06:22:00.003-07:002017-08-01T06:22:23.242-07:00ദലിത് ഹത്യകള്‍ക്കിടയില്‍ രാംനാഥ് കോവിന്ദ് പ്രസിഡന്റു പദവിയില്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<img alt="Ramnath Kovind, President of India, Malayali Peringode, Malayali, Malayaali" border="0" data-original-height="792" data-original-width="1600" height="197" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKUx1b3zJutw7qIz7px57KcHn6lkCNUhX9R4sBIqPMqS5WdfXoNFSLT2EFH77rx1k9-NL1xKYAKSuV0vY4kUd3VTzCDS71PtCOAloequyjynFsNqv40BUp2tLT8Ktxx4OJYewzNC949e4s/s400/Ramnath-kovind-president-of-india-malayali-peringode.jpg" title="" width="400" /></div>
<br />
<br />
ദളിത് സമുദായാംഗമായ രാംനാഥ് കോവിന്ദ് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ പദവി അലങ്കരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ദളിത്വേട്ടയുടേയും ന്യൂപക്ഷങ്ങളും ദളിതുകളും കൊല്ലപ്പെടുന്നതിന്റെയും പേരില്‍ മാത്രം ബി ജെ പിയും കേന്ദ്ര സര്‍ക്കാറും വാര്‍ത്തകളില്‍ നിറയുന്ന ഘട്ടത്തിലാണ്, പ്രഥമ പൗരന്റെ പദവിയില്‍ ഒരു ദളിതനെ അവരോധിച്ച് ബി ജെ പി ഇതിനൊരു മറുവാര്‍ത്ത ചമച്ചത്. എന്തുകൊണ്ട് രാംനാഥ് കോവിന്ദ്, ഇങ്ങനെയൊരാളെ എന്തുകൊണ്ട് ബി ജെ പി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി എന്നീ ചോദ്യങ്ങള്‍ അദ്ദേഹം പ്രസിഡണ്ട് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷവും ഒട്ടും പ്രസക്തി കുറയാതെ നിലനില്‍ക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടും മുമ്പ് തന്നെ വിലയിരുത്തപ്പെടേണ്ട ഒന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ പുലരി ഉദിച്ചുയര്‍ന്ന് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും ജാതീയമായും അല്ലാതെയും പാര്ശ്വവല്ക്കരിക്കപ്പെട്ടുപോയ ജനങ്ങളുടെ സ്ഥാനം എവിടെയാണ് എന്നതാണത്. അതിനുള്ള ഉത്തരം കൂടിയാണ് ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജാതിപശ്ചാത്തലം ചര്‍ച്ച ചെയ്യുന്നതിന് കൈവന്ന അമിത പ്രാധാന്യം. ദളിതന് ഇപ്പോഴും തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനുമാണെന്നും നിര്‍ണായക പദവികളിലേക്കുള്ള അവരുടെ കടന്നുവരവ് മറ്റാരുടേയോ ഔദാര്യമാണെന്നുമുള്ള ധ്വനിയാണ് ഈ ചര്‍ച്ചകളുടേയെല്ലാം ആകെത്തുകയെന്ന് പറയേണ്ടി വരും. അല്ലെങ്കില്‍ അത്തരമൊരു ബോധമനസ്സ് സൃഷ്ടിച്ചെടുക്കാന്‍ അറിഞ്ഞോ അറിയാതെയോ നാം അടക്കമുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നു കരുതേണ്ടിവരും. <br />
<br />
ഇനി നടേപറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പരിശോധിക്കാം. റബര്‍ സ്റ്റാമ്പെന്ന വിമര്‍ശനങ്ങള്‍ തുടരുമ്പോഴും ഭരണഘടനാ തലവന്‍, സര്വ്വസൈന്യാധിപന് എന്നീ നിലകളില്‍ രാഷ്ട്രപതി പദത്തിന് ഇന്ത്യയില്‍ അതിന്റെതായ അര്‍ഥ തലങ്ങളും പ്രസക്തിയുമുണ്ട്. ചില ഘട്ടങ്ങളിലെങ്കിലും പ്രസിഡന്റ് കൈക്കൊണ്ട തീരുമാനങ്ങള്‍ സ്വാധീന ഘടകങ്ങളാവാറുമുണ്ട്. അത്തരമൊരു പദവിയിലേക്ക് ഒരു ദളിതനെ നിശ്ചയിക്കുക വഴി ദളിത് ഉന്നമനത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന പാര്‍ട്ടി എന്ന പരിവേഷത്തിലേക്ക് ബി ജെ പിയെ ഉയര്‍ത്താനുള്ള ശ്രമങ്ങളാണോ ഇപ്പോള്‍ നടക്കുന്നത്. പ്രത്യക്ഷത്തില്‍ ആണെന്ന് തന്നെ പറയേണ്ടിവരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി ജെ പിയുടെ കരുനീക്കമാണിതെന്ന വിമര്‍ശനങ്ങളും കഴമ്പുള്ളതാണ്. എന്നാല്‍ അതു മാത്രമാണ് കോവിന്ദിനെ ആ പദവിയിലേക്ക് നിശ്ചയിക്കാനുള്ള പ്രേരണയെന്ന് കരുതാനാവില്ല.<br />
<br />
പ്രാഥമിക രൂപമായ ജനതാ പാര്‍ട്ടിയുടെ കാലം മുതല്‍ തന്നെ ബി ജെ പി സംഘ്പരിവാറിന്റെ ചട്ടുകം മാത്രമാണ്. രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ സംഘ്പരിവാര്‍ എന്ന് വേണമെങ്കില്‍ ബി ജെ പിയെ വിശേഷിപ്പിക്കാം. കാരണം ഇരുമെയ്യും ഒരു മനസ്സും എന്നതാണ് ബി ജെ പിയും സംഘ്പരിവാറും തമ്മിലുള്ള കിടപ്പ് വശം. ജാതിവ്യവസ്ഥക്കും സവര്‍ണ മേധാവിത്വത്തിനും മതപരമായ പരികല്പ്പനകള് നല്കുന്ന മനുസ്മൃതിയെ വേദവാക്യമായി കണ്ടാണ് ആര് എസ് എസിന്റെ സംഘടനാ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ദളിതനോ മറ്റ് താഴ്ന്ന ജാതിക്കാര്‍ക്കോ അതില്‍ സ്ഥാനമില്ലെന്ന് മാത്രമല്ല, ഒരു ഘട്ടത്തിലും അവരെ അംഗീകരിക്കാനുള്ള വിശാലമനസ്കത അവര്‍ക്കിടയിലേക്ക് കടന്നുവരാറുമില്ല. എന്നിട്ടും കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത് കുറുക്കന്റെ കൗശലമാണെന്നതില്‍ സംശയമില്ല.<br />
<br />
ദളിതുകള്‍ എക്കാലത്തും വേട്ടയാടപ്പെട്ടിട്ടുള്ളത് ഉയര്‍ന്ന ജാതിക്കാരാലാണ്. സാംസ്കാരികമായി മുന്നേറ്റം കൈവരിച്ച കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഒഴികെ അത്തരം വേട്ടയാടലുകള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നുമുണ്ട്. എന്നാല്‍ അതെല്ലാം നേരത്തെ ക്ഷിപ്രപ്രേരണയാല്‍ പ്രാദേശികമായി നടക്കുന്ന സംഭവങ്ങള്‍ മാത്രമായിരുന്നു. അതില്‍നിന്നു ഭിന്നമായി ദളിതുകള്‍ വേട്ടയാടപ്പെടേണ്ടവരും ആട്ടിപ്പായിക്കപ്പെടേണ്ടവരുമാണ് എന്ന ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് സംഘ്പരിവാറിന്റെ പ്രവര്‍ത്തന നേട്ടം. രോഹിത് വെമുല, കനയ്യകുമാര്‍ സംഭവങ്ങള്‍ ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു. ദളിതര്‍ രാജ്യത്തിന്റെ ഉന്നത പദവികളില്‍ എത്തിപ്പെടേണ്ടവര്‍ അല്ലെന്നും താഴ്ന്ന ജാതിക്കാര്‍ക്ക് കുലത്തൊഴിലായി പതിച്ചുനല്‍കിയ തോട്ടിപ്പണിയും മറ്റും ചെയ്ത് ജീവിക്കേണ്ടവരാണെന്നും പറയാതെ പറയുകയാണ് ഇതിലൂടെ സംഘ്പരിവാര്‍ ചെയ്യുന്നത്. <br />
<br />
പശു സംരക്ഷണത്തിന്റെ മറവില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍പോലെതന്നെ, ദളിതുകള്‍ക്കെതിരെ വിവിധ കാരണങ്ങളാല്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ഗുജറാത്തിലെ ഉനയില്‍ ദളിതുകളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ഇത്തരത്തിലൊന്നായിരുന്നു. ആക്രമണം നടത്തുക മാത്രമല്ല, അത്തരം ആക്രമണങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കും വാട്സ്ആപും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുന്നത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല, ദളിതുകള്‍ വേട്ടയാടപ്പെടേണ്ടവരാണെന്ന് സ്ഥാപിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ്. ഫരിദാബാദില്‍ ദളിത് കുടുംബത്തെ ജീവനോടെ തീവെക്കുകയും രണ്ട് കുട്ടികള്‍ വെന്തു മരിക്കുകയും ചെയ്ത നിഷ്ഠൂരമായ സംഭവം ഉള്‍പ്പെടെ ഈ ദിശയില്‍തന്നെയുള്ള ചുവടുവെപ്പുകളായിരുന്നു. ദളിതുകള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങള്‍ എന്തുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല എന്നതിനു തെളിവാണ് ദളിത് വേട്ടയുമായി ബന്ധപ്പെട്ട കേസുകളിലുണ്ടായിട്ടുള്ള വര്‍ധന. ദളിതുകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2012ല്‍ 33,665 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2013ല്‍ ഇത് 39,408 ആയും 2014ല്‍ 47,064 ആയും വര്‍ധിച്ചു. ഓരോ 18 മിനുട്ടിലും ഓരോ ദളിത് സമുദായാംഗം രാജ്യത്ത് ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു എന്നത് അതിന്റെ തീവ്രത ബോധ്യപ്പെടാന്‍ സഹായിക്കും. ഹരിയാനയാണ് ദളിത് വേട്ടയില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം. മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റെടുത്ത ശേഷം ഹരിയാനയില്‍ ദളിതുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഏഴു മടങ്ങ് വര്‍ധിച്ചുവെന്നാണ് കണക്ക്. ഇത് ബി ജെ പിയേയും കേന്ദ്ര സര്‍ക്കാറിനെയും മുമ്പെങ്ങുമില്ലാത്ത വിധം പ്രതിക്കൂട്ടിലാക്കുന്നുണ്ട്. മറ്റൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ദളിത് വിരുദ്ധ പ്രതിച്ഛായ തിരിച്ചടിയാകും എന്ന കണക്കുകൂട്ടലാണ് പുതിയ കരുനീക്കങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതെന്ന് ചുരുക്കം.<br />
<br />
ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ആക്രമണം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വഴി ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുകയും അതിന്റെ മറവില്‍ സ്വന്തം താല്പര്യങ്ങള് നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി അരങ്ങേറിക്കൊണ്ടിരിക്കുകയുമാണ്. മുസ്ലിം ന്യൂനപക്ഷങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളായിക്കൊണ്ടിരിക്കുന്നത്. ദാദ്രിയിലെ അഖ്ലാഖ് മുതല്‍ ഡല്‍ഹി - മഥുര ട്രെയിനില്‍ ബീഫ് തീനികളെന്നാരോപിച്ച് കുത്തിക്കൊന്ന ജുനൈദ് വരെയുള്ളവര്‍ ഇരകളുടെ നീണ്ട പട്ടികയിലെ രണ്ടറ്റങ്ങള്‍ മാത്രമാണ്. ഇത് രാജ്യത്തെ ജനങ്ങളില്‍ വല്ലാത്ത ഭയപ്പാടും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ആസൂത്രിതമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഈ രണ്ടു വിഭാഗങ്ങളേയും നിരാശ്രയരാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, മറുപക്ഷത്ത് അധികാരത്തിലെത്താനുള്ള ചവിട്ടുപടി എന്ന നിലയില്‍ ദളിതുകളേയും മുസ്ലിംകളേയും ബി ജെ പിക്ക് ആവശ്യമുണ്ട്. പ്രത്യേകിച്ച് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍.<br />
<br />
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 300ലധികം സീറ്റു നേടി അധികാരത്തില്‍ എത്തിയപ്പോഴും ബി ജെ പിയുടെ ആകെ വോട്ടുവിഹിതം 31.34 ശതമാനം മാത്രമാണ്. അതായത് ഭൂരിപക്ഷമാകുമ്പോഴും ന്യൂനപക്ഷ സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് ചുരുക്കം. ദളിത്, ന്യൂനപക്ഷ വോട്ടുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിച്ചുപോയതാണ് ബി ജെ പിക്ക് ഇക്കാര്യത്തില്‍ വലിയ തുണയായത്. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി ജെ പിക്ക് മുന്‍തൂക്കം ലഭിച്ചതിനു പിന്നില്‍ ഈയൊരു പ്രവണത തന്നെയായിരുന്നു അടിസ്ഥാന ഘടകം. എന്നാല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യങ്ങള്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ എളുപ്പമാകില്ല എന്ന സൂചനയാണ് നല്‍കുന്നത്. ബി ജെ പിക്കെതിരെ വിശാല രാഷ്ട്രീയ കൂട്ടായ്മ എന്ന നിര്‍ദേശങ്ങള്‍ ലക്ഷ്യത്തോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ലാലു- നിതീഷ്- കോണ്‍ഗ്രസ് സഖ്യം വഴി ബിഹാറില്‍ മാത്രമാണ് ബി ജെ പിയുടെ കുതിപ്പിനെ തടയിടാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മക്ക് കഴിഞ്ഞതെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍തന്നെ പുതിയൊരു വഴി വെട്ടിത്തെളിയിക്കുന്നതില്‍ അത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് തുണയായിട്ടുണ്ട്. യു പി നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്തരമൊരു സഖ്യമുണ്ടായിരുന്നെങ്കിലും അത് ഒരു നിലയിലും പ്രതിഫലിച്ചില്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. സമാജ്വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും എതിര്‍ചേരിയില്‍ വിള്ളലുണ്ടാക്കാന്‍ ബി ജെ പി നടത്തിയ ആസൂത്രിത ശ്രമങ്ങളും അവസാന നിമിഷം തട്ടിക്കൂട്ടിയുണ്ടാക്കിയ സഖ്യത്തിന്റെ അസ്വസ്ഥതകളുമെല്ലാം ആ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. ബിഹാറിലേതുപോലെ യു പിയിലെ സഖ്യനീക്കം ഫലിക്കാതെ പോയതില്‍ ഇക്കാരണങ്ങളും ഒരു ഘടകമായിരുന്നു.<br />
<br />
അതില്‍നിന്ന് കുറച്ചുകൂടി കാര്യങ്ങള്‍ മെച്ചപ്പെട്ടു എന്നതാണ് നിലവിലെ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്. ബി ജെ പിയും സംഘ് പരിവാറും ചേര്‍ന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ഉള്‍കൊള്ളുന്ന വര്‍ഗ, വര്‍ണ, ജാതി, ദേശ, ഭാഷാ സങ്കല്പങ്ങള്ക്ക് അതീതമായ ഇന്ത്യന്‍ ബഹുസ്വരതയുടെ അസ്തിത്വത്തെയാണ്. ബഹുകക്ഷി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നടത്തിക്കൊണ്ടിരിക്കുന്നു. ബി ജെ പിക്കെതിരായ പടനീക്കത്തിന് മുന്നില്‍ നില്ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, ബിഹാര്‍ സഖ്യത്തിന് ചരടുവലിച്ച ലാലു പ്രസാദ് യാദവ് എന്നിവര്‍ക്കെതിരെ സി ബി ഐയെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന വേട്ട ഇതിന് തെളിവാണ്. ഭയപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ കൂടെ നിര്‍ത്തുക, അതിന് കീഴ്പ്പെടാത്തവരെ വേട്ടയാടുക എന്ന തന്ത്രമാണത്. വര്‍ഗീയ കലാപങ്ങളിലൂടെ ഒരു പതിറ്റാണ്ടു മുമ്പ് പുറത്തെടുത്ത തന്ത്രങ്ങളുടെ രാഷ്ട്രീയ വകഭേദം എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. <br />
<br />
തമിഴ്നാട്ടില്‍ എ ഐ എ ഡി എം കെയിലെ ഇരു വിഭാഗവും മോദിയുടെ പ്രീതിക്ക് പാത്രീഭൂതരാവാന്‍ കിണഞ്ഞു ശ്രമിക്കുന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം. ലാലുവിനെയും മമതയേയും പൂട്ടാന്‍ വഴികള്‍ തിരയുന്ന കേന്ദ്ര സര്‍ക്കാര്‍, ജയലളിതയുടെ മരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്തുകൊണ്ട് അന്വേഷണത്തിന് മുതിരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട് ഇത്രയധികം ദുരൂഹതകള്‍ ഉയരുകയും സുപ്രീംകോടതിയില്‍ വരെ പരാതികള്‍ എത്തുകയും ചെയ്തിട്ടും കേന്ദ്രം കാണിക്കുന്ന മൗനത്തിനു പിന്നില്‍ തമിഴ് രാഷ്ട്രീയത്തിലെ ഈ വിനീത വിധേയപ്പെടലുകള്‍ ഉണ്ട്. ബി ജെ പിയുടെ ഈ ലക്ഷ്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ലാലുവും മമതയും കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുന്നു എന്നത് പ്രതീക്ഷ നല്‍കുന്നതാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ടായ ഐക്യത്തിന്റെ പ്രധാന ഘടകമായത് ഈ രണ്ടു നേതാക്കളും സ്വീകരിച്ച ഉറച്ച നിലപാടുകള്‍ ആയിരുന്നു എന്നതു തന്നെ കാരണം.<br />
<br />
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബി ജെ പിയുടെ തന്ത്രത്തിന് ഇനി അധികകാലം സാധ്യതകള്‍ ഇല്ല എന്ന സൂചന നല്‍കുന്നതായിരുന്നു ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ടുതന്നെയാണ് ബി ജെ പി പുതിയ തന്ത്രങ്ങള്‍ പയറ്റുന്നതും. അത്തരം തന്ത്രങ്ങളില്‍ ഒന്ന് മാത്രമാണ് കോവിന്ദിന്റെ സ്ഥാനാരോഹണം. <br />
<br />
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 17 പ്രതിപക്ഷ കക്ഷികള്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ധാരണയില്‍ എത്തി എന്നത് നിര്‍ണായക ചുവടുവെപ്പായിരുന്നു. തോല്‍ക്കുമെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിട്ടും ഒരുമിച്ചു നിന്ന് പോരാടാനുള്ള ഈ തീരുമാനം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമായിരുന്നു. പരസ്പരം വിട്ടുവീഴ്ചക്ക് എല്ലാ പാര്‍ട്ടികളും തയ്യാറായി എന്നതാണ് നീക്കത്തെ വേറിട്ടുനിര്‍ത്തുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെ ഡി യു, ബി ജെ ഡി എന്നിവയും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു എന്നതും ശ്രദ്ധേയമാണ്. ഈ സഖ്യ നീക്കം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയകരമായി പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അതൊരു വഴിത്തിരിവായി മാറിയേക്കും. അതേസമയം തന്നെ അവസാന നിമിഷം ഉടലെടുക്കാവുന്ന പ്രധാനമന്ത്രി പദ മോഹവും താന്‍പോരിമയും സ്വാര്‍ത്ഥ താല്പര്യങ്ങളും ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് എത്രത്തോളം പ്രതിസന്ധി സൃഷ്ടിക്കും എന്നത് കാത്തിരുന്നു കാണേണ്ടി വരും. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ദളിതുകളുടേയും ന്യൂനപക്ഷങ്ങളുടേയും വന്‍തോതിലുള്ള പിന്തുണയില്ലാതെ ബി ജെ പിക്കു ഇനി അധികാരത്തിലേക്കുള്ള വഴി എളുപ്പമാകില്ല. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 30.8 ശതമാനം മാത്രമാണ് ഉയര്‍ന്ന ജാതിക്കാര്‍. ഇവര്‍ പൂര്‍ണമായും ബി ജെ പിയെ മാത്രം പിന്തുണക്കുമെന്ന് ഒരിക്കലും പറയാനാകില്ല. കൂടിവന്നാല്‍ 20 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും. ശേഷിക്കുന്ന വിടവ് നികത്തണമെങ്കില്‍ ന്യൂനപക്ഷ, ദളിത് വോട്ടുകള്‍ തന്നെ വേണ്ടി വരും. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 41.1 ശതമാനവും ന്യൂനപക്ഷങ്ങളാണ്. 19.7 ശതമാനം പട്ടിക ജാതിക്കാരും 8.5 ശതമാനം പട്ടികവര്‍ഗക്കാരും.<br />
<br />
വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ ഒരുമിച്ചുചേരുന്നത് ബി.ജെ.പിക്കു മുന്നില്‍ വെല്ലുവിളി ശക്തമാക്കും. യു പിയില്‍ എസ് പി, ബി എസ് പി, കോണ്‍ഗ്രസ്, ബിഹാറില്‍ ജെ ഡി യു, ആര് ജെ ഡി, കോണ്‍ഗ്രസ്, ഒഡീഷയില്‍ ബി ജെ ഡി, കോണ്‍ഗ്രസ്, പശ്ചിമബംഗാളില്‍ ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും, കേരളത്തില്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, ഇടതുപക്ഷം എന്നീ നിലകളില്‍ രാഷ്ട്രീയമായി യോജിച്ചു നില്‍ക്കുകയും ദേശീയ തലത്തില്‍ വിശാല സഖ്യമായി അത് രൂപാന്തരപ്പെടുന്നതിനുമുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞു വരുന്നത്. അതുകൊണ്ടുതന്നെ ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന വേട്ട ബി ജെ പിയേയും കേന്ദ്ര സര്‍ക്കാറിനെയും ഒരുകാലത്തും ഇല്ലാത്ത വിധം 'അസ്വസ്ഥമാക്കാന്‍' തുടങ്ങിയിട്ടുണ്ട്.<br />
<br />
രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ തന്നെയാണ് പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇക്കാലമത്രയും മൗനം പാലിച്ച പ്രധാനമന്ത്രി കഴിഞ്ഞ ഒരു മാസമായി നിരന്തരം പ്രസ്താവനകളുമായി രംഗത്തെത്തുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നല്കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ദ്രോഹ നടപടികളിലൂടെ മുമ്പെങ്ങുമില്ലാത്ത വിധം ജനങ്ങളെ ഒരു ഭരണകൂടം വേട്ടയാടിയ കാലം കൂടിയായിരുന്നു ഇത്. നോട്ടു നിരോധനം എന്തിന് നടപ്പാക്കി, എന്തു ഫലം ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം നല്കാന് പോലും ഭരണകൂടത്തിന് കഴിഞ്ഞില്ല എന്നത് പരാജയത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്. കള്ളപ്പണം വിപണിയില്‍നിന്ന് നീക്കാനും തീവ്രവാദ സംഘങ്ങള്‍ക്ക് സഹായം ലഭിക്കുന്നത് തടയാനും എന്നീ രണ്ട് വാദങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. സ്വന്തം പാര്ട്ടിക്കാര് തന്നെ കള്ളനോട്ട് അടിയുടെ ഏജന്റുമാരായി മാറുകയും അഴിമതിയുടെ ചക്കരക്കുടത്തില്‍ കൈയിട്ട് വാരുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ആദ്യ വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്. നോട്ടു നിരോധനത്തിനു ശേഷവും വ്യാജ കറന്‍സികള്‍ എമ്പാടും രാജ്യത്ത് നില്നില്ക്കുന്നുണ്ട്. എത്ര രൂപയുടെ കള്ളപ്പണം പിടിച്ചു, ഇനി എത്ര പിടിക്കാനുണ്ട് എന്ന കണക്കുപോലും സര്‍ക്കാറിന്റെ കൈവശമില്ല. തീവ്രവാദ ആക്രമണങ്ങള്‍ രാജ്യത്ത് പിന്നെയും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ജനക്ഷേമ പദ്ധതികളില്‍നിന്ന് ബഹുദൂരം പിന്നാക്കംപോയി. റെയില്‍, പൊതുബജറ്റുകള്‍ ഏകീകരിച്ചതിന്റെ മറവില്‍ അടിസ്ഥാന സൗകര്യ വികസന മേഖലക്ക് പണം വകയിരുത്തുന്നതില്‍ വന്‍തോതിലുള്ള വെട്ടിക്കുറക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. നഷ്ടത്തിലുള്ളതും അല്ലാത്തതുമായ പൊതുമേഖലാ കമ്പനികള്‍ വിറ്റഴിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നു. <br />
<br />
രാജ്യസുരക്ഷ ശക്തിപ്പെടുത്താനെന്ന പേരില്‍ ഇസ്രാഈലും യു എസും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുമായി സഹസ്ര കോടികളുടെ ആയുധ, പ്രതിരോധ കരാറുകളില്‍ ഒപ്പുവെക്കുന്നു. ഈ ഭരണപരാജയങ്ങള്‍ക്കെല്ലാം സമര്‍ത്ഥമായി മറടിയാനുള്ള ആയുധമായി ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങളും ബീഫിന്റെയും ജാതിയുടേയും പേരിലുള്ള വേട്ടയാടലുകളും വഴി ഉയര്‍ന്നുവന്ന വിവാദങ്ങളെ ഉപയോഗിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍. <br />
<br />
പ്രതിപക്ഷ കക്ഷികളുടെ ഐക്യപ്പെടല്‍ ഫലവത്താകുന്നതോടെ ഇത്തരം തന്ത്രങ്ങള്‍ പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ വിജയം കാണണമെന്നില്ല. ദളിത്, ന്യൂനപക്ഷ വേട്ട ആവര്‍ത്തിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല എന്നതുതന്നെ കാരണം. കോവിന്ദിനെ രാഷ്ട്രപതിയാക്കിയതിലൂടെ ദളിത് സംരക്ഷണത്തിന്റെ മൊത്തം ക്രഡിറ്റ് ഏറ്റെടുക്കാന്‍ ഒരു ഭാഗത്തു ശ്രമിക്കുമ്പോള്‍ തന്നെയാണ് ദളിത് വേട്ട പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനെ ബി ജെ പി സമര്‍ത്ഥമായി തടയുന്നതും. ഇതില്‍ പ്രതിഷേധിച്ച് ബി എസ് പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവെച്ചെങ്കിലും ഇത് അവരുടെ രാഷ്ട്രീയ നീക്കം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. ആ വാദത്തെ തള്ളിക്കളയാനും കഴിയില്ല. രാജ്യസഭാംഗത്തിന്റെ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മത്രമാണ് മായാവതിക്ക് ഇനി ശേഷിക്കുന്നത്. <br />
<br />
ഗുജറാത്തിലെ ഉന പോലുള്ള സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ ഇല്ലാത്ത വേദനയും പൊട്ടിത്തെറിയും ഇപ്പോള്‍ എന്തുകൊണ്ട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയം തന്നെയാണ് ഉത്തരം. പരമ്പരാഗത ദളിത് വോട്ടിനെ ആശ്രയമായി കാണുന്ന ബി എസ് പിയെ കോവിന്ദിലൂടെ ദളിത് വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങള്‍ അസ്വസ്ഥമാക്കുന്നുണ്ട്. ദളിത് വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രാജിവെക്കുക വഴി, ബി ജെ പിയുടെ ദളിത് വിരുദ്ധ മുഖത്തില്‍ മാറ്റം വന്നിട്ടില്ലെന്നും കോവിന്ദ് എന്നത് രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ഒരു പ്രതീകം മാത്രമാണെന്നും സ്ഥാപിക്കാനാണ് മായാവതി ശ്രമിച്ചത്. ദളിത് സമുദായക്കാരനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോഴും സംഘ്പരിവാര്‍ താല്പര്യങ്ങള് പൂര്‍ണമായി സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള കരുനീക്കം മാത്രമാണിത്. സംഘ് പരിവാര്‍ ആശയങ്ങളോട് എക്കാലത്തും ആഭിമുഖ്യം പുലര്‍ത്തിയിട്ടുള്ള നേതാവാണ് കോവിന്ദ് എന്നതുതന്നെ കാരണം. <br />
<br />
പല കാര്യങ്ങളിലും സവര്‍ണ ശക്തികളുടെ ചിന്താഗതിയെ പിന്തുണക്കുകയും അതുവഴി ആര് എസ് എസിനെ തൃപ്തിപ്പെടുത്തുകയും ചെയ്തിട്ടുള്ള പശ്ചാത്തലമാണ് കോവിന്ദിന്റേത്. ജാതി സംവരണത്തെ തുറന്നെതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ഇതിന് ഉദാഹരണമാണ്. സവര്‍ണ താല്പര്യങ്ങള് പേറുന്ന ഒരാളെ രാഷ്ട്രപതി പദത്തില്‍ അവരോധിക്കുക വഴി, ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് കോവിന്ദിലൂടെ ബി ജെ പി സാധ്യമാക്കുന്നത്. രാംനാഥ് കോവിന്ദിനെപ്പോലെ ഒരാളെ രാഷ്ട്രപതി പദത്തില്‍ എത്തിച്ചതുകൊണ്ടു മാത്രം ബി.ജെ.പിക്കു മേല്‍ വന്നു പതിച്ച ദളിത് വിരുദ്ധ പ്രതിഛായ മാറ്റിയെടുക്കാന്‍ കഴിയുമോ, പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. ഒന്നുറപ്പാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള് അടക്കിവാഴാതെ പരസ്പര വിട്ടുവീഴ്ചയിലും സഹകരണത്തിലും അധിഷ്ടിതമായി രാജ്യത്തെ മതേതര കക്ഷികള്‍ ഒരുമിച്ചു നിന്നാല്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്നത് അസാധ്യമായ കാര്യമല്ല. ഹൃദയവിശാലതയോടെ ആ ലക്ഷ്യത്തിനു വേണ്ടി മുന്നിട്ടിറങ്ങാന്‍ എല്ലാ കക്ഷികളും തയ്യാറാകണം എന്നു മാത്രം. <br />
<br />
എ പി അന്‍ഷിദ്<br /><span style="font-size: xx-small;">ശബാബ് വാരിക, <br />2017 ജൂലൈ 28</span><br />
<br /></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-12364403908492682442017-02-07T03:35:00.000-08:002017-02-07T03:35:59.206-08:00അതിരുവിടുന്ന ആചാരങ്ങള്‍ക്കെതിരെ മതത്തിന്റെ ജാഗ്രത | സി മുഹമ്മദ് സലീം സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://web.facebook.com/MalayaaliPeringode/" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="143" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcuVJXqmMHOpZ1UpuDlAkT-dMm2XkB-Q3N_4Q_0ydX5LzPVZUpqFo3NnSClXKhkzNdwg7bVzJSeqCOVZyVrhInD_pODJ2rhRRTYTkiVGmmiJQwDG8_1lzGUOelvf_ZE2hT7zfBn02b0CCu/s400/athiruvidunna+saleem+sullami+shabab.jpg" width="400" /></a></div>
<br />
<br />
തമിഴ്നാട്ടിലെ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കഴിഞ്ഞ രണ്ടാഴ്ചകളായി പത്രമാധ്യമങ്ങളുടെ തലക്കെട്ട് പിടിച്ചുപറ്റിയത്. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ജെല്ലിക്കെട്ട് വീണ്ടും കടന്നുവരുന്നത്. 2014-ല്‍ സുപ്രീംകോടതി ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് അരങ്ങേറുകയുണ്ടായി. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മാണം നടത്താത്തതിനെതിരെ വന്‍പ്രക്ഷോഭമാണ് തമിഴ്നാട്ടില്‍ അരങ്ങേറിയത്. വിദ്യാര്‍ഥികള്‍, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാര്‍, സാംസ്കാരിക നായകന്മാര്, കലാകാരന്മാര്, യുവാക്കള്‍ തുടങ്ങിയ എല്ലാ വിഭാഗമാളുകളും ഇതില്‍ അഭിപ്രായവ്യത്യാസമില്ലാതെ അണിനിരന്നു. വളരെ അപൂര്‍വമായി മാത്രമേ ഇത്തരം ഒത്തുചേരലും പ്രതിഷേധവും ഇന്ത്യാരാജ്യത്ത് നടക്കാറുള്ളൂ. മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഉള്‍പ്പെടെ വലിയ ഒരു സമൂഹം തന്നെ പ്രധാനമന്ത്രിയെ കാണുകയും ചെയ്തു. പ്രക്ഷോഭകരുടെ പൊതുആവശ്യം ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള നിരോധനം നീക്കണമെന്നും അത് നിരോധിക്കാന്‍ കാരണക്കാരായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ്ഒഫ് അനിമല്‍സ് (പെറ്റ) എന്ന സംഘടനയെ നിരോധിക്കണമെന്നുമാണ്. <br />
<br />
ഇത്രമാത്രം പ്രക്ഷോഭം നടത്തി സാധിച്ചെടുത്ത ജെല്ലിക്കെട്ടില്‍ രണ്ടുപേര്‍ കാളകളുടെ കുത്തേറ്റ് മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എന്നിട്ടും തമിഴ്നാട്ടില്‍ അതിന്റെ പേരില്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടായി കേട്ടില്ല. മുമ്പും ഈ ജെല്ലിക്കെട്ടില്‍ ജീവഹാനി സംഭവിക്കാറുണ്ടായിരുന്നു. ഇതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട സംഘടന-പെറ്റ-മൃഗപീഡനം എന്ന പേരിലാണ് വിധി സമ്പാദിച്ചത്. <br />
<br />
എന്നാല്‍, ഇതൊരു മൃഗപീഡനം എന്നതിലുപരി ആത്മഹത്യാപരമായ ഒരു ചടങ്ങുകൂടിയാണെന്ന് ആരും കാണുന്നില്ല. കൊമ്പുകൂര്‍പ്പിച്ച് വര്‍ണങ്ങള്‍ പൂശി, തലയിളക്കി വിറളിയെടുത്ത് കുതിക്കുന്ന കൂറ്റന്‍കാളയുടെ പൂഞ്ഞയില്‍ ചാടിപ്പിടിച്ച് കീഴടക്കുന്നതിന്റെ 'ത്രില്ലിനു' പുറമെ ഇതൊരു പുണ്യകര്‍മമായി കരുതുന്നുവെന്നതാണ് ഇതിലെ കൗതുകം. അലക്ഷ്യമായ ദൈവാരാധനയും ദൈവഭക്തിയും മനുഷ്യനെക്കൊണ്ട് എന്തെല്ലാം അത് ചെയ്യിക്കില്ല! ചരിത്രത്തിലും വര്‍ത്തമാനത്തിലും അനേകം ഉദാഹരണങ്ങള്‍ അതിനു കാണാം. ഇതിനിടയില്‍ കാളയുടെ കുത്തേറ്റോ ചവിട്ടേറ്റോ മൃത്യു വരിക്കുന്നത് വീരചരമവും പുണ്യകര്‍മവുമായി മാറുകയും ചെയ്യുന്നു. <br />
<br />
<b>പൈതൃകവും പാരമ്പര്യവും</b><br />
ഏത് തിന്മകളെയും അനാചാരങ്ങളെയും അത്യാചാരങ്ങളെയും ന്യായീകരിക്കാന്‍ എക്കാലത്തും അതിന്റെ ആളുകള്‍ ഉന്നയിച്ചുപോന്നിട്ടുള്ള ന്യായങ്ങളിലൊന്നാണ് പൈതൃകവാദം. പാരമ്പര്യമായി തങ്ങള്‍ ചെയ്തുപോരുന്ന കാര്യങ്ങളെ ചോദ്യംചെയ്യുകയോ അതിന്റെ ന്യായാന്യായതകളെ വിലയിരുത്തി വിമര്‍ശിക്കുകയോ അതിലെ ബുദ്ധിശൂന്യതയോ അശാസ്ത്രീയതയോ ചൂണ്ടിക്കാണിക്കുകയോ ചെയ്താല്‍ അത് ധിക്കാരമോ 'മഹത്തായ പൈതൃക'ത്തെ ചോദ്യംചെയ്യലോ ആയി മാറുന്നു. എന്നല്ല, ഇത് മതവിരുദ്ധ പ്രവര്‍ത്തനവുമായി മാറുന്നു. ഇത് ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രവുമായും ചിലപ്പോള്‍ മാറാറുണ്ട്. <br />
<br />
ചരിത്രത്തില്‍, ഈജിപ്ത് ഭരിച്ചിരുന്ന ഫറോവ ചക്രവര്‍ത്തി ആരാധ്യതയും ഭരണസംവിധാനവും പിടിച്ചുനിര്‍ത്താന്‍ അതിനെതിരില്‍ വന്ന മൂസാ(അ)യെയും ഹാറൂനിനെയും(അ) നേരിടുന്നതിനുപയോഗിച്ച തന്ത്രം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ''ഫറോവയും ആളുകളും കൂടിയാലോചനക്കുശേഷം നടത്തിയ പ്രസ്താവന: തീര്‍ച്ചയായും, ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. അവരുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുകയാണ്.'' (വി.ഖു 20:63)<br />
<br />
ത്വരീഖതുമുല്‍ മുഥ്ലാ (നിങ്ങളുടെ മാതൃകാപരമായ മാര്‍ഗം അഥവാ സംസ്കാരം) എന്നതു കൊണ്ടുദ്ദേശിക്കുന്നത് അവിടെ നിലനിന്നിരുന്ന പൈതൃകമാണ്. അത് വീണ്ടെടുക്കുകയോ തകര്‍ത്തുകളയുകയോ ചെയ്യുമെന്ന് പറയുമ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായും വികാരഭരിതരാവുകയും സമരസജ്ജരാവുകയും ചെയ്യും. ആ തന്ത്രമാണ് ഫിര്‍ഔനും കൂട്ടരും മൂസാ(അ)ക്കും ഹാറൂനും(അ) എതിരെ ഇവിടെ പറയുന്നത്. തമിഴകത്ത് നടന്ന സംഭവങ്ങളിലും ഈ രണ്ട് ഭാഗവുമുണ്ടെന്ന് കാണാവുന്നതാണ്. <br />
<br />
<b>നബിമാരുടെ കാലത്ത്</b><br />
ഖുര്‍ആനില്‍ നൂഹ്നബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത് പൊതുവായി ഈയൊരു ഭാഗം കാണാവുന്നതാണ്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പിന്‍ബലത്തില്‍ ബഹുദൈവാരാധനാപരമായ കാര്യങ്ങളും അധാര്‍മികവും മനുഷ്യത്വപരവുമല്ലാത്തതുമായ കാര്യങ്ങളും നിലനിര്‍ത്താന്‍വേണ്ടി ഇതിനെ ഉപയോഗപ്പെടുത്തുന്നത് കാണാം. പ്രവാചകതിരുമേനി വരുന്നതിനു മുമ്പും പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ അവസാന കാലംവരെയും അവിടെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു കഅ്ബാലയം ത്വവാഫ് ചെയ്യാന്‍ വരുന്നവര്‍ സ്ത്രീപുരുഷ ഭേദമന്യെ നഗ്നരായി ത്വവാഫ് ചെയ്യുക എന്നുള്ളത്. ഇത് ന്യായീകരിക്കാന്‍ അതിന്റെ ആളുകള്‍ പറഞ്ഞിരുന്നത് ഇത് പാരമ്പര്യവും ദൈവിക കല്പനക്ക് അനുസൃതവുമാണെന്നാണ്. ഈ വാദത്തെ ഖുര്‍ആന്‍ ഖണ്ഡിക്കുന്നത് നോക്കുക: ''അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍ ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും അല്ലാഹു ഞങ്ങളോട് കല്പിച്ചതാണ് അത് എന്നുമാണവര്‍ പറയുക. നബിയേ, പറയുക: നീചവൃത്തി ചെയ്യാന്‍ അല്ലാഹു കല്പിക്കുകയില്ല. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണോ?'' (വി.ഖു 7:28)<br />
<br />
അല്ലാഹു അവതരിപ്പിച്ചതിലേക്കും അവന്റെ ദൂതന്റെവഴിയിലേക്കും വരൂ എന്ന് അവരോട് പറഞ്ഞാല്‍, അവര്‍ പറയും: ''ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതുമതി ഞങ്ങള്‍ക്ക് എന്നായിരുന്നു പ്രവാചകന്മാരോടുള്ള ജനങ്ങളുടെ മറുപടി.'' (വി.ഖു 5:104) അവരുടെ ഈ നിലപാടിനെക്കുറിച്ച് അല്ലാഹു പറയുന്നത് ''അവരുടെ പിതാക്കള്‍ യാതൊന്നും അറിയാത്തവരും സന്മാര്ഗം പ്രാപിക്കാത്തവരും ആയിരുന്നാലും (അത് മതി എന്നാണോ)'' (വി.ഖു 5:104). മറ്റൊരു സ്ഥലത്ത് 'ചിന്തിക്കാത്തവര്‍' (2:170), 'പിശാച് അവരെ നരകത്തിലേക്ക് ക്ഷണിച്ചാലും' (31:21) എന്നും അവരുടെ നിലപാടിനെക്കുറിച്ച് അല്ലാഹു അറിയിക്കുന്നു. ഇത്തരം പിന്തിരിപ്പന് നിലപാടുകള്‍ക്കെതിരിലായിരുന്നു പ്രവാചകന്മാര് നിലപാടെടുത്തിരുന്നത്.<br />
<br />
<b>പൈതൃകവാദത്തിന്റെ ദുരന്തം</b><br />
പൈതൃകവാദമുന്നയിച്ച് നടപ്പാക്കുന്നതും നിലനിര്‍ത്തുന്നതുമായ കാര്യങ്ങളേറെയും അര്‍ഥശൂന്യമായതോ നിലനിര്‍ത്താന്‍ യോഗ്യമല്ലാത്തതോ ആയിരിക്കും. ഇപ്പോള്‍ ചര്‍ച്ചയിലിരിക്കുന്ന ജെല്ലിക്കെട്ടു പോലും സംഘകാലം മുതല്‍ നിലനിന്നുപോരുന്നത് എന്ന നിലക്കാണ് ന്യായീകരിക്കുന്നത്. അയ്യായിരം വര്‍ഷത്തെ പാരമ്പര്യത്തിന്റെ ആധികാരിതയോടെ ഇന്ത്യയില്‍ നിലനിര്‍ത്താനും പുനസ്ഥാപിക്കാനും ഉദ്ദേശിക്കുന്ന 'ഹിന്ദുത്വ' എന്ന സംസ്കാരത്തിന്റെയും കഥയിതുതന്നെ. 'സതി' പോലുള്ള അത്യാചാരങ്ങളും പുരുഷമേധ യാഗവുമെല്ലാം ഇതില്‍പെടുന്നു. വിധവകള്‍ പുനര്‍വിവാഹം ചെയ്യപ്പെട്ടുകൂടാ എന്നതും ഇതില്‍ പെട്ടതുതന്നെ. തികച്ചും ആഭാസകരവും മനുഷ്യപ്രകൃതിയോട് ഇണങ്ങാത്തതുമായ ചിലത് ഇന്നും നമ്മുടെ നാട്ടില്‍ ഇതിന്റെ പേരില്‍ നടക്കുന്നു. <br />
<br />
വടകരയ്ക്കടുത്ത ഒരു ആശ്രമത്തില്‍ സ്ത്രീപുരുഷന്മാരെല്ലാം വിവസ്ത്രരായി ജീവിക്കുകയും രാത്രി വകഭേദമില്ലാതെ ഒന്നിച്ച് ശയിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു!! കര്‍ണാടകയില്‍ ഓരോ വര്‍ഷവും നടക്കുന്ന ഒരു സ്നാനത്തിന്റെ റിപ്പോര്‍ട്ട് നമ്മുടെ പത്രങ്ങള്‍ കൊടുക്കാറുണ്ട്. സ്ത്രീകളും പുരുഷന്മാരുമെല്ലാം നഗ്നരായി നദിയില്‍ കുളിക്കുകയും നഗ്നരായി തന്നെ പുറത്തേക്ക് വരികയും ചെയ്യുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരെ തടയാന്‍ ചെന്ന പൊലീസുകാരെ പോലും അവര്‍ നഗ്നരാക്കി കൂടെ നടത്തുകയുണ്ടായി.<br />
<br />
അവരും ഇതിനെ ന്യായീകരിച്ചത് പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍തന്നെ. ശരീരഭാഗങ്ങളില്‍ ഇരുമ്പ് കമ്പിയുടെ കൊളുത്തുകള്‍ പിടിപ്പിച്ച് തൂങ്ങിയാടുന്ന ചിത്രങ്ങള്‍ പത്രങ്ങള്‍ നല്‍കാറുണ്ട്. മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം അവരുടെ ഹദ്ദാദ്, റാത്തീബ് പരിപാടികളില്‍ ആയുധമുപയോഗിച്ച് വയറിന് കുത്തുകയും നാവിന് കീറലുണ്ടാക്കുകയുമെല്ലാം ചെയ്യുന്നു. കുത്ത്റാത്തീബും ഇതില്‍പെടുന്നു. അവരും പാരമ്പര്യവാദികള്‍ തന്നെ.<br />
<br />
<b>ഇസ്ലാമിക നിലപാട്</b><br />
ഇസ്ലാം ദൈവികമതമെന്ന നിലയില്‍ മനുഷ്യരുടെ സ്രഷ്ടാവ് അവതരിപ്പിച്ചതാണ്. അതില്‍ എവിടെയും ഈ രൂപത്തിലുള്ള ആരാധനകളോ അനുഷ്ഠാനങ്ങളോ കാണാന്‍ കഴിയില്ല. മനുഷ്യപ്രകൃതി അറിയുന്ന സ്രഷ്ടാവ് തന്നെ മനുഷ്യനുവേണ്ടി നിയമങ്ങളവതരിപ്പിക്കുമ്പോള്‍ അത് പ്രകൃതിയോട് തികച്ചും പൂരകമായിരിക്കും. പൂര്‍വകാലങ്ങളില്‍ മതപൗരോഹിത്യവും മതാധ്യക്ഷന്മാരും ജനങ്ങളുടെ മേല്‍ അനേകം ചങ്ങലക്കെട്ടുകളും ഭാരങ്ങളും ചുമത്തുകയുണ്ടായി. ഇസ്ലാമില്‍ പ്രവാചകന്റെ നിയോഗത്തിന്റെ ഉദ്ദേശ്യങ്ങള്‍ അല്ലാഹു വിശദീകരിക്കുന്നതു തന്നെ ഇത്തരം ഭാരങ്ങളില് നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: ''അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു.'' (വി.ഖു 7:157)<br />
<br />
വിശ്വാസ, ആരാധന, അനുഷ്ഠാന, സംസ്കാര രംഗങ്ങളിലും സാമൂഹിക സാമ്പത്തിക കുടുംബമേഖലകളിലും തുടങ്ങി ജീവിതത്തിന്റെ മുഴുവന്‍ തുറകളിലും മനുഷ്യ പ്രകൃതിയോടിണങ്ങിയ നിയമങ്ങളാണ് ഇസ്ലാം അവതരിപ്പിച്ചിട്ടുള്ളത്. അത് മനുഷ്യരോടും മൃഗങ്ങളോടും പരിസ്ഥിതിയോടുമെല്ലാം ഇണങ്ങിനില്ക്കുന്നു. അത്രയ്ക്ക് ശാരീരിക പീഡനങ്ങളോ കഠിന തപസ്യകളോ കടുത്ത അത്യാചാരങ്ങളോ ഒന്നും തന്നെയില്ല. തികച്ചും ലളിതവും പ്രായോഗികവും അനായാസേന നടത്തിക്കൊണ്ടുപോകാവുന്നതുമാണ്. അല്ലാഹു കല്പിച്ചതോ നിര്‍ദേശിച്ചതോ ആയ കാര്യങ്ങളൊന്നും തന്നെ ഒരനാവശ്യമോ അര്‍ഥശൂന്യമോ അല്ലതന്നെ. എന്നല്ല, അവയെല്ലാം മനുഷ്യജീവിതം സസൂക്ഷ്മവും സൗകര്യപ്രദവും സന്തോഷകരവുമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനിവാര്യങ്ങളത്രെ. <br />
<br />
എന്നാല്‍, ഇസ്ലാം നിരോധിക്കുകയും വിലക്കുകയും ചെയ്ത കാര്യങ്ങളെല്ലാം തന്നെ മനുഷ്യ പ്രകൃതി അറക്കുകയും വെറുക്കുകയും ചെയ്യുന്നവയും (മുന്കര്) മനുഷ്യ ജീവിതത്തില്‍ കഷ്ടനഷ്ടങ്ങളും നാശങ്ങളും വരുത്തിത്തീര്‍ക്കുന്നവയുമാണ്. നന്മ ചെയ്യുക, വിശ്വാസ്യത പുലര്‍ത്തുക, സ്വാര്‍ഥത കൈയൊഴിക്കുക, പുണ്യവും പുഞ്ചിരിയും നല്‍കുക, പരസ്പര സഹകരണവും സൗഹൃദവും പുലര്‍ത്തുക, വിനയവും സ്നേഹവും പ്രകടിപ്പിക്കുക, ഔദാര്യവും ആദരവും നിലനിര്‍ത്തുക, സമര്‍പ്പണവും സത്യസന്ധതയും നിലനിര്‍ത്തുക, കനിവും കാരുണ്യവും കാണിക്കുക തുടങ്ങി മനുഷ്യജീവിതം ഉയര്‍ന്ന സംസ്കാരത്തില്‍ മുന്നോട്ടുപോകാനാവശ്യമായ അനേകം ഗുണങ്ങളാണ് മതം അനുശാസിക്കുന്നത്.<br />
<br />
എന്നാല്‍ ഇസ്ലാം വിലക്കുന്ന കാര്യങ്ങള്‍ മനുഷ്യപ്രകൃതി പൊതുവെ വെറുക്കുകയും അകറ്റുകയും ചെയ്യുന്ന കാര്യങ്ങളാണ്. മദ്യപാനം, ചൂതാട്ടം, വ്യഭിചാരം തുടങ്ങിയ വൃത്തികേടുകളും ബന്ധങ്ങളുടെ പവിത്രതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനു തടസ്സമാകുന്ന വിവാഹബന്ധങ്ങളും ഇസ്ലാം നിരോധിക്കുന്നു. മാതാക്കളെയും പെണ്മക്കളെയും സഹോദരിമാരെയും തുടങ്ങി വിവാഹം നിഷിദ്ധമായവരുടെ ഒരു പട്ടികതന്നെ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. അവയത്രയും മനുഷ്യപ്രകൃതിയോട് ഇണങ്ങിയതും മാനവിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നവയുമാണ്. സ്വഭാവ ദൂഷ്യങ്ങളുടെ കാര്യത്തില്‍ ധൂര്‍ത്തും ദുര്‍വ്യയവും കളവാരോപണവും കള്ളത്തരങ്ങളും പിശുക്കും സങ്കുചിതത്വവും കോപവും വെറുപ്പും സ്വകാര്യതകള്‍ ഭഞ്ജിക്കുന്നതും ചാരപ്രവര്‍ത്തനവും അസൂയ, പക, വിദ്വേഷം, വഞ്ചന, പരിഹാസം അക്രമം, ശത്രുത, പരദൂഷണം തുടങ്ങി ഒട്ടേറെ ദുസ്സ്വഭാവങ്ങളും വിലക്കുന്നു. മേല്പറഞ്ഞ സല്‍ഗുണങ്ങളിലേതെങ്കിലും മനുഷ്യസമൂഹത്തിന് ദോഷമാണെന്നോ പിന്നീട് പരാമര്‍ശിച്ച ദുര്‍ഗുണങ്ങളിലേതെങ്കിലുമൊന്ന് ഇസ്ലാം നിരോധിച്ചത് ശരിയായില്ല എന്നോ വിവേകമുള്ള ആരും പറയുകയില്ല. ഇത്തരം നിയമങ്ങളെ വിശുദ്ധ ഖുര്‍ആന്‍ മഅ്റൂഫ് അഥവാ മനുഷ്യ പ്രകൃതിക്ക് പരിചിതമായത് എന്നും നിഷിദ്ധമായവയെ മുന്കര് മനുഷ്യപ്രകൃതി തിരസ്കരിക്കുന്നത് എന്നും പരാമര്‍ശിക്കുന്നത് ശ്രദ്ധേയമാണ്.<br />
<br />
<b>ആരാധനാ കര്‍മങ്ങളില്‍</b><br />
തന്റെ സ്രഷ്ടാവായ നാഥനുമായി ബന്ധം സ്ഥാപിക്കണമെന്നത് മനുഷ്യാത്മാവിന്റെ ദാഹമാണ്. മനുഷ്യരെല്ലാം ഇതാഗ്രഹിക്കുന്നു. ഈ ബന്ധം സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും മനസ്സിന്റെ ദാഹങ്ങള്‍ സമര്‍പ്പിച്ച് ശമനം വരുത്തുന്നതിനും നിശ്ചയിച്ചിട്ടുള്ളവയാണ് ആരാധനാ കര്‍മങ്ങള്‍. എന്നാല്‍ ഇതില്‍ മനുഷ്യന്റെ കഴിവും സാധ്യതയും ഇസ്ലാം പരിഗണിച്ചിരിക്കുന്നു. എന്നല്ല, ഇസ്ലാമികാദര്‍ശത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നുതന്നെ, കഴിയാത്തതുകൊണ്ട് കല്പനയില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിക ആരാധനകള്‍ ലളിതവും പ്രായോഗികവുമാണെന്ന് കാണാവുന്നതാണ്. അല്ലാഹു പറയുന്നു: ''മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന് ചുമത്തിയിട്ടില്ല'' (വി.ഖു 22:78). പ്രവാചകതിരുമേനി പറയുന്നത് നോക്കുക: ''നിശ്ചയം, മതം ലളിതമാണ്. ആരെങ്കിലും മതത്തില്‍ കാര്‍ക്കശ്യം ഉണ്ടാക്കിയാല്‍ മതം അവനെ അതിജയിക്കാതിരിക്കില്ല.'' (ബുഖാരി). അഥവാ, മതം അവന് ജീവിതത്തില്‍ സാധാരണമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വരികയും അവസാനം മതമുപേക്ഷിക്കേണ്ടിവരികയും ചെയ്യുന്നു.<br />
<br />
പ്രവാചകതിരുമേനിയുടെ സ്വകാര്യ ജീവിതത്തിലെ ആരാധനാ രീതികളെക്കുറിച്ച് പഠിക്കാന്‍, പ്രവാചക പത്നി ആഇശ(റ)യെ സമീപിച്ച മൂന്നുപേര്‍ വിവരങ്ങളറിഞ്ഞശേഷം ആത്മഗതം ചെയ്യുകയാണ്: നബിയുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള് എവിടെയാണ്? ഒരുവന് പറഞ്ഞു: ഞാന്‍ ഇനി മുതല്‍ രാപ്പകല്‍ നമസ്കരിക്കും. രണ്ടാമന്: ഞാന്‍ നോമ്പ് ഒഴിവാക്കാതെ കാലം മുഴുവന്‍ നോല്‍ക്കും. മൂന്നാമന്: ഞാന്‍ വിവാഹം കഴിക്കില്ല. സ്ത്രീകളെ ഒഴിവാക്കും. ഇതറിഞ്ഞ തിരുദൂതര്‍ ഇസ്ലാമിന്റെ ആരാധനാകര്‍മങ്ങളോടുള്ള നിലപാട് അവരെ പഠിപ്പിച്ചു. അവിടുന്ന് ചോദിച്ചു: നിങ്ങളാണോ ഇങ്ങനെയും ഇങ്ങനെയുമൊക്കെ പറഞ്ഞത്? എന്നാല്‍, ഞാന്‍ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നവനും അവനോട് ഏറ്റവും ഭക്തിയുള്ളവനുമാണ്. പക്ഷേ, ഞാന്‍ നോമ്പെടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുന്നു. നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുകയും ചെയ്യുന്നു. ആരെങ്കിലും എന്റെ ഈ ചര്യയില്‍ നിന്ന് വിമുഖത കാണിച്ചാല്‍ അവന് എന്റെ കൂട്ടത്തില്‍ പെട്ടവനല്ല.'' (ബുഖാരി)<br />
<br />
അപ്പോള്‍ മതത്തില്‍ കാര്‍ക്കശ്യം കാണിക്കുന്ന നിലപാട് പ്രവാചകചര്യയില്‍ പെട്ടതല്ലെന്ന് വ്യക്തം. അമിത ഭക്തരാകാനുള്ള അനുയായികളുടെ മോഹത്തെ മുളയില്‍ തന്നെ അവിടുന്ന് നുള്ളിക്കളയുന്നു. എത്ര ഉന്നതവും മഹത്തരവുമാണ് ഇസ്ലാമിന്റെ ഈ കാഴ്ചപ്പാട്. ഇതര മതവിഭാഗങ്ങളില്‍ കാണുന്ന ചില ആരാധനാകര്‍മങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇതിന്റെ മഹത്വം കൂടുതല്‍ ബോധ്യമാകുന്നത്. ഹിമാലയസാനുക്കളില്‍ താമസിക്കുന്ന അഘൊര വിഭാഗക്കാര്‍ ഭക്തിയുടെ പേരില്‍ കാട്ടിക്കൂട്ടുന്നത് അങ്ങേയറ്റം വഷളത്തരമാണ്. ഋതുരക്തം കുടിക്കുകയും മനുഷ്യമാംസം തിന്നുകയും പൂര്‍ണനഗ്നരായി നടക്കുകയും ചെയ്യുന്നു!?<br />
<br />
വെയിലും മഴയും ഏറ്റും മത്സ്യ മാംസാദികള്‍ വര്‍ജിച്ചും കാട്ടിലേറി വള്ളിക്കുടിലുകള്‍ക്കുള്ളില്‍ തപസ്സിരുന്നും പച്ചയിലകളും കായ്കനികളും കഴിച്ചും ദാമ്പത്യസുഖവും സന്താനഭാഗ്യവും നഷ്ടപ്പെടുത്തിയും ധ്യാനനിരതരായി ഇരുന്നും ഉപവസിച്ചും ശരീരത്തെയും മനസ്സിനെയും കഠിനപീഠകള്‍ക്ക് വിധേയമാക്കിയും അവസാനം വെറും പുറ്റായിത്തീരുകയും ചെയ്യുന്ന ആരാധനാരീതിയും ഭക്തിപ്രകടനവും മനുഷ്യപ്രകൃതിയോട് എന്തുമാത്രം വിയോജിക്കുന്നതും വിദൂരവുമാണെന്നോര്‍ത്തു നോക്കൂക. ഇതിനെയെല്ലാം വലിയ മഹത്വമായി കാണുന്നത് മനുഷ്യപ്രകൃതി അറിയാത്തതുകൊണ്ടും ആരാധനകള്‍ എന്തിനെന്നതിനെക്കുറിച്ചറിയാത്തതുകൊണ്ടുമാണ്.<br />
<br />
ആരാധനാകര്‍മങ്ങളില്‍ മാത്രം മുഴുകിജീവിക്കുന്ന പ്രവാചകശിഷ്യന് അംറുബ്നുല്‍ ആസ്വിനെവിളിച്ച് ശാസനാസ്വരത്തില്‍ പ്രവാചകതിരുമേനി ഉപദേശിച്ചു. അവിടുന്ന് ചോദിച്ചു: നീ എല്ലാദിവസവും പകല്‍ നോമ്പെടുക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചിരിക്കുന്നല്ലോ? അദ്ദേഹം പറഞ്ഞു: അതെ റസൂലേ. അവിടുന്ന് പറഞ്ഞു: അങ്ങനെ ചെയ്യരുത്. നോമ്പെടുക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യുക, രാത്രി ഉറങ്ങുകയും നമസ്കരിക്കുകയും ചെയ്യുക. കാരണം, നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ കണ്ണുകളോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ ഭാര്യയോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ സന്ദര്‍ശകരോടും നിനക്ക് ബാധ്യതയുണ്ട്'' (ബുഖാരി, മുസ്ലിം). അതിനാല്‍ ഓരോരുത്തരോടും നിര്‍വഹിക്കേണ്ട ബാധ്യത അതിന്റെ തോതനുസരിച്ച് നിര്‍വഹിക്കണമെന്ന് താല്പര്യം.<br />
<br />
നോമ്പെടുക്കുന്നതും ഇതുപോലെ പ്രായോഗികമായ രീതിയിലാവണമെന്നാണ് ഇസ്ലാമിന്റെ അനുശാസന. കൃത്യമായ ദിവസങ്ങളില്‍ കൃത്യമായ സമയത്ത് മാത്രം. അത് പകലുകളില്‍ മാത്രം. രാത്രികളില്‍ ആഹരിക്കാനും ദാമ്പത്യ ബന്ധത്തിലേര്‍പ്പെടാനും അനുവദിക്കുന്നു എന്ന് മാത്രമല്ല, നോമ്പ് മുറിക്കാതെ തുടര്‍ന്നുകൊണ്ട് നോമ്പില്‍ തന്നെ നിലനില്ക്കുന്നതിനും അവിടുന്ന് അനുവദിക്കുകയുണ്ടായില്ല. വര്‍ഷം മുഴുവന്‍ നോമ്പെടുക്കുന്നവനെ അവിടുന്ന് വിശേഷിപ്പിച്ചത് അവന് നോമ്പെടുത്തിട്ടില്ല എന്നു പറഞ്ഞുകൊണ്ടാണ്. സമയമായിട്ടും നോമ്പ് തുറക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെയും അവിടുന്ന് വിമര്‍ശിച്ചു. പ്രഭാതത്തിന് മുമ്പ് ഭക്ഷണം കഴിക്കാതെ നോമ്പില്‍ പ്രവേശിക്കുന്നതും അവിടുന്ന് അനുവദിച്ചില്ല. അങ്ങനെ മനുഷ്യ പ്രകൃതിക്കിണങ്ങിയതും മനുഷ്യന് നന്മയായി ഭവിക്കുന്നതും മനസ്സിനും ശരീരത്തിനും ഒരുപോലെ സംസ്കരണവും ഒന്നത്യവും ലഭിക്കുന്നതുമായ ഒരു കര്‍മമായി നോമ്പിനെ അവിടുന്ന് നിശ്ചയിച്ചു.<br />
<br />
നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ ആരാധനാ കര്മങ്ങളിലൂടെ ആരാധനകളു ടെ വൈവിധ്യമാര്‍ന്ന രൂപവും രീതിയുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവയിലെവിടെയും പീഡനങ്ങള്‍ ഇല്ല. ജന്തുക്കളോടോ പ്രകൃതിയോടെ പരിസ്ഥിതിയോടോ ഏറ്റുമുട്ടലുകളില്ല. എല്ലാറ്റിനോടും ഇണങ്ങിയും താളപ്പൊരുത്തത്തോടെ ചേര്‍ന്നും നില്ക്കുന്ന കര്‍മങ്ങള്‍ മനുഷ്യ ജീവിതത്തിലുടനീളം കൊണ്ടുനടക്കാവുന്ന തികച്ചും പ്രായോഗികമായ രീതിമാത്രം. <br />
•┈┈┈┈•✿❁✿•┈┈┈┈•<br />
<span style="font-size: xx-small;">@ശബാബ് <br />2017 ഫെബ്രുവരി 03<br />വെള്ളി</span></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-41328889234815118042017-02-07T03:18:00.000-08:002017-02-07T03:18:22.221-08:00മതത്തിന്റെ കാലിക പ്രതിനിധാനങ്ങളും മതപ്രമാണങ്ങളിലെ മൂല്യങ്ങളും | എം എസ് ഷൈജു<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://web.facebook.com/MalayaaliPeringode/" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="151" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYv34cIfQF7ko5NxuCZNa5Qr74RSca85KbUZu2SIN0dcnIMEzNKMmKUJdb0Rbt4q2ilUBdHt9p4iAFKvhg27xCqsXPaaPXZ1vFy1pfHRTfwLNG-amLUTJ19Z6_04CqprBg0teH-crSCwU4/s400/athouheed-ms+shaiju.jpg" width="400" /></a></div>
<br />
<br />
ലോകത്തെ മനുഷ്യരില്‍ സിംഹഭൂരിപക്ഷവും ഏതെങ്കിലുമൊക്കെ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. മനുഷ്യരിലെ സഹജമായ ആത്മീയ ബോധവും ദൈവിക ബോധവുമാണതിന്റെ പിന്നിലെ ഘടകമെന്നാണ് ഖുര്‍ആന്‍ നിരീക്ഷിക്കുന്നത്. കടുത്ത ആത്മ വഞ്ചനയും നിരാകരണവുമില്ലാതെ ഒരാള്‍ക്ക് മതനിരാസിയായി ജീവിച്ച് തീര്‍ക്കാന്‍ സാധിക്കില്ല. മനുഷ്യന്റെ ആദിമകാലം മുതല്‍ അവന് സാമൂഹിക ജീവിതം ആരംഭിച്ചിട്ടുണ്ടെന്നും ആ സാമൂഹിക ജീവിതത്തിന് ഒരു ക്രമീകരണവും നിയന്ത്രണവും ഏര്‍പ്പെടുത്തിക്കൊണ്ട് ചില മൂല്യങ്ങള്‍ അവനില്‍ സന്നിവേശിപ്പിക്കുകയാണുണ്ടായതെന്നുമാണ് ഇസ്ലാമിക പക്ഷം. ആ മൂല്യങ്ങളുടെ സഞ്ചയരൂപങ്ങളെ പിന്നീട് മതമെന്ന് വിളിക്കപ്പെടുകയായിരുന്നു. നിലനില്‍ക്കുന്ന ഒരു മതത്തേയും ഇസ്ലാം ആക്ഷേപിക്കുകയോ കൊച്ചാക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രമല്ല ഓരോ മതങ്ങളുടേയും അന്തസിനേയും അഭിമാന ബോധത്തേയും ഹനിക്കുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവതല്ലെന്നും ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ഇതര മത വിശ്വാസികളുമായി ആത്മീയ വിഷയങ്ങളിലോ മറ്റേതെങ്കിലും മത വിഷയങ്ങളിലോ സംവദിക്കുകയാണെങ്കില്‍ അത് മൂല്യബന്ധിതമായിരിക്കണമെന്നും മാന്യതയുടേയും ഗുണകാംക്ഷയുടേയും മാനദണ്ഡങ്ങളിലൂടെയല്ലാതെ അത്തരം ഉദ്യമങ്ങള്‍ക്ക് മുതിരരുതെന്നും ഖുര്‍ആന്‍ കര്‍ശനമായി അനുശാസിക്കുന്നു. മിക്കവാറും മതങ്ങളും ശരിയായ ലക്ഷ്യങ്ങളും മൂല്യങ്ങളുമായി ആരംഭിക്കപ്പെട്ടതാണെന്നും പിന്നീടെപ്പോഴൊക്കെയോ അവയുടെ ആന്തരിക മൂല്യങ്ങള്‍ അട്ടിമറിക്കപ്പെട്ട് പോകുകയുമാണുണ്ടായതെന്നുമാണ് ഖുര്‍ആനിക പക്ഷം. മൂല്യങ്ങള്‍ നഷ്ടപ്പെട്ട്, അക്ഷര രൂപങ്ങളായും ആചാരങ്ങളായും മതങ്ങള്‍ പലതും പിന്നീട് പരിവര്ത്തിക്കപ്പെടുകയായിരുന്നുവെന്നാണ് ഇസ്ലാം വിലയിരുത്തുന്നത്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://web.facebook.com/MalayaaliPeringode/" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="219" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiy1nfsHLQ5WK5OJ8E6vknU-BpPzf4USHSN0KDLuDoidHZYOL6UszEG8OqFJQFFE0_oRQLMuNwphoNdoh8U9i2trzjo-Vy7i41eCqxbcgjMOBkHL4YDL1X4-NO1e1IHT1MFKlsrWS7rOfHb/s400/athouheed-ms+shaiju01.jpg" width="400" /></a></div>
<br />
<br />
കാലങ്ങള്‍ കടന്നുള്ള സഞ്ചാര പാതയില്‍ ഇസ്ലാമിനും അങ്ങനെയുള്ള ഭാവപ്പകര്ച്ചകളുണ്ടാകാന് സാധ്യതകളുണ്ടെന്ന മുന്നറിയിപ്പും ഖുര്‍ആന്‍ ഉയര്‍ത്തുന്നുണ്ട്. അപ്പോഴൊക്കെ ഇസ്ലാം നിഷ്കര്‍ഷിക്കുന്ന മൂല്യങ്ങളുടെ പ്രചാരകരും പ്രതിനിധികളുമായി ആരെങ്കിലുമൊക്കെ അവശേഷിക്കുകയോ നിലനില്‍ക്കുകയോ ചെയ്യുമെന്നുള്ള ശുഭാപ്തി വിശ്വാസത്തെയും ഇസ്ലാം വളര്‍ത്തുന്നുണ്ട്. ആത്യന്തികമായി നന്മയും തിന്മയും നിശ്ചയിക്കുവാന്‍ കഴിയുന്നത് രക്ഷിതാവിന് മാത്രമാണെന്നും സ്വന്തം ബോധ്യങ്ങളോട് കൂറു പുലര്‍ത്തി ജീവിക്കലാണ് ഓരോ സത്യാന്വേഷകന്റേയും ബാധ്യതയെന്നും അതിനപ്പുറമുള്ളതൊക്കെ രക്ഷിതാവിങ്കലേക്കും അവന്റെ ന്യാ യാന്യായ വിവേചനത്തിന്റെ പരിധിയിലേക്കും വിട്ടു നല്‍കണമെന്നുമാണ് ഖുര്‍ആന്റെ ആഹ്വാനം. ഖുര്‍ആന്‍ മുന്നോട്ട് വെയ്ക്കുന്ന നന്മകളുടേയും മൂല്യങ്ങളുടേയും അടിസ്ഥാനത്തില്‍ സാമൂഹ്യമായ ഇടപെടലുകള്‍ നടത്തല്‍ വിശ്വാസികളുടെ പരമ പ്രധാനമായ ബാധ്യതയാണെന്ന് ഖുര്‍ആന്‍ അനവധിയിടങ്ങളില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ജീവിത മൂല്യങ്ങളുടെ വാഹകരായി ഓരോ സമൂഹത്തിന്റേയും മുന്നില്‍ നടക്കുവാനായി സ്വയം സമര്‍പ്പിക്കുന്നവരാണ് മുസ്ലിംകള്. ആ സംഘങ്ങളുടെ വാര്‍ത്തെടുപ്പാണ് ഓരോ പ്രവാചക ഉദ്യമങ്ങളിലൂടെയും നിര്‍വഹിക്കപ്പെട്ട് പോന്നിട്ടുള്ളത്. ഏതാനും ആഴ്ചകളും ദിവസങ്ങളും മാത്രം പ്രവാചക സന്നിധിയില്‍ കഴിച്ച് കൂട്ടുകയും ഇസ്ലാമിനെ ഉള്‍ക്കൊണ്ട് വിദൂരമായ സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകുകയും ചെയ്ത ഗോത്ര വിഭാഗങ്ങളുടെ വിവരണങ്ങള്‍ മുഹമ്മദ് നബി(സ) യുടെ ചരിത്രത്തില്‍ കാണാനാകും. എന്താണ് ഇസ്ലാമെന്ന ചില അന്വേഷകരുടെ ചോദ്യങ്ങള്‍ക്ക് പ്രവാചകന് (സ) നല്കിയ മറുപടികളും മോക്ഷ ലബ്ധിക്കായി ഒരാള്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യങ്ങള്‍ക്ക് പ്രവാചകന് നല്കിയ ഉത്തരങ്ങളും ഇസ്ലാമിന്റെ ലക്ഷ്യങ്ങളെയും നിലപാടുകളെയും കുറിച്ച് വ്യക്തമായ ചില ധാരണകള്‍ നല്കാന് സഹായിക്കുന്നതാണ്. ഇത്ര ചെറിയ കാലയളവ് കൊണ്ടും ഇത്ര ചെറിയ വിവരണങ്ങള്‍ കൊണ്ടും ബോധ്യപ്പെടുത്താനും ഉള്‍ക്കൊള്ളാനും സാധിച്ചിരുന്നതാണ് ഇസ്ലാമെങ്കില്‍ പിന്നെയെങ്ങനെ ഇത്രമാത്രം വൈജ്ഞാനിക പഠനവും ഗഹനമായ ദൈവിക വിഷയങ്ങളും ഉള്‍ക്കൊണ്ടാല്‍ മാത്രം ഗ്രഹിക്കാനാകുന്ന മതധാരയായി അത് പരിവര്‍ത്തിക്കപ്പെട്ടു? ഇസ്ലാമിനെ അതി സങ്കീര്‍ണതകളുടെയും അതിരു കടന്ന വ്യവസ്ഥകളുടെയും കെട്ടുപാടുകളില്‍ കുടുക്കിയിടത്തക്ക വിധം അയഥാര്‍ത്ഥങ്ങളായ ചില മനുഷ്യ നിര്‍മിതമായ ചട്ടക്കൂടുകള്‍കൊണ്ട് അത് വളയം ചെയ്യപ്പെട്ട് തുടങ്ങിയ സാമൂഹിക സാഹചര്യങ്ങളെ നാം നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ചാല്‍ ഇസ്ലാമിന് സംഭവിച്ച ബാഹ്യ വ്യതിയാനങ്ങള്‍ എവ്വിധമായിരുന്നുവെന്ന് ബോധ്യപ്പെട്ട് തുടങ്ങും.<br />
<br />
വര്‍ത്തമാന കാലത്ത്, ലോകത്തെ ഏറ്റവും സജീവമായ അന്വേഷണങ്ങളിലൊന്ന് ഇസ്ലാമിനെക്കുറിച്ചുള്ളതാണ്. ഇസ്ലാമും അത് മുന്നോട്ട് വെയ്ക്കുന്ന പ്രതിനിധാനങ്ങളും സൂക്ഷ്മവും സങ്കീര്‍ണവുമായ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമാകുകയും, വിമര്‍ശനങ്ങളായും പഠനങ്ങളായും അവ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ലോകത്തെല്ലായിടത്തും വര്‍ധിച്ച് വരികയാണ്. ഇസ്ലാമിന്റെ സാമൂഹ്യ പ്രസക്തിയും അതിന്റെ ആത്മീയ കാഴ്ചപ്പാടുകളുമാണ് ചര്‍ച്ചകളുടേയും അന്വേഷണങ്ങളുടേയും കേന്ദ്രബിന്ദു. മുസ്ലിം സമൂഹങ്ങള്‍ക്ക് പുറത്ത് നിന്നെന്ന പോലെ അതിന്റെ ഉള്ളില്‍ നിന്നും ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ കൂടുതല്‍ സജീവമാകുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. സമീപകാലത്തെ വിവിധ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെയും സംഘങ്ങളുടെയും അജണ്ടകളും സാഹിത്യങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ ഈയൊരു നിരീക്ഷണം ശരിയാണെന്ന് എളുപ്പത്തില്‍ ബോധ്യമാകും. ഒരു ഭാഗത്ത് അതിശക്തമായ പിന്നോട്ട് വലിയലുകളും അതിനായുള്ള ശ്രമങ്ങളും പുരോഗമിക്കുമ്പോഴും ഇസ്ലാമിനെ അതിന്റെ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുവാനും മനസിലാക്കാനും പ്രതിനിധാനം ചെയ്യാനുമുള്ള ത്വര മുമ്പത്തെക്കാള്‍ സജീവമാകുന്നുവെന്നാണ് മനസിലാക്കപ്പെടുന്നത്. ഇസ്ലാമിനെ അതിന്റെ പരമ്പരാഗതവും അസ്ഥിരപ്പെട്ടതുമായ ചട്ടക്കൂടുകളില്‍ നിന്നും മോചിപ്പിക്കാനും വര്‍ത്തമാന കാലത്തിന്റെ പുതിയ സങ്കേതങ്ങളുമായും സമസ്യകളുമായും സംവദിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ പുതുമയുള്ളതല്ല. ഇത്തരം ശ്രമങ്ങളും അവയോടുള്ള കലഹങ്ങളും കൊണ്ട് മുഖരിതമായതാണ് ഇസ്ലാമിന്റെ മുഴുകാല ചരിത്രവും. ഈ ശ്രമങ്ങളോട് വിപ്രതിപത്തി പുലര്‍ത്തുകയും പഴമയുടെ ഗരിമകളില്‍ മാത്രം വിശുദ്ധമാക്കപ്പെടുന്നതാണ് ഇസ്ലാമിന്റെ അന്തസത്തയെന്ന് ഉറക്കെ വിശ്വസിക്കുകയും ചെയ്യുന്നവര്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. നവീനതയോടും അതിന്റെ ഉപകരണങ്ങളോടും അപരിചിതത്വം പ്രകടിപ്പിച്ച് കൊണ്ടേയിരിക്കുകയും സാമൂഹികമായ വികാസ ക്ഷമതയോടും അതിന്റെ ഉപാധികളോടും ശത്രുതാപരമായ അകലം പാലിക്കുകയും ചെയ്യുന്ന ലക്ഷണങ്ങള്‍ മുസ്ലിം സമൂഹങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് മതത്തിന്റെ മൂല്യങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും പ്രമാണങ്ങളെ മൂല്യങ്ങളില്‍ നിന്ന് വേര്‍പെടുത്തി ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്.<br />
<br />
ഇസ്ലാമിന്റെ കാലിക പ്രതിനിധാനങ്ങളെ പിന്നോട്ട് വലിക്കുന്ന സന്ദര്‍ഭങ്ങളെ സ്യഷ്ടിച്ചെടുക്കുന്നതില്‍ പങ്ക് വഹിക്കുന്ന ഘടകങ്ങളിലെ ഏറ്റവും പ്രധാനമായവയില്‍ ഉള്‍പ്പെടുന്നതാണ് മതത്തിന്റെ ദൗത്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും അതിന്റെ പ്രമാണങ്ങളെയും മൂല്യങ്ങളെയും പറ്റിയുള്ള അവധാനതക്കുറവും. സുദീര്‍ഘമായ പഠനങ്ങളുടെയോ സങ്കീര്‍ണമായ ദൈവശാസ്ത്ര ചര്‍ച്ചകളുടെയോ ആവശ്യമില്ലാതെ തന്നെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നവയാണ് മതത്തിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും. ഈ മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രവാചകന് (സ) മതത്തെ പരിചയപ്പെടുത്തിയത്. ആ മൂല്യങ്ങളെ രേഖപ്പെടുത്തുന്ന അക്ഷരരൂപങ്ങളാണ് ടെക്സ്റ്റുകള്‍ അഥവാ പ്രമാണങ്ങള്‍. പ്രവചകന് (സ) വിദൂര ദേശങ്ങളിലുള്ള ഗോത്രനേതാക്കള്‍ക്കും രാജാക്കന്മാര്ക്കും മറ്റ് പ്രമാണിമാര്‍ക്കും ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിന് ഉപയോഗിച്ചിരുന്ന കത്തുകളും അവയുടെ ഭാഷയും പരിശോധിച്ചാല്‍ ലഘുവായതും കാര്യമാത്രപ്രസക്തമായതുമായ ചില മൂല്യോപദേശങ്ങളാണ് അവയിലൊക്കെ ഉള്‍പ്പെടുത്തിയിരുന്നത് എന്ന് കാണാന്‍ സാധിക്കും. ഒന്നോ രണ്ടോ തവണ മാത്രം പ്രവാചകനെ സന്ധിക്കുകയും അദ്ദേഹം പകര്‍ന്ന് കൊടുത്ത ബോധനങ്ങളെ ഉള്‍ക്കൊണ്ട് വിദൂരദിക്കുകളില്‍ ഇസ്ലാമിക സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്തവരുടെ ചരിത്രങ്ങളും, മതത്തിന്റെ പ്രതിനിധാനങ്ങളെക്കുറിച്ചുള്ള ചില വേറിട്ട ചിന്തകള്‍ നല്കാന് പര്യാപ്തമായതാണ്. സങ്കീര്‍ണമായ മറ്റ് നിരവധി മുന്നുപാധികള്‍ മതത്തിന്റെ ആധികാരികമായ മുഖഭാഷയായി മാറിയതെവിടെ മുതലാണ് എന്ന് നാം അന്വേഷിക്കേണ്ടി വരുന്നത് ഇങ്ങനെ ചില യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടി വരുമ്പോഴാണ്. മതപ്രമാണങ്ങള്‍ പുതിയ പശ്ചാത്തലങ്ങള്‍ക്കും പുതിയ സന്ദര്‍ഭങ്ങള്‍ക്കും പുതിയ വീക്ഷണങ്ങള്‍ക്കും തെല്ലും പിടികൊടുക്കാത്ത സ്ഥിരസ്ഥാനീയങ്ങളാണ് എന്ന നിലപാടുകളില്‍ നിന്നാണ് മതത്തിന്റെ അക്ഷര പാരായണവും അതിന്റെ പിന്സഞ്ചാരങ്ങളും ആരംഭിക്കുന്നത്. പ്രമാണങ്ങളിലെ അക്ഷരങ്ങള്‍ക്ക് മുന്നില്‍ അവയുടെ മൂല്യങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നതോളം വലിയ ദുരന്തങ്ങള്‍ ഇസ്ലാമിന് ഏല്‍ക്കാനുണ്ടാകില്ല. ഇസ്ലാമിക മുന്നേറ്റങ്ങളെയും കാലികമായ പ്രതിനിധാനങ്ങളെയും പിന്നിലോട്ട് വലിച്ച് കൊണ്ടേയിരിക്കുന്നതും ഈ നിലപാടുകളല്ലാതെ മറ്റൊന്നുമല്ല.<br />
<br />
ഓരോ കാലത്തോടും അതിന്റെ സാഹചര്യങ്ങളോടും ഇസ്ലാമിക മൂല്യങ്ങള്‍ അഭിസംബോധന ചെയ്യുമ്പോള്‍ രൂപപ്പെടുന്നതാണ് ഓരോ കാലത്തേയും ഇസ്ലാമിക നിയമങ്ങള്‍. മൂല്യങ്ങളുടെ സാമൂഹികമായ രൂപവല്കരണങ്ങളും ആവിഷ്കാരങ്ങളുമാണ് ഓരോ കാലത്തേയും നിയമങ്ങളിലൂടെയും വ്യവസ്ഥകളിലൂടെയും സാധ്യമാക്കുന്നത്. ഓരോ കാലത്തും ഇജ്തിഹാദിയായ പുതിയ ചട്ടക്കൂടുകള്‍ മതത്തിന് ആവശ്യമായി വന്നേക്കാം.<br />
<br />
ഇസ്ലാമിക മൂല്യങ്ങള്‍ സ്ഥിര സ്ഥാനീയങ്ങളും സാമൂഹികമായ ബാഹ്യാവസ്ഥകള്‍ ചലനാത്മകവുമാണ്. കാലത്തിന്റേയും ദേശത്തിന്റേയും ബാഹ്യാവസ്ഥകളെ നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയോടൊക്കെ ഇസ്ലാമിക മൂല്യങ്ങള്‍ സംവദിക്കുമ്പോള്‍ എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ സംസ്കാരങ്ങളിലും ഒരേ റിസള്‍ട്ട് തന്നെ ലഭിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ സാധിക്കില്ല. സ്വന്തം സാമൂഹിക സാഹചര്യങ്ങളെ നിര്‍ദ്ദാരണം ചെയ്യാനും അവയുമായി സംവദിക്കാനും സാധിക്കാതെ വരുമ്പോഴാണ് മറ്റ് ദേശങ്ങളിലോ സാഹചര്യങ്ങളിലോ കാലങ്ങളിലോ ഇസ്ലാം നടത്തിയിരിക്കുന്ന ഔട്ട് പുട്ടുകളെ സ്ഥലവും സാഹചര്യവും തെറ്റിച്ച് പ്രതിഷ്ഠിക്കേണ്ടി വരുന്നത്. നിലനില്‍ക്കുന്ന സാഹചര്യങ്ങളെ അഭിമുഖീകരിച്ച് രൂപപ്പെട്ടതല്ലാത്ത നിലപാടുകള്‍ ഒരു സമൂഹത്തിന് ഒരിക്കലും ഭൂഷണമാകില്ല. അവയുണ്ടാക്കുന്ന കേടുപാടുകളുടെ ഇരകളായി സ്വയം മാറാനാകും ആ സമൂഹങ്ങളുടെയൊക്കെ ഗതി. വികാരപരമായല്ലാതെ ഈ വിഷയങ്ങളില്‍ വിവേകപരമായ പുനരാലോചനകള്‍ക്ക് നാം സജ്ജമാകേണ്ടിയിരിക്കുന്നു. <br />
<br />
ഇസ്ലാമിന്റെ കാലികമായ പ്രതിനിധാനത്തില്‍ മനുഷ്യന്റെ സേവനവും ചിന്തയും ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ മനുഷ്യന്റെ ഇടപെടലുകള്‍ ഇസ്ലാം ആവശ്യപ്പെടുന്നത് എവിടെ മുതല്‍ എവിടെ വരെയാണ് എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. മതത്തിന്റെ അകക്കാമ്പുകള്‍ ശുദ്ധമായ ദൈവിക നിര്‍ദേശങ്ങളോടെ ഉറപ്പിക്കപ്പെട്ടതും മനുഷ്യന്റെ കൈകടത്തലുകളോ പുതുക്കിപ്പണിയലുകളോ ആവശ്യമില്ലാത്ത വിധം ഭദ്രതയോടെ വിശുദ്ധമാക്കപ്പെട്ടതുമാണ്. അവയെയാണ് മതത്തിന്റെ മൂല്യങ്ങള്‍ എന്ന് വിളിക്കുന്നത്. അത്തരം വിഷയങ്ങളുടെ ഉള്ളടക്കങ്ങളില്‍ ഇടപെടുവാനോ അതിനെ കോണ്‍ഫിഗര്‍ ചെയ്യുവാനോ പ്രവാചകന്മാര്ക്ക് പോലും അവസരങ്ങളില്ല. പ്രവാചകന്മാരുള്പ്പടെയുള്ളവരുടെ ആത്മീയ ചോദനകളെ സംതൃപ്തപ്പെടുത്തേണ്ടത് ദൈവികമായ ഈ ഉള്ളടക്കങ്ങളാണ്. എന്നാല്‍ മതത്തിന്റെ ബാഹ്യ രൂപങ്ങള്‍, ജീവിക്കുന്ന കാലത്തിനോടും ദേശത്തോടും സമൂഹത്തോടുമുള്ള ജൈവിക സംവാദങ്ങളാല്‍ രൂപപ്പെടേണ്ടതുമാണ്. മതത്തെ മനസിലാക്കാനുള്ള ഉപാധികള്‍ അതിന്റെ പ്രമാണങ്ങളാണെന്നതില് യാതൊരു തര്‍ക്കത്തിനും അവസരങ്ങളില്ല. ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ നിലപാടുകളുമാണ് പ്രമാണങ്ങള്‍. അകക്കാമ്പും ചട്ടക്കൂടുകളുമില്ലാതെ ഒരു വസ്തുവിനും രൂപം പ്രാപിക്കല്‍ സാധ്യമല്ല. ഇസ്ലാം അതിന്റെ രൂപം പ്രാപിക്കുന്നതും ഇങ്ങനെ ഒരു ശക്തമായ അകക്കാമ്പ് കൊണ്ടും സാമൂഹികമായ ചട്ടക്കൂടുകളിലുമാണ്. ദിവ്യ വെളിപാടുകള്‍ കൊണ്ട് സ്ഥാപിക്കപ്പെട്ട മൂല്യങ്ങള്‍ക്കനുസൃതമായി ഇസ്ലാമിന്റെ ബാഹ്യ ചട്ടക്കൂടുകളെ പ്രവാചകന് വികസിപ്പിച്ചെടുത്തത് അദ്ദേഹം ജീവിച്ച കാലത്തിന്റേയും കഴിച്ച് കൂട്ടിയ ദേശത്തിന്റേയും ഇടപെട്ട സാംസ്കാരിക ലോകത്തിന്റേയും അടരുകളോട് സംവദിച്ചും സംബോധിച്ചുമായിരുന്നു. ഇസ്ലാം മനുഷ്യരോട് നിരന്തരമായി ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്നത് മതത്തിന്റെ അകക്കാമ്പുകളെ സമ്പൂര്‍ണമായും ഉള്‍ക്കൊള്ളൂകയും അതിന്റെ ലക്ഷ്യങ്ങള്‍ക്കും താത്പര്യങ്ങള്ക്കുമനുസൃതമായി ബാഹ്യ രൂപങ്ങളെ നിരന്തരമായി നവീകരിച്ച് കൊണ്ടിരിക്കുകയും ചെയ്യണമെന്നാണ്. ദിവ്യ വെളിപാടുകളിലൂടെ പ്രവാചകന് പൂര്‍ത്തിയാക്കിയത് ആ അകക്കാമ്പിന്റെ സ്ഥാപനമണ്. ബാഹ്യ രൂപങ്ങളെ കാലങ്ങള്‍ക്കപ്പുറത്തേക്കും ദേശങ്ങളിലൂടെയും സഞ്ചരിപ്പിക്കുകയും വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമാണ് വിശ്വാസികള്‍ക്ക് പ്രവചകന് (സ) ഏല്‍പ്പിച്ച് നല്‍കിയത്. പുതിയ കാലത്തേക്ക് ഇസ്ലാമുമായി നാം കടന്ന് ചെല്ലണമോ അതോ പുതിയ കാലം നമ്മുടെ കയ്യിലുള്ള ഇസ്ലാമിന് കീഴൊതുങ്ങണമോ എന്നതാണ് ഇസ്ലാമിന്റെ സാമൂഹിക ശാസ്ത്രപരമായ പ്രതിനിധാനങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ തര്‍ക്കങ്ങളുടേയും മര്‍മം. കാലവും ചരിത്രവും എപ്പോഴും സാധൂകരിക്കുന്നത് ആദ്യത്തെ നിലപാടുകളെ മാത്രമാണെന്ന് ഇതുവരെ പിന്നിട്ട ഇസ്ലാമിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു ന്യൂനപക്ഷം മുന്നേ നടക്കുകയും ബഹുഭൂരിപക്ഷം പതിയെ മാത്രം നടന്നെത്തുകയും ചെയ്യുന്ന നിലപാടുകളെയും ലക്ഷ്യങ്ങളെയുമാണ് നവോത്ഥാന നിലപാടുകള്‍ എന്ന് വിളിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പരിശോധിക്കപ്പെടുകയാണെങ്കില്‍ മുഹമ്മദ് നബി (സ) സാധ്യമാക്കിയത് ആത്മീയതയുടെ യഥാര്‍ഥമായ അവതരണവും കാലികമായ ഒരു സാമൂഹിക നവോത്ഥാനവുമായിരുന്നു.<br />
<br />
ഇസ്ലാം എല്ലാ കാലത്തേക്കും ദേശത്തേക്കുമുള്ളതാണെന്നതില് ലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കൊന്നും അഭിപ്രായ വ്യത്യാസങ്ങളില്ല. മനുഷ്യകുലത്തിന്റെ മാര്‍ഗരേഖയാണ് ഇസ്ലാമെന്നും ഒരു സാമ്പ്രദായിക മതമെന്നതിനെക്കാള്‍ ഇസ്ലാമിന് ചേരുന്ന വിവക്ഷ 'ഒരു ജീവിത രേഖ'യെന്നാണെന്നതും മിക്കവാറും എല്ലാവര്ക്കും അംഗീകരിക്കാന്‍ സാധിക്കുന്നതാണ്. നിയമങ്ങളും വ്യവസ്ഥകളുമില്ലാതിരുന്ന ഒരു സമൂഹത്തിലും നിയമങ്ങളും വ്യവസ്ഥകളും കൊണ്ട് ഭദ്രമാക്കപ്പെട്ട ഒരു സമൂഹത്തിലും ഇസ്ലാമിന് നിര്‍വഹിക്കാനുള്ളത് ഒരേ ദൗത്യങ്ങളാണോയെന്നതാണ് ഇസ്ലാമിന്റെ സാമൂഹിക പ്രതിനിധാനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന ചോദ്യം. ഒരു പ്രവാചകനും അദ്ദേഹത്തിന്റെ പ്രാഥമിക അഭിസംബോധിതരും ഒരേ ഭാഷക്കാരും ഒരേ ദേശക്കാരും ഒരേ സാംസ്കാരിക പൈതൃകത്തെ പങ്ക് വെയ്ക്കുന്നവരുമാകുമ്പോള് സംഭവിക്കുന്നത് തന്നെയാണോ പ്രവാചകനും അഭിസംബോധിതരും രണ്ട് കാലത്തേയും, രണ്ട് ദേശത്തേയും, രണ്ട് സാംസ്കാരിതയേയും, രണ്ട് ഭൂപ്രകൃതികളേയും പ്രതിനിധാനം ചെയ്യുമ്പോഴും സംഭവിക്കേണ്ടത് എന്നതും ഈ വിഷയത്തിലെ ഒരു ഗൗരവമായ ചോദ്യമാണ്. ആണ് എന്നാണുത്തരമെങ്കില്‍ പിന്നീട് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. ആ ഉത്തരക്കാര്‍ക്ക് ഇസ്ലാമിനെയുമായി പിന്നോട്ടോടാനല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ല. ഇസ്ലാമിന്റെ ആത്മീയ മൂല്യങ്ങളേയും ആത്മീയ ലക്ഷ്യങ്ങളേയും നേടിയെടുക്കാന്‍ അവര്‍ക്ക് ഒട്ടൊക്കെ കഴിഞ്ഞേക്കും. പക്ഷേ അവരുടെ സ്വകാര്യതകളുടെ താവളങ്ങളില്‍ നിന്ന് ആ ഇസ്ലാമിനെ പുറത്ത് കടത്തല്‍ ദുസ്സഹമാകും. ഇസ്ലാമിന്റെ അജയ്യതയും അപ്രമാദിത്യവും അത്തരം നിലപാടുകാര്‍ ഒരിക്കലും അവകാശപ്പെടരുത്. സ്വകാര്യതകളില്‍ മാത്രം ഉണര്‍ന്നിരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന് അത് സാധ്യമല്ല എന്നത് തന്നെയാണതിന്റെ കാരണം. ഇസ്ലാമിന്റെ അതിപ്രധാനമായ സാമൂഹിക പ്രതിനിധാനത്തെയും ദൗത്യത്തേയും അതിശക്തമായി നിരാകരിച്ച് കൊണ്ട് മാത്രമേ അവര്‍ക്ക് ഇസ്ലാമിനെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. മതത്തിലേക്ക് സമ്പൂര്‍ണമായി കടന്ന് വരണമെന്ന ഖുര്‍ആനിക ആഹ്വാനം അവര്‍ക്ക് മുന്നില്‍ ഉത്തരം ചെയ്യപ്പെടാതെ മാറ്റൊലി മുഴക്കിക്കൊണ്ടേയിരിക്കും. മറിച്ച് അല്ല എന്നാണുത്തരമെങ്കില്‍ വലിയ ആലോചനകളും ചിന്തകളും പക്വവും വിജ്ഞാനപ്രദമായ നിലപാടുകളും അതിന് അനിവാര്യമാണ്. ഓരോ സമൂഹത്തിന്റേയും മുന്നില്‍ നടക്കുന്ന നായക പദവി ഇസ്ലാമിന് കൈവരണമെങ്കില്‍ ജീവിക്കുന്ന സമൂഹത്തിന്റെ മുഴുവന്‍ ചലനങ്ങളും ഉള്‍ക്കൊള്ളാനും ദിശാപരമായി ഇടപെടാനും കഴിയുന്ന നിലവാരത്തിലേക്ക് ഉയരുന്ന മുസ്ലിം നേതൃത്വം ഉണ്ടായേ മതിയാകൂ. കാലത്തിന്റെ മുന്നില്‍ നടക്കുന്ന സമീപനങ്ങള്‍ കൈക്കൊള്ളാനും സ്വന്തം അജണ്ടകള്‍ സ്വയം നിര്‍ണയിക്കാനും സാധിക്കണം. മതത്തിന്റെ അകക്കാമ്പും അതിന്റെ ബാഹ്യ രൂപവും തമ്മില്‍ യോജിക്കുന്ന ബിന്ദുക്കളും സന്ദര്ഭങ്ങളുമെവിടെ മുതല്‍ ആരംഭിക്കുന്നുവെന്ന ബോധ്യങ്ങള്‍ എപ്പോഴും ഉണര്‍ന്നിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇസ്ലാം തേടുന്ന കാലികമായ നവീകരണങ്ങള്‍ സാധ്യമാക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.<br />
<br />
ലോകത്ത് ഇസ്ലാം ഒന്ന് മാത്രമേയുള്ളൂ. ഒരേ മൂല്യങ്ങളാണ് ലോകത്തെ എല്ലായിടത്തെ ഇസ്ലാമും ഉള്‍ക്കൊള്ളുന്നത്. ഓരോയിടത്തെയും സാമൂഹിക സാഹചര്യങ്ങളെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും രക്ഷിതാവാണ്. സാമൂഹിക സാഹചര്യത്തിനനുസരിച്ചും കാലദേശങ്ങളുടെ വൈവിധ്യങ്ങള്‍ക്കനുസരിച്ചും ഇസ്ലാമിന്റെ ബാഹ്യാവസ്ഥകള്ക്ക് എത്രത്തോളം വ്യത്യാസങ്ങള്‍ കൈവരാം? ഇങ്ങനെയുള്ള വ്യത്യാസങ്ങള്‍ക്ക് മതത്തില്‍ സാധുതയുണ്ടോ? സ്വഭാവികമായും ഉയര്‍ന്ന് വരാവുന്ന ചില സംശയങ്ങളാണിതൊക്കെ. നേരത്തെ സൂചിപ്പിച്ചത് പോലെ ഇസ്ലാമിന്റെ കാലികമായ പ്രതിനിധാനം ലക്ഷ്യമായിക്കാണുന്നവര്ക്ക് മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അതിശക്തമായി ഉറപ്പിച്ച് കൊണ്ട് അതിന്റെ പ്രയോഗവല്‍കരണത്തിലും രീതിശാസ്ത്രങ്ങളിലുമുണ്ടാകുന്ന വ്യത്യാസങ്ങളെ പാകതയോടെയും വൈജ്ഞാനിക പിന്‍ബലത്തോടെയും അംഗീകരിക്കാതിരിക്കനാകില്ല. ബുദ്ധിയും ചിന്തയും ആലോചനാ ശേഷിയുമുള്ള മനുഷ്യന്റെ കൈയ്യിലേക്ക് ദൈവിക വചനങ്ങളും മൂല്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ഏല്പ്പിക്കപ്പെട്ടിരിക്കുന്നത് അവന്റെ ബുദ്ധിയും ചിന്തയും അവയുമായി സംവദിക്കാനല്ല എന്ന് സങ്കല്പിക്കുന്നത് വേദഗ്രന്ഥത്തിന്റെ ആഹ്വാനങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും വ്യക്തമായ എതിരാണ്. ലോകവസാനം വരെയുള്ള കാലത്തേക്കുള്ള മാനവ ജീവിതത്തിന്റേയും അന്ന് വരെ രൂപപ്പെടുന്ന സംസ്കാരങ്ങളുടേയും മാര്‍ഗ രേഖയായിരിക്കേണ്ടത് ഖുര്‍ആനായിരിക്കണം എന്നതാണ് സാമൂഹിക നിര്‍മിതിയെക്കുറിച്ചുള്ള ഖുര്‍ആന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാടുകള്‍ സാധ്യമാക്കപ്പെടണമെങ്കില്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചും ഖുര്‍ആനിക മൂല്യങ്ങളെ ആധാരമാക്കിയും നിയമങ്ങളും വ്യവസ്ഥകളും പരിഷ്കരിക്കപ്പെട്ട് കൊണ്ടേയിരിക്കണം.<br />
<br />
ഇസ്ലാം മനുഷ്യരെ അഭിസംബോധന ചെയ്യുന്നത് സുപ്രധാനമായും രണ്ട് തലങ്ങളിലാണ്. ഒന്നാമതായി മനുഷ്യന്റെ ആത്മീയ ചോദനകളെയാണ്. മനുഷ്യന് ഒരു ആത്മീയ ജീവിയാണെന്നും കേവല ഭൗതികനല്ലെന്നും അവന്റെ ആത്മാവ് ദൈവികമായ നിശ്വാസം കൊണ്ട് പരിപാവനമായതാണെന്നുമുള്ള തികഞ്ഞ കാല്പനികമായ ഒരു വിജ്ഞാനമാണ് ആത്മീയ ഭാവത്തെക്കുറിച്ച് ഇസ്ലാം അവതരിപ്പിക്കുന്നത്. ഇതിന്റെ ആഴത്തിലുള്ള വായനകള്‍ വൈയക്തികവും ജ്ഞാനപരവുമായി സ്വയം ആര്‍ജിച്ചെടുക്കേണ്ടതാണ്. അതിലേക്കാവശ്യമുള്ള ഊന്നുവടികള്‍ ഖുര്‍ആന്‍, ആത്മാവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളില്‍ നല്‍കുന്നുണ്ട്. ആ ആത്മീയ ഭാവത്തെ സമ്പൂര്‍ണമായി ത്യപ്തിപ്പെടുത്തുകയും മരണ ശേഷമുള്ള മറ്റൊരു ലോകത്തേക്കും കാലത്തേക്കുമായി ആത്മാവിനെ ശുദ്ധീകരിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ഇസ്ലാമിന്റെ ആത്മീയന്വേഷണ പദ്ധതികള്‍. <br />
<br />
രണ്ടാമതായി അതിനുള്ളത് അതിവിശാലമായ സാമൂഹിക ലക്ഷ്യങ്ങളാണ്. ഓരോ വ്യക്തിയില്‍ നിന്നുമാരംഭിക്കുന്ന വികസനക്ഷമതയും സാംസ്കാരിക വികാസവുമാണ് അതിന്റെ അടിസ്ഥാന ഫലകങ്ങള്‍. ആത്മീയാന്വേഷണങ്ങളുമായി സാമൂഹികമായ ഉത്തരവാദിത്വങ്ങളെയും കടമകളെയും കൂട്ടി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ ഒരേ സമയം ആത്മീയവും സാമൂഹികവുമായ മുഖങ്ങളാണ് ഇസ്ലാമിനുള്ളത്. <br />
<br />
ആത്മീയമോ സാമൂഹികമോ ആയ ലക്ഷ്യങ്ങളെ ഉള്‍ക്കൊള്ളാത്ത ആഹ്വാനങ്ങളൊന്നും ഇസ്ലാം ഉയര്‍ത്തുന്നില്ല. ഇസ്ലാമിന്റെ ഏതെങ്കിലും ആഹ്വാനങ്ങളില്‍ ഈ ലക്ഷ്യങ്ങളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ പ്രാമാണികമായ പുനപ്പരിശോധനകള്‍ അനിവാര്യമാണ്. മതപ്രമാണങ്ങള്ക്കുള്ളില് സുരക്ഷിതമാക്കിയിരിക്കുന്നത് മനുഷ്യ ബുദ്ധികൊണ്ടും ചിന്ത കൊണ്ടും ഉണര്‍ത്തേണ്ടതും വളര്‍ത്തേണ്ടതുമായ നിലപാടുകളും മൂല്യങ്ങളുമാണ്. അവയെ കണ്ടെത്തലും അനുഭവിക്കലും തന്നെയാണ് മതജീവിതം ആത്യന്തികമായി മനുഷ്യരില്‍ സംഭവിപ്പിക്കേണ്ടത്. <br />
•┈┈┈┈•✿❁✿•┈┈┈┈•<br />
<span style="font-size: xx-small;">@ശബാബ് <br />2017 ഫെബ്രുവരി 03<br />വെള്ളി</span></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-79005302711364677182016-07-23T07:08:00.004-07:002016-07-23T07:08:43.767-07:00മുജാഹിദ് പ്രസ്ഥാനം തീവ്രവാദത്തിന് വഴിമരുന്നിട്ടുവോ?<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBV9n3ufdvlIhhyR2uriJz2rUmR8RWx2Pjrs8Q4kD-13RMvNG82G9D5-eQkZ5MjGqOGqY7PWqDp5hoGeuiE0YmUjtb_db2r1BNRMHvlTbMV6ppcB_BqAGNol-Yk-6y4_JMo3dgWMBoBLdG/s1600/Mujahid+prasthanam-ism-knm-markazudawa-malayali-peringode.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBV9n3ufdvlIhhyR2uriJz2rUmR8RWx2Pjrs8Q4kD-13RMvNG82G9D5-eQkZ5MjGqOGqY7PWqDp5hoGeuiE0YmUjtb_db2r1BNRMHvlTbMV6ppcB_BqAGNol-Yk-6y4_JMo3dgWMBoBLdG/s320/Mujahid+prasthanam-ism-knm-markazudawa-malayali-peringode.jpg" width="220" /></a></div>
<br /><br />കേരളത്തിലെ ചില ചെറുപ്പക്കാരെ കാണാതായതും അവര്‍ ഭീകര സംഘടനയായ ഐ എസില്‍ ചേര്‍ന്നു എന്ന പ്രചാരണവും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഐ എസിന് സലഫി സംഘടനകളുമായി ബന്ധമുണ്ടെന്നും സലഫി /വഹാബി ഭിന്നതയാണ് ചെറുപ്പക്കാരെ ഐ എസ്സില്‍ ചേരാന്‍ പ്രേരണ നല്‍കുന്നതെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഇത്തരം വിഷയങ്ങളിലെ വസ്തുത എന്ത്? കേരളത്തിലെ മുജാഹിദുകളുടെ തീവ്രവാദത്തോടുള്ള നിലപാട് എന്ത്? മുജാഹിദ് സംഘടനയിലുണ്ടായ ഭിന്നത തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ടോ? സലഫിസവും മുജാഹിദുകളും തമ്മിലുള്ള ബന്ധമെന്ത്? ഇത്യാദി കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. ലോകത്തിലെ മുസ്ലിംകള് പൊതുവില്‍ സുന്നികള്‍, ശീഅകള്‍ എന്നിങ്ങനെ രണ്ട് വിഭാഗമായിട്ടാണ് അറിയപ്പെടുന്നത്. നാലാം ഖലീഫ അലി(റ)യുടെ പേരില്‍ തത്പര കക്ഷികള്‍ ഉണ്ടാക്കിയ കക്ഷിയാണ് ശീഅകള്‍. അലി(റ)യുടെ മരണശേഷമാണ് ഇറാഖ് (കൂഫ) കേന്ദ്രീകരിച്ച് ഈ വിഭാഗം ശക്തിപ്പെട്ടത്. <br /><br />അന്ത്യ പ്രവാചകന്റെ നിയോഗം പോലും ചോദ്യം ചെയ്യുന്നവര്‍ ഈ വിഭാഗത്തിലുണ്ട്. അലി(റ) ആണ് അതിന് അര്‍ഹന്‍ എന്ന് അവര്‍ വിശ്വസിക്കുന്നു. ആദ്യത്തെ മൂന്ന് ഖലീഫമാരെയും തള്ളിക്കളയുന്നവരും അവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ ശാപപ്രാര്‍ഥന നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആദ്യ കാലഘട്ടത്തില്‍ ഉടലെടുത്ത പിഴച്ച കക്ഷികള്‍ വേറെയും ഉണ്ട്. ഇവരുടെയൊന്നും നിലപാടുകള്‍ ശരിയല്ലെന്നും പ്രവാചകനും അവിടത്തെ അടുത്ത അനുചരന്മാരും ഏതൊരു നിലപാടാണോ മത കാര്യങ്ങളില്‍ സ്വീകരിച്ചത് അതാണ് ശരിയെന്നുമാണ് അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ നിലപാട്. ഈ നിലപാട് പിന്‍പറ്റുന്നവരെയാണ് പൊതുവില്‍ സുന്നികള്‍ എന്ന് പറയുന്നത്. ഇത് ഒരു പ്രത്യേക സംഘടനയോ വിഭാഗമോ അല്ല. ഇസ്ലാമിനെ പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കണമെന്ന നിലപാടാണത്. ഈ സുന്നി വിഭാഗത്തില്‍ തന്നെ വിവിധ കക്ഷികളും മദ്ഹബുകളും ത്വരീഖത്തുകളും പിന്നീട് ഉടലെടുക്കുകയുണ്ടായി. <br /><br />ഖുര്‍ആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ മുന്‍ഗാമികളുടെ (സലഫ്) മാര്‍ഗമാണ് അവലംബിക്കേണ്ടത്. ഈ മാര്‍ഗത്തിനാണ് മന്ഹജുസ്സലഫ് എന്ന് പറയുന്നത്. ഇത് ഒരു മദ്ഹബോ സംഘടനയോ അല്ല. മതപ്രമാണങ്ങള്‍ സ്വീകരിക്കുന്നതിന്റെ രീതിശാസ്ത്രമാണ്. ഒരു വ്യക്തിയെയോ സംഘടനയെയോ സൂചിപ്പിക്കുന്ന പേരല്ല സലഫ് എന്നത്. മദ്ഹബ് പക്ഷപാതിത്വമില്ലാതെ ഖുര്‍ആനും സുന്നത്തും സ്വീകരിക്കുന്ന നിലപാടാണത്. ലോകാടിസ്ഥാനത്തില്‍ ഒരു സലഫി സംഘടനയില്ല. ഗള്‍ഫ് നാടുകളില്‍ പോലും സലഫി എന്ന പേര് സൂചിപ്പിക്കുന്ന സംഘടനകള്‍ ഇല്ല. എന്നാല്‍ നിരവധി പണ്ഡിതന്മാര് മതത്തിന്റെ ആശയാദര്‍ശ ആചാരാനുഷ്ഠാനങ്ങളില്‍ 'സലഫ്'ന്റെ മാര്‍ഗം സ്വീകരിച്ച് വരുന്നുണ്ട്. ഇത് അക്ഷരങ്ങളിലല്ല ആദര്‍ശതലത്തിലാണ് സ്വീകരിക്കേണ്ടത്. നബിയുടെ സ്വഹാബികളെയാണ് സലഫ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്.<br /><br />സലഫുകളുടെ പാത പിന്‍പറ്റിയ പ്രഗത്ഭരായ നിരവധി പണ്ഡിതന്മാര് പില്ക്കാലത്ത് രംഗത്തുവന്നിട്ടുണ്ട്. ഇബ്നുതൈമിയ, ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ് തുടങ്ങിയവര്‍ ആ കൂട്ടത്തില്‍പെടുന്നു. എന്നാല്‍ ഈജിപ്ത് കേന്ദ്രമായി പ്രവര്‍ത്തിച്ച ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദാ തുടങ്ങിയവര്‍ 'സലഫ്'ന്റെ മാര്‍ഗത്തെ ആധുനികമായ കോണിലൂടെ വീക്ഷിച്ചവരാണ്. വിശ്വാസപരമായ കാര്യങ്ങളില്‍ പൊതുവില്‍ എല്ലാ കാലത്തെയും സലഫുകള്‍ ഏകാഭിപ്രായക്കാരായിരുന്നു.<br /><br />
<h3 style="text-align: left;">
മുജാഹിദ് പ്രസ്ഥാനം</h3>
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലോ രൂപീകൃതമായ ഏതെങ്കിലും സലഫി സംഘടനകളുടെയോ ആശയങ്ങളുടെയോ ഘടകമോ പിന്തുടര്ച്ചക്കാരോ അല്ല. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിശ്വാസപരമായ വീക്ഷണങ്ങളില്‍ സമാനതയുള്ള പല സംഘടനകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഈ സമാനതകളെപ്പോലെ തന്നെ വൈരുധ്യങ്ങളും വ്യത്യസ്തതകളും അവര്‍ തമ്മിലുണ്ട്. ഇന്ത്യയിലെ ജംഇയ്യത്തെ അഹ്ലെ ഹദീസ് രൂപീകൃതമാവുന്നത് 1906-ലാണ്. എന്നാല്‍ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്ന് സംഘടിത രൂപം വരുന്നത് 1922-ലാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് കേരള മുസ്ലിം ഐക്യസംഘം രൂപീകരിച്ചപ്പോള്‍ അഹ്ലേ ഹദീസുമായി എന്തെങ്കിലും ബന്ധമുള്ളതായി യാതൊരു സൂചനയും ആരും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ്സിനോട് അനുഭാവം പുലര്‍ത്തിയിരുന്ന മജ്ലിസുല്‍ ഉലമയുമായിട്ടായിരുന്നു ചെറിയ തോതിലെങ്കിലും ബന്ധം ഉണ്ടായിരുന്നത്. മുസ്ലിംകളുടെ മതഭാഷയായ അറബിയിലോ ഇന്ത്യന്‍ മുസ്ലിംകളുടെ വ്യവഹാര ഭാഷയായി ഗണിക്കപ്പെട്ടു പോന്ന ഉര്‍ദുവിലോ അല്ല കേരളത്തിലെ നവോത്ഥാന സംഘടന പേര് സ്വീകരിച്ചത്. മലയാള ഭാഷയിലുള്ള പേരാണ് സ്വീകരിച്ചത്. <br /><br />ഐക്യസംഘം വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ കൂടി ഇടപെടുകയും അത്തരം പ്രവര്‍ത്തനങ്ങളെ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഐക്യസംഘത്തെ ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലക്ക് വിലയിരുത്തുന്നത്. എന്നാല്‍ സലഫി സംഘടനകളോട് ബന്ധമുള്ളവര്‍ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ പൊതുവായി ഇടപെടുന്ന രീതി സ്വീകരിക്കാറില്ല. മുസ്ലിംകളുടെ വിദ്യാഭ്യാസം മാത്രമല്ല എല്ലാ വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിനും പുരോഗതിക്കും ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. <br /><br />
<h3 style="text-align: left;">
ഐക്യസംഘം, നദ്വത്ത്</h3>
ഐക്യസംഘത്തിന്റെ നേതൃത്വത്തിലാണ് നവോത്ഥാന പണ്ഡിതസഭയും കേരളത്തിലെ പ്രഥമ പണ്ഡിത സംഘടനയുമായ കേരള ജംഇയ്യത്തുല്‍ ഉലമ (1924) രൂപീകൃതമായത്. പിന്നീട് ഐക്യസംഘം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുകയും ജം ഇയ്യത്തുല്‍ ഉലമ മതപരമായ കാര്യങ്ങളില്‍ ഇടപ്പെട്ട് സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അനാചാരങ്ങള്‍ക്ക് എതിരിലും അന്ധവിശ്വാസങ്ങള്‍ക്ക് എതിരിലും ഖുര്‍ആനും തിരുസുന്നത്തും അടിസ്ഥാനമാക്കി കെ ജെ യു നിരവധി പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.<br /><br />ഐക്യസംഘം തുടങ്ങിവെച്ച നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാക്കാനായി ചില പരിഷ്കര്‍ത്താക്കള്‍ 1950-ല്‍ കെ എന്‍ എമ്മിന് രൂപം നല്കി. കേരള നദ്വത്തുല് മുജാഹിദീന്‍ എന്ന പേരാണ് നല്‍കിയത്. ഇന്ന് അറിയപ്പെടുംവിധമുള്ള ജിഹാദി ലക്ഷ്യത്തോടെയായിരുന്നില്ല ഈ പേര് സ്വീകരിച്ചത്. ആ കാലഘട്ടത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ മാനസികമായ കരുത്തും ത്യാഗസന്നദ്ധതയും അനിവാര്യമായിരുന്നു. പിഴച്ച വിഭാഗമാണ് എന്ന് മുദ്രകുത്തിയാണ് യാഥാസ്ഥിതികര്‍ നവോത്ഥാന പ്രവര്‍ത്തകരെ നേരിട്ടത്. ഈ വെല്ലുവിളി നേരിടാനുള്ള കരുത്താര്‍ജിച്ച് സ്വയം ത്യാഗപരിശ്രമത്തിന് തയ്യാറായവര്‍ എന്ന നിലക്കാണ് മുജാഹിദ്, മുജാഹിദീന്‍ എന്ന പേര് സ്വീകരിച്ചത്. കെ എന്‍ എം രൂപീകരിക്കുന്നതിന് മുമ്പ് പ്രാദേശികമായി പല സ്ഥലങ്ങളിലും 'ജംഇയ്യത്തുല്‍ മുജാഹിദീന്‍' എന്ന പേരില്‍ സമാന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിച്ചപ്പോള്‍ തിരിച്ചറിവിന്ന് വേണ്ടി ജംഇയ്യത്ത് എന്നത് ഒഴിവാക്കി നദ്വത്ത് എന്ന് ചേര്‍ത്തു. രണ്ടിന്റെയും അര്‍ഥം സംഘം എന്ന് തന്നെയാണ്. വിശാലാര്‍ഥത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.<br /><br />1967-ല്‍ യുവജന സംഘടനയായ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീനും (ഐ എസ് എം), 1972-ല്‍ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റും (എം എസ് എം) രൂപീകരിച്ചു. 1987-ല്‍ വനിതാ വിഭാഗം രൂപീകരിച്ചപ്പോള്‍ മുസ്ലിം ഗേള്‍സ് ആന്റ് വിമണ്‍സ് മൂവ്മെന്റ് (എം ജി എം) എന്നാണ് പേര് നല്‍കിയത്. ഇവിടെ മുജാഹിദ് എന്ന വിശേഷണമല്ല ചേര്‍ത്തത്. 1970-കള്‍ക്ക് മുമ്പ് പള്ളികള്‍ക്കോ മദ്റസകള്‍ക്കോ മുജാഹിദ് എന്ന പേര് സാര്‍വത്രികമായി നല്‍കിയിരുന്നില്ല. എഴുപതുകള്‍ക്ക് ശേഷമാണ് ആ പേര് കൂടുതലായി നല്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഗള്‍ഫ് നാടുകളില്‍ ജോലി അന്വേഷിച്ച് പോയ മുജാഹിദ് പ്രവര്‍ത്തകര്‍ അവിടുത്തെ കൂട്ടായ്മകള്‍ക്ക് 'ഇസ്ലാഹി സെന്റര്‍' എന്ന പേര് നല്‍കിയത്. അവിടെയും സലഫി/മുജാഹിദ് മുതലായ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. <br /><br />
<h3 style="text-align: left;">
ഗള്‍ഫ് സലഫിസം</h3>
എന്നാല്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ ഗള്‍ഫിലെ അറബി ശൈഖുമാരുമായി കൂടുതല്‍ അടുത്തപ്പോഴാണ് സലഫി എന്ന പ്രമേയം കേരളത്തിലേക്ക് കടന്നുവന്നത്. ക്രമേണ അത് മുജാഹിദിന്റെ പര്യായമായി അറിയപ്പെടാന്‍ തുടങ്ങി. എങ്കിലും സംസ്ഥാന തലത്തിലോ മറ്റോ സലഫി എന്ന പേരില്‍ ഒരു സംഘടനയും രൂപീകരിച്ചിട്ടില്ല. സംഘടനയ്ക്കു കീഴില്‍ ഒരു ജാമിയ തുടങ്ങിയപ്പോള്‍ ജാമിഅ നദ്വിയ്യ (എടവണ്ണ) എന്നാണ് പേര് നല്‍കിയത്. എന്നാല്‍ 1980-കള്‍ക്ക് ശേഷം സ്ഥാപിച്ച പുളിക്കലിലെ സ്ഥാപനത്തിന് ജാമിഅ സലഫിയ്യ എന്ന പേര് നല്‍കുകയും ചെയ്തു. കാരണം വ്യക്തമാണ്. അറബി ശൈഖുമാരിലെ സലഫി ആശയക്കാരുമായി സംഘടനാ ബന്ധം ശക്തിപ്പെട്ട് വന്ന സമയമായിരുന്നു അത്. <br /><br />നദ്വത്തിന്റെ തുടക്കത്തില്‍ സംഘടനയുടെ വാര്‍ഷിക യോഗങ്ങള്‍ നദ്വത്ത് സമ്മേളനം, കെ എന്‍ എം സമ്മേളനം എന്നൊക്കെയായിരുന്നു പേര് നല്‍കിയിരുന്നത്. 1979-ല്‍ പുളിക്കല്‍ വെച്ച് വിപുലമായി നടത്തിയ സമ്മേളനത്തിന് മുജാഹിദ് സമ്മേളനം എന്ന പേര് നല്കുകയുണ്ടായി. പിന്നീട് നടന്ന എട്ട് സമ്മേളനങ്ങളും 'മുജാഹിദ് സമ്മേളനം' എന്ന പേരില്‍ തന്നെ നടത്തി. സംഘടന ഭിന്നിച്ച ശേഷം ഇരു വിഭാഗവും അതേ പേരില്‍ തന്നെ സമ്മേളനങ്ങള്‍ നടത്തി. എന്നാല്‍ മറു വിഭാഗം സമ്മേളന നഗരിക്ക് സലഫി നഗര്‍ എന്ന പേര് നല്കിയപ്പോള് മര്‍കസുദ്ദഅ്വ വിഭാഗം നഗരികള്‍ക്ക് സ്വതന്ത്ര പേരാണ് നല്‍കിയത്. വാദിസലാം (വയനാട്), നവോത്ഥാന നഗര്‍ (കോട്ടക്കല്‍) തുടങ്ങിയവ ഉദാഹരണം.<br /><br />
<h3 style="text-align: left;">
മുജാഹിദ്- സലഫി ഭിന്നതകള്‍</h3>
ഗള്‍ഫ് സലഫിസവും കേരളത്തിലെ മുജാഹിദ്/ സലഫി സംഘടനകളും തമ്മില്‍ നിരവധി കാര്യങ്ങളില്‍ വിയോജിപ്പും വൈരുധ്യങ്ങള്‍ തന്നെയും ഉണ്ട്. അഖീദ (വിശ്വാസ) കാര്യങ്ങളില്‍ താത്വികമായി യോജിപ്പുണ്ടായിരുന്നുവെങ്കിലും അവയുടെ പ്രയോഗവത്കരണത്തിന് ഭിന്ന രീതിയാണ് കേരളത്തില്‍ സ്വീകരിച്ചത്. സാമൂഹിക കര്‍മശാസ്ത്ര സമീപനങ്ങളിലും ഇത് വ്യക്തമായിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കല്‍, മിശ്രവിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍ എന്നിവ ഉദാഹരണങ്ങളാണ്. വേഷവിധാനങ്ങളിലും ഈ വ്യതിരിക്തത പ്രകടമായിരുന്നു. താടി വളര്‍ത്തല്‍ സുന്നത്താണെന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെ താടി വെക്കുന്നവരും അല്ലാത്തവരും പ്രസ്ഥാനത്തിന് നേതൃത്വം നല്കിയവരില് ഉണ്ടായിരുന്നു. മത പണ്ഡിതന്മാരും പണ്ഡിതന്മാരല്ലാത്ത ഉമറാക്കളും നേതൃത്വത്തില്‍ പങ്കാളികളായിരുന്നു. മുജാഹിദുകളും യാഥാസ്ഥിതികരും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഭാഷാപരമായ നിലപാടും ശ്രദ്ധേയമായിരുന്നു. യാഥാസ്ഥിതികര്‍ വെള്ളിയാഴ്ച ഖുത്വുബ അറബിയില്‍ മാത്രം പറയുകയുകയോ അറബി ഗ്രന്ഥമെടുത്ത് ഓതുകയോ ചെയ്തു പോന്നു. ഖുത്വുബയുടെ പ്രധാന ഭാഗങ്ങള്‍ അറബിയില്‍ പറഞ്ഞ് വിശദീകരണങ്ങള്‍ പ്രാദേശിക ഭാഷയില്‍ നല്കുന്ന രീതിയാണ് മുജാഹിദുകള്‍ സ്വീകരിച്ചത്. ഖുര്‍ആനിന്ന് പരിഭാഷ പാടില്ല എന്ന് യാഥാസ്ഥിതികര്‍ വാദിച്ചപ്പോള്‍ ഖുര്‍ആനിന് മലയാള പരിഭാഷ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു മുജാഹിദുകള്‍ പ്രതികരിച്ചത്. ഭൂത പ്രേത വിശ്വാസാചാരങ്ങളില്‍ ഹൈന്ദവ ആശയ സ്വാധീനം യാഥാസ്ഥിതികരില്‍ പ്രകടമായിരുന്നു. എന്നാല്‍ മുജാഹിദുകള്‍ ഖുര്‍ആനും ശാസ്ത്രവും അടിസ്ഥാനമാക്കിയ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പില്ക്കാലത്ത് ഗള്‍ഫ് സ്വാധീനത്തില്‍ വളര്‍ന്ന ചിലര്‍ ഇത്തരം കാര്യങ്ങളില്‍ സംഘടനക്ക് തെറ്റുപറ്റി എന്നും ഇത് ആദര്‍ശ വ്യതിയാനമാണെന്നും വാദമുയര്‍ത്തി. <br /><br />കുവൈത്തിലെ ഇഹ്യാഉത്തുറാസില്‍ ഇസ്ലാമിയുമായി അടുപ്പം ശക്തിപ്പെടുകയും കേരളത്തില്‍ നിന്നുള്ള ഒരു പ്രതിനിധി അവിടെ കേരളീയ കാര്യങ്ങള്‍ക്ക് ചുമതല ഏല്പിക്കപ്പെടുകയും ചെയ്തതോടെ സാമ്പത്തികമായും ആശയതലത്തിലും മുജാഹിദ് സംഘടന അവരുമായി കൂടുതല്‍ താദാത്മ്യം പ്രാപിച്ചു. മുസ്ലിം ഭരണപ്രദേശത്തെ സാഹചര്യവും ഇന്ത്യയെപ്പോലെ ബഹുമതങ്ങള്‍ ജനാധിപത്യ മതേതര കാഴ്ചപ്പാടില്‍ വര്‍ത്തിക്കുന്ന സാഹചര്യവും വേര്‍തിരിച്ചറിയാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് സമീപനം സ്വീകരിക്കാനും കുവൈത്ത് സംഘടനക്ക് സാധിച്ചില്ല. ജോലി ആവശ്യാര്‍ഥം കുവൈത്തില്‍പോയ നിരവധി പ്രവര്‍ത്തകര്‍ അവരുടെ നാട്ടിലെ സ്ഥാപനങ്ങള്‍ക്കും മറ്റും സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങള്‍ ജംഇയ്യതു ഇഹ്യാഉത്തുറാസ് വഴി നല്‍കുകയും അവിടങ്ങളില്‍ ഗള്‍ഫ് ആശയങ്ങള്‍ക്കു സ്വാധീനം ഉണ്ടാവുകയും ചെയ്തു. ഇത് അപകടകരമായവിധം വളര്‍ന്നുവന്നപ്പോള്‍ അന്നത്തെ യുവജനവിഭാഗം രംഗത്തുവരികയുണ്ടായി. <br /><br />
<h3 style="text-align: left;">
തീവ്രതക്കെതിരെ</h3>
കേരളീയ പശ്ചാത്തലത്തില്‍ മതപ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐ എസ് എം ഏറെ ശ്രദ്ധിച്ചുപോന്നിരുന്നു. കാമ്പയ്നുകള്‍, സമൂഹക്ഷേമ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍ മുതലായവ നടത്തി കേരളീയ മുഖം തിരിച്ചുകൊണ്ടുവരാന്‍ യുവജനസംഘടനയ്ക്ക് സാധ്യമായി. എന്നാല്‍ കെ എന്‍ എം നേതൃത്വത്തിലെ ചിലരെ തെറ്റിദ്ധരിപ്പിച്ച് യുവാക്കളും മുതിര്‍ന്നവരും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കാനും യുവാക്കളുടെ ശക്തിയെ ക്ഷയിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. <br /><br />ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഇറാഖിന്റെ കുവൈത്ത് ആക്രമണം ഉണ്ടായതും ഈ കാലഘട്ടത്തിലായിരുന്നു. മതതീവ്രവാദത്തിലേക്ക് മുസ്ലിം യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ട് തുടങ്ങിയപ്പോള്‍ അതിനെതിരെ ശക്തിയായി നിലകൊണ്ടത് ഐ എസ് എം ആയിരുന്നു. 'ഇസ്ലാം സമാധാനത്തിന്', 'മതം ഭീകരതക്കെതിരെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സംഘടന ഉയര്‍ത്തിയത് ഇക്കാലത്താണ്. അന്ന് ഐ എസ് എമ്മുകാരായ യുവാക്കളിലാരും തീവ്രവാദത്തിലേക്ക് നയിക്കപ്പെട്ടില്ല. കാരണം അവര്‍ക്ക് ദിശാബോധം നല്കപ്പെട്ടിരുന്നു.<br /><br />ആത്മീയവും സാമൂഹികവുമായ തീവ്രവാദ നിലപാടുകള്‍ കേരളത്തിലെ മറ്റ് മുസ്ലിം സംഘടനകളിലും പ്രകടമായിരുന്നു. ഇസ്ലാമിക ഭരണകൂടം നിലനില്‍ക്കാത്ത രാജ്യത്ത് സര്‍ക്കാര്‍ ഉദ്യോഗം സ്വീകരിക്കാന്‍ പാടില്ല, കോടതികളില്‍ വ്യവഹാരത്തിന് പോകാന്‍ പാടില്ല, നിയമനിര്‍മാണ സഭകളിലേക്ക് മത്സരിക്കാനോ അവര്‍ക്ക് വോട്ട് ചെയ്യാനോ പാടില്ല എന്നീ വാദങ്ങള്‍ ഉയര്‍ത്തിയവര്‍ തീവ്രവാദനിലപാട് മറ്റൊരു നിലക്ക് സ്വീകരിച്ചവരാണ്. ഇന്ന് ഈ വാദക്കാര്‍ അവ കൈയ്യൊഴിയുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വോട്ട് ചെയ്യുകയും അതിന് മതേതര സ്വഭാവത്തോടെ പ്രത്യേക പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരിക്കുന്നു. <br />സുന്നി യാഥാസ്ഥിതികര്‍ ആദ്യകാലത്ത് തന്നെ മുസ്ലിംകള് പ്രാദേശിക വേഷ വസ്ത്രങ്ങള്‍ അണിയാന്‍ പാടില്ലെന്ന് വാദിച്ചിരുന്നു. അങ്ങനെയാണ് സ്ത്രീകള്‍ കാച്ചിമുണ്ടും കുപ്പായവും ധരിക്കാന്‍ നിര്‍ബന്ധിതരായത്. പുരുഷന്മാര് തല ക്രോപ്പ് ചെയ്യാനോ പാന്റ്സ് ധരിക്കാനോ പാടില്ലെന്നും അവര്‍ ഫത്വ ഇറക്കിയിരുന്നു. മുജാഹിദുകള്‍ ആദ്യകാലത്ത് തന്നെ സ്ത്രീകള്‍ക്ക് സാരിയും ഇറക്കമുള്ള ബ്ലൗസും ധരിക്കാമെന്നും അങ്ങനെ വസ്ത്രം ധരിച്ച് സര്‍ക്കാര്‍ ജോലിക്കും പഠനത്തിനും പോകാമെന്നും നിലപാട് സ്വീകരിച്ചവരായിരുന്നു. എന്നാല്‍ മേല്പറഞ്ഞ വാദങ്ങളില്‍നിന്ന് ഇപ്പോള്‍ സമുദായം മുക്തി നേടിയിട്ടുണ്ട്. പക്ഷേ, എല്ലാ വിഭാഗത്തിലും ഇന്ന് വേഷഭൂഷാദികളില്‍ ഗള്‍ഫ് സ്വാധീനം പ്രകടമാണ്. സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതും പുരുഷന്മാര് ജുബ്ബ ധരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ചില യാഥാസ്ഥിക പണ്ഡിതന്മാര് അറബി ശൈഖുമാര്‍ തല മറയ്ക്കുന്ന രീതി അതേ പടി അനുകരിക്കുന്നുമുണ്ട്. ഇതില്‍ സുന്നി മുജാഹിദ് ജമാഅത്തെ വേര്‍തിരിവില്ല.<br /><br />മുജാഹിദ് പ്രസ്ഥാനത്തില്‍ ഉണ്ടായ ഭിന്നതയില്‍ 'ഔദ്യോഗികം' എന്നവകാശപ്പെടുന്ന വിഭാഗക്കാരില്‍ ഇപ്പോള്‍ മര്‍കസുദ്ദഅ്വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുമായി ആദര്‍ശപരമായി ഭിന്നത പ്രകടമല്ല. ഭിന്നത പ്രകടമായ ഘട്ടത്തില്‍ ഇരു വിഭാഗവും അംഗീകരിക്കുന്ന കേരള ജംഇയ്യത്തുല്‍ ഉലമ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വസ്തുതകള്‍ വിലയിരുത്തുകയുണ്ടായി. വിശദമായ ചര്‍ച്ചക്ക് ശേഷം കെ ജെ യു എടുത്ത തീരുമാനങ്ങള്‍ ഇരുവിഭാഗവും ഐകകണ്ഠ്യേന അംഗീകരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ രണ്ട് വിഭാഗമായി പിരിഞ്ഞ ശേഷം മറുവിഭാഗത്തില്‍ വീണ്ടും ഭിന്നതകള്‍ ഉടലെടുത്തു. അത് ആദര്‍ശപരം തന്നെ എന്ന് ഒരു വിഭാഗം ശക്തിയായി വാദിക്കുകയും ചെയ്യുന്നു. ഈ വിഭാഗത്തിന്നാണ് ഗള്‍ഫ് സലഫിസവുമായി കൂടുതല്‍ ബന്ധം ഉണ്ട് എന്ന് പറയാനാവുക. ഇവരെ മറുവിഭാഗം സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവര്‍ ഇപ്പോള്‍ 'വിസ്ഡം ഗ്രൂപ്പാ'യി അറിയപ്പെടുന്നു. <br /><br />എന്നാല്‍ സാധാരണക്കാര്‍ ഇവരെ തിരിച്ചറിയുന്ന പേര് 'ജിന്ന്' വിഭാഗം എന്നാണ്. ജിന്നിനെക്കുറിച്ച് ഇവരുടെ സമീപനം സുന്നി യാഥാസ്ഥിതികരില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. ജിന്ന് മനുഷ്യശരീരത്തില്‍ കയറുമെന്ന വിശ്വാസവും അവയെ ഇറക്കാനുള്ള തന്ത്രവും മന്ത്രങ്ങളും യാഥാസ്ഥിതിക വിഭാഗത്തില്‍നിന്നും ഭിന്നമല്ല. ഈ അദൃശ്യശക്തികളോടുള്ള സഹായതേട്ടം തൗഹിദിന് വിരുദ്ധമാണെന്ന മുജാഹിദ് നിലപാടുകള്‍ ഇവര്‍ തള്ളിക്കളയുന്നു.<br /><br />
<h3 style="text-align: left;">
ഉള്‍പ്പിരിവുകള്‍, പിളര്‍പ്പുകള്‍</h3>
ഇവരില്‍നിന്ന് രണ്ടുമൂന്ന് ഗ്രൂപ്പുകള്‍ കൂടി പിരിഞ്ഞ് പോയിട്ടുണ്ട്. ഒരു വിഭാഗം സംഘടന വേണ്ട, അത് തിന്മയാണ് എന്ന് വാദിക്കുന്നവരാണ്. ഒരു ശൈഖിനെ അമീറായി നിശ്ചയിക്കുക, മുരീദുകളായി അനുയായികള്‍ വര്‍ത്തിക്കുക എന്നതാണ് സലഫീ മന്ഹജ് എന്നാണ് ഇവരുടെ വീക്ഷണം. മറ്റൊരു തീവ്ര വിഭാഗം ഇന്ത്യയിലെ സാഹചര്യം ഇസ്ലാമിന് അനുയോജ്യമല്ലെന്നും അതുകൊണ്ട് ഹിജറ പോകേണ്ട സമയമായിരിക്കുന്നു എന്നും വാദിക്കുന്നവരാണ്. ഇവരില്‍പ്പെട്ട ചിലരെല്ലാം പലായനം തുടങ്ങുകയും ചെയ്തിരിക്കുന്നു. യമനിലേക്കും മറ്റും പഠിക്കാനും ജോലിക്കും എന്ന് പറഞ്ഞ് പോകുന്നത് ഈ 'ഹിജ്റ' തലക്ക് പിടിച്ചത് കൊണ്ടാണ്. ഹിജ്റ പോയ രാജ്യങ്ങളില്‍ രാഷ്ട്രീയവും ഭരണപരവുമായ ചേരിതിരിവുകളും യുദ്ധങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ അവിടെയുള്ള ഇവരുടെ ചില ശൈഖുമാരും അകപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ ഇവരും യുദ്ധമുഖത്ത് എത്തിപ്പെട്ടു എന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല. ശൈഖും മുരീദുമില്ലാത്ത അവസ്ഥ. സംഘത്തില്‍ നിന്ന് ഒറ്റപ്പെട്ടാല്‍ ചെന്നായ പിടിക്കും എന്ന ആപ്ത വാക്യം ഇവരില്‍ പുലര്‍ന്നിരിക്കുകയാണ്.<br /><br />ഒരു കാര്യം വളരെ വ്യക്തം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം രൂപം കൊണ്ടത് മുതല്‍ ഇന്നേ വരെ തീവ്രവാദ പക്ഷത്ത് നിലകൊണ്ടിട്ടില്ല. തീവ്രവാദ നിലപാടുകള്‍ക്ക് എതിരെ ശക്തമായി നിലകൊണ്ടവരുമാണ്. ഇത്തരം ഒരു നിലപാട് സ്വീകരിച്ചവര്‍ കേരളത്തില്‍ മുജാഹിദുകള്‍ മാത്രമാണ്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് അബുല്‍ അഅ്ലാ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ചില വാദങ്ങള്‍ ആ കാലഘട്ടത്തിലെ ചിന്തകളായിരുന്നുവെങ്കിലും തീവ്രവാദത്തിന് പിന്‍ബലം നല്കുന്നവയായിരുന്നു. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ സമീപനങ്ങളും ഇതിന്ന് പ്രേരകമായിട്ടുണ്ട്. ജമാഅത്ത് സൃഷ്ടിയായ സിമി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ്. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന അപക്വമായ മുദ്രാവാക്യം ഉയര്‍ത്തിയവരാണ് അവര്‍.<br /><br />സുന്നി യാഥാസ്ഥിതിക വിഭാഗത്തില്‍ എ പി, ഇ കെ ചേരിതിരിവ് ഉണ്ടായപ്പോള്‍ യഥാര്‍ഥത്തില്‍ സുന്നികള്‍ ആരാണ് എന്നതില്‍ അവര്‍ തമ്മില്‍ കിടമത്സരം നടത്തുകയുണ്ടായി. 'പുത്തന്‍ വാദികള്‍' എന്ന് അവര്‍ മുദ്രകുത്തിയ മുജാഹിദുകളോട് കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് യഥാര്‍ഥ സുന്നികള്‍ എന്ന് ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ പുരോഹിതന്മാര് ശ്രമിക്കുകയുണ്ടായി. മുജാഹിദുകളോട് സലാം പറയാന്‍ പാടില്ല, നമസ്കാരത്തില്‍ തുടരാന്‍ പാടില്ല, അവരുമായി വിവാഹം പോലും പാടില്ല എന്നെല്ലാമുള്ള തീവ്ര നിലപാട് അവര്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, ടൈഗര്‍ സുന്നി ജംഇയ്യത്തുല്‍ ഇഹ്സാനിയ എന്നിവ ഒരു വിഭാഗം സുന്നികള്‍ ഗൂഢമായ നിലയില്‍ രൂപീകരിച്ച തീവ്രവാദ സംഘങ്ങളാണ്.<br /><br />നേതാക്കള്‍ക്ക് അകമ്പടി നല്‍കുക, എതിരാളികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തിലും പിന്നീട് എതിരാളികളെ ഉന്മൂലനം ചെയ്യാനും അവര്‍ ശ്രമിച്ചു. ഈ ഹിഡന്‍ അജണ്ട മൂടിവെക്കാനും സമുദായത്തിന്റെ പൊതുപിന്തുണ തേടാനും സമുദായം മൊത്തത്തില്‍ എതിരാളികളായി കാണുന്ന ചിലരെ ഉന്മൂലനം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുകയുണ്ടായി. സ്വതന്ത്ര ചിന്തകനായ മതപണ്ഡിതന് ചേകന്നൂര്‍ മൗലവിയെ ആദര്‍ശപരമായി എതിര്‍ക്കുന്നതിനു പകരം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇവരുടെ പേരില്‍ ആരോപിക്കപ്പെടുന്നു. മുജാഹിദുകളുടെ വളര്‍ച്ച തടയാനാണ് 1992-ല്‍ പാലക്കാട് മുജാഹിദ് സമ്മേളനം മുടക്കുക എന്ന ലക്ഷ്യംവെച്ച് വര്‍ഗീയ വിഷം കുത്തിനിറച്ച പോസ്റ്റര്‍ സമ്മേളനത്തിന്റെ പേരില്‍ വ്യാപകമായി ഇവര്‍ അച്ചടിച്ചിറക്കിയത്. ബന്തടുക്ക ഖാസിയുടെ മരണത്തിലും ഇവര്‍ക്ക് പങ്കുണ്ട് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. മുജാഹിദ് സെന്റര്‍ ബോംബാക്രമണം, മുജാഹിദ് പ്രവര്‍ത്തകനായ പൂനൂര് അബൂബക്കര്‍ ഹാജിയുടെ കൊലപാതകം എന്നിവയും ഇതിനോട് ചേര്‍ത്ത് വായിക്കാം. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുയായികള്‍ക്ക് രക്ഷ നേടാന്‍ രാഷ്ട്രീയ കളരിയില്‍ അഭ്യാസം നടത്താനും ഇവരുടെ ശൈഖുനക്ക് മെയ്വഴക്കമുണ്ട്. ഇടത്-വലത് പക്ഷത്തേക്കു ചായാനും നരേന്ദ്ര മോദിയെ പോലും വശീകരിക്കാനും ഇത് മുഖേന സാധ്യമായിട്ടുണ്ട്. സലഫിസത്തെ തകര്‍ക്കാന്‍ സൂഫിസത്തെ കളത്തിലിറക്കാന്‍ മന്ത്രം ഓതിക്കൊടുത്ത കേന്ദ്രം ഏതെന്ന് മുസ്ലിം കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.<br /><br />
<h3 style="text-align: left;">
രാഷ്ട്രീയ തീവ്രവാദവും ആത്മീയ തീവ്രവാദവും</h3>
തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഏതെങ്കിലും ഒരു മതത്തിന്റെ വക്താക്കളല്ല. ഹൈന്ദവരിലും ക്രൈസ്തവരിലും ഇവരെ കാണാം. ഇസ്ലാമിന്റെ പേരിലും ഇവര്‍ അറിയപ്പെടുന്നു. മതമില്ലാത്ത പ്രസ്ഥാനങ്ങളിലും തീവ്രവാദികളുടെ തിരയിളക്കം പ്രകടമാകുന്നുണ്ട്. ഇത്തരം വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പരസ്പരം തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും ഒറ്റിക്കൊടുത്തും നടത്തുന്ന ശ്രമങ്ങള്‍ ഒരിക്കലും ഫലം ചെയ്യുകയില്ല. അവ ശക്തിപ്പെടാനേ ഉപകരിക്കൂ. മത പണ്ഡിതന്മാരും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നായകരും ഒന്നിച്ച് ബോധവത്കരണത്തിന് മുന്നിട്ടിറങ്ങണം. മുസ്ലിംകളെ സംബന്ധിച്ച് അവര്‍ക്കിടയിലെ തീവ്രവാദ ഗ്രൂപ്പുകളെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും എല്ലാ മുസ്ലിം സംഘടനകള്‍ക്കും കൃത്യമായ അജണ്ട ഉണ്ടായിരിക്കണം. മതം പഠിച്ചവര്‍ മാത്രമല്ല ശാസ്ത്ര സാങ്കേതിക രംഗത്ത് വൈദഗ്ധ്യം നേടിയവരും തീവ്രവാദ ഗ്രൂപ്പുകളില്‍ എത്തിപ്പെടുന്നു എന്നത് ഗൗരവമായി കാണേണ്ട വസ്തുതകളാണ്.<br /><br />തീവ്രവാദ നിലപാടുകളെ എല്ലാം ഒരേ പോലെ കാണാനാവില്ല. എന്നാല്‍ അതില്‍ ശരി തെറ്റുകള്‍ ഉണ്ട് എന്ന് സമര്‍ത്ഥിക്കുകയുമല്ല. നിലപാടുകളിലെ ലക്ഷ്യവും രീതിയും അറിഞ്ഞാല്‍ മാത്രമേ അവ തിരുത്തപ്പെടാനാവൂ. ആത്മീയമായ തീവ്രവാദവും രാഷ്ട്രീയമായ തീവ്രവാദവുമുണ്ട്. രാഷ്ട്രീയ തീവ്രവാദങ്ങള്‍ ഭരണകൂടങ്ങളുടെ സമീപനവുമായി ബന്ധപ്പെട്ടതാണ്. ഫലസ്തീനില്‍ ഒരു സുപ്രഭാതത്തില്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ച് തദ്ദേശീയരെ അഭയാര്‍ത്ഥികളാക്കിയ സംഭവം ഇതാണ് സൂചിപ്പിക്കുന്നത്. ദശാബ്ദങ്ങളായി ഫലസ്തീനില്‍ ഇസ്റാഈല്‍ സംഘട്ടനം തുടരുന്നു. ഐക്യരാഷ്ട്ര സംഘടനകള്‍ക്കോ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കോ ഇത് പരിഹരിക്കാനായിട്ടില്ല. അവരുടെ കൂടി താല്പര്യപ്രകാരമാണ് ഈ പുതിയ രാഷ്ട്രം നിലവില്‍ വന്നത്. <br /><br />മതത്തിന്റെ പേരിലുള്ള മറ്റൊരു തീവ്രവാദം അസഹിഷ്ണുതയില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇന്ത്യയില്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരത ഇതിന്റെ ഉദാഹരണമാണ്. ഇതില്‍ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട്. ജാതീയമായതും വംശീയമായതുമായ തീവ്രവാദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും തമ്മിലും കറുത്തവനും വെളുത്തവനും തമ്മിലും വിവിധ ഭാഷകളുടെ പേരിലും സംഘട്ടനങ്ങളും ആക്രമണങ്ങളും നടന്നുവരുന്നുണ്ട്. <br /><br />നീതി നിഷേധം പ്രകടമാവുമ്പോഴും അവസരസമത്വം നഷ്ടപ്പെടുമ്പോഴും ജനങ്ങള്‍ വികാരങ്ങളെ തീവ്രവല്‍ക്കരിക്കാറുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതര മതവിഭാഗങ്ങളെ കൂട്ടക്കൊല നടത്തുന്നതും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതും മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ്. ബൊക്കെഹറാം പോലെയുള്ള സംഘടനകള്‍ ഈ കൂട്ടത്തില്‍ പെട്ടതാണ്. മാവോയിസ്റ്റുകള്‍ തീവ്ര കമ്യൂണിസ്റ്റ് ആശയക്കാരാണ്.<br /><br />തീവ്രവാദ ഒളിപ്പോര് സംഘങ്ങള്‍ പല രാജ്യങ്ങളിലും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം ബഹുജനങ്ങള്‍ ഇവക്കെല്ലാം എതിരാണ്. ബഹുജനങ്ങളാണ് ഇവരുടെ ആക്രമണത്തിന് ഇരയാവുന്നത്. അഫ്ഗാനിസ്താനില്‍ ത്വാലിബാനും അല്‍ഖാഇദയും നടത്തുന്ന അക്രമങ്ങള്‍ക്ക് ഇരട്ടമുഖമുണ്ട്. ജമാഅത്തുദ്ദഅ്വ പാകിസ്ഥാന് കേന്ദ്രീകരിച്ചുള്ള തീവ്രവാദ ഗ്രൂപ്പാണ്. ഹിസ്ബുല്‍ മുജാഹിദീന്‍, ജെയ്ശെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍, ലശ്കറെത്വയ്ബ എന്നിവ ഇന്ത്യക്കകത്തും പുറത്തും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്ലാമിക് ജിഹാദ്, അല്‍ശബാബ്, ഹറകത്തുല്‍ മുജാഹിദ് എന്നിവ മധ്യപൗരസ്ത്യ ദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ്. ഇവരെല്ലാം പ്രത്യക്ഷത്തില്‍ രംഗത്ത് വരാതെ ഒളിപ്പോര് പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ആദര്‍ശ തലതലത്തില്‍ ശക്തിയായി നിലപാട് സ്വീകരിച്ച മുസ്ലിം ബ്രദര്‍വുഡ് സംഘടനാ പാടവമുള്ള വിഭാഗമാണ്. ഈജിപ്തിലെ ഭരണകൂടഭീകരതക്കും മതധ്വംസനത്തിനും എതിരെ അവര്‍ ശക്തിയായി നിലകൊള്ളുന്നു.<br /><br />സലഫി പണ്ഡിതന്മാരാല് ആകര്‍ഷിക്കപ്പെട്ട് ഒരു തീവ്രവാദ ഗ്രൂപ്പ് ഏതെങ്കിലും കാലത്ത് സ്ഥാപിതമായതായോ ലോകത്തെവിടെയെങ്കിലും പ്രവര്‍ത്തിക്കുന്നതായോ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ശ്രദ്ധേയമായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) സലഫീ ആശയക്കാരാണ് എന്ന് പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ ഇവരുടെ രക്ഷകരും മാതൃത്വവും ഏത് നാട്ടിലെ സലഫികളുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടില്ല. അവര്‍ അമേരിക്കയുടെയും ഇസ്റാഈലിന്റെയും സൃഷ്ടിയാണ് എന്നും പറയപ്പെടുന്നുണ്ട്. സുഊദി അറേബ്യയും ഖത്തറുമാണ് സലഫി ആശയവുമായി ബന്ധപ്പെട്ട ഭരണകൂട രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ഐ എസിന് വിലക്ക് മാത്രമല്ല അവരുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഐ എസ് ഇസ്ലാമിക വിരുദ്ധമാണ് എന്ന് ഫത്വ നല്‍കുകയും ചെയ്തിരിക്കുന്നു. ലോക മുസ്ലിംകള് പുണ്യഗേഹങ്ങളായി കരുതുന്ന മക്കയിലെയും മദീനയിലെയും പള്ളികള്‍ക്ക് സമീപത്തേക്കു കൂടി ഇവരുടെ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. സലഫി അനുഭാവമുള്ള ഒരു സംഘടനയും പുണ്യ ഗേഹങ്ങള്‍ കേന്ദ്രീകരിച്ച് ചാവേറുകളാവുകയില്ല.<br /><br />ഇപ്പോള്‍ മുസ്ലിംകള്‍ക്കുവേണ്ടിയോ മുസ്ലിംകളുടെ പേരിലോ പ്രവര്‍ത്തിച്ചുവരുന്ന ഏതെങ്കിലും തീവ്രവാദ സംഘടനകളുടെ നയവും ലക്ഷ്യവും ശൈലിയും ഖുര്‍ആനുമായോ പ്രവാചകചര്യയുമായോ യോജിച്ചുപോകുന്നതല്ല. പ്രത്യക്ഷമായ യുദ്ധമുഖത്തുപോലും സ്ത്രീകളെയും കുട്ടികളെയും പള്ളികളില്‍ ആരാധനകളില്‍ മുഴുകിയ ഭക്തരെയും കൊല്ലാന്‍ പാടില്ല എന്നത് ഇസ്ലാമിക യുദ്ധചിട്ടയാണ്. ആത്മഹത്യ മതവിരുദ്ധമാണ്. പിന്നെ എങ്ങനെ ചാവേറുകളായി പോകും. വ്യവസ്ഥാപിതമായ ഭരണകൂടം നിലനില്ക്കുന്നേടത്ത് നിയമം കൈയിലെടുക്കാന്‍ മറ്റുള്ളവര്‍ക്ക് പാടില്ലാത്തതാണ്. ഏതെങ്കിലും പള്ളിയില്പോയി താന്‍ ഖലീഫയാണ് എന്നും ഭരണം ഏറ്റെടുത്തിരിക്കുന്നുവെന്നും ആരെങ്കിലും പ്രഖ്യാപിക്കുന്ന രീതി ഇസ്ലാമികമല്ല. സലഫി മാര്‍ഗവുമല്ല. <br /><br />എല്ലാ സലഫി പണ്ഡിതന്മാരും ഇത്തരം പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞതാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ മക്കയിലെ ഹറം ഇമാം എല്ലാതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ആക്രമണങ്ങളെയും അപലപിക്കുകയും ഇസ്ലാമിന്റെ സമാധാനസന്ദേശം വ്യക്തമാക്കുകയും ചെയ്തതാണ്.<br /><br />മതവിശ്വാസാചാരങ്ങളില്‍ തീവ്രത പുലര്‍ത്തുന്നവര്‍ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലുമുണ്ടാവാം. അവരില്‍ വിവേകം കുറഞ്ഞവര്‍ ആചാരാനുഷ്ഠാനങ്ങളില്‍ ആത്മീയത വര്‍ദ്ധിപ്പിക്കാനായി തീവ്ര നിലപാട് സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷരായ യുവാക്കള്‍ എല്ലാവരും മുജാഹിദ് വിഭാഗക്കാരാണ് എന്നതിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരും ഇങ്ങനെ ഐ എസില്‍ ചേര്‍ന്നതായി കേള്‍ക്കുന്നു. അവിടെയൊന്നും മുജാഹിദ് ആശയക്കാരോ സംഘടനയോ ഇല്ല. ജിന്ന് വിഭാഗത്തില്‍ നിന്ന് സംഘടന വേണ്ട എന്നുപറഞ്ഞ് പുറത്തുപോയവരാണ് എന്നും കേള്‍ക്കുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇവര്‍ കേരള മുജാഹിദുകളുടെ പാരമ്പര്യം മനസ്സിലാക്കാത്തവരാണ് എന്നതാണ്. ഭിന്നതയ്ക്ക് മുമ്പ് അവര്‍ മുജാഹിദ് സംഘടനയില്‍ അംഗത്വം ഉള്ളവരല്ല. പുതുതായി ജിന്ന് ആശയത്തിലേക്ക് കടന്നു വന്നവരാണ്. <br /><br />
<h3 style="text-align: left;">
യുവാക്കളുടെ തിരോധാനം; വസ്തുതയെന്ത്?</h3>
കാണാതെ പോയവരെല്ലാം ഐ എസ്സില്‍ എത്തിപ്പെട്ടു എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയത് ഇതിന് വേണ്ടത്ര തെളിവ് ലഭിച്ചിട്ടില്ല എന്നാണ്. പത്രമാധ്യമങ്ങള്‍ ഏകപക്ഷീയ വിചാരണയിലൂടെ ചിലരെ തീവ്രവാദികളാക്കാന്‍ അമിതാവേശം കാണിക്കുകയാണ്. സാക്കിര്‍ നായിക് പ്രശ്നം ഇതിന് മികച്ച ഉദാഹരണമാണ്. അദ്ദേഹം ഏതെങ്കിലും ഒരു സംഘടനയുടെ വക്താവല്ല. അദ്ദേഹം മുജാഹിദ് സംഘടനയില്‍ അംഗവുമല്ല. അഹ്ലേ ഹദീസില്‍ അംഗമല്ല. സലഫിയാണ് എന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല. എന്നാല്‍ സാകിര്‍ നായിക് മുജാഹിദുകളുടെ സമ്മേളനങ്ങളിലും സുന്നി സമ്മേളനങ്ങള്‍ ഉള്‍പ്പെടെ മറ്റു വേദികളിലും പങ്കെടുത്തിരിക്കാം. പങ്കെടുക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേരില്‍ യാതൊരു ആരോപണവും ഇല്ല താനും. സമ്മേളനങ്ങളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പരസ്യമായതും റിക്കാര്‍ഡ് ചെയ്യപ്പെട്ടതുമാണ്. മറ്റു മതങ്ങള്‍ ഇസ്ലാമിനെതിരെ ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് അദ്ദേഹം പ്രമാണബദ്ധമായി മറുപടി പറയാറുണ്ട്. ഇത് തെറ്റാണെന്ന് പറയാനാവുമോ? <br /><br />അദ്ദേഹത്തില്‍ തീവ്രവാദ സ്വാധീനം ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്നതിനെ ആരും തടയുകയില്ല. അബ്ദുന്നാസര്‍ മഅ്ദനിക്ക് എതിരെ നിലകൊണ്ട പാര്‍ട്ടിയാണ് മുസ്ലിംലീഗ്. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശവും നിഷേധിച്ച് അകാരണമായി തടവില്‍വെച്ച് പീഡിപ്പിച്ചപ്പോള്‍ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയ്ക്ക് മുസ്ലിംലീഗ് ഒരു നിലപാട് എടുത്തത് വിമര്‍ശനവിധേയമാക്കേണ്ടതുണ്ടോ? ഇന്ത്യയിലെ ഏതൊരു പൗരനും അദ്ദേഹം വിശ്വസിക്കുന്ന ആശയത്തെ പ്രചരിപ്പിക്കാനും അതിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും അവകാശമുണ്ട്. ദേശവിരുദ്ധമായ നിലപാടും ആശയവും ഇല്ലാത്ത കാലത്തോളും ആര്‍ക്കും അത് തുടരാം. അങ്ങനെയുണ്ട് എന്ന് സംശയമുള്ളവര്‍ അത് തെളിയിക്കണം. മുജാഹിദുകള്‍ക്ക് സാക്കിര്‍ നായിക്കിന്റെ വക്കാലത്ത് പിടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ദളിത് പീഡനത്തിനെതിരെ ശക്തമായി നിലകൊണ്ട കാഞ്ച ഐലയ്യ മുജാഹിദ് സമ്മേളനത്തില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യത്തെ അവര്‍ മാനിക്കണം.<br /><br />ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. വിമര്‍ശനങ്ങളുടെ പേരില്‍ പത്രം ഓഫീസ് കയ്യേറുകയും എഡിറ്ററെ കൊല്ലുകയും ചെയ്തപ്പോള്‍ അതിനെ അപലപിക്കാന്‍ മുന്നോട്ടുവന്നവരമാണ് മുജാഹിദ് പ്രസ്ഥാനം. മുജാഹിദുകള്‍ സ്വീകരിച്ച നിലപാട് പ്രസക്തമായിരുന്നു എന്ന് കാലം തെളിയിച്ചിരിക്കുന്നു. <br /><br />ചുരുക്കത്തില്‍ തെറ്റിദ്ധരിച്ചും കഥയറിയാതെയും സ്ഥാനത്തും അസ്ഥാനത്തും സലഫികള്‍ തീവ്രവാദം വളര്‍ത്തുന്നു എന്നു പറയുന്ന മാധ്യമ പ്രവര്‍ത്തകരും അല്ലാത്തവരും വസ്തുതകള്‍ വസ്തുനിഷ്ഠമായി പഠിക്കണമെന്നുണര്‍ത്തുകയാണ്. ഒരാളെയോ ഒരു പ്രസ്ഥാനത്തെയോ രാജ്യദ്രോഹികളോ ഭീകരവാദികളോ ആയി ചിത്രീകരിക്കുന്നത് ദൂരവ്യാപകമായ ദുഷ്ഫലമുളവാക്കുന്ന വലിയ പാതകമാണ്. കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി മുസ്ലിം യാഥാസ്ഥിതികരാരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അത് തലമറന്ന് എണ്ണ തേക്കലാണ് എന്നുകൂടി ഓര്‍മപ്പെടുത്തട്ടെ. മുജാഹിദ് പ്രവര്‍ത്തകര്‍ തങ്ങള്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കാന്‍ ശ്രമിക്കണമെന്നു കൂടി തെര്യപ്പെടുത്തുകയാണ്. <br /><br /><br /> •►<a href="https://www.facebook.com/ShababReaders/" target="_blank">ശബാബ് വായനക്കൂട്ടം</a>◄•<br /><br />എ അസ്ഗറലി<br /><span style="font-size: xx-small;">ശബാബ് • Shabab<br />22-07-2016</span></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com4tag:blogger.com,1999:blog-9029116886380880978.post-86994862314823192862016-07-23T03:31:00.001-07:002016-07-23T03:31:26.809-07:00കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തിരക്കുകൂട്ടുന്നുണ്ട് ചിലര്‍ | അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി<div dir="ltr" style="text-align: left;" trbidi="on">
<br />ഇക്കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളില്‍ മാധ്യമപ്പട പടച്ചുവിട്ട പുകിലുകള് ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങി. ധാക്കയിലെ സ്ഫോടനം നടത്തിയ ചാവേറുകള്‍ക്ക് ഇസ്ലാമികാദര്‍ശ പ്രചാരകനായ സാകിര്‍ നായിക് പ്രചോദനമായി. അദ്ദേഹത്തെ പിടിച്ചുകെട്ടണം. തലയ്ക്കു വില... അപ്പോഴേക്കും അതാ ഐ എസ് കേരളത്തില്‍... ഇരുപതു യുവാക്കള്‍ സിറിയയിലെത്തി. ഐ എസ് റിക്രൂട്ട്മെന്റിന് മുജാഹിദ് സംഘടനാ പിളര്‍പ്പ് നിമിത്തമായി. പൊലീസും ചാനലുകളും അത്തിക്കാട്ടേക്ക്...' എന്തൊക്കെ സ്റ്റോറികള്‍ മെനഞ്ഞെടുത്തു. ഒടുവില്‍ എന്തുണ്ടായി? സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ ലക്ഷങ്ങള്‍ കേട്ടു. അന്വേഷണക്കമ്മീഷനും കേട്ടുനോക്കി. അതു കേട്ടാലാണ് അപകടമെന്നതു കൊണ്ടോ എന്തോ മഹാരാഷ്ട്ര അന്വേഷണ ഏജന്‍സി അദ്ദേഹത്തിന് ക്ലീന്‍ചീറ്റ് നല്കി. വാര്‍ത്ത പുറത്തുവിട്ട ബംഗ്ലാദേശ് പത്രം മാപ്പു പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ മാപ്പുപറഞ്ഞു. സാകിര്‍ പ്രശ്നം സ്വിച്ച് ഓഫാക്കിയ പോലെ ഔട്ട്. ചെറുപ്പക്കാര്‍ പോയത് ഐ എസിലേക്കോ സിറിയയിലേക്കോ അല്ലത്രേ. പിന്നെ എങ്ങോട്ടാ? ആര്‍ക്കറിയാം!~ആരും അറിഞ്ഞിട്ടില്ല. ഒരു കാര്യം പലരും സ്ഥിരീകരിക്കുന്നു. ഇസ്ലാം വികലമായി മനസ്സിലാക്കിയ ഒരു പറ്റം വികാരജീവികള്‍ സ്വദേശം വിട്ടിട്ടുണ്ട്. ശ്രീലങ്കയിലേക്കാണെന്ന് ചിലര്‍ വീട്ടില്‍ പറഞ്ഞു. അത്രമാത്രം.<br /><br />ഇങ്ങനെ കലങ്ങി മറിഞ്ഞ സാമൂഹിക സാഹചര്യത്തിലേക്ക് സമസ്ത എന്ന സുന്നി പണ്ഡിതസഭ ഇറങ്ങിവരുന്നു. ഇനിയാണ് രസം. എന്‍ ഐ എ, റോ തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ക്ക് പിടികിട്ടാത്ത, ചെറുപ്പക്കാരുടെ നിരോധാനത്തിനും തീവ്രവാദത്തിനും കാരണമെന്തെന്ന് സമസ്ത കണ്ടുപിടിച്ചിരിക്കുന്നു. ഒരു പ്രമേയത്തിലൂടെ അത് മാലോകരെ അറിയിച്ചിരിക്കുന്നു. സമസ്ത പ്രമേയം പറയുന്നു: <br /><br />''വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ അനുവാദം നല്‍കിയതാണ് മുജാഹിദ് പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് നീങ്ങാന്‍ കാരണം. മുജാഹിദുകള്‍ പ്രശ്നം വിലയിരുത്തി പ്രമാണങ്ങള്‍ ആര്‍ക്കും വ്യാഖ്യാനിക്കാവുന്ന സാഹചര്യം ഒഴിവാക്കി മുന്‍ഗാമികള്‍ ക്രോഡീകരിച്ച മദ്ഹബുകളിലെ മതവിധികളിലേക്ക് മടങ്ങണം.'' <br /><br />സമസ്ത ബഹുമാന്യ പണ്ഡിതര്‍ ചേര്‍ന്നൊരുക്കിയ പ്രമേയം എത്ര ബാലിശവും നിരര്‍ഥകവും ചിന്താശൂന്യവുമാണ് എന്ന് അണികള്‍ക്കു പോലും ബോധ്യമുണ്ട്. എന്നാലും ചിലരുടെ അറിവിലേക്കായി ഏതാനും കാര്യങ്ങള്‍ കുറിക്കട്ടെ. <br /><br /><b>(ഒന്ന്)</b> മുജാഹിദു പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് പോയിട്ടില്ല.<br /><br /><b>(രണ്ട്) </b>ഇവിടെ കാണാതായി എന്ന് പറയപ്പെട്ടവര്‍ ആരും മുജാഹിദുകളല്ല.<br /><b><br />(മൂന്ന്)</b> കാണാതായവര്‍ തീവ്രവാദത്തിലെത്തിയതിനും തെളിവില്ല. <br /><br /><b>(നാല്)</b> മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോയ ചിലര്‍ അതിവാദത്തിലേക്കെത്തിയിട്ടുണ്ട് എന്നത് നേരാണ്. അത് വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി പഠിക്കാത്തതുകൊണ്ടാണ്. തഖ്ലീദിന്റെയും ത്വരീഖത്തിന്റെയും ശൈലിയില്‍ നീങ്ങിയപ്പോള്‍ വഴിപിഴച്ചുപോയി. <br /><br /><b>(അഞ്ച്)</b> വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ മുജാഹിദുകള്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല.<br /><br />ഇനി വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് ഏതാനും കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. സന്മാര്ഗ ദര്‍ശനാണ്, ഓരോ മുസ്ലിമും അത് പഠിക്കണമെന്ന് പറഞ്ഞുപഠിപ്പിച്ചുകൊണ്ടാണ് ഇസ്ലാഹി പ്രസ്ഥാനം രംഗത്തുവന്നത്. എന്നാല്‍ 1924-ല്‍ പണ്ഡിത സഭയില്‍ വച്ച് വിശുദ്ധ ഖുര്‍ആന്‍ ദലീല് (പ്രമാണം) ആക്കാന്‍ പറ്റുമോ എന്ന് സംശയിച്ചവരാണ് 1926-ല്‍ സമസ്തയുണ്ടാക്കിയത്. സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്‍പറ്റിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹത്തില്‍ ഖുര്‍ആന്‍ പഠനം വ്യാപകമാക്കിയവരാണ് മുജാഹിദുകള്‍. ഓരോരുത്തരും നാട്ടില്‍ നടന്ന് ഫത്വ നല്‍കാനല്ല പഠിപ്പിച്ചത്. <br /><br />എന്നാല്‍ സമസ്തക്കാര്‍ ചെയ്തത് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഫാതിഹ പോലും ആശയം ഗ്രഹിക്കാന്‍ പാടില്ലാത്തതാണ് എന്ന് ഫത്വ നല്‍കുകയായിരുന്നു. സ്വതന്ത്രമായി ചിന്തിക്കാന്‍ പാടില്ല, അന്ധമായി അനുകരിക്കാനേ (തഖ്ലീദ്) മതത്തില്‍ അനുവാദമുള്ളൂ എന്ന് അവര്‍ ജനങ്ങളെ പഠിപ്പിച്ചു. തങ്ങള്‍ ശാഫിഈ മദ്ഹബിന്റെ അനുകര്‍ത്താക്കള്‍ (മുഖല്ലിദുകള്‍) മാത്രമാണെന്നവര്‍ സ്വയം പരിചയപ്പെടുത്തി.<br /><br />എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. വിശുദ്ധ ഖുര്‍ആന്‍ സ്വതന്ത്രമായി പഠിക്കണമെന്നാഹ്വാനം ചെയ്ത മുജാഹിദുകളെ തോല്പിക്കാന് വേണ്ടി ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഇജ്തിഹാദ് നടത്തുകയായിരുന്നു സമസ്തക്കാര്‍ ചെയ്തത്. അല്പം പിറകോട്ട് പോകാം. ലോകത്ത് ഒരു മുഫസ്സിറും പറയാത്ത ദുര്‍വ്യാഖ്യാനങ്ങളുടെ ഘോഷയാത്രയായിരുന്നു ഈ മുഖല്ലിദുകള്‍ നടത്തിയത്. വബ്തഗൂ ഇലൈഹില്‍ വസീല (5:35) എന്ന ആശയത്തിലെ വസീലാ എന്നത് രൂപം തിരിഞ്ഞു കാണുന്ന ദവാതുകളാണെന്ന് വ്യാഖ്യാനിച്ച് വിഗ്രഹാരാധനയ്ക്ക് തെളിവാക്കിയത് സമസ്ത. അല്പം കഴിഞ്ഞു ഫല് മുദബ്ബിറാതി അംറാ (79:5) എന്ന ആയത്ത് മരിച്ചുപോയവരുടെ ആത്മാക്കള്‍ ലോകം നിയന്ത്രിക്കുമെന്ന് ദുര്‍വ്യാഖ്യാനിച്ചു. 1982 ആയപ്പോഴേക്ക് വസ്അല്‍ മന് അര്‍സല്‍നാ (43:45) എന്ന ആയത്ത് പരേതാത്മാക്കളെ വിളിച്ചുതേടാന്‍ തെളിവായി അവതരിപ്പിച്ചു (കൊട്ടപ്പുറം സംവാദം). 2014-ല്‍ കോടമ്പുഴ എത്തിയപ്പോഴാണ് ലാതഖൂലൂ റാഇനാ വഖൂലൂ ഉന്‍ദ്വുര്‍നാ (2:104) എന്ന ആയത്ത് മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാന്‍ തെളിവാക്കി. ഇങ്ങനെ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് കളിച്ചതിന് എത്രയെത്ര ഉദാഹരണങ്ങള്‍! ഇതെല്ലാം ചെയ്ത സമസ്തക്കാര്‍ പറയുന്നു, വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ പറഞ്ഞതിനാല്‍ മുജാഹിദുകള്‍ തീവ്രവാദികളായി എന്ന്!!<br /><br />വിശുദ്ധ ഖുര്‍ആന്‍ 'സ്വതന്ത്രമായി വ്യാഖ്യാനിച്ചവര്‍' വേറെയും ഉണ്ട്. ഇനില്‍ ഹുക്മു ഇല്ലാലില്ലാഹി (12:47,60) എന്ന ആയത്തുകള്‍ മതരാഷ്ട്ര വാദത്തിന് തെളിവാക്കിയവരും വജാഹിദൂ ഫീ സബീലില്ലാ (22:73) തുടങ്ങിയ ആയത്തുകള്‍ ശാന്ത സമൂഹത്തില്‍ സായുധ സംഘട്ടനത്തിനുള്ള തെളിവാക്കിയവരും ഇവിടെയുണ്ട്. എന്നാല്‍ മുജാഹിദുകള്‍ ഏതെങ്കിലും ആയത്തുകള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ വ്യാഖ്യാനങ്ങള്‍ നല്കി ജനങ്ങളെ വഴി തെറ്റിച്ചിട്ടില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിച്ച ഒറ്റപ്പെട്ട പണ്ഡിതന്മാരെ തിരുത്തിയിട്ടേ ഉള്ളൂ മുജാഹിദുകള്‍. <br /><br />ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കാലമേറെ ചെന്നപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാത്ത ചില പാവം പ്രൊഫഷണല്‍ വിദ്യാര്‍ഥികളെ ചില തത്പര കക്ഷികള്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച് വഴി തെറ്റിക്കാന്‍ ശ്രമിച്ചത് ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പേരില്‍ ആയിരുന്നു. എന്നാല്‍ അതും കണ്ടെത്തി തിരുത്തിയത് മുജാഹിദ് പണ്ഡിതന്മാര് തന്നെയായിരുന്നു. ഈ വസ്തുതകളെല്ലാം വിസ്മരിച്ചുകൊണ്ട് കലക്കു വെള്ളത്തില്‍ ഞെളിഞ്ഞിരുന്ന് മീന്‍ പിടിക്കാന്‍ സമസ്ത നേതാക്കള്‍ നെയ്തെടുത്ത വല വെറും എട്ടുകാലി വിലയാണ്. അത് ചുരുട്ടിവെച്ചേക്കുകയാണ് നല്ലത്. <br /><br /><br /><br />അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി<br /><span style="font-size: xx-small;"><a href="https://www.facebook.com/shababweekly/" target="_blank">ശബാബ് • Shabab</a><br />22-07-2016</span></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-71528828761908611002016-07-23T01:01:00.004-07:002016-07-23T01:01:50.434-07:00ആത്മീയ തീവ്രതയുടെ അടിയൊഴുക്കുകള്‍ | സുഫ്യാന് അബ്ദുസ്സത്താര്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<br /><br />വിശ്വാസം ഒരു ഉന്മാദമായി മാറുകയും അത് ജീവിക്കുന്ന സമൂഹത്തിനും നാടിനും അപകടമാകുന്ന വിധത്തില്‍ ഒരു മഹാമാരിയാവുകയും ചെയ്യുമ്പോള്‍ ഇടപെടലുകള്‍ അനിവാര്യമാകുന്നു. ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളും പൊതു സമൂഹവും സലഫിസം എന്ന സംജ്ഞക്ക് പുറകിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി കേരളത്തിലെ പൊതു മണ്ഡലത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു മതവിഭാഗത്തിന്റെ പേരില്‍ കര്‍ക്കശവും ഇരുട്ട് നിറഞ്ഞതുമായ പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍, അതൊരു ചെറിയ വിഭാഗത്തില്‍ നിന്നാണെങ്കില്‍ പോലും ആശങ്കയുണ്ടാക്കുന്നതാണ്. വിശേഷിച്ചും, കേരള മുസ്ലിംകളെ പൊതുമണ്ഡലത്തിലേക്ക് ആനയിക്കുകയും സമൂഹത്തിന്റെ പൊതുധാരയുടെ ഭാഗമായി അവരെ നിലയുറപ്പിക്കാന്‍ സജ്ജമാക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന് ശേഷമാണ് പുതിയ സവിശേഷതകള്‍ ഉണ്ടായത് എന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തില്‍ മുമ്പും പല മതവിഭാഗങ്ങളിലും ഉള്‍പ്പിരിവുകളുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ പൊതുമണ്ഡലത്തെ അതൊന്നും കാര്യമായി ബാധിച്ചിരുന്നില്ല. കാരണം, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്ത് മുസ്ലിംകള്ക്ക് ദിശാബോധവും നവോത്ഥാന ത്വരയും ചലനാത്മകതയും സംഭാവന നല്കിയ ഒരു പ്രസ്ഥാനത്തിന് കേടുപാടുകള്‍ സംഭവിക്കുമ്പോഴാണല്ലോ അത് പൊതുസമൂഹത്തെ കൂടി ബാധിക്കുന്നതായി മാറുക. യമനിലെ ദമ്മാജ് കേന്ദ്രീകരിച്ചുള്ള സലഫി പ്രസ്ഥാനം 'ദമ്മാജ് സലഫിസം' എന്ന പേരില്‍ അറിയപ്പെടുക സ്വാഭാവികമാണ്. സുഊദി ഗവണ്‍മെന്റുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ദമ്മാജില്‍ ദാറുല്‍ ഹദീസ് സ്ഥാപിതമാകുന്നത്. എന്നാല്‍, ഗള്‍ഫ് സലഫിസം എന്ന വിവക്ഷയില്‍ വരുന്ന എല്ലാ നവസലഫി ധാരകളും (ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും) ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അനാരോഗ്യ പ്രവണതകള്‍ക്ക് ഇടയാക്കുന്നുണ്ട്. സുഊദി, യമന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗള്‍ഫ് സലഫിസത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകള്‍, ഇന്ത്യ പോലെയുള്ള വിവിധ മതവിശ്വാസികള്‍ 'സഹോദര' തുല്യതയോടെ ജീവിക്കുന്ന ഒരു രാജ്യത്തിന് അനുപേക്ഷണീയമല്ല. അതില്‍ യമന്‍ സലഫിസം മാത്രമല്ല പ്രതിക്കൂട്ടിലുള്ളത്. <br /></div>
<h3 style="text-align: left;">
യമന്‍ സലഫിസവും ഐസിസും</h3>
ഈയിടെ കേരളത്തില്‍ നിന്നുള്ള ഏതാനും പേരുടെ തിരോധാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ യമന്‍ സലഫിസത്തിലേക്ക് നീങ്ങുന്നത്. എന്നാല്‍, അവര്‍ ഐസിസില്‍ ചേരാന്‍ വേണ്ടി രാജ്യം വിട്ടുപോയെന്നാണ് പല മാധ്യമങ്ങളും ആദ്യഘട്ടത്തില്‍ ഒട്ടും സ്ഥിരീകരണമില്ലാതെ തന്നെ റിപ്പോര്‍ട്ട് ചെയ്തത്. ഐസിസിലേക്കല്ല, ആത്മീയ ജീവിതം സ്വപ്നം കണ്ട് മതേതര രാജ്യത്ത് നിന്നുള്ള രക്ഷപ്പെടലാവാനാണ് സാധ്യത കൂടുതലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ ദമ്മാജ് സലഫിസവും ഐസിസും കൂട്ടിക്കുഴക്കുന്ന സ്ഥിതി വിശേഷമുണ്ടായി. സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും രണ്ടിനെയും പരസ്പരം ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചത്. രണ്ടിനെയും രണ്ടായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ കൃത്യമായ ബോധവത്കരണവും പ്രതിരോധവും സാധ്യമാകൂ. സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുത്ത്, മതത്തിന്റെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് രൂപപ്പെട്ട ഹിംസാത്മകമായ ആള്‍ക്കൂട്ടമാണ് ഐസിസ്. അത് തീവ്രവാദവുമാണ്. ഇതര മതസ്ഥര്‍, സ്ത്രീകള്‍, ജിഹാദിന് വേണ്ടി പുറപ്പെടാത്തവര്‍ തുടങ്ങിയവരോടുള്ള ഐസിസിന്റെ സമീപനം ആയുധങ്ങള്‍ കൊണ്ടാണ്. മുസ്ലിം രാഷ്ട്രങ്ങളില്‍ അസ്ഥിരത പടര്‍ത്തുന്ന ഐസിസിന് ജൂത സയണിസ്റ്റ് ലോബികളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് സത്യമായിരുന്നാലും ഇല്ലെങ്കിലും, ഐസിസ് മുസ്ലിംകളെയോ മുസ്ലിം രാഷ്ട്രങ്ങളെയോ സഹായിക്കുന്നതിന് വേണ്ടി രൂപം കൊണ്ടതല്ല എന്ന് തീര്‍ത്തു പറയാന്‍ സാധിക്കും.<br /><br />മുസ്ലിം സംഘടനകളെല്ലാം കക്ഷിത്വത്തിന് (ഹിസ്ബിയ്യ) വിധേയമായിരിക്കുന്നുവെന്നും അത് കൊണ്ട് സംഘടനകളും കക്ഷികളും ഇസ്ലാമിക വിരുദ്ധമാണെന്നും വാദിക്കുന്നവരാണ് യമന്‍ സലഫികള്‍. അരാജകവാദത്തിന്റെ ഈ അംശങ്ങളാവാം യുവാക്കളെ അതിലേക്ക് ആകര്‍ഷിക്കുന്നത്. അറബി അറിയുന്ന പണ്ഡിതന്മാര് മാത്രമേ പ്രബോധനം (ദഅവത്ത്) നടത്താന്‍ പാടുള്ളൂവെന്നും പ്രവാചക ജീവിതത്തെ അക്ഷരാര്‍ഥത്തില്‍ അനുധാവനം ചെയ്യണമെന്നുമാണ് അവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സാകിര്‍ നായികിന്റെയും ഭൗതിക വിദ്യാഭ്യാസം നേടിയവര്‍ നേതൃത്വം നല്കുന്ന സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ ഇവര്‍ എതിര്‍ക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കാണാതായവരില്‍ ചിലര്‍ സാകിര്‍ നായികിന്റെ അനുയായികളാണെന്ന മാധ്യമറിപ്പോര്‍ട്ടുകളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. സാകിര്‍ നായികിന്റെ പ്രബോധനരീതിയോട് വിയോജിപ്പുള്ളവരാണവര്‍. സാകിര്‍ നായികിന് നീതി ലഭ്യമാക്കണം എന്ന് മതേതരമായ ഒരു സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതും തെറ്റാണത്രെ. കാരണം, ഇസ്ലാമികേതരമായ ഒരു സര്‍ക്കാറിനോട്, ഇസ്ലാമികേതരമായ ഒരു നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെടുന്നതും അതിന് വേണ്ടി സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ നടത്തുന്നതും തിന്മയില് സഹകരിക്കുന്നതിന്റെ ഭാഗമായി വരുമെന്നാണ്, സാകിര്‍ നായികിന് വേണ്ടിയുള്ള പ്രചരണകാലത്തെ നവസലഫികളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പറഞ്ഞിരുന്നത്. ഇസ്ലാമുമായി ബന്ധമില്ലാത്ത വിചിത്രവും യുക്തിരഹിതവും ബഹുസ്വരതയുടെ ആണിക്കല്ല് ഇളക്കുന്നതുമായ ഇത്തരം പ്രചരണങ്ങള്‍ക്ക് ഫേസ്ബുക്ക് തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ.<br /><br />പ്രവാചകന് ഉപജീവനത്തിനായി ആടിനെ വളര്‍ത്തിയിരുന്നത് കൊണ്ട്, നവസലഫികള് അതില്‍ പുണ്യം കല്പിക്കുകയും അത് ജീവിത മാര്‍ഗമായി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പൊതുവെ അരാഷ്ട്രീയ സ്വഭാവമുള്ള യമന്‍ സലഫിസത്തിലെ പണ്ഡിതന്മാര് എല്ലാം തന്നെ ഐസിസിന്റെ കടുത്ത വിമര്‍ശകരാണ്. ആട് വളര്‍ത്തലൊന്നും ഐസിസിന്റെ അജണ്ടയേ അല്ല. ഐസിസിനെയും നവസലഫി വാദങ്ങളെയും വേര്‍തിരിച്ചു മനസ്സിലാക്കിയെങ്കില്‍ മാത്രമേ, മാധ്യമങ്ങളുടെ ഇസ്ലാമോഫോബിയയുടെ അകമ്പടി നില്ക്കുന്ന സമീപനത്തെയും മുസ്ലിംകള് പൊതു മണ്ഡലത്തിലിടപെടുന്ന സാമൂഹ്യവിഭാഗമായി മാറേണ്ടതിന്റെ ആവശ്യകതയേയും തിരിച്ചറിയാനാകൂ. ഇല്ലെങ്കില്‍, ഇസ്ലാമോഫോബിയയുടെ ആനൂകൂല്യം പറ്റിപ്പിടിച്ച് യാഥാസ്ഥിതിക ആശയങ്ങള്‍ സമൂഹത്തില്‍ വേരോട്ടമുണ്ടാക്കും.<br /><br />
<h3 style="text-align: left;">
സലഫിവാദങ്ങളും കേരള മുസ്ലിംകളും</h3>
ആട് മേച്ചും കൃഷി ചെയ്തും മുന്നോട്ട് പോകുന്ന ആത്മീയാനുരാഗികളെ വിമര്‍ശിക്കുന്നത് എന്തിനാണ് എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഹിമാലയ സാനുക്കളിലും മലമുകളിലും സന്ന്യസിക്കാന്‍ പോകുന്ന ഹിന്ദുസഹോദരങ്ങളുണ്ട്. സമാനമായി, യമനിലേക്ക് പോകുന്നവരെയും കണ്ടുകൂടെ എന്നും അതവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ എന്നുമാണ് ചോദ്യത്തിന്റെ പൊരുള്‍. ഇന്ത്യ എന്ന രാജ്യം തങ്ങള്‍ക്ക് താമസിക്കാന്‍ അനുയോജ്യമല്ല എന്നോ ഇവിടെ താമസിക്കുന്നവരുടെ മതജീവിതം പൂര്‍ണമാകില്ല എന്നോ സ്ഥാപിച്ചുകൊണ്ടല്ല ഹിമാലയത്തിലേക്ക് 'പലായനം' ചെയ്യുന്നത്. എന്നാല്‍ നവസലഫി വാദങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍ അവ ചെന്നെത്തുന്നത് ഇന്ത്യയില്‍ മുസ്ലിമിന് ജീവിതമേ സാധ്യമല്ല എന്ന തീര്‍പ്പിലേക്കാണ്. ഇവിടുത്തെ വ്യവസ്ഥകളെ അംഗീകരിച്ച് ജീവിക്കുന്നവര്‍ വിശ്വാസത്തോട് നീതി പുലര്‍ത്താത്തവരും സലഫി ധാരക്ക് പുറത്തുമാണെന്ന് നവസലഫിസം പഠിപ്പിക്കുന്നു. <br /><br />മുസ്ലിമിന്റെ വിശ്വാസം പൂര്‍ണമാവുന്നതിന്റെ ഭാഗമാണ് ഇസ്ലാമിക രാജ്യങ്ങളിലേക്കുള്ള പലായനമെന്ന അധ്യാപനം കേരളത്തില്‍, ഇന്ത്യയില്‍, മറ്റ് ഇസ്ലാമികേതര രാജ്യങ്ങളില്‍ വസിക്കുന്ന മുഴുവന്‍ മുസ്ലിംകളെയും പ്രതിസന്ധിയിലാക്കുന്നതാണ്. ജീവിക്കുന്ന രാജ്യത്തോടുള്ള അവരുടെ കൂറ് ഇസ്ലാമിക വിരുദ്ധമാണെന്നുള്ള അധ്യാപനം ബഹുസ്വര സമൂഹത്തിന്റെ കെട്ടുറപ്പിന് വിള്ളലാഴ്ത്തുകയും, മറ്റ് സമുദായങ്ങളില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്നതാണ്. പ്രമാണങ്ങളെയും ഇസ്ലാമിക ജീവിതത്തെയും അടുത്തറിയാത്ത ഭൗതിക വിദ്യഭ്യാസം നേടിയവര്‍ കാപട്യത്തിന്റെ മനസ്സുമായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഇത് ക്രമേണയെങ്കിലും രാജ്യത്തിന്റെ മതനിരപേക്ഷതയുടെ താളം തെറ്റിക്കുന്നതാണ്.<br /><br />എങ്ങനെയാണ് പ്രമാണങ്ങളെ സമീപിക്കേണ്ടത് എന്നതിന്റെ രീതിശാസ്ത്രത്തെയാണ് മന്ഹജുസ്സലഫ് (പൂര്‍വികരുടെ മാര്‍ഗം) എന്നു പറയുന്നത്. പ്രവാചകന് ശേഷം വിവിധ കക്ഷികളും ചിന്താധാരകളും ഖുര്‍ആനിനെയും ഹദീസിനെയും ദുര്‍വ്യാഖ്യാനം ചെയ്തപ്പോഴാണ് എങ്ങനെയാണ് പ്രമാണങ്ങളെ സമീപിക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചനകളുണ്ടായത്. എന്നാല്‍ ഗള്‍ഫ് സലഫികള്‍ സലഫി രീതിശാസ്ത്രം എന്ന പേരില്‍ അവതരിപ്പിക്കുന്നത് പ്രമാണത്തിന്റെ തെറ്റായ വായനകളാണ്. ആ വ്യാഖ്യാനങ്ങളൊക്കെ തന്നെയും ഇസ്ലാമിന്റെ സൗന്ദര്യാത്മകതയെ നിരാകരിക്കുന്നതും സാമൂഹിക മുന്നേറ്റങ്ങളില്‍ നിന്ന് പിറകോട്ട് വലിക്കുന്നതുമാണ്. <br /><br />ഹദീസ് നിരൂപണശാസ്ത്രത്തിന്റെ ഭാഗമായി ദുര്‍ബലവും സ്വീകാര്യവുമായ ഹദീസുകളെ വേര്‍തിരിക്കുന്ന അല്‍ ജര്‍ഹു വത്തഅ്ദീല്‍, ബിദ്അത്തുകള്‍ അനുഷ്ഠിക്കുന്നവരെ അകറ്റിനിര്‍ത്താന്‍ ആവശ്യപ്പെടുന്ന ഹജ്റുല്‍ മുബ്തദിഅ്, വിശ്വാസികളോടും അല്ലാത്തവരോടും വര്‍ത്തിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന അല്‍വലാഉ വല്‍ ബറാഅ് എന്നീ മൂന്ന് കാര്യങ്ങളാണ് സലഫി മന്‍ഹജിന്റെ അടിസ്ഥാന താല്പര്യങ്ങളെന്ന് അവര്‍ തന്നെ പറയുന്നു. ഇതില്‍ ബിദ്അത്തുകാരോടുള്ള സമീപനവും ഇസ്ലാമേതര വിശ്വാസികളോടുള്ള സമീപനവും ഏറെ വിമര്‍ശനാര്‍ഹവും സാമൂഹ്യക്രമത്തില്‍ സ്വാധീനം ചെലുത്തുന്നതുമാണ്. ഈ രണ്ട് കാര്യങ്ങള്‍ക്കും 'പ്രാമാണികമായ പിന്തുണ' നേടിയെടുക്കലാണ് അല്‍ ജര്‍ഹു വത്തഅ്ദീല്‍ ചെയ്യുന്നത്. നൂറ്റാണ്ടുകളിലൂടെ ഇസ്ലാമിക വൈജ്ഞാനിക പൈതൃകത്തിന്റെ ഭാഗമായി മാറിയ ഉസ്വൂലുല്‍ ഹദീസിനെയും (ഹദീസ് നിദാനശാസ്ത്രം) ഉസ്വൂലുത്തശ്രീഇനെയും (മതവിധികളുടെ നിര്‍ധാരണം) സങ്കുചിത വ്യാഖ്യാനങ്ങള്‍ക്കുള്ള പ്രതലമാക്കി മാറ്റുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.<br /><br />
<h3 style="text-align: left;">
അല്‍വലാഉ വല്‍ ബറാഅ്</h3>
അല്‍ വലാഅ് എന്നാല്‍ അല്ലാഹുവിന്റെ പേരിലുള്ള സ്നേഹബന്ധങ്ങളും അല്‍ ബറാഅ് എന്നാല്‍ അവിശ്വാസികളോടുള്ള ബന്ധങ്ങളുമാണ് വിവക്ഷിക്കുന്നത്. 'അവിശ്വാസികളോടുള്ള ബന്ധം' എന്നതിനേക്കാള്‍ അതില്‍ നിന്ന് എങ്ങനെയൊക്കെ മാറിനില്‍ക്കണം എന്നാണ് ഇതില്‍ ആലോചിക്കുന്നത്. അല്‍ ബറാഅ് എന്ന വാക്കിനര്‍ഥം തന്നെ മാറിനില്ക്കല്, മുക്തമാകല്‍ എന്നൊക്കെയാണ്. ഈ പഠനവും അതിന്റെ പ്രയോഗികരൂപവും ഇസ്ലാമിക പ്രമാണങ്ങളുടെ തെറ്റായ വ്യാഖ്യാനവും സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്തുള്ള സങ്കുചിത ചിന്തകളുമാണ്. അതാവട്ടെ, ലോകര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്റെ താല്പര്യത്തിന് വിരുദ്ധവും ലോകര്‍ക്ക് കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് എതിരുമാണ്. സുഊദി പണ്ഡിതനായ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ അല്‍ വലാഉ വല്‍ബറാഇന്റെ നിയമങ്ങള്‍ പാലിക്കാത്തവരുടെ പത്ത് സ്വഭാവങ്ങള്‍, പ്രത്യേകതകള്‍ എണ്ണിപ്പറയുന്നുണ്ട്. അവിശ്വാസികള്‍ക്കിടയില്‍ താമസിക്കല്‍, തങ്ങളുടെ ദീനിനെ സംരക്ഷിക്കുന്നതിന് വേണ്ടി മുസ്ലിം രാജ്യത്തേക്ക് പലായനം ചെയ്യാതിരിക്കല്, ക്രിസ്തുവര്‍ഷം അഥവാ ഇംഗ്ലീഷ് കലണ്ടര്‍ ഉപയോഗിച്ചുള്ള തിയ്യതി കുറിക്കല്‍, ഇസ്ലാമികമല്ലാത്ത ആഘോഷങ്ങള്‍ക്ക് ആശംസയര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള അല്‍ വലാഉ വല്‍ബറാഅ് അവശേഷിക്കുന്നില്ല. അവര്‍ സലഫിധാരയില്‍ നിന്നും പുറത്ത് പോയിരിക്കുന്നു എന്നാണ് ശൈഖ് ഫൗസാന്‍ വിശദീകരിക്കുന്നത്. അമുസ്ലിംകളെ 'സഹോദരാ' എന്ന് അഭിസംബോധന ചെയ്യുന്നത് നിഷിദ്ധമാണെന്നാണ് ശൈഖ് സ്വാലിഹ് അല്‍ ഉസൈമീന്‍ നല്കുന്ന ഫത്വ. അതുകൊണ്ട് തന്നെ എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന സാധാരണ ഗതിയില്‍ പറയുന്ന പ്രയോഗങ്ങള്‍ പോലും ഇവര്‍ക്ക് അരോചകമാണ്. സര്‍ക്കാര്‍ ജോലി സ്വീകരിക്കാനോ മിശ്രവിദ്യാഭ്യാസം അനുസരിച്ച് പഠനം നടത്താനോ പാടുള്ളതല്ല. <br /><br />ഇസ്ലാമികേതര രാജ്യത്ത് സമ്പൂര്‍ണ പൗരനായി ജീവിക്കാന്‍ പറ്റാത്ത രൂപത്തില്‍ മതതത്വങ്ങളെ വ്യാഖ്യാനിച്ച പണ്ഡിതനാണ് സയ്യിദ് മൗദൂദി. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ക്ക് അധികാര രാഷ്ട്രീയത്തിന്റെ ചുവ കൂടി ഉണ്ടായിരുന്നെങ്കില്‍ നവ സലഫി വാദങ്ങള്‍ക്ക് അധികാരം നേടേണ്ട മാര്‍ഗം പ്രബോധനം മാത്രമാണ്. അതിനാകട്ടെ, അധികാരം സ്ഥാപിക്കല്‍ ബാധ്യതയോ മുന്‍ഗണനയോ ആകുന്നുമില്ല. രാജ്യം ഇസ്ലാമികമല്ലെങ്കില്‍ പലായനം ചെയ്യുക എന്ന പോംവഴിയാണ് സലഫികള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് കളങ്കമുണ്ടാക്കുകയും ഇവിടെ ജീവിക്കുന്ന ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും സാമൂഹികമായ പിന്മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. കേവലമായ ആത്മീയ വാദമെന്നോ വൈയക്തികമായ താല്പര്യത്തിന് പുറത്തുള്ള വ്യക്തിസ്വാതന്ത്യമെന്നോ പറഞ്ഞ് അവഗണിക്കാന്‍ കഴിയാത്ത വിധം ധ്രുവീകരണം സൃഷ്ടിക്കുകയാണ് ഈ വാദങ്ങള്‍ ചെയ്യുന്നത്.<br /><br />ഒരു ചെറുവിഭാഗം അമുസ്ലിംകളോട് സഹകരിക്കാതെയും ബഹുസ്വരമായ നിലപാടുകള്‍ സ്വീകരിക്കാതെയും ജീവിക്കുന്നത് കൊണ്ട് എന്താണ് അപകടമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ചുള്ള തിയ്യതി കുറിക്കലിനെ എതിര്‍ക്കുന്നതും അമുസ്ലിംകളെ സഹോദരാ എന്ന് വിളിക്കുന്നതിന് പകരം സുഹൃത്തെ എന്ന് വിളിക്കുന്നതും കൊണ്ട് എന്ത് അപകടമാണ് ഈ ബഹുസ്വര സമൂഹത്തിന് ഉണ്ടാവുക എന്നും ചിന്തിക്കുന്നവരുണ്ടാകാം. അവര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാത്ത കാലത്തോളം അവരെ എതിര്‍ക്കുന്നതെന്തിനെന്ന ചോദ്യം നിങ്ങളില്‍ ഉയരുന്നുണ്ടെങ്കില്‍, ജനാധിപത്യവും ബഹുസ്വരതയും ആന്തരികവത്കരിച്ച സാമൂഹികാവസ്ഥയാണ് പ്രസ്തുത ചോദ്യത്തിന്റെ സ്രോതസ്സ്. ആ ഉറവിടത്തില്‍ മണ്ണിട്ട് മൂടാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെയും നിസാരമായ കാര്യങ്ങളാണെങ്കില്‍ എന്തുകൊണ്ട് പ്രമാണങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ സഹിതം അവയെ വിലക്കേണ്ട ആവശ്യമുണ്ടായി എന്നൊരു മറുചോദ്യവും അവശേഷിക്കുന്നുണ്ട്. സലഫി മന്‍ഹജിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളില്‍ എന്തുകൊണ്ട് ഈ രൂപത്തിലുള്ള വിലക്കുകള്‍ സ്ഥാനം പിടിച്ചു എന്നതും ഗൗരവമുള്ള ചോദ്യമാണ്. ഒരു ബഹുസ്വര സമൂഹത്തിന്റെ സുസ്ഥിരവും ആരോഗ്യകരവുമായ നിലനില്പ് സാധ്യമാകുന്നത് ചെറിയ കാര്യങ്ങളെന്ന് നാം വിശ്വസിക്കുന്ന ഇത്തരം പങ്കുവെപ്പുകളിലൂടെയാണ്. ഈ പങ്കുവെപ്പുകളെ ഇല്ലാതാക്കുകയും ഏകശിലാത്മകമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നത്, കേരള മുസ്ലിംകളെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരമാണ്. <br /><br /><br /><span style="font-size: xx-small;">ശബാബ് • Shabab<br />22-07-2016</span></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-9029116886380880978.post-56957182323541973262016-07-19T02:00:00.000-07:002016-07-19T02:00:46.429-07:00തൗഹീദ്: കണിശമായ വിശ്വാസം കലര്‍പ്പറ്റ ആരാധന | അബ്ദുല്‍അലി മദനി<div dir="ltr" style="text-align: left;" trbidi="on">
<br />അക്രമിയും സ്വേച്ഛാധിപതിയുമായ ഒരു രാജാവിന് സദ്വൃത്തനായൊരാളെ കാരാഗൃഹത്തിലിടാന്‍ കഴിയും. നന്മയുടെ സാക്ഷാല്‍ക്കാരത്തിനായി നിലകൊണ്ട അയാള്‍ ജയിലിലും ധിക്കാരിയായ രാജാവ് സുഭിക്ഷതയനുഭവിച്ച് സര്‍വതന്ത്രസ്വതന്ത്രനായി പുറത്തും കഴിച്ചുകൂട്ടുന്ന അവസ്ഥ ഇഹലോകജീവിതത്തില്‍ നാം കാണുന്നു. ഇതു നീതിയല്ലെങ്കില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം എവിടെ നിന്ന് നല്‍കുമെന്ന് ചോദിച്ചാല്‍ കുയുക്തികള്‍ പറഞ്ഞ് മനുഷ്യരെ വളച്ചെടുക്കാന്‍ പാടുപെടുന്നവരാണ് യുക്തിവാദികള്‍. അവര്‍ പദാര്‍ത്ഥങ്ങള്‍ക്കപ്പുറമുള്ള എല്ലാറ്റിനെയും നിരാകരിക്കുന്നു. ഇതൊന്നും ഉറപ്പായ പ്രമാണങ്ങളുടെയടിസ്ഥാനത്തിലല്ല. മറിച്ച്, ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നതിലൂടെയാണ്. ആയതിനാല്‍ ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധ്യനില്ല) എന്ന വചനം ഇത്തരം വാദഗതികളുടെ മുനയൊടിക്കുന്ന ഒരായുധവും കൂടിയാണ്. സൂര്യനെയും ചന്ദ്രനെയും ആപേക്ഷികമായി വലുതാണെന്നും മെച്ചപ്പെട്ടവയാണെന്നും കരുതി അവയെ ആരാധിക്കുന്നവരോട് ഖുര്‍ആന്‍ പറയുന്നതിതാണ്: ''അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക. നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.'' (വി.ഖു 41:37)<br />
<a name='more'></a><br /><br />തെറ്റിപ്പോകുന്നവര്‍ക്ക് ദിശാബോധം കാണിച്ചുകൊടുക്കുന്നതും ഖുര്‍ആനിന്റെ എടുത്തുപറയത്തക്കത്ത ഒരു ശ്രേഷ്ഠതയാണ്. മനുഷ്യന് സ്രഷ്ടാവായ അല്ലാഹുവിനു പുറമെ എന്തിനെയൊക്കെ ആരാധിക്കുന്നുവോ, ആരോടൊക്കെ പ്രാര്‍ഥിക്കുന്നുവോ അവയൊന്നും ഇങ്ങനെയൊരാവശ്യം മനുഷ്യരോട് തേടിയിട്ടില്ല. അവയെ ആരാധിക്കാന്‍ അവയൊന്നും കല്പിച്ചിട്ടുമില്ല. യേശു, കന്യാമറിയം, ഉസൈര്‍, പുണ്യവാന്മാര്, മാലാഖമാര്‍, ദേവീദേവന്മാര്, ജിന്ന്, പിശാച്, കല്ല്, വൃക്ഷം, സര്‍പ്പം, മറ്റു ചില മൃഗങ്ങള്‍ എന്നിവയെ ആരാധിക്കുമ്പോള്‍ അവ മനുഷ്യരോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടതായി രേഖയുണ്ടോ? ഒരിക്കലുമില്ല. അവ തമ്മത്തമ്മില്‍ ആരാധിക്കാറുണ്ടോ? അതുമില്ല. എന്നിട്ടും ഇവയെ ആരാധിക്കാന്‍ മനുഷ്യന് തയ്യാറാവുന്നു. ബഹുദൈവാരാധന ഒരവിഹിത ഇടപെടലായി സൂചിപ്പിക്കുന്നതായി ഖുര്‍ആനില്‍ കാണാം. ''വ്യഭിചാരിയായ പുരുഷന് വ്യഭിചാരിണിയെയോ ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു''(വി.ഖു 24:3). ഈ സൂക്തത്തില്‍ വ്യഭിചാരവും ബഹുദൈവാരാധനയും ഒന്നിച്ചാണ് വിവരിക്കുന്നത്.<br /><br />വ്യഭിചാരം അനുവദിക്കപ്പെടാത്ത വേഴ്ചയായ പോലെത്തന്നെ അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയെന്നതും അനുവദിക്കപ്പെടാത്ത കാര്യമാണ്. രണ്ടും നിയമവിരുദ്ധവും അവിഹിത ഇടപെടലുമാണ്. ബഹുദൈവാരാധകര്‍ പോലും അല്ലാഹുവിന്ന് മാത്രമാണെന്ന് സമ്മതിക്കുന്ന ദൈവിക വിശേഷണങ്ങളും കഴിവുകളും ഉണ്ടെന്നതാണത്. അത്തരം കഴിവുകള്‍ സാക്ഷാല്‍ ദൈവത്തിനു മാത്രമേയുള്ളൂ എന്ന് സമ്മതിക്കുന്ന ബഹുദൈവ വിശ്വാസികളെ ഏകദൈവാരാധനയിലേക്ക് തിരിച്ചുവിളിക്കാനാണ് ഖുര്‍ആന്‍ ശ്രമിക്കുന്നത്. എന്നിട്ടും ഈ ആശയം ഉള്‍ക്കൊള്ളുന്നവരെന്ന് അഭിമാനിക്കുന്ന ചിലര്‍ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കാനും ആരാധിക്കാനും ന്യായീകരണം തേടുന്നവരാണ്. അവരുടെ പൊതു സമ്മതം നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും പ്രതാപിയും സര്‍വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്''(വി.ഖു 43:9)<br /><br />''ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും അല്ലാഹു എന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്.''(വി.ഖു 43:87). ''ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവ വിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്.'' (വി.ഖു 29:61)<br /><br />''ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന് നല്‍കുകയും ചെയ്തതാരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും ചിന്തിച്ചുമനസ്സിലാക്കുന്നില്ല.'' (വി.ഖു 29:63)<br />''നീ ചോദിക്കുക. എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന് അഭയം നല്കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന് ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ). അവര്‍ പറയും (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക. പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?'' (വി.ഖു 23:88,89)<br /><br />തൗഹീദ് (ഏകദൈവ വിശ്വാസം, ഏകദൈവാരാധന) എന്ന ഇസ്ലാമിന്റെ അടിത്തറയെ ഇസ്ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ അനാവരണം ചെയ്യുമ്പോള്‍ ഏതു നിലക്കു ചിന്തിച്ചാലും പ്രപഞ്ചനാഥന് മാത്രമാണ് ഏകത്വത്തിന്റെ പൂര്‍ണ രൂപവും എല്ലാറ്റിന്റെയും സ്രോതസ്സുമെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടും.അല്ലാഹുവിന്റെ ഏകത്വത്തെ മൂന്ന് അവസ്ഥകളിലും അംഗീകരിക്കണമെന്നാണ് പണ്ഡിതന്മാര് വിശദമാക്കിയിട്ടുള്ളത്. ഖുര്‍ആനിന്റെയും പ്രവാചകന്റെയും(സ) വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളാണിത്. <br /><br />ഒന്ന്): സൃഷ്ടിക്കുക, സംരക്ഷിക്കുക, സംഹരിക്കുക തുങ്ങിയവയിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിന്ന് തൗഹീദുന്‍ ഫില്‍ റുബൂബിയ്യത്ത് എന്ന് പറയുന്നു. സൃഷ്ടിക്കല്‍, സംരക്ഷിക്കല്‍, ശിക്ഷിക്കല്‍, മഴ വര്‍ഷിപ്പിക്കല്‍, മരിപ്പിക്കല്‍, ഉയിര്ത്തെഴുന്നേല്പിക്കല് എന്നീ കാര്യങ്ങളെല്ലാം ഇതില്‍ പെടുന്നതാണ്.<br /><br />രണ്ട്). ആരാധനയിലെ ഏകത്വം. ഇതിന്ന് സാങ്കേതികമായി തൗഹീദുന്‍ ഫില്‍ ഉലൂഹിയ്യത്ത് എന്നാണ് പറയുക. ഭയം, ഭരമേല്പിക്കല്, പ്രതീക്ഷ, പ്രാര്‍ഥന എന്നിവയിലൂടെ മനുഷ്യര്‍ നിര്‍വഹിക്കുന്ന ആരാധനകള്‍ എല്ലാം തന്നെ പ്രപഞ്ചനാഥന്ന് മാത്രമാക്കുക. ഇലാഹായിരിക്കാന്‍ അല്ലാഹു മാത്രമാണ് അര്‍ഹന്‍ എന്നതാണിതിന്റെ വിവക്ഷ.<br />
<br />മൂന്ന്) നാമവിശേഷണങ്ങളില്‍ അവനെ ഏകനാക്കല്‍. ഇതിന്ന് തൗഹീദുന്‍ ഫില്‍ അസ്മാഇ വസ്വിഫാത്ത് എന്ന് പറയുന്നു. അതിവിശിഷ്ടമായ നാമങ്ങളും ഗുണവിശേഷണവും അവനു മാത്രമേ ചേരുകയുള്ളൂ. എല്ലാം അറിയുന്നവന്, എല്ലാറ്റിനും കഴിവുള്ളവന്, വിവേകമുള്ളവന്, കരുണ ചെയ്യുന്നവന്, ഭക്ഷണം നല്കുന്നവന്, പൊറുക്കുന്നവന്‍, വിധിക്കുന്നവന് തുടങ്ങി എല്ലാ വിശേഷണങ്ങളും അതിന്റെ സമ്പൂര്‍ണ ഭാവത്തില്‍ അല്ലാഹുവിന്ന് മാത്രമേയുള്ളൂ എന്നതിനാല്‍ അതിലെല്ലാം അല്ലാഹുവിനെ ഏകനായി അംഗീകരിക്കുക. സത്തയിലും ഗുണവിശേഷണത്തിലും പ്രവര്‍ത്തനത്തിലും അല്ലാഹുവെ ഏകനാക്കുകയെന്ന് പറഞ്ഞാലും ഇതുതന്നെയാണുദ്ദേശം.<br /><br />അല്ലാഹുവിനെപ്പോലെ മറ്റൊരു ഇലാഹ് ഇല്ല എന്നതാണ് സത്തയിലെ ഏകമാക്കല്‍. ഗുണഗണങ്ങളിലും അവന്ന് തുല്യരായി ആരുമില്ലെന്നതാണ് സ്വിഫാത്തിലെ ഏകമാക്കല്‍. അവന്റെ പ്രവൃത്തി മറ്റൊരാള്‍ക്കും കഴിയില്ലെന്ന് സമ്മതിക്കലാണ് പ്രവൃത്തിയിലെ ഏകമാക്കല്‍. അല്ലാഹു കാണുംപോലെ ആരും ആരെയും കാണുന്നില്ല. അല്ലാഹു അറിയുംപോലെ സൂക്ഷ്മമായി ആര്‍ക്കും ആരുടെയും രഹസ്യമറിയില്ല. അല്ലാഹുവിന്നു കഴിയുന്നതൊന്നും മറ്റാര്‍ക്കും കഴിയില്ല. അല്ലാഹു കാരുണ്യം ചൊരിയും പോലെ മറ്റാര്‍ക്കും കരുണ ചെയ്യാനാവില്ല. ആയതിനാല്‍ അല്ലാഹുവെ കവച്ചുവെക്കാന്‍ ആരുമില്ലെന്ന് ഉറച്ചുവിശ്വസിക്കല്‍ ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളില് പെട്ടവയാണ്.<br /><br />മാനവതക്ക് വഴി കാണിക്കാന്‍ നിയുക്തരായ പ്രവാചകന്മാരെല്ലാം ഏകദൈവ വിശ്വാസവും ഏകദൈവാരാധനയും ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു. അഥവാ ആരാധനയിലെ ഏകത്വം എന്ന് നാം പറയുന്ന തൗഹീദുന്‍ ഫില്‍ ഉലൂഹിയ്യത്തിന്നായിരുന്നു അവര്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. പ്രവാചകന്മാര് ത്യാഗം സഹിച്ചു പഠിപ്പിച്ച തൗഹീദ് ഇതാണ്.<br /><br />സൃഷ്ടി, സംഹാരം, രക്ഷ നല്കല്, ഭക്ഷണം നല്കല്, ജനിപ്പിക്കല്‍, മരിപ്പിക്കല്‍, മഴ വര്‍ഷിപ്പിക്കല്‍ എന്നിവയിലെ പൂര്‍ണ നിയന്ത്രണം അല്ലാഹുവിന് മാത്രമാണെന്ന് അംഗീകരിക്കുന്നവര്‍ക്ക് എന്തുകൊണ്ട് ആരാധനയിലെ ഏകത്വവും കൂടി അല്ലാഹുവിന് വകവെച്ചു കൊടുത്തുകൂടാ എന്ന ചോദ്യമാണതില്‍ അടങ്ങിയിട്ടുള്ളത്. അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ അംഗീകരിക്കുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് ആരാധ്യനാകാനും അവന് മാത്രമേയുള്ളൂ എന്ന് അംഗീകരിച്ചുകൂടാ?<br /><br />ഭക്ഷണം തരുന്ന, മഴ വര്‍ഷിപ്പിക്കുന്ന, ജനിപ്പിക്കുന്ന, മരിപ്പിക്കുന്ന അല്ലാഹുവിനു മാത്രമാണ് ആരാധനയും അര്‍ഹതയും പ്രാര്‍ഥനയും വഴിപാടുകളും നല്‍കേണ്ടതെന്ന കാര്യമാണ് പ്രവാചകന്മാര് മൗലികമായി മനുഷ്യരെ ബോധ്യപ്പെടുത്തിയിരുന്നത്. ''ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും അയച്ചിട്ടില്ല.'' (വി.ഖു 21:25). ''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണമെന്ന പ്രബോധനം ചെയ്യുന്നതിന് വേണ്ടി) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി...'' (വി.ഖു 16:36)<br /><br />ലാഇലാഹ ഇല്ലാല്ലാഹ് (അല്ലാഹു അല്ലാതെ ആരാധ്യനില്ല) എന്ന വചനത്തിന്റെ ശക്തി പ്രഭാവം അറിയണമെങ്കില്‍ മരണാസന്ന നിലയില്‍ കിടക്കുന്ന യഅ്ഖൂബ് നബിയുടെ ഉപദേശവും ജയിലില്‍ വെച്ച് യൂസുഫ് നബി(അ) നടത്തിയ പ്രബോധനവും ഇബ്റാഹീം(അ) നബിയുടെ പ്രബോധന ഘട്ടവും പ്രാര്‍ഥനകളും, മൂസാനബി(അ) ഫിര്‍ഔനുമായി നടത്തിയ വാഗ്ദാനങ്ങളുമെല്ലാം വിശകലനം ചെയ്താല്‍ മതിയാകും (വി.ഖു 2:133, 12:39, 14:35,36, 20:49,50) ഇതില്‍ നിന്നെല്ലാം അല്ലാഹുവിന്റെ ഏകത്വം ഉള്‍ക്കൊള്ളുന്നതിന്റെ മഹത്വം എത്ര ഉന്നതമായ കാര്യമാണെന്ന് ഗ്രഹിക്കാം. എന്നാല്‍ കാലദൈര്‍ഘ്യവും സാമൂഹികാന്തരീക്ഷവും ഈ വഴിയില്‍ നിന്ന് മനസ്സുകളെ അകറ്റിനിര്‍ത്തിക്കൊണ്ടിരിക്കുന്നു. അത്തരം ഘട്ടങ്ങളില്‍ അല്ലാഹു യഥാര്‍ഥ വിശ്വാസികളെ രക്ഷപ്പെടുത്തി അവിശ്വാസികളെ നശിപ്പിക്കുന്ന ചര്യയാണ് സ്വീകരിച്ചിരുന്നത്.<br /><br />അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ)യോടെ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഗുണദോഷങ്ങള്‍ അവരവര്‍ ഇഹത്തിലും പരത്തിലും ദൈവനിശ്ചയപ്രകാരം അനുഭവിക്കേണ്ടിവരുമെന്നറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്രഷ്ടാവും നാഥനുമായ അല്ലാഹുവോട് മനുഷ്യര്‍ ചെയ്യുന്ന ഏറ്റവും കടുത്ത അക്രമം അവനില്‍ പങ്കുകാരെ ചേര്‍ക്കുകയെന്നതാണ്. 'ശിര്‍ക്ക്' എന്ന് സാങ്കേതികമായി പറയപ്പെടുന്ന ഈ അപരാധം മനുഷ്യര്‍ മാത്രമാണ് ദൈവത്തിന്റെ പേരില്‍ കെട്ടിയേല്പിക്കുന്നത്. വി.ഖുര്‍ആന്‍ ഏറ്റവും വലിയ പാതകമായി എടുത്തുപറഞ്ഞിട്ടുള്ള ഒന്നാണിത്. ''നിശ്ചയമായും ശിര്‍ക്ക് (ബഹുദൈവാരാധന) വമ്പിച്ച അക്രമം തന്നെയാകുന്നു.'' (വി.ഖു 31:13)<br /><br />പ്രവാചകനോട്(സ) പോലും അല്ലാഹു ഉണര്‍ത്തിയത് ബഹുദൈവാരാധനയുടെ ദൂഷ്യ ഫലത്തെപ്പറ്റിയാണ്. നോക്കുക: ഇതത്രെ (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.'' (വി.ഖു 39:65)<br /><br />''വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന് ആകാശത്തുനിന്ന് വീണതു പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂര സ്ഥലത്തേക്ക് കൊണ്ടുപോയിത്തള്ളുന്നു''(വി.ഖു 22:31). ദൈവിക സന്നിധിയില്‍ എത്തിച്ചേരാനാവാതെ അവന്റെ അനുഗ്രഹത്തില്‍ നിന്നെല്ലാം വിദൂരമാക്കപ്പെട്ട ഒരവസ്ഥയാണ് ബഹുദൈവാരാധകന് സംഭവിക്കുക എന്നു സാരം. ആയതിനാല്‍ രക്ഷാകര്‍തൃത്വത്തിലും, ആരാധനക്കുള്ള അര്‍ഹതയിലും ഗുണവിശേഷങ്ങളിലും അല്ലാഹുവിന് സമന്മാരെ സങ്കല്പിക്കാവതല്ല. ആരാധ്യതയിലെ ഏകത്വത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് പ്രവാചകന്മാരെല്ലാം പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് (വി.ഖു 7:59, 7:65, 7:73, 7:85, 29:16,17) <br /><br />നരകശിക്ഷയെക്കുറിച്ചുള്ള ഭയവും സ്വര്‍ഗീയ ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷയും വെച്ചുപുലര്‍ത്തിക്കൊണ്ട്, അല്ലാഹുവെ മാത്രമാണ് എല്ലാം ഏല്പിക്കാന് കരുത്തുള്ളവന് എന്നുറപ്പിച്ച് അവനില്‍ ഭരമേല്പിച്ചുകൊണ്ട്, തന്റെ നാഥനില്‍ പ്രത്യാശയര്‍പ്പിച്ച് നേര്‍ച്ചകളും വഴിപാടുകളും അവന്റെ പ്രീതിക്കായി നല്‍കിക്കൊണ്ട് ഒരു സത്യവിശ്വാസി പ്രാര്‍ഥനാ ഭാവത്തോടെ ചെയ്യുന്നതെല്ലാം ആരാധനയുടെ പരിധിയില്‍ വന്നുചേരുന്നു. ഇതെല്ലാം വഴി തെറ്റിപ്പോയാല്‍ ബഹുദൈവാരാധനയില് എത്തിപ്പെടുകയും ചെയ്യും.<br /><br />സ്രഷ്ടാവായ അല്ലാഹുവിനെ മുന്‍നിര്‍ത്തിക്കൊണ്ടല്ലാതെ സത്യം ചെയ്യുന്നതും ഭൂതവും ഭാവിയും വര്‍ത്തമാനവും മറ്റു അദൃശ്യകാര്യങ്ങളും പ്രവചിക്കാന്‍ സ്വയം കഴിവുള്ളവനാണെന്ന് കരുതി ഒരു ജ്യോത്സ്യന്റെയോ ഗണിതക്കാരന്റേയോ അടുക്കല്‍ പോയി അയാള്‍ പറയുന്നതില്‍ വിശ്വാസമര്‍പ്പിക്കലും പ്രവാചകനിലുള്ള അവിശ്വാസത്തിലും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിലുമാണ് കലാശിക്കുകയെന്നത് ഇസ്ലാമികാധ്യാപനങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇങ്ങനെയെല്ലാം 'ശിര്‍ക്ക്' ചെയ്യുന്ന ഒരാള്‍ ഞാന്‍ വിളിച്ചു തേടുന്നവരെല്ലാം അല്ലാഹുവാണെന്ന് കരുതിക്കൊണ്ടല്ല അങ്ങനെ ചെയ്യുന്നതെന്ന് ന്യായീകരിക്കാറുണ്ട്. ഇത് ഏറ്റവും വലിയൊരു അബദ്ധമാണ്. കാരണം, ബഹുദൈവാരാധകരൊന്നും ആരാധിക്കുമ്പോള്‍ സാക്ഷാല്‍ ദൈവമാണവയെല്ലാം എന്ന് കരുതിക്കൊണ്ടല്ലല്ലോ ചെയ്യുന്നത്. മറിച്ച്, അവക്കെല്ലാം ദൈവിക സാമീപ്യമോ പ്രത്യേകതകളോ ലഭിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ്. <br />ആയതിനാല്‍ അല്ലാഹുവാണെന്ന് വിശ്വസിക്കാതെ അല്ലാഹു അല്ലാത്ത സൃഷ്ടികള്‍ക്ക് ആരാധനകള്‍ സമര്‍പ്പിച്ചാലും ബഹുദൈവാരാധന തന്നെയാണത്.<br />
<br />
അല്ലാഹു വിലക്കിയ കാര്യങ്ങളും വലിയ അനുഗ്രഹവും ചെയ്യാന്‍ 'നിയ്യത്തി'ന്റെ (ഉദ്ദേശ്യം) പ്രശ്നമുത്ഭവിക്കുന്നില്ല. വ്യഭിചരിക്കുമ്പോഴും മോഷ്ടിക്കുമ്പോഴും കൊലപാതകം നടത്തുമ്പോഴും കള്ളസാക്ഷ്യം പറയുമ്പോഴും ഇത്തരം തിന്മകള് തന്നെയാണ് ഞാന്‍ ചെയ്യുന്നതെന്ന് മനസ്സില്‍ കരുതിയാലും ഇല്ലെങ്കിലും തെറ്റുകള്‍ തെറ്റാവാതിരിക്കുകയില്ലല്ലോ. ബഹുദൈവാരാധന നടത്തുന്നതും അങ്ങനെ തന്നെയാണ്. താന്‍ ബഹുദൈവാരാധനയൊന്നുമല്ല ചെയ്യുന്നതെന്ന് വിശ്വസിച്ച് ബഹുദൈവങ്ങളെ ആരാധിച്ചാലും 'ശിര്‍ക്ക്' തന്നെയാണത്. എന്നാല്‍ സല്‍കര്‍മങ്ങളുടെ സ്വീകാര്യത ആത്മാര്‍ഥതയുടെയും നിയ്യത്തിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുക. ചുരുക്കത്തില്‍ 'മഅ്സിയത്ത്' (വിലക്കിയ പാപകൃത്യങ്ങള്‍) ചെയ്യുന്ന ആള്‍ക്ക് ഉദ്ദേശ്യം വേണ്ടതില്ല. 'ശിര്ക്കാ'ണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെടുമ്പോള്‍ അതിനെ വ്യാഖ്യാനിച്ച് ബഹുദൈവാരാധനയല്ലാതാക്കാന് ചിലര്‍ നെയ്തെടുത്ത സൂത്രങ്ങളാണിതെല്ലാം.<br /><br />ആരാധനകളിലെ കാതലായ ഭാഗം അതിലടങ്ങിയ പ്രാര്‍ഥനയാണ്. പ്രാര്‍ഥനകള്‍ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിനോടല്ലാതെ ഒരിക്കലും പാടില്ല. സൃഷ്ടികള്‍ എത്ര വലിയവയായിരുന്നാലും ശരി, അവയെ സ്രഷ്ടാവിനോളം ഉയര്‍ത്താന്‍ പാടില്ല. അവയെ മധ്യവര്‍ത്തികളാക്കേണ്ടതുമില്ല. സ്രഷ്ടാവിലേക്ക് അടുക്കാന്‍ ഇടയില്‍ മധ്യവര്‍ത്തികളുടെ ഇടപെടല്‍ പരിശുദ്ധമായ മനുഷ്യപ്രകൃതിയില്‍ സ്രഷ്ടാവ് നിശ്ചയിച്ച വ്യവസ്ഥയെ അട്ടിമറിക്കലാണ്. പ്രാര്‍ഥനകളില്ലാത്ത വിധം ഒരു സദ്കര്‍മങ്ങളും സ്വീകരിക്കപ്പെടുകയില്ല. സദ്കര്‍മമാണെന്ന് മതം പഠിപ്പിച്ചിട്ടില്ലാത്തത് എത്ര നീണ്ട പ്രാര്‍ഥനകള്‍ അതില്‍ ഉള്‍പ്പെടുത്തിയാലും സദ് കര്മമാവുകയുമില്ല. സ്രഷ്ടാവിനോട് നേരിട്ട് പ്രാര്ഥിക്കുന്നതാണ് ശുദ്ധ പ്രകൃതി. ഇത് കാത്തുസൂക്ഷിച്ചവരായിരുന്നു പുണ്യവാന്മാര്. നോക്കുക! 'അവര്‍ രണ്ടുപേരും പറഞ്ഞു: (ആദമും ഹവ്വയും) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.''(വി.ഖു 7:23)<br /><br />നൂഹ്(അ) പ്രാര്‍ഥിച്ചു: ''എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്ത് തരേണമേ.''(വി.ഖു 71:28)<br /><br />ലൂത്ത്(അ) പ്രാര്‍ഥിക്കുന്നു: ''എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ.'' (വി.ഖു 26:169)<br /><br />അയ്യൂബ് നബിയുടെ പ്രാര്‍ഥന: ''അയ്യൂബിനേയും (ഓര്‍ക്കുക) തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം. എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.'' (വി.ഖു 21:83). യൂനുസ്(അ)യുടെ പ്രാര്‍ഥന: ''അനന്തരം ഇതളുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ചു. നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു''(വി.ഖു 21:87)<br /><br />സക്കരിയ്യ(അ)യുടെ പ്രാര്‍ഥന: ''എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്ച്ചക്കാരില്ലാതെ) വിടരുതേ, നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്.''(വി.ഖു 21:89)<br /><br />ഇബ്റാഹീം നബിയും(അ) ഇസ്മാഈല്‍(അ)യും കൂടി പ്രാര്‍ഥിച്ചത്. ''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിരുവരെയും നിനക്ക് കീഴ്പ്പെടുത്തുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 2:127, 128).<br /><br />യൂസുഫ്(അ)യുടെ പ്രാര്‍ഥന: ''എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്‍കുകയും സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.''(വി.ഖു 12:101)<br />
<br />ഈ വിധത്തിലുള്ള അനേകം പ്രാര്‍ഥനകള്‍ വി.ഖുര്‍ആന്‍ എടുത്ത് പറയുന്നുണ്ട്. യമനിലുണ്ടായിരുന്ന ബില്‍ക്കീസ് രാജ്ഞി സത്യവിശ്വാസം സ്വീകരിച്ച ശേഷം നടത്തിയ പ്രാര്‍ഥനയും, ഫറോവയുടെ ഭാര്യയുടെ പ്രാര്‍ഥനയും ഗുഹാവാസികളുടെയും മറ്റു സത്യവിശ്വാസികളുടെയും പ്രാര്‍ഥനകളും അതില്‍ പെടുന്നു. ഈ പ്രാര്‍ഥനകളെല്ലാം നേര്‍ക്കുനേരെ സ്രഷ്ടാവും നാഥനുമായ അല്ലാഹുവോടാണ്. ഇടയില്‍ മധ്യവര്‍ത്തികളില്ല. ഏകദൈവാരാധനയുടെ താല്പര്യവും ഇതു തന്നെയാണ്. സൃഷ്ടികള്‍ക്ക് സ്രഷ്ടാവ് നിശ്ചയിച്ച ശുദ്ധ പ്രകൃതിയാണത്.<br />
<br />പ്രാര്‍ഥനകളും ആരാധനകളും പ്രപഞ്ചത്തിന്റെ അധിപനുമാത്രം സമര്‍പ്പിക്കുകയെന്ന വിശിഷ്ടമായ ഒരാശയം. ഭക്ഷണം നല്‍കുന്നത്, മരിപ്പിക്കുന്നത്, ജനിപ്പിക്കുന്നത്, മഴവര്‍ഷിപ്പിക്കുന്നത്, പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് എന്നിവ അല്ലാഹു മാത്രമാണെന്ന് ഒരാള്‍ അംഗീകരിച്ചതുകൊണ്ടു മാത്രം അയാള്‍ 'മുവഹിദ്' (ഏകദൈവാരാധകന്) ആവുകയില്ല. അതുപോലെത്തന്നെ ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന് സമ്മതിച്ച ശേഷം അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങള്‍ മറ്റാര്‍ക്കെങ്കിലും വകവെച്ചു കൊടുത്താല്‍ അവരും 'മുവഹിദാ'വുകയില്ല.<br />
<br />മനുഷ്യര്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് പ്രാപിച്ചെടുക്കാന്‍ കഴിയാത്ത ശക്തികള്‍ക്കും സൃഷ്ടികള്‍ക്കും (ഉദാ: മലക്കുകള്‍, ജിന്ന്, പിശാച്, മരണപ്പെട്ടവര്‍). സ്വന്തമായി ഉപകാരവും ഉപദ്രവവും വരുത്തി വെക്കാന്‍ ദൈവാനുമതിയില്ലാതെ സാധിക്കുമെന്ന് കരുതി സഹായാര്‍ഥനയും രക്ഷതേടലും പ്രാര്‍ഥനയും അവയോട് നടത്തിയാല്‍ അതും തൗഹീദില്‍ പെട്ടതല്ല. അത്തരമൊരു കീഴ്വഴക്കം തന്നെ പ്രവാചകന്മാരോ പുണ്യവാന്മാരോ കാണിച്ചിട്ടില്ല. അങ്ങനെ വല്ലവനും ചെയ്താല്‍ അവര്‍ ഗ്വയ്ബിലുള്ള വിശ്വാസത്തിന്റെ അതിര് വരമ്പുകള്‍ ലംഘിച്ചവനാകും.<br /><br />റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും അസ്മാഅ്സ്വിഫാത്തിലും അല്ലാഹുവിന്ന് സമന്മാരില്ലെന്ന് ഉറപ്പിച്ചു അംഗീകരിച്ചു ആരാധിക്കുമ്പോള്‍ മാത്രമേ ഇസ്ലാം ഉയര്‍ത്തിക്കാട്ടുന്ന 'തൗഹീദ്' ഉള്ക്കൊണ്ടവനാവുകയുള്ളൂ. തൗഹീദിന്റെ വാഹകരൊന്നും തിന്മകള്ക്ക് കൂട്ടുനില്ക്കുന്നവരുമാകരുത്.<br />
<br />മനുഷ്യരുടെ ഗവേഷണങ്ങള്‍ കൊണ്ട് പ്രാപിക്കാന്‍ കഴിയാത്ത അറിവുകളാണ് പ്രവാചകന്മാരിലൂടെ അല്ലാഹു അറിയിക്കുന്നത്. മലക്കുകള്‍, ജിന്ന്, പിശാച്, റൂഹ്, സ്വര്‍ഗം, നരകം, ദൈവവിധി, അന്ത്യദിനം എന്നിവയെല്ലാം അതില്‍ പെടുന്നു. പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ ഗവേഷണം നടത്തി കാടു കയറേണ്ട ആവശ്യവുമില്ല. മലക്കുകളെക്കാളധികം ഭീതിയും ദുരൂഹതകളും അന്ധവിശ്വാസങ്ങളും ഉണ്ടായിട്ടുള്ളത് ജിന്ന്, പിശാച് എന്നിവയെപ്പറ്റിയാണ്.<br />
<br />
മനുഷ്യമനസ്സുകളെ ഭീതിപ്പെടുത്തുന്ന ജിന്നുകഥകള്‍ കമ്പോളങ്ങളില്‍ സുലഭമായി ലഭിക്കും. റൂഹാനികള്‍ (പ്രേതം) എന്നറിയപ്പെടുന്ന ബാധകളെപ്പറ്റിയും അത് ഒഴിപ്പിക്കാന്‍ കഴിയുന്നവരാണ് മന്ത്രവാദികളെന്നും ചിലര്‍ കരുതുന്നുണ്ട്. ഇത്തരം പഴുതുകളിലൂടെയാണ് ചൂഷണങ്ങളും തട്ടിപ്പുകളും വ്യാപകമാകുന്നത്. പ്രവാചകന്മാര് പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസത്തെയും ഏകദൈവാരാധനയെയും മലീമസമാക്കുന്ന പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രതയുള്ളവരാവുക. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള വ്യതിരിക്തത മനസ്സിലാക്കാതെ സൃഷ്ടികളെ സ്രഷ്ടാവിന്റെ വിതാനത്തിലേക്ക് ഉയര്‍ത്തുകയോ സൃഷ്ടികള്‍ക്കൊന്നും നല്കപ്പെട്ടിട്ടില്ലാത്ത കഴിവുകള്‍ അവയുടെ മേല്‍ ആരോപിക്കുകയോ ചെയ്യാന്‍ പാടില്ല. പ്രാര്‍ഥനകള്‍ കേട്ട് ഉത്തരം ചെയ്യാനുള്ള കഴിവ് അല്ലാഹു ആര്‍ക്കും നല്‍കിയിട്ടില്ല. എന്തൊക്കെ വ്യാഖ്യാന കസര്‍ത്തുകള്‍ കളിച്ചാലും അതെല്ലാം മതത്തിനു പുറത്തായിരിക്കും. <br /><br /><b>അബ്ദുല്‍അലി മദനി</b><br /><span style="font-size: xx-small;">ശബാബ് വാരിക<br />2016 ജൂലൈ 15</span></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-9029116886380880978.post-26958839743467830892016-06-01T07:59:00.000-07:002016-06-01T07:59:20.348-07:00ബറാഅത്ത് രാവ് താല്പര്യവും വിവക്ഷയും | പി കെ മൊയ്തീന് സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<br />പാപത്തില്‍ നിന്നും മുക്തമാകുന്ന രാവ് എന്നാണ് ബറാഅത്ത് രാവ് എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒരു മൊല്ല വീട്ടില്‍ വന്ന് യാസീന്‍ പാരായണം ചെയ്തതിനു ശേഷം ഒരു പ്രാര്‍ഥന ചൊല്ലിയാല്‍ വീട്ടുകാരന്റെ ആ വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന അന്ധവിശ്വാസമാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ നമ്മുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുതരണമെങ്കില്‍ പാപം ചെയ്ത വ്യക്തി തന്നെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും പിന്നീട് പ്രസ്തുത തെറ്റിലേക്ക് മടങ്ങാതിരിക്കുകയും സല്‍കര്‍മങ്ങള്‍ തുടര്‍ച്ചയായി അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടിരിക്കണമെന്ന് ഖുര്‍ആനും സുന്നത്തും നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ തെറ്റുകള്‍ സഹജീവികളായ മനുഷ്യരോടാണെങ്കില്‍ അവരും നമുക്ക് പൊറുത്തുതരികയും നമ്മുടെ പാപം പൊറുക്കാന്‍ അല്ലാഹുവോട് തേടുകയും ചെയ്യേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ബറാഅത്ത് രാവ് സങ്കല്പത്തിനും അതിലെ പ്രത്യേക അനുഷ്ഠാനങ്ങള്‍ക്കും യാതൊരു തെളിവുമില്ല. ശാഫിഈ മദ്ഹബുകാരാണെന്ന് അവകാശപ്പെടുന്നവരാണ് ഈ രാവാചരണം നടത്തുന്നത്. എന്നാല്‍ ഇതിന് മദ്ഹബിന്റെ പിന്‍ബവുമില്ല.<br /><br />ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര് ബറാഅത്ത് രാവിനെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്. ശാഫിഈ മദ്ഹബുകാരുടെ മുഫ്തിയായ ഇബ്നുഹജറുല്‍ ഹൈതമി(റ) ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പുണ്യവും ശാമുകാരായ ചില താബിഉകള്‍ (സ്വഹാബത്തിന് ശേഷം വന്നവര്‍) മതത്തില്‍ നിര്മിച്ചുണ്ടാക്കിയതാണ് എന്നാണ് പറയുന്നത്. ''ശാമുകാരായ താബിഉകളില്‍ പെട്ട ചിലര്‍ ശഅ്ബാന്‍ പാതിരാവിനെ ആദരിക്കുകയും അന്ന് ആരാധനകളില്‍ മുഴുകുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കിലും ശരി അവര്‍ നിര്മിച്ചുണ്ടാക്കിയ അനാചാരങ്ങളാണ് ജനങ്ങള്‍ ആ രാവില്‍ പിന്നീട് തുടര്‍ന്നുപോന്നിട്ടുള്ളത്. അവരതിന്ന് സ്വഹീഹായ രേഖകള്‍ അവലംബിച്ചുകൊണ്ടല്ല പ്രവര്‍ത്തിച്ചുവന്നിട്ടുള്ളത്. അവരതിന് അവലംബിച്ചത് യഹൂദി കഥകളാണ്. ഈ വിഷയത്തില്‍ ഇമാം ശാഫിഈ(റ)യുടെയും ഇമാം മാലിക്കിന്റെയും(റ) മറ്റുള്ളവരുടെയും അഭിപ്രായം അപ്രകാരമാണ്. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ യാതൊരു റിപ്പോര്‍ട്ടും സ്വഹീഹായി വന്നിട്ടില്ലാത്തതിനാല്‍ ആ രാവില്‍ നടത്തുന്ന എല്ലാ കര്‍മങ്ങളും അനാചാരമാണ്.'' (ഫതാവല്‍കുബ്റാ 2:80)<br /><br />ഇബ്നുഹജറുല്‍ ഹൈതമിയുടെ ഈ വിഷയത്തില്‍ വന്ന മറ്റൊരു പ്രസ്താവന ശ്രദ്ധിക്കുക: ''ശഅ്ബാന്‍ പാതിരാവിന്റെയും ഈ രാവിന്റെയും (മിഅ്റാജ്രാവ്) ശ്രേഷ്ഠതകളെക്കുറിക്കുന്ന സകല റിപ്പോര്‍ട്ടുകളും അടിസ്ഥാനമില്ലാത്ത നുണകളാണ്.'' (ഫതാവല്‍ കുബ്റാ 1:184)<br /><br />ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ(റ) ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതകളെക്കുറിക്കുന്ന മൂന്ന് റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ''ഈ ഹദീസുകളും ദുര്‍ബലമായ പരമ്പരകളോട് കൂടിയുള്ളതാണ്. ഒന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്നു അബീസുബ്റയും രണ്ടാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഹജ്ജാജുബ്നു അര്‍ത്വഅതും മൂന്നാമത്തെ ഹദീസിന്റെ പരമ്പരയില്‍ ഇബ്നു ലുഹൈഅതും ഉണ്ട്.'' (കിതാബുല്‍ ബാഇസ് പേജ് 131)<br /><br />ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയും പുണ്യവും നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്: 'ഇബ്നുവല്ലാഹ്, സൈദുബ്നു അസ്ലമില്‍ (റ) നിന്ന് ഇപ്രകാരം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഞങ്ങളുടെ മതനേതാക്കളോ കര്‍മശാസ്ത്രപണ്ഡിതന്മാരോ ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതയിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലും ഞങ്ങള്‍ കണ്ടിട്ടില്ല. മറ്റുള്ള രാവുകളെക്കാള്‍ അതിന് യാതൊരു ശ്രേഷ്ഠതയും അവര്‍ കല്പിക്കുകയും ചെയ്തിരുന്നില്ല. ശഅ്ബാന്‍ പാതിരാവിന്റെ ശ്രേഷ്ഠതയെക്കുറിക്കുന്ന ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല. അതിനാല്‍ അല്ലാഹുവിന്റെ ദാസന്മാരേ, ഹദീസുകള്‍ നിര്മിക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഒരു റിപ്പോര്‍ട്ട് നുണയാണെന്ന് സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ അത് ദീനില്‍ നിന്നു പുറത്താണ്.'' (കിതാബുല്‍ ബാഇസ് പേജ് 127).<br /><br />മേല്‍ പറഞ്ഞ പണ്ഡിതന്മാരുടെ പ്രസ്താവനകളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത് ശഅ്ബാന്‍ പാതിരാവില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ഥനകളും നമസ്കാരങ്ങളും പകലില്‍ അനുഷ്ഠിക്കുന്ന നോമ്പും അടിസ്ഥാന രഹിതങ്ങളായ അനാചാരങ്ങളില്‍ പെട്ടതാകുന്നു എന്നാണ്. അതേയവസരത്തില്‍ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നതിനെ ഇസ്ലാം നിരോധിച്ചിട്ടില്ല. നബി(സ) യും സഹാബത്തും ഖദ്വാ ആയിട്ടുള്ള നോമ്പുകള്‍ നോറ്റുവീട്ടാറുണ്ടായിരുന്നത്. മിക്കപ്പോഴും ശഅ്ബാനിലായിരുന്നു. ആ വിഷയത്തില്‍ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. <br /><br />ഇവിടെ പണ്ഡിതന്മാര് അനാചാരമാണെന്നു പ്രസ്താവിച്ചത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിന് അഥവാ ബറാഅത്ത് രാവിന് നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യേകമായ നോമ്പിനെയും നമസ്കാരത്തെയും പ്രാര്ഥനകളെയും സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ വന്ന ഇബ്നു തൈമിയ്യ(റ)യുടെ പ്രസ്താവന ഇപ്രകാരമാണ്: ''എന്നാല്‍ ശഅ്ബാന്‍ പാതി ദിനത്തില്‍ ഒറ്റപ്പെട്ട് ആചരിക്കുന്ന നോമ്പിന് യാതൊരു അടിസ്ഥാനവുമില്ല. അത് വെറുക്കപ്പെട്ടതാണ്. അന്ന് ഒരാഘോഷമാക്കിക്കൊണ്ട് പ്രത്യേകം മോടി കൂട്ടി ഭക്ഷണമുണ്ടാക്കലും അടിസ്ഥാനരഹിതമായ അനാചാരത്തില്‍ പെട്ടതാണ്'' (ഇഖ്തിദ്വാഉ സ്വിറാത്തില്‍ മുസ്തഖീം 2:138).<br /><br />ശഅ്ബാന്‍ പാതിരാവിന്റെ അനാചാരങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത് പ്രസ്തുത രാവിലാണെന്നത് അബദ്ധം രേഖപ്പെടുത്തിയവരുണ്ട്. ജലാലൈനി തഫ്സീറില്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ''തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.'' (ദുഖാന് 3). ''അഥവാ ലൈലതുല്‍ഖദ്റില്‍, അല്ലെങ്കില്‍ ശഅ്ബാന്‍ പാതിരാവില്‍'' (ജലാലൈനി 2:562). <br /><br />ജലാലൈനി തഫ്സീര്‍ ഇവിടെ ചെയ്തത്, അനുഗൃഹീത രാവായ ലൈലതുല്‍ ഖദ്റിനെ, ശഅ്ബാന്‍ പാതിരാവാണെന്ന് സംശയിക്കുകയാണ്. യഥാര്‍ഥത്തില്‍ ശഅ്ബാനും ഖുര്‍ആന്‍ അവതരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മുസ്ലിം ലോകം അംഗീകരിക്കുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര് മുഴുവന്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനും പ്രസ്താവനകള്‍ ശ്രദ്ധിക്കുക. ഇമാം നവവി(റ) പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണ് എന്ന ചില മുഫസ്സിറുകളുടെ അഭിപ്രായം തെറ്റാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും നാം അതിനെ അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അതിനെ ലൈലതുല്‍ ഖദ്റില്‍ ഇറക്കിയിരിക്കുന്നു.'' (6:245).<br /><br />ഇമാം ഇബ്നുകസീര്‍ പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണെന്ന് ഇക്രിമയെപ്പോലെ വല്ലവനും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ പ്രമാണങ്ങളില്‍ നിന്ന് വളരെ വിദൂരമാണ്. ഖുര്‍ആന്‍ അവതരിപ്പിച്ചത് റമദ്വാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.'' (4:137) <br /><br />ഇമാം റാസി പറയുന്നു: ''അല്ലാഹു അനുഗൃഹീതരാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശഅ്ബാന്‍ പാതിയിലെ രാവാണെന്നു പറഞ്ഞവര്‍ അതിന് തെളിവ് ഉദ്ധരിച്ചതായി ഞാന്‍ കണ്ടിട്ടില്ല.'' (തഫ്സീറുല്‍ കബീര്‍ 7:316)<br /><br />ഇമാം ഖുര്‍തുബി പറയുന്നു: ''ഖുര്‍ആനിന്റെ അവതരണം ശഅ്ബാന്‍ പാതിരാവിലാണെന്ന വാദം അടിസ്ഥാനരഹിതമാണ്. ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസം റമദ്വാനിലാകുന്നു എന്ന് അല്ലാഹു അറിയിച്ചിരിക്കന്നു'' (ഖുര്‍ത്വുബി 16:127, 128). അഹ്ലുസ്സുന്നയുടെ സമുന്നതരായ പണ്ഡിതന്മാര് ഈ വാദത്തെ എതിര്‍ത്തിട്ടുണ്ട്. <br />ചുരുക്കത്തില്‍ ബറാഅത്ത് രാവ് എന്ന രാവും പ്രസ്തുത രാവില്‍ നടത്തപ്പെടുന്ന ആരാധനാ കര്‍മങ്ങളും ഇബ്നുഹജറുല്‍ ഹൈതമിയും ഇമാം അബൂശാമയും ഇബ്നു തൈമിയ്യ(റ)വും രേഖപ്പെടുത്തിയതുപോലെ അനാചാരങ്ങളില്‍ പെട്ടതാണ്. ഖുര്‍ആനിന്റെ അവതരണം ലൈലതുല്‍ ഖദ്റിലാണ് എന്ന വിഷയം മുസ്ലിം ലോകത്ത് ഇജ്മാഅ് (ഏകാഭിപ്രായം) ഉള്ള വസ്തുത<br />യാണ്. <br />
<br />
ശബാബ് വാരിക<br />
2016 മെയ് 20</div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com1tag:blogger.com,1999:blog-9029116886380880978.post-23846342247504449162016-06-01T05:32:00.001-07:002016-06-01T05:32:35.746-07:00ഇസ്റാഉം മിഅ്റാജും അനുബന്ധ അനാചാരങ്ങളും | പി കെ മൊയ്തീന് സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<br /><br />വിശുദ്ധ ഖുര്‍ആനിനു ശേഷം നബി(സ)യിലൂടെ അല്ലാഹു വെളിപ്പെടുത്തിയ ഏറ്റവും വലിയ മുഅ്ജിസത്തുകളാണ് ഇസ്റാഉം മിഅ്റാജും. അവ നിഷേധിക്കുന്നവര്‍ കാഫിറുകളാണ്. എന്നാല്‍ ഇസ്റാഉം മിഅ്റാജും ആഘോഷമാക്കാനോ അന്ന് പ്രത്യേക ആരാധനകള്‍ അനുഷ്ഠിക്കാനോ അല്ലാഹുവോ റസൂലോ കല്പിച്ചിട്ടില്ല. നബി(സ)ക്ക് പല സന്ദര്‍ഭങ്ങളിലായി അല്ലാഹുവിന്റെ അനുമതിയോടുകൂടി ചെറുതും വലുതുമായ നിരവധി മുഅ്ജിസത്തുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയോടനുബന്ധിച്ച് പ്രത്യേക നമസ്കാരങ്ങളോ നോമ്പോ പ്രാര്‍ഥനകളോ മറ്റു ആരാധനാ കര്‍മങ്ങളോ ചര്യയാക്കിയിട്ടില്ല. ഇസ്റാഅ്, മിഅ്റാജ്, ബറാഅത്ത് രാവ് തുടങ്ങി യാഥാസ്ഥിതികരും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന ആരാധനാകര്‍മങ്ങള്‍ അവര്‍ സ്വയം നിര്‍മിച്ചതാണ്. ഇത്തരം ദിവസങ്ങളില്‍ മതപുരോഹിതന്മാര് വീടുകളില്‍ കയറി വീട്ടുകാര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തുകയും ഭക്ഷണം കഴിച്ച് കൈമടക്കു വാങ്ങുകയും ചെയ്യുന്നു!<br /><br />ഇസ്റാഇന്റെയും മിഅ്റാജിന്റെയും ദിനത്തില്‍ നമസ്കാരവും നോമ്പും അനുഷ്ഠിക്കണമെങ്കില്‍ പ്രസ്തുത ദിനം കൃത്യമായി അറിയേണ്ടതുണ്ട്. എന്നാല്‍ ആ ദിനത്തിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ട്. ഫത്ഹുല്‍ ബാരിയില്‍ ഇബ്നുഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നു: ''ഇസ്റാഅ് മിഅ്റാജ് എന്നുണ്ടായി എന്നതിനെ സംബന്ധിച്ച് പത്തിലധികം അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. റമദാനിലാണെന്നും ശവ്വാലിലാണെന്നും റജബിലാണെന്നും റബീഉല്‍ അവ്വലിലാണെന്നും റബീഉല്‍ ആഖറിലാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.'' സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാനമായ ഉംദതുല്‍ഖാരിയില്‍ ഇമാം ഐനി പ്രസ്താവിക്കുന്നു: ''ഇസ്റാഅ് സംഭവം ദുല്‍ഖഅ്ദ മാസത്തിലാണെന്നും ഇമാം സുഹ്രിയുടെ അഭിപ്രായത്തില്‍ റബീഉല്‍ അവ്വലിലാണെന്നും റജബുമാസം ഇരുപത്തി ഏഴിനാണെന്നും റജബു മാസം ആദ്യ ജുമുഅ രാവിലാണെന്നും പണ്ഡിതന്മാര് പ്രസ്താവിച്ചിട്ടുണ്ട്'' (4:39). ഇസ്റാഉം മിഅ്റാജും ഏതു രാവിലാണ് സംഭവിച്ചതെന്നു പോലും അറിയാത്ത അവസ്ഥയില്‍ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ റജബ് 27-ന് പ്രാധാന്യം നല്കി അന്ന് പ്രത്യേക ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത്.<br /><br />ഇനി അന്നത്തെ നോമ്പിന്റെ കാര്യം നോക്കാം. ഇസ്ലാമിലെ നോമ്പ് രാത്രിയാണോ അതോ പകലോ? നബി(സ)യുടെ ഇസ്റാഉം മിഅ്റാജും സംഭവിച്ചത് രാത്രിയല്ലേ? നോമ്പിന്റെ സമയം പകലല്ലേ? രാത്രിയില്‍ നടന്ന ഇസ്റാഇന്റെയും മിഅ്റാജിന്റെയും അടിസ്ഥാനത്തില്‍ എങ്ങനെ പകല്‍ നോമ്പനുഷ്ഠിക്കും? റജബ് 27-ന്റെ ശ്രേഷ്ഠതകളെ കുറിക്കുന്ന സകല റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളോ നിര്‍മിതങ്ങളോ ആണ്. റജബ് 27-നും ബറാഅത്ത് രാവിനും നിര്‍വഹിക്കണം എന്നു പറയപ്പെടുന്ന ഒരു നമസ്കാരമാണ് സ്വലാത്തുര്‍റഗാഇബ്. ഇത് 100 റക്അത്തായതിനാല്‍ ഇത് പുണ്യമാണെന്നു വാദിക്കുന്നവര്‍ പോലും ഇത് നമസ്കരിക്കാറില്ല എന്നതാണ് സത്യം. <br /><br />ഇമാം നവവി(റ) പറയുന്നു: ''സ്വലാത്തുല്‍ റഗാഇബ് എന്ന നമസ്കാരം നിര്‍മിച്ചുണ്ടാക്കിയവനെയും അത് കെട്ടിച്ചമച്ചവനെയും അല്ലാഹു ശപിക്കട്ടെ. തീര്‍ച്ചയായും അത് നിഷിദ്ധമാക്കപ്പെട്ട അനാചാരമാണ്'' (ശര്‍ഹുമുസ്ലിം 4:275). ഇമാം റംലി പറയുന്നു: ''ഈ നമസ്കാരം ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അനാചാരമാണ്''(ഫതാവാ റംലി 1:209). ഇബ്നു ഹജറുല്‍ ഹൈതമി പറയുന്നു: ''ചില ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്വലാത്തുര്‍റഗാഇബ് എന്ന രണ്ടു നമസ്കാരങ്ങളും നിന്ദ്യവും മോശപ്പെട്ടതുമായ അനാചാരങ്ങളില്‍ പെട്ടതാണ്. അവയെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസ് നിര്‍മിതവുമാണ്.'' (ഫതാവല്‍ കുബ്റാ 1:217)<br /><br />ഇസ്റാഅ് മിഅ്റാജ് ദിനത്തിന്റെ പോരിശകളെ സംബന്ധിച്ചും ശ്രേഷ്ഠതകളെക്കുറിച്ചും വന്ന സകല റിപ്പോര്‍ട്ടുകളും ദുര്‍ബലങ്ങളോ നിര്‍മിതങ്ങളോ ആണ്. ഒരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ''റജബ് 27-നു വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ 60 മാസത്തെ നോമ്പ് അല്ലാഹു അവന്റെ മേല്‍ രേഖപ്പെടുത്തും''(ശഹ്റുബ്നുഹൂശബ്). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം അബൂശാമ പറയുന്നു: ''ഈ ഹദീസ് സ്വീകാര്യ യോഗ്യമല്ലെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു'' (കിതാബുല്‍ ബാഇസ്, പേജ് 232). ഇബ്നുഹജര്‍(റ) പറയുന്നു: ''ദുര്‍ബലവും മൗഖൂഫുമാണ്'' (തബ്യീനുല്‍ അജബ് പേജ് 60). <br /><br />ഈ വിഷയത്തില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ട്: ''റജബ് അല്ലാഹുവിന്റേതാണ്. ശഅ്ബാന്‍ എന്റെ സമുദായത്തിന്റെ മാസമാണ്. വല്ലവനും റജബില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന് വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെപ്പോലെയാണ്'' (ത്വബ്റാനി). ഈ ഹദീസിനെ സംബന്ധിച്ച് അബൂശാമ പറയുന്നു: ''ഈ റിപ്പോര്‍ട്ട് നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു'' (കിതാബുല്‍ ബാഇസ് പേജ് 234). <br /><br />''റജബുമാസത്തിന്റെ ശ്രേഷ്ഠതകളെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസുകളെ ഇബ്നുഹജറുല്‍ അസ്ഖലാനി(റ) വിലയിരുത്തിയിട്ടുള്ളത് അടിസ്ഥാന രഹിതങ്ങളാണ് എന്ന നിലയിലാണ്. അതുപോലെ ഇബ്നുല്‍ ജൗസിയും ഇബ്നുഹജറും ഒരുകൂട്ടം നിര്‍മിതവും അടിസ്ഥാനരഹിതങ്ങളുമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്''(മവാഹിബുല്‍ ജലീല്‍ 2:408)<br /><br />റജബ് 27-ന്റെ രാവിനെയും പകലിനെയും ആദരിക്കുന്ന സമ്പ്രദായം ഹിജ്റ 4-ാം നൂറ്റാണ്ടിനു ശേഷം തുടങ്ങിയ അനാചാരമാണ്. പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായപ്രകാരം ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ നിര്‍മിതങ്ങളാണ്'' (ഇഖ്തിളാഉ സ്സ്വിറാത്ത്വില്‍ മുസ്തഖീം 2:121) അതേ ഗ്രന്ഥത്തില്‍ തന്നെ അദ്ദേഹം സ്വഹാബികളില്‍ പ്രമുഖരായ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരില്‍ നിന്നും വന്നിട്ടുള്ള ഒരു ഹദീസ് ഉദ്ധരിക്കുന്നു: ''നബി(സ) റജബു മാസത്തിലെ നോമ്പിനെ നിരോധിച്ചിരിക്കുന്നു'' (ഇബ്നുമാജ, ഇഖ്തിളാഉ സ്സ്വിറാത്ത്വില്‍ മുസ്തഖീം 2:135)<br /><br />അഹ്ലുസ്സുന്നയുടെ പ്രമുഖ പണ്ഡിതന്മാരെല്ലാം ഈ അനാചാരത്തെ എതിര്‍ത്തിട്ടുണ്ട്. ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: ''സ്വഹാബികളോ താബിഉകളോ ഇസ്റാഇന്റെ രാവിന് യാതൊരു പ്രത്യേകതയും കല്പിച്ചിരുന്നില്ല. അങ്ങനെ ഒരു ദിവസത്തെ അവര്‍ ഓര്‍ക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഇസ്റാഅ് എന്നത് നബി(സ)യുടെ ഏറ്റവും വലിയ ശ്രേഷ്ഠതയില്‍ പെട്ടതായിരുന്നുവെങ്കിലും അത് സംഭവിച്ച സ്ഥലത്തോ കാലത്തോ പ്രത്യേകമായ ഒരു ചര്യയും മതപരമായ ആരാധനാകര്‍മം എന്ന നിലയില്‍ ചര്യയാക്കപ്പെട്ടിട്ടില്ല.'' (സാദുല്‍ മആദ് 1:58) <br /><br />ഈ വിഷയത്തില്‍ വന്ന ഇബ്നു അബീശൈബയുടെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ''ഉമര്‍(റ) റജബ് മാസം നോമ്പനുഷ്ഠിക്കുന്നവരുടെ കൈക്ക് അവര്‍ ഭക്ഷണത്തില്‍ കൈവെക്കുന്നതുവരെ അടിക്കാറുണ്ടായിരുന്നു. അവരോട് ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു: റജബു മാസത്തെ ആദരിക്കുകയെന്നത് ജാഹിലിയ്യാ സമ്പ്രദായമാണ്. ഇസ്ലാം അതിനെ ഉപേക്ഷിച്ചിരിക്കുന്നു.'' (മുസ്വന്നഫ് 2:345)<br /><br />ഇബ്നുഹജര്‍(റ) പറയുന്നു: ''ഉമര്‍(റ) റജബുമാസം നോമ്പനുഷ്ഠിക്കുന്നവരെ അവര്‍ വായിലേക്ക് ഭക്ഷണവുമായി കൈകളുയര്‍ത്തുന്നതു വരെ അടിക്കാറുണ്ടായിരുന്നു. ഇപ്രകാരം അവരോട് പറയുകയും ചെയ്യാറുണ്ടായിരുന്നു: റജബുമാസം ജാഹിലിയ്യാ കാലക്കാര്‍ ബഹുമാനിച്ചു വന്ന ഒരു മാസമാകുന്നു.'' (തബ്യീനുല്‍ അജബി, പേജ് 66). <br /><br />ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ(റ) പറയുന്നു: റജബ് മാസത്തിന്റെ ശ്രേഷ്ഠത സംബന്ധിച്ചോ അന്ന് നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ നബി(സ)യില്‍ നിന്നും അംഗീകരിക്കാവുന്ന വിധമുള്ള യാതൊരു ഹദീസും വന്നിട്ടില്ല. തീര്‍ച്ചയായും അന്ന് നോമ്പനുഷ്ഠിക്കല്‍ വെറുക്കപ്പെട്ടതാണെന്ന റിപ്പോര്‍ട്ടു വന്നിട്ടുണ്ട്. അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ അത്തരം റിപ്പോര്ട്ടര്മാരില് ചിലരാണ്. ഉമര്‍(റ) അന്ന് നോമ്പനുഷ്ഠിക്കുന്നവരെ ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നു.'' (കിതാബുല്‍ ബാഇസ്, പേ 167)<br /><br />പ്രമുഖ സലഫീ പണ്ഡിതനായ മുഹമ്മദ് അബ്ദുസ്സലാം ഖിദ്വര്‍(റ) പറയുന്നു: ''ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) തബ്യീനുല്‍ അജബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: റജബു മാസത്തിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ചോ അന്ന് നോമ്പനുഷ്ഠിക്കുന്നതിനെ സംബന്ധിച്ചോ, അന്ന് ഏതെങ്കിലും ഒരു ദിവസം നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചോ, അന്ന് ഏതെങ്കിലും ഒരു രാവില്‍ നമസ്കരിക്കുന്നതിനെക്കുറിച്ചോ തെളിവിനു കൊള്ളാവുന്ന വിധമുള്ള യാതൊരു വിധ രേഖയും വന്നിട്ടില്ല.'' (അസ്സുനനുവല്‍ മുബ്തദആത്ത്, പേജ് 125)<br /><br />അനാചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് രണ്ടു തരം നഷ്ടം സംഭവിക്കുന്നതാണ്. ഒന്ന്, സാമ്പത്തികവും ശാരീരികവുമായ ഭൗതിക നഷ്ടങ്ങള്‍. രണ്ട്, പരലോകത്ത് ലഭിക്കുന്ന നരകശിക്ഷ. നല്ലതാണെന്ന വിശ്വാസത്തോടെ അനാചാരങ്ങളില്‍ മുഴുകുന്നവര്‍ അതില്‍ നിന്ന് വിരമിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പരലോക ചിന്തയുള്ളവര്‍ക്കേ വീണ്ടുവിചാരം വരാന്‍ സാധ്യതയുള്ളൂ. ആദരണീയ മാസങ്ങളെന്ന് അല്ലാഹു വിശേഷിപ്പിച്ച (9:36) നാലു മാസങ്ങളില്‍ ഒന്നാണ് റജബ്. ഈ മാസങ്ങളില്‍ യുദ്ധം ചെയ്യല്‍ നിരോധിച്ചിട്ടുണ്ട്. ആദരണീയ മാസങ്ങളില്‍ പ്രത്യേക അനുഷ്ഠാനങ്ങളൊന്നും നബി(സ) പഠിപ്പിച്ചിട്ടില്ല. <br />
<br />
ശബാബ് വാരിക<br />2016 മെയ് 13</div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-56515358389464910662016-06-01T05:16:00.000-07:002016-06-01T05:16:03.897-07:00ഖുത്ബയുടെ റുക്നുകളും സമാപന പ്രാര്‍ഥനയും | പി കെ മൊയ്തീന് സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
മുജാഹിദ് പ്രസ്ഥാനം പ്രമാണങ്ങള്‍ നിരത്തിവെച്ചുകൊണ്ട് സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തി പരാജയപ്പെട്ട ചിലര്‍ യുക്തിവാദം നടത്തി ഇസ്ലാമിനെ തന്നെ നശിപ്പിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. 2016 മാര്‍ച്ച് ലക്കം അല്‍ഇസ്വ്ലാഹ് മാസികയിലൂടെ ഇവര്‍ നടത്തിയ ശ്രമം മുസ്ലിംകള് തര്‍ക്കമില്ലാതെ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹിച്ചുപോരുന്ന വിവാഹ ഖുത്ബയെ ഇല്ലായ്മ ചെയ്യാനാണ്. ആദ്യം 'ഖുത്വുബ'യുടെ റുക്നുകളെ (നിര്‍ബന്ധ ഘടകങ്ങള്‍) നിഷേധിക്കുന്നു. മുമ്പ് വിവാഹ ഖുത്വുബയെ സംബന്ധിച്ച് അസംബന്ധം എഴുതിവിട്ട അതേ വ്യക്തി തന്നെയാണ് ഇതും എഴുതിയിട്ടുള്ളത്. ജുമുഅ ഖുത്വുബയുടെ അവസാനത്തെ റുക്നായി എണ്ണപ്പെടുന്ന കര്‍മം സത്യവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാണ്. അതിന് തെളിവില്ല എന്നാണ് അല്‍ഇസ്വ്ലാഹ് ലേഖകന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ''അത് മതമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നബി(സ) ചെയ്യുമായിരുന്നു. അതിനാല്‍ നബി(സ) മുസ്ലിംകള്ക്കുവേണ്ടി പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് കുറിക്കുന്ന പ്രത്യേക തെളിവ് അനിവാര്യമാണ്. പ്രത്യേക തെളിവില്ലെങ്കില്‍ നാം അത് സ്വീകരിക്കുകയില്ല. അത് ഖുത്വുബയുടെ സുന്നത്തുകളില്‍ പെട്ടതാണെന്ന് നാം പറയുകയില്ല'' (അല്‍ഇസ്വ്ലാഹ് 2016, മാര്‍ച്ച്, പേജ് 24). ആരാണ് ഈ നാം? നാം ഇപ്പോഴും ഇതുവരെയും ഖുത്വുബയുടെ അവസാനത്തില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുന്നത് ഏതു തെളിവിന്റെ അടിസ്ഥാനത്തിലാണ്? <br />
<br />
ഇമാമുരായ അബൂഹനീഫ, മാലിക്, മാഫിഈ, അഹ്മദുബ്നു ഹമ്പല്‍(റ), ലോകത്തുള്ള മുഴുവന്‍ അഹ്ലുല്‍ ഹദീസു പണ്ഡിതന്മാര്, മക്ക, മദീനയടക്കമുള്ള അറബു ലോകത്ത് ഖുത്വുബ നടത്തുന്ന പണ്ഡിതന്മാര്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും മുജാഹിദുകളും അല്ലാത്തവരുമായ ഖത്വീബുമാര്‍ ഇവരൊക്കെ ഖുത്വുബയുടെ അവസാനത്തില്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരുന്നതും ഹദീസുകളെ പ്രമാണമാക്കിക്കൊണ്ടുതന്നെയാണ്. ഇമാമുകളക്കമുള്ള ചില പണ്ഡിതന്മാര് അത് നിര്‍ബന്ധ ഘടകമായും ചിലര്‍ സുന്നത്തായും രേഖപ്പെടുത്തിയിട്ടുണ്ട്. സുന്നത്താണെങ്കില്‍ പോലും അത് പതിവാക്കലായിരുന്നു നബി(സ)യുടെ ചര്യയെന്ന് ഇമാം ബുഖാരിയടക്കമുള്ള മുഹദിസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.<br />
<br />
സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്ലിമും അതിന്റെ വ്യാഖ്യാനങ്ങളായ ഫത്ഹുല്‍ ബാരിയും ശറഹു മുസ്ലിമും വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ജുമുഅ ഖുത്വുബക്കു ശേഷമുള്ള പ്രാര്‍ഥനയെ സംബന്ധിച്ച് സംശയം ഉണ്ടാകാന്‍ തരമില്ല. ഇമാം ബുഖാരി പ്രാര്‍ഥനയുടെ അധ്യായത്തില്‍ കൊടുത്ത തലക്കെട്ട് തന്നെ മതി, ഖുത്വുബയിലെ പ്രാര്‍ഥനയെക്കുറിച്ച് മനസ്സിലാക്കാന്‍. അതിപ്രകാരമാണ്: ''നബി(സ) ഖിബ്ലയിലേക്ക് മുന്നിടാതെ പ്രാര്‍ഥിച്ച ഭാഗം'' (ബുഖാരി, ഫത്ഹുല്‍ ബാരി 14:222). അതിന്നു താഴെ ഇപ്രകാരവും കാണാവുന്നതാണ്. ''നബി(സ) ഖിബ്ലയിലേക്ക് തിരിഞ്ഞുനിന്നു പ്രാര്‍ഥിച്ച അധ്യായം''(ബുഖാരി, ഫത്ഹുല്‍ബാരി 14:223). മേല്‍ പറഞ്ഞ രണ്ട് അധ്യായങ്ങളും നബി(സ) മിമ്പറില്‍ വെച്ചു നടത്തിയ പ്രാര്‍ഥനകളെ സ്പര്‍ശിക്കുന്നതാണ്. മേല്പറഞ്ഞ രണ്ട് അധ്യായങ്ങളിലെ പ്രാര്‍ഥനകളും നബി(സ) മഴക്കുവേണ്ടി നടത്തിയതാണ്. ഒന്ന് ഖിബ്ലക്ക് പിന്നിട്ടും മറ്റൊന്ന് മുന്നിട്ടും. അപ്പോള്‍ പണ്ഡിതന്മാരുടെ ഇടയില്‍ വന്നിട്ടുള്ള ഭിന്ന വീക്ഷണം ഖുത്വുബയുടെ അവസാനം നടത്തുന്ന പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തേണ്ടതുണ്ടോ ഇല്ലയോ എന്നൊക്കെയാണ് അതിവിടെ വിഷയമല്ലാത്തതിനാല്‍ പരാമര്‍ശിക്കുന്നില്ല. ഇബ്നു ഹജര്‍(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക: <br />
<br />
''നബി(സ) ഖിബ്ലയിലേക്കു തിരിഞ്ഞ് രണ്ടു പ്രാവശ്യം പ്രാര്‍ഥിച്ചതായിട്ടല്ലാതെ ഉദ്ധരിക്കപ്പെട്ടിട്ടില്ല''(ഫത്ഹുല്‍ ബാരി 14:223) സ്വഹീഹുല്‍ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാതാവായ ഇമാം ഐനിയുടെ പ്രസ്താവന ഇപ്രകാരമാണ്: ''ഇമാം സുഹ്രി പറയുന്നു. വെള്ളിയാഴ്ച ഖുത്വുബയില്‍ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍ അനാചാരമാണ്. അത് ആദ്യമായി തുടങ്ങിയത് മഅ്മര്‍ മകന് അബ്ദുല്ലയുടെ മകന് ഉബൈദുല്ലയാണ്''(ഉംദതുല്‍ഖാരി 5:239). ഇവിടെ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനകളില്‍ കൈകള്‍ ഉയര്‍ത്താം എന്ന കാര്യത്തില്‍ പണ്ഡിതന്മാര്ക്കും മുഹദ്ദിസുകള്‍ക്കുമിടയിലും തര്‍ക്കമില്ലാത്ത കാര്യമാണ്. പിന്നെ ഇമാം സുഹ്രി പറഞ്ഞ കൈകള്‍ ഉയര്‍ത്തിയുള്ള പ്രാര്‍ഥന ബിദ്അത്താകുന്നത് ഖുത്വുബകള്‍ക്കു ശേഷമുള്ള പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തുന്നതിനെ സംബന്ധിച്ചാണ്. അതുപോലെ തന്നെയാണ് ഇബ്നു ഹജര്‍(റ)വിന്റെ പ്രാര്‍ഥന സംബന്ധമായ പ്രസ്താവനയും. നബി(സ) മിമ്പറില്‍ വെച്ച് ഖിബ്ലയിലേക്ക് തിരിഞ്ഞ് കൈകളുയര്‍ത്തി രണ്ടു തവണ മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ എന്നതില്‍ നിന്നും നബി(സ) ഖുതുബകള്‍ക്കു ശേഷം നടത്തിയ മറ്റുള്ള എല്ലാ പ്രാര്‍ഥനകളും കൈകള്‍ ഉയര്‍ത്താത്ത അവസ്ഥയിലായിരുന്നു എന്ന കാര്യം മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍ നബി(സ)യുടെ മിമ്പറില്‍ വെച്ചല്ലാത്ത പല പ്രാര്‍ഥനകളും കൈകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു. അത് ഇവിടെ വിശദീകരിക്കുന്നില്ല.<br />
<br />
സ്വഹീഹ് മുസ്ലിം പരിശോധിച്ചാലും നബി(സ) ഖുത്വുബകളുടെ അവസാനത്തില്‍ പ്രാര്‍ഥിച്ചിരുന്നതായി ബോധ്യപ്പെടും. അത് ശ്രദ്ധിക്കുക: ''ഉമാറതുബ്നുറുഅയ്ബത് പ്രസ്താവിച്ചു: ബിശ്റുബ്നുമര്‍വാന്‍ മിമ്പറില്‍ വെച്ച് കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്നതായി അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: താങ്കളുടെ ഇരു കരങ്ങളെയും അല്ലാഹു ചീത്തയാക്കട്ടെ. തീര്‍ച്ചയായും നബി(സ)യെ ഞാന്‍ കണ്ടിട്ടുണ്ട്. കൈവിരല്‍ ചൂണ്ടുക എന്നതിനേക്കാള്‍ അവിടുന്ന് അധികരിപ്പിക്കാറുണ്ടായിരുന്നില്ല. ഉമാറ തന്റെ ചൂണ്ടുവിരല്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി''(സ്വഹീഹ് മുസ്ലിം 3:422) അതിന്റെ താഴെ മറ്റൊരു റിപ്പോര്‍ട്ടും കാണാം. അതിപ്രകാരമാണ്: ''അബ്ദുറഹ്മാന് മകന് ഹുസൈന് പ്രസ്താവിച്ചു.<br />
<br />
ബിശ്റുബ്നു മര്വാന് കൈകളുയര്‍ത്തി വെള്ളിയാഴ്ച പ്രാര്‍ഥിക്കുന്നതായി ഞാന്‍ കണ്ടു (സ്വഹീഹു മുസ്ലിം 3:422). മേല്‍ പറഞ്ഞ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ''ഖുത്വുബയിലെ പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്താതിരിക്കലാണ് നബിചര്യ. അപ്രകാരമാണ് ഇമാം മാലിക്കും നമ്മുടെ അനുയായികളും മറ്റുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്''(ശറഹുമുസ്ലിം 3:428). ഖുതുബയുടെ അവസാനത്തില്‍ നടത്തുന്ന പ്രാര്‍ഥനക്ക് തെളിവായി പണ്ഡിതന്മാര് ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് ഇതാണ്: ''അബ്ദുറഹ്മാന്റെ മകന് ഹുസൈന് പ്രസ്താവിച്ചു: നബി(സ) ഖുത്വുബ നടത്തുന്നതായി ഞാന്‍ കണ്ടു. പ്രാര്‍ഥിക്കുമ്പോള്‍ ചൂണ്ടുവിരല്‍ മാത്രം ഉയര്‍ത്തുകയുണ്ടായി''(അഹ്മദ് മുസ്നദ്). ഇവ കൂടാതെ മറ്റു ചില ഹദീസുകളും അഹ്ലുസുന്നയുടെ പണ്ഡിതന്മാരുടെ പ്രസ്താവനകളും ഈ വിഷയത്തില്‍ വന്നിട്ടുണ്ട്. ശൈഖ് ഉഥൈമീന്റെയും എം ടി അബ്ദുറഹ്മാന് മൗലവിയുടെയും വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഇവര്‍ ഉപയോഗിച്ചുകാണുന്നു. ഇഥൈമീന്‍ ഖുത്വുബയിലെ പ്രാര്‍ഥന പുണ്യകരമാണ് എന്നാണ് രേഖപ്പെടുത്തിയത്. അത് അല്‍ ഇസ്ലാഹ് ലേഖകന്‍ തന്നെ പേജ് 24 ല്‍ കൊടുത്തതിനാല്‍ ഇവിടെ പരാമര്‍ശിക്കിക്കുന്നില്ല. <br />
<br />
എതിരഭിപ്രായമില്ലാത്ത ഒരു മസ്അലയും ഉണ്ടാവില്ല. എത്ര തെളിവുകളുണ്ടെങ്കിലും ശരി. അത്തരം സന്ദര്‍ഭങ്ങളില്‍ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര് അവലംബിച്ച നയം ഖുര്‍ആനിനോടും സുന്നത്തിനോടും യോജിച്ചവ സ്വീകരിക്കുകയും അല്ലാത്തത് തള്ളിക്കളയുകയും ചെയ്യുക എന്നതാണ്. ഇവര്‍ക്ക് നിരാശയുടെ അപകര്‍ഷതാബോധവും സംഭവിച്ചിരിക്കുന്നു. കാരണം ആദ്യമായി ഇവര്‍ ഒരുമ്പെട്ടത് മുജാഹിദുകള്‍ പ്രബോധനം നടത്തി ഇല്ലായ്മ ചെയ്തതും കാലഹരണപ്പെട്ടുപോയതുമായ ഖുറാഫാത്തുകളെ പുനരുജ്ജീവിപ്പിക്കാനാണ്. അതിന്ന് അണികളുടെ സപ്പോര്‍ട്ടില്ല എന്നു കണ്ടപ്പോഴാണ് ഇസ്ലാമിലെ കര്‍മങ്ങളെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. യഥാര്‍ഥ മുജാഹിദുകളെ അഖ്ലാനികളും ഹദീസു നിഷേധികളുമാക്കിയതിനുള്ള ശിക്ഷയാണ് ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.<br />
<br />
ശബാബ് വാരിക, <br />
2016 മെയ് 06</div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-85115852478147242412016-04-27T03:32:00.000-07:002016-04-27T03:32:29.780-07:00പ്രവാചക വൈദ്യത്തിനു മറവില്‍ കൊഴുക്കുന്ന ചൂഷണ വ്യവസായം | സി മുഹമ്മദ് സലീം സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFhVUdhtk2u8I2CXN_qsxXLlNBIKYE_mTTyOGQagdDVpyRg19DdnA3jFwA6mZUsXzEWhHKs1d1EhLu5TPGsLGswacSOGuklV7hCxqQ9vJmsGsl1yCCqlxPbI5sNAz8LqO0GAwyXM-gOHhg/s1600/pravachaka+vaidyathinu+pinnil+kozhukkunna+maafia-shabab+weekly-+c+muhammed+saleem+sullami.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFhVUdhtk2u8I2CXN_qsxXLlNBIKYE_mTTyOGQagdDVpyRg19DdnA3jFwA6mZUsXzEWhHKs1d1EhLu5TPGsLGswacSOGuklV7hCxqQ9vJmsGsl1yCCqlxPbI5sNAz8LqO0GAwyXM-gOHhg/s400/pravachaka+vaidyathinu+pinnil+kozhukkunna+maafia-shabab+weekly-+c+muhammed+saleem+sullami.jpg" width="272" /></a></div>
<br /><br />ഡോ. അബ്ദുല്ല ഫൗണ്ടേഷന് എന്ന പേരില്‍ ചികിത്സാസ്ഥാപനം നടത്തുന്ന കാരന്തൂര്‍ സ്വദേശി കോഴിക്കോട് പോലീസ് പിടിയിലായ വാര്‍ത്ത വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം നേടുകയുണ്ടായി. പ്രവാചക വൈദ്യ ചികിത്സയുടെ മറവില്‍ പത്തുവര്‍ഷത്തോളമായി കാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സ നടത്തിവരികയായിരുന്നു. യുനാനി, അലോപ്പതി, ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികിത്സ. തെറ്റായ നിര്‍ദേശവും ചികിത്സയും നല്കിയതു മൂലം രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ഇയാളുടെ വാചകക്കസര്‍ത്തില്‍ മയങ്ങി ചികിത്സയില്‍ വിശ്വസിച്ച് ഡയാലിസിസ് നിര്‍ത്തിവെച്ച രോഗികള്‍ പോലുമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപത്തെ വാടകക്കെട്ടിടത്തില്‍ ചികിത്സയ്ക്കൊപ്പം അനധികൃതമായി പ്രവാചക വൈദ്യത്തില്‍ മെഡിക്കല്‍ ബിരുദ കോഴ്സും ഇയാള്‍ നടത്തിയിരുന്നുവത്രെ. മതരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമായി ബന്ധം സ്ഥാപിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിച്ച് അതിന്റെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് വിശ്വാസ്യത സൃഷ്ടിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.<br /><br />ഷാഫി സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി പി കെ മുഹമ്മദ് ഷാഫിയാണ് പോലീസ് അറസ്റ്റിലായ വ്യാജന്. ഇയാള്‍ നിരവധി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായി പൊലീസ് പറയുന്നു. ഷാഫിയുടെ പീഡനത്തിനിരയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പീഡനത്തിനിരയായ സ്ത്രീകള്‍ മാനഹാനി ഭയന്ന് പരാതിപ്പെടാതിരുന്നതിനാലാണ് ഷാഫിയുടെ 'വ്യാജചികിത്സ' ഇത്രയും കാലം പുറംലോകമറിയാതെ പോയതെന്നാണ് സൂചന. കുറ്റിക്കാട്ടൂരിലുള്ള ഇയാളുടെ കേന്ദ്രത്തിലും പലരും തട്ടിപ്പിന് വിധേയമായിരുന്നു. ഇതിനെതിരെ ഇദ്ദേഹത്തിന്റെ ശിഷ്യര്‍ തന്നെ രംഗത്ത് വന്നിരുന്നു. <br /><br />മതത്തെയും പ്രവാചക വൈദ്യത്തെയും ദുരുപയോഗം ചെയ്താണ് സുഹൂരി ലൈംഗിക പീഡന മടക്കമുള്ള തട്ടിപ്പുകള്‍ നടത്തിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പ്രവാചക വൈദ്യം, ആത്മീയ ചികിത്സ, ഖുര്‍ആന്‍ തെറാപ്പി, സ്പിരിച്വല്‍ സൈക്ക്യാട്രി തുടങ്ങിയ പല പേരുകളില്‍ മതത്തിന്റെ മറവിലുള്ള ചികിത്സ തട്ടിപ്പുകള്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. പ്രവാചകന് നിര്‍ദേശിച്ചതെന്ന പേരില്‍ പല പ്രാകൃത ചികിത്സാമുറകളും പ്രചരിപ്പിക്കാനും മരുന്നുകള്‍ വിപണിയിലിറക്കി വ്യാപാരം നടത്താനും ചില കേന്ദ്രങ്ങള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രവാചക വൈദ്യത്തെ സംബന്ധിച്ചുള്ള വിശദമായ പഠനം പ്രസക്തമായിരിക്കുന്നു.<br />
<div style="text-align: left;">
<b><u><br /></u></b></div>
<h3 style="text-align: left;">
<b><u>പ്രവാചക വൈദ്യം</u></b></h3>
അത്ത്വിബ്ബുന്നബവ്വിയ്യ് അഥവാ പ്രവാചകവൈദ്യം എന്ന ഒരു ശാസ്ത്രം നിലവിലുണ്ട്. നബി(സ) സ്വീകരിച്ച ചികിത്സാ രൂപങ്ങളും അവിടുത്തെ ചികിത്സാ സംബന്ധമായ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇത്. നബി(സ) ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന ചികിത്സാകാര്യങ്ങളും പൗരാണികമായ രീതികളും ഉള്‍ക്കൊള്ളുന്നതോടൊപ്പം ശാശ്വതമായ ചില വൈദ്യശാസ്ത്ര തത്വങ്ങളും ഇതില്‍ കാണാവുന്നതാണ്. പ്രവാചകനില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളിലാണ് ഇവയെല്ലാം കാണുന്നത്. വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ പരന്നുകിടക്കുന്ന ഇത്തരം വചനങ്ങള്‍ ചിലര്‍ സമാഹരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. ചില ഹദീസ് ഗ്രന്ഥങ്ങള്‍ തന്നെ ത്വിബ്ബ് അഥവാ വൈദ്യം എന്ന പേരില്‍ പ്രത്യേകം തലക്കെട്ടുകള്‍ നല്കി ക്രോഡീകരിച്ചവരുമുണ്ട്. ഇമാം ബുഖാരി തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ കിതാബുത്ത്വിബ്ബ് എന്ന പേരില്‍ നൂറിലേറെ ഹദീസുകള്‍ വിവിധ തലക്കെട്ടുകളിലായി ക്രോഡീകരിച്ചിട്ടുണ്ട്. <br /><br />ഇത്തരം ഹദീസുകള്‍ മാത്രം ശേഖരിച്ച് ക്രോഡീകരിക്കുകയും പ്രത്യേക ഗ്രന്ഥരൂപത്തില്‍ അവ രേഖപ്പെടുത്തുകയും ചെയ്ത നിരവധി പേരുണ്ട്. അവരില്‍ ഏറ്റവും പൗരാണികനാണ് ഇമാം അലിയ്യുബ്നു മൂസാ അല്‍ കാദ്വിം ബ്നു ജഅ്ഫര്‍ അസ്സ്വാദിഖ് (മരണം ഹി. 203). ഇദ്ദേഹം ഖലീഫ മഅ്മൂനിന് സമര്‍പ്പിക്കാനാണ് ഇത്തരമൊരു ഗ്രന്ഥരചന നടത്തിയത്. <br /><br />ഹിജ്റ 238-ല്‍ മൃതിയടഞ്ഞ ഇമാം അബ്ദുല്‍ മാലികില്‍ ഉന്ദുലുസി, ഹിജ്റ 368-ല്‍ നിര്യാതനായ ഹാഫിദ് അബൂബക്കര്‍ ഇബ്നുസ്സനിയ്യ് തുടങ്ങി ഒട്ടേറെ പേരെ ഇങ്ങനെ കാണാവുന്നതാണ്. ഇതില്‍ പില്ക്കാലത്ത് വന്ന രചനകളാണ് ഇമാം ദഹബിയുടെയും (മരണം ഹി.748) ഇബ്നുല്‍ഖയ്യിമിന്റെയും (മരണം ഹി. 751) ഇമാം സുയൂത്വിയുടെയും (മരണം ഹി. 911) ഗ്രന്ഥങ്ങള്‍. ഇതില്‍ ഇബ്നുല്‍ഖയ്യിമിന്റെ ത്വിബ്ബുന്നബവിയ്യ് എന്ന പേരില്‍ പ്രസിദ്ധമായ ഗ്രന്ഥം അദ്ദേഹത്തിന്റെ സാദുല്‍മആദ് എന്ന നബിചര്യാ ഗ്രന്ഥത്തിന്റെ നാലാമത്തെ വാള്യമായി എഴുതപ്പെട്ടതാണ്. <br /><br />പ്രവാചക ജീവിതത്തിലെ വിവിധ രംഗങ്ങളിലുള്ള മാതൃകകള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന അദ്ദേഹം നബി(സ) ചികിത്സാ മേഖലയില്‍ സ്വീകരിച്ച നിലപാടുകളും മറ്റുളളവര്‍ക്ക് അവിടുന്ന നിര്‍ദേശിച്ച ചികിത്സാക്രമങ്ങളുമെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. അഞ്ഞൂറോളം പുറങ്ങളുളള ഈ ഗ്രന്ഥത്തില്‍ നൂറ്റി അന്‍പതിലേറെ ശീര്‍ഷകങ്ങളിലായി നബി(സ) നടത്തിയതും നിര്‍ദേശിച്ചതുമായ ചികിത്സാമുറകളും തത്വങ്ങളും, തന്റെ കാലഘട്ടത്തിലെ വിജ്ഞാനങ്ങളുമായി ചേര്‍ത്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നുണ്ട്. ഏറെ വിജ്ഞാനപ്രദമായ ഈ ഗ്രന്ഥം പ്രവാചക വൈദ്യത്തിന്റെ മഹിമ വിളിച്ചോതുന്നതാണ്.<br /><br />
<h3 style="text-align: left;">
<b><u>പ്രവാചകദൗത്യം</u></b></h3>
നബി(സ) നിയുക്തനായിട്ടുളളത് വൈദ്യശാസ്ത്രം അഭ്യസിപ്പിക്കുവാനല്ല. പ്രത്യുത മാനവതയ്ക്കാകമാനം ദൈവിക സന്ദേശത്തിന്റെ മാര്‍ഗദര്‍ശനം പകര്‍ന്നുകൊടുക്കാനാണ്. അതില്‍ തന്നെ, പാരത്രിക ജീവിതത്തില്‍ വിജയം വരിക്കാനാവശ്യമായ വിശ്വാസം, ആരാധന, അനുഷ്ഠാന കാര്യങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കുകയും അതോടൊപ്പം മനുഷ്യജീവിതത്തിന്റെ ഇതര മേഖലകളില്‍ അനുവര്‍ത്തിക്കേണ്ട ദൈവികമായ മാര്‍ഗദര്‍ശനം എന്തെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. <br /><br />മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും ദൈവികമായ മാര്‍ഗദര്‍ശനം നല്കുമ്പോള് രോഗവും ചികിത്സയുമായി ബന്ധപ്പെട്ട രംഗത്തേക്കും ദൈവികമായ മാര്‍ഗദര്‍ശനം നല്കുകയുണ്ടായി. ഇബ്നുല്‍ഖയ്യിം(റ) പറയുന്നു: ''പ്രവാചകന് നിയുക്തനായിട്ടുള്ളത് അല്ലാഹുവിലേക്കും അവന്റെ സ്വര്‍ഗത്തിലേക്കും ക്ഷണിക്കുന്നവനും വഴികാട്ടിയുമായിട്ടാണ്. എന്നാല്‍, വൈദ്യം അവിടുത്തെ ശരീഅത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ്. ആവശ്യമാകുമ്പോള്‍ ഉപയോഗിക്കുക എന്ന നിലക്ക് മാത്രം. ആവശ്യമായി വരുന്നില്ലെങ്കില്‍ ആത്മീയവും മാനസികവുമായ പരിപോഷണത്തിന് ശ്രദ്ധ തിരിക്കുകയും അത്തരം രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുകയുമാണ് വേണ്ടത്'' (ത്വിബ്ബുന്നബിയ്യ്, പുറം 24). അപ്പോള്‍ നബി(സ)യില്‍ നിന്ന് വന്ന ശാരീരിക ചികിത്സാ കാര്യങ്ങള്‍ വിലയിരുത്തേണ്ടത് ഇത്തരം ഒരടിത്തറയില്‍നിന്ന് കൊണ്ടായിരിക്കണമെന്നാണ് ഇബ്നുല്‍ഖയ്യിമിന്റെ വീക്ഷണം.<br /><br />
<h3 style="text-align: left;">
<b><u>പ്രവാചകവൈദ്യമായി വന്ന റിപ്പോര്‍ട്ടുകളോടുള്ള സമീപനം</u></b></h3>
വൈദ്യശാസ്ത്രപരമായും ചികിത്സാപരമായും നബി(സ)യില്‍ നിന്ന് വന്ന എല്ലാ നിവേദനങ്ങളും ഇസ്ലാമിക ശരീഅത്തിലെ വിശ്വാസ-ആരാധനാ-അനുഷ്ഠാന കാര്യങ്ങള്‍പോലെ അക്ഷരാര്‍ഥത്തില്‍ തന്നെ എടുക്കേണ്ട കാര്യങ്ങളാണോ? അതല്ല, അവിടുന്ന് ജീവിച്ച കാലഘട്ടവുമായി ബന്ധപ്പെട്ടതും താത്ക്കാലികവുമായ നിര്‍ദേശങ്ങളെന്ന നിലക്ക് കാണേണ്ടതാണോ? ഇമാം ഇബ്നുല്‍ഖയ്യിം പ്രവാചക വൈദ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച തുടങ്ങുമ്പോള്‍ നബിവചനങ്ങളെ രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്നു. <br /><br />എന്നിട്ടദ്ദേഹം പറയുന്നു: ''നബി(സ)യുടെ പ്രസ്താവനകള്‍ രണ്ടു വിധമാണ്. ഒന്ന്, എല്ലാവര്ക്കും ഒരുപോലെ ബാധകമായത്. രണ്ട്, പ്രത്യേക സ്ഥലക്കാര്‍ക്ക് മാത്രമായത്. നിങ്ങള്‍ ഖിബ്ലയെ അഭിമുഖീകരിച്ചോ പിന്നിട്ടോ മലമൂത്രവിസര്‍ജനം ചെയ്യരുത്, എന്നാല്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക എന്ന നബിവചനംപോലെ. ഇതിലെ സംബോധന കിഴക്കോ പടിഞ്ഞാറോ ഇറാഖിലോ ജീവിക്കുന്ന ആളുകള്‍ക്കുള്ളതല്ല. മദീനക്കാര്‍ക്കും അതിനോടു യോജിക്കുന്നവര്‍ക്കുമുള്ളതാണ്. ശാം (സിറിയ) പോലെയുള്ള പ്രദേശങ്ങള്‍ക്കും ഇതേപോലെത്തന്നെയാണ്.'' (ത്വിബ്ബുന്നബവിയ്യ്, പുറം 25,26)<br /><br />ഈ വിഭജനത്തിനുശേഷം പനിയുമായി ബന്ധപ്പെട്ട ഒരു നബിവചനം അദ്ദേഹം ചര്‍ച്ച ചെയ്യുന്നു: ''തീര്‍ച്ചയായും പനി, അല്ലെങ്കില്‍ പനിയുടെ കാഠിന്യം ജഹന്നമിന്റെ (നരകത്തിന്റെ) ജ്വാലയില്‍ നിന്നുള്ളതാണ്. അതിനാല്‍ നിങ്ങളത് വെള്ളം കൊണ്ട് തണുപ്പിക്കുക'' (ബുഖാരി). ഈ നബിവചനത്തെ ഇബ്നുല്‍ഖയ്യിം(റ) ഹിജാസുകാര്‍ക്കും തൊട്ടടുത്തുളള പ്രദേശക്കാര്‍ക്കും മാത്രം ബാധകമായ പ്രസ്താവനയായിട്ടാണ് കാണുന്നത്. കാരണം അവിടുത്തുകാര്‍ക്കുണ്ടാകുന്ന അധിക പനികളും സൂര്യാതപത്തിന്റെ ശക്തിയാല്‍ ഉണ്ടാകുന്നതാണ്. അതിന് കുളിച്ചോ കുടിച്ചോ വെള്ളം കൊണ്ട് തണുപ്പിക്കാവുന്നതാണ്.<br /><br />വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുന്ന എല്ലാ നബിവചനങ്ങളും എല്ലാ വ്യക്തികള്‍ക്കും എല്ലാ പ്രദേശത്തുകാര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നില്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു. അതിലെ ചില സൂചനകള്‍ നബി(സ) ജീവിച്ച കാലവും സ്ഥലവുമായി ബന്ധപ്പെട്ടതു മാത്രമാകാവുന്നതാണ്. എന്നാല്‍ 'എല്ലാ രോഗത്തിനും മരുന്നുണ്ട്. രോഗത്തിനുള്ള മരുന്ന് കിട്ടിക്കഴിഞ്ഞാല്‍ അല്ലാഹുവിന്റെ ഉത്തരവോടെ രോഗം ഭേദപ്പെടും' എന്ന നബിവചനമാണ് ഇതില്‍ പൊതുവായും വ്യാപകമായും പരിഗണിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നബി(സ)യില്‍ നിന്ന് വന്ന ചികിത്സാ നിര്‍ദേശങ്ങള്‍ ചികിത്സയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോ അവിടുത്തെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതോ അല്ലെങ്കില്‍ അതിന്റെയടിസ്ഥാനത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ആനുകാലികമാക്കേണ്ടവയായിട്ടോ കാണുകയാണ് വേണ്ടത്.<br /><br />ആഇശ(റ)യുടെ പ്രസ്താവന ഈ കാര്യം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്: ''നബി(സ)ക്ക് അവിടുത്തെ അവസാനകാലത്ത് രോഗം ബാധിച്ചു. അറബികള്‍ നാനാഭാഗത്തു നിന്നും അവിടുത്തെ സന്ദര്‍ശിക്കാനെത്തി. അവര്‍ അവിടുത്തേക്ക് പല ചികിത്സകളും നിര്‍ദേശിക്കും. ഞാന്‍ അതെല്ലാം ഉപയോഗിച്ച് അദ്ദേഹത്തെ ചികിത്സിക്കുമായിരുന്നു.'' (അഹ്മദ്). മറ്റൊരു റിപ്പോര്‍ട്ടില്‍ 'അറബികളും അനറബികളുമായ വൈദ്യന്മാര് നിര്‍ദേശിക്കുന്ന ചികിത്സ അദ്ദേഹത്തിന് ഞങ്ങള്‍ നടത്താറുണ്ടായിരുന്നു' എന്നാണ് വന്നിട്ടുള്ളത് (ഹാകിം). രോഗത്തിന് ചികിത്സിക്കണമെന്നും കൂടുതല്‍ യോഗ്യരായ ചികിത്സരെ കണ്ടെത്തണമെന്നുള്ള പ്രവാചകന്റെ നിര്‍ദേശവും ഈ കാര്യങ്ങള്‍ തന്നെ മനസ്സിലാക്കിത്തരുന്നു.<br /><br />മുസ്ലിംസമൂഹം നബി(സ)യില്‍ നിന്ന് സ്ഥിരപ്പെട്ട ചികിത്സാമുറകള്‍ വര്‍ത്തമാന കാലവുമായി യോജിച്ചവ കണ്ടെത്തുകയോ കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ നടത്തി അതിലെ വൈദ്യവിധികള്‍ ആനുകാലികമാക്കുകയോ ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പ്രവാചകന്റെ ചില ചികിത്സാവിധികള്‍ അവിടുത്തെ പ്രവാചകത്വത്തിന് തന്നെ തെളിവായും വരാവുന്നതാണ്. ഇത്തരം ഒരു രീതി വികസിച്ചുവന്നാല്‍, വിശ്വാസികളെ സംബന്ധിച്ച് കൂടുതല്‍ മനസ്സമാധാനം ലഭിക്കുകയും പ്രവാചകന്റെ ഒരു മാതൃക പിന്‍പറ്റിയ അനുഭവവും രോഗം ശാസ്ത്രീയമായി ചികിത്സിച്ച് ഭേദപ്പെടുത്തിയ അവസ്ഥയും ഒന്നിച്ചുണ്ടാകുന്നതാണ്. എന്നാല്‍ ചികിത്സാ വിഷയത്തില്‍ വന്ന പ്രവാചക നിര്‍ദേശങ്ങള്‍ തികച്ചും മതപരമായ ഒരു കാര്യമായി പരിഗണിക്കേണ്ടതുണ്ടോ എന്നത് ആലോചിക്കേണ്ടതാണ്. പൂര്‍വ്വകാല പണ്ഡിതന്മാരില് ചിലര്‍ അവ ഒരു ശര്‍ഇയായ നിയമമായി പരിഗണിക്കേണ്ടതില്ലെന്ന വീക്ഷണം വെച്ചു പുലര്‍ത്തിയതായി കാണാവുന്നതാണ്. ആധുനികരായ യൂസുഫുല്‍ ഖറദാവിയും മഹ്മൂദ് ശല്‍തൂതും ഇത്തരം കാര്യങ്ങളൊന്നും മതപരമായ നിര്‍ദേശമായി പരിഗണിക്കേണ്ടതില്ലെന്ന പക്ഷക്കാരാണ്. <br />
<div style="text-align: left;">
<b><u><br /></u></b></div>
<h3 style="text-align: left;">
<b><u>പ്രവാചക ചികിത്സയുടെ അടിസ്ഥാനം</u></b></h3>
പ്രവാചക വൈദ്യത്തിന് സുപ്രധാനമായ മൂന്ന് അടിത്തറകള്‍ കാണാവുന്നതാണ്. ഇബ്നുല്‍ഖയ്യിം ഇതിന്റെ ചില വശങ്ങള് വിശദീകരിച്ചിട്ടുണ്ട്. ഒന്ന്, മാനസികശക്തി പകരുന്നവിധം പ്രാര്‍ഥനയും തവക്കുലും മറ്റു പുണ്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കലും ഇതിന്റെ ഭാഗമായി അദ്ദേഹം കാണുന്നു. ഇത്തരം പുണ്യപ്രവര്‍ത്തനങ്ങള്‍ വഴി ലഭിക്കുന്ന ആശ്വാസം രോഗങ്ങള്‍ക്ക് ശമനം നല്കുന്ന കാര്യമാണ്. അനുഭവങ്ങള്‍ ഇതിന്റെ സാധുത തെളിയിക്കുന്നതായി കാണാവുന്നതാണ്. ശരീരത്തിനു നല്കുന്ന മരുന്നുകള്‍ക്ക് അതിന്റേതായ സ്വാധീനഫലങ്ങള്‍ ഉണ്ടെങ്കിലും അത് തന്നെയും ദൈവികമായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നതാണെങ്കിലും പ്രാര്‍ഥനയും തവക്കുലും വഴി മനസ്സ് അതിന്റെ സ്രഷ്ടാവായ നാഥനുമായി സ്ഥാപിക്കുന്ന ബന്ധത്തിലൂടെ നേടുന്ന സമാധാനവും ആശ്വാസവും മരുന്നുകളെക്കാളും മീതെയാണ്. മനസ്സിന്റെ ശക്തി വര്‍ധിക്കുന്തോറും രോഗത്തിന്റെ മേല്‍ അത് വിജയം വരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ നിഷേധിക്കുന്നവര്‍ വൈദ്യവുമായും മനുഷ്യന്റെ യാഥാര്‍ഥ്യവുമായും വളരെ അകന്നവരാണ്. (ത്വിബുന്നബിയ്യ്, പുറം 12)<br /><br />രണ്ട്: പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും രീതിയാണ്. ഇസ്ലാം നിര്‍ദേശിക്കുന്ന വൃത്തിയുടെയും ശുദ്ധിയുടെയും കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആത്മീയമായ പശ്ചാത്താപം സ്വീകരിക്കുന്നവരെയും ശാരീരികവും ഭൗതികവുമായ ശുദ്ധീകരണം നടത്തുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നതായി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (2:222). രോഗികള്‍ക്ക് നല്കുന്ന ഇളവുകളും മതവിധികളിലെ ലഘൂകരണവും ഇതിന്റെ ഭാഗമായിത്തന്നെ കാണേണ്ടതാണ്. അതോടൊപ്പംതന്നെ, ഭക്ഷണകാര്യത്തില്‍ ഒരിക്കലും അമിതത്വം വരാതെ സൂക്ഷിക്കാനുള്ള നിര്‍ദേശവും ആരോഗ്യ കാര്യവുമായി ബന്ധപ്പെട്ടുതു തന്നെ. ഇബ്നുല്‍ഖയ്യിം(റ) ഭക്ഷണക്രമത്തെ മൂന്നായി വിഭജിക്കുന്നു. ഒന്ന്: ആവശ്യത്തിന് മാത്രമുള്ള ഭക്ഷണം. രണ്ട്: തികഞ്ഞ ഭക്ഷണം മൂന്ന്: ആവശ്യത്തിലും കവിഞ്ഞ് നല്‍കുന്നത്. ഇതില്‍ ഒന്നാമത്തേതാണ് ഒരാള്‍ക്ക് അവകാശപ്പെട്ടതും ആരോഗ്യകരമായതും. <br /><br />ഇസ്ലാം നിഷിദ്ധമാക്കിയ ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും വര്‍ജിക്കുന്നതും പ്രതിരോധത്തിന്റെ ഇനത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. ലഹരി ഉപയോഗവും ശവം തിന്നുന്നതും പന്നിമാംസം കഴിക്കുന്നതും രക്തം കുടിക്കുന്നതുമെല്ലാം ഇതില്‍പ്പെടുന്നു. പകരാന്‍ സാധ്യതയുള്ള പ്ലേഗ് പോലെയുള്ള രോഗങ്ങളില്‍ നിന്ന് അകന്ന് നില്ക്കാന് പ്രവാചകന് കല്പിച്ചത് പ്രത്യേകം ശ്രദ്ധേയമാണ്.<br /><br />മൂന്ന്: രോഗത്തിന്റെ ഭൗതികമായ കാരണങ്ങള്‍ കണ്ടെത്തി അതിനനുഗുണമായ ചികിത്സ നല്‍കുക എന്നതാണ്. ഇത്തരം ചികിത്സ പ്രവാചകന് പ്രത്യേകം നിര്‍ദേശിച്ചതാണ്. എല്ലാ രോഗത്തിനും ചികിത്സയുണ്ട്. രോഗത്തിനുളള ഔഷധം ലഭിച്ചുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ ഉത്തരവോടെ രോഗം ഭേദപ്പെടുമെന്ന് റസൂല്‍(സ) പറയുന്നുണ്ട് (മുസ്ലിം). ''ചികിത്സയല്ലാത്ത ഒരു രോഗത്തെയും അല്ലാഹു നല്‍കിയിട്ടില്ല'' (ബുഖാരി) എന്ന നബിവചനവും ഇതു മനസ്സിലാക്കിത്തരുന്നു.<br /><br />ഇതിന്റെയടിസ്ഥാനത്തില്‍ വെള്ളം ദാഹത്തെയും ഭക്ഷണം വിശപ്പിനെയും അകറ്റുന്നതുപോലെ മരുന്ന് രോഗത്തെയും അകറ്റുന്നു. അതുപോലെ ഓരോ രോഗത്തിനും അതിനു ലഭിക്കേണ്ട പ്രത്യേക ചികിത്സയും മരുന്നും ലഭിക്കുമ്പോഴാണ് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് രോഗം ഭേദപ്പെടുന്നത്. അപ്പോള്‍ രോഗചികിത്സയെക്കുറിച്ച് പഠിച്ച് മരുന്ന് കണ്ടെത്തുകയെന്നത് ഇസ്ലാം നിര്‍ദേശിക്കുന്ന കാര്യമായി മാറുന്നു. കാര്യകാരണങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഇത്തരം ചികിത്സാ രീതികളെ ഇസ്ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം രീതികള്‍ ഇസ്ലാം പഠിപ്പിക്കുന്ന, വൈദ്യത്തില്‍ ഭരമേല്പിക്കുക (തവക്കുല്‍) എന്ന വിശ്വാസപ്രശ്നത്തെ ഒരിക്കലും ബാധിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല. മേല്‍ പ്രസ്താവിച്ച മൂന്നു തത്വങ്ങളും ആധുനിക കാലഘട്ടത്തിലും രോഗചികിത്സാരംഗത്ത് പ്രസക്തമായി നില്‍ക്കുന്നുവെന്ന് കാണാവുന്നതാണ്.<br />
<div style="text-align: left;">
<b><u><br /></u></b></div>
<h3 style="text-align: left;">
<b><u>ചികിത്സയിലെ അന്ധവിശ്വാസങ്ങള്‍</u></b></h3>
രോഗവും ചികിത്സയുമായി ബന്ധപ്പെട്ടുനില്ക്കുന്ന അന്ധവിശ്വാസങ്ങള്‍ അനവധിയാണ്. ഭൂത-പ്രേതാദികളുടെയും ജിന്ന് റൂഹാനികളുടെയും പ്രവര്‍ത്തനഫലമാണ് രോഗങ്ങള്‍ ബാധിക്കുന്നതെന്ന വിശ്വാസം മുന്‍പത്തെപ്പോലെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും വനദേവതകളുടെയോ ചാത്തന്മാരുടേയോ പരേതാത്മാക്കളുടേയോ ശാപ കോപങ്ങളാണ് രോഗകാരണമെന്ന് വിശ്വസിക്കുന്നവരാണ് വനവാസികള്‍. ഇത്തരം രോഗങ്ങള്‍ ഭേദമാക്കാന്‍ ഈ ദൈവങ്ങളെയും ആത്മാക്കളെയും പ്രീതിപ്പെടുത്താനാവശ്യമായ മന്ത്രതന്ത്രങ്ങളും പ്രാര്‍ഥനാകീര്‍ത്തനങ്ങളും ബലിതര്‍പ്പണങ്ങളും ഇവര്‍ നടത്തുന്നു. ഇതില്‍ ചിലപ്പോള്‍ മനുഷ്യബലി വരെ ഉള്‍പ്പെടുന്നു.<br /><br />ഏതു രോഗവും ഇങ്ങനെയുള്ള അദൃശ്യശക്തികളുടെ ശാപ കോപ ഫലമായുണ്ടാകുന്നതാണെന്ന വിശ്വാസം എല്ലാ സമുദായങ്ങളിലുമുണ്ട്. ചെകുത്താന്മാരും റൂഹാനികളുമാണ് രോഗം പരത്തുന്നതെന്ന വിശ്വാസം മുസ്ലിം സമുദായത്തിലുമുണ്ട്. വസൂരി രോഗത്തിന് കുരിപ്പ് ചെയ്ത്താന് എന്ന പേര് വന്നത് ഇങ്ങനെയാണ്. ശൈത്വാനും റൂഹാനിയുമെല്ലാം തനിക്ക് പറ്റിയവരുടെ ദേഹത്ത് കയറി കൂടുമെന്നും എന്നിട്ട് അവരുദ്ദേശിക്കുന്നവിധം അയാളെക്കൊണ്ട് ചെയ്യിക്കുമെന്നും വിശ്വസിക്കുന്നു. ഇത്തരം ആളുകള്‍ പല കോപ്രായങ്ങളും ഗോഷ്ടികളും കാണിക്കുന്നു. സ്ത്രീകളെയാണ് ഇത് കൂടുതലായും ബാധിക്കാറുള്ളത്. ഇവരെ ചികിത്സിക്കുന്നതിന് ചെകുത്താനിറക്കുകയെന്നാണ് പറയപ്പെടുന്നത്. അടിച്ചും തൊഴിച്ചും മന്ത്രിച്ചും നടത്തുന്ന ഈ ചികിത്സാരീതി തനിപ്രാകൃതം തന്നെയാണ്. എന്നാല്‍ ആധുനിക കാലത്തും ഇത്തരം വിശ്വാസങ്ങളും ചികിത്സകളും നിലനില്ക്കുന്നുവെന്നുള്ളത് അന്ധവിശ്വാസങ്ങള്‍ കാലദേശങ്ങള്‍ക്കതീതമായി ഉണ്ടാകുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ്.<br /><br />
<h3 style="text-align: left;">
<b><u>ആത്മീയ ചികിത്സകളോ?</u></b></h3>
രോഗ ചികിത്സയുടെ കേന്ദ്രങ്ങളായി അറിയപ്പെടുന്നവയാണ് ആത്മീയ കേന്ദ്രങ്ങള്‍. ഹൈന്ദവ- ക്രൈസ്തവ-മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഇന്നും പ്രചാരം കൂടിവരികയാണ്. തിരക്കുപിടിച്ച ആധുനിക ജീവിതത്തിനിടയില്‍ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുന്ന മനുഷ്യന് മനസ്സമാധാനത്തിനും ആത്മശാന്തിക്കുമായി എത്തിച്ചേരുന്നത് ഇത്തരം ഇടങ്ങളിലാണ്. ജാതിമത ഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ഇത്തരം കേന്ദ്രങ്ങള്‍ തേടിയെത്തുന്നു. എല്ലാ കേന്ദ്രങ്ങളിലും അതാതു മതത്തിന്റെ പ്രത്യേക പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഉരുവിടുകയും അവരുടെ ആരാധ്യപുരുഷനെ രക്ഷകനായി മനസ്സില്‍ ധ്യാനിച്ചു പ്രാര്‍ഥനാനിരതരായി കഴിച്ചുകൂട്ടുമ്പോള്‍ അനുഭവപ്പെടുന്ന താത്കാലിക മുട്ടുശാന്തി രോഗ ശമനവും ആരാധ്യപുരുഷന്റെ അനുഗ്രഹവുമായി ചിത്രീകരിക്കുകയാണ് ചെയ്യപ്പെടുന്നത്.<br /><br />ക്രൈസ്തവ സമൂഹം നടത്തുന്ന ധ്യാന കേന്ദ്രങ്ങളില്‍ യേശുവിനെ മനസ്സില്‍ ധ്യാനിച്ച് സര്‍വവും യേശുവിലര്‍പ്പിച്ച് അതിവേദം നടത്തുന്ന പ്രാര്‍ഥന-കീര്‍ത്തനങ്ങള്‍ക്കിടയില്‍ അക്ഷരസ്ഫുടതയില്ലാതെ പുറത്തുവരുന്ന ശബ്ദങ്ങള്‍ ഭാഷാവാരം (അന്യഭാഷ) ആണെന്ന് വിശ്വസിപ്പിച്ച് വിശ്വാസികളെ ആശ്വസിപ്പിക്കുന്നു. വ്യാപകമായ കളവു പ്രചാരമാണ് ഇത്തരം ധ്യാനകേന്ദ്രങ്ങളുടെ മുതല്‍ മുടക്ക്. <br /><br />ആത്മീയമായ മുട്ടുശാന്തിക്കു പുറമെ ശാരീരികമായ വൈകല്യങ്ങള്‍പോലും ഇത്തരം കേന്ദ്രങ്ങള്‍ നിമിഷനേരം കൊണ്ട് ഭേദമാക്കിവിടുന്നുവെന്നുള്ളത് അത്യത്ഭുതകരമാണ്. ടെലിവിഷന്‍ ചാനലുകള്‍ വഴിയും ഇത്തരം ചികിത്സകള്‍ക്ക് പ്രചാരണം സിദ്ധിക്കുന്നു. കാലിനുമുടന്തുമായി വരുന്നയാള്‍ കര്‍ത്താവിനാല്‍ അനുഗൃഹീതനായി, ശുശ്രൂഷകന്റെ കരസ്പര്ശമേറ്റു മുടന്തു മാറി നടന്നുപോകുന്ന കാഴ്ച ആരേയും അതിശയിപ്പിക്കുന്നതാണ്. അഭ്യസ്തവിദ്യരും, വൈദ്യശാസ്ത്രം അഭ്യസിച്ചവരും വരെ ഇത്തരം കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നുവെന്നുള്ളത് ഈ ചൂഷണത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ്. യഥാര്‍ഥ ഏകദൈവവിശ്വാസത്തിനല്ലാതെ ഇതില്‍ നിന്നൊന്നും മനുഷ്യരെ മോചിപ്പിക്കാനാവുകയില്ലെന്ന് ഇതെല്ലാം തെളിയിക്കുന്നു.<br /><br />അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ രോഗശാന്തി തേടിയെത്തിയ ബാലന്റെ മുടന്തു മാറിയതും മറ്റനേകം അത്ഭുത പ്രവൃത്തികളും അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ കാരണമായതത്രേ. മനോരമ ദിനപത്രത്തില്‍ വരുന്ന ഉപകാരസ്മരണയെന്ന പരസ്യം വായിച്ചാല്‍ ക്രൈസ്തവ സമൂഹത്തില്‍ ഇത്തരം മൂഢവിശ്വാസികളുടെ സ്വാധീനം എത്രമാത്രമാണെന്ന് ബോധ്യമാകും. ഹൈന്ദവസമൂഹത്തിലും ഇതിനു സമാനമായ കേന്ദ്രങ്ങളുണ്ട്. മാതാഅമൃതാനന്ദമയിയുടെ തിരുസന്നിധിയില്‍ എത്തി അവരുടെ തിരുപാദങ്ങള്‍ പൂജിച്ചും അനുഗ്രഹം വാങ്ങിയും മനസ്സമാധനവും രോഗശാന്തിയും നേടുന്നവരുടെ വ്യാപ്തി എത്രയാണെന്ന് മീഡിയ അറിയിച്ചുതരുന്നുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലും കടന്നു ഭക്തജനങ്ങള്‍ ഇവിടേക്ക് ഒഴുകുകയാണ്. അന്ധവിശ്വാസങ്ങളുടെ സ്വാധീനത്തിനു ഒരതിരും ബാധകമല്ലതന്നെ.<br /><br />മുസ്ലിം സമൂഹത്തിലും ഇതിനു സമാനമായ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ക്വുര്‍ആന്‍ തെറാപ്പിയെന്നും കൗണ്‍സലിംഗ് എന്നും പേരുപറഞ്ഞ് നടത്തുന്ന കേന്ദ്രങ്ങളില്‍ നടക്കുന്നതും ഇത്തരം കാര്യങ്ങള്‍ തന്നെ. ചില പ്രത്യേക ദിക്റുകള്‍ ഇടതടവില്ലാതെ ഉരുവിടുവിക്കുകയും അത്യുച്ചത്തില്‍ ചെവികളില്‍ ഇത്തരം പ്രാര്‍ഥന കീര്‍ത്തനങ്ങള്‍ അടിച്ചേല്പിക്കുകയും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ഒരു പ്രത്യേക തരം അവസ്ഥ രോഗചികിത്സയായും ആത്മശാന്തിയായും പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ജിന്നും ചെകുത്താനുമെല്ലാം ബാധിച്ചവരെയാണ് ഇത്തരം കേന്ദ്രങ്ങള്‍ മുഖ്യമായും ചികിത്സിക്കുന്നത്. അടിച്ചും തൊഴിച്ചുമെല്ലാം ബാധയിറക്കുന്ന പരിപാടികളും ഇത്തരം കേന്ദ്രങ്ങളിലുണ്ട്. ക്വുര്‍ആന്‍ വാക്യങ്ങളും നബിവചനങ്ങളും തെറ്റായി വ്യാഖ്യാനിച്ചാണ് ഇതിന് രേഖയുണ്ടാക്കുന്നത്.<br /><br />ജീവന് ടി വി യില്‍ ആഴ്ചയിലൊരിക്കല്‍ പ്രത്യക്ഷപ്പെടുന്ന മുസ്ല്യാരും ചികിത്സാ തട്ടിപ്പു തന്നെയാണ് നടത്തുന്നത്. ലോകത്തുള്ള മുഴുവന്‍ രോഗങ്ങള്‍ക്കും ഇദ്ദേഹം ചികിത്സ പ്രഖ്യാപിക്കുന്നു. എല്ലാം ഏതെങ്കിലും ചില ക്വുര്‍ആന്‍ വാക്യങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടാനും ശരീരത്തില്‍ തടവാനും എഴുതി കുടിക്കാനുമെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍. ചൊറിയും ചിരങ്ങും മുടികൊഴിച്ചിലും മാരകമായ കാന്‍സര്‍ വരെ എല്ലാ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സയുണ്ട്. ആത്മീയ ചൂഷണത്തിനുപുറമെ ഭീമമായ സാമ്പത്തിക തട്ടിപ്പും ഒരുമിച്ചാണ് ഇവിടെ നടക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രാര്‍ഥന ചികിത്സാ പുസ്തകം നല്ല വിലക്ക് വിറ്റുകൊണ്ടും ഇദ്ദേഹം ചികിത്സാ ബിസിനസ്സ് ലാഭകരമാക്കുന്നു. <br /><br /><br />ശബാബ് വാരിക<br />2016 ഏപ്രിൽ 22</div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-11512949842217503222016-04-27T03:05:00.001-07:002016-04-27T03:05:50.112-07:00മുസ്ലിംകള് വൈദ്യവിജ്ഞാനത്തിലെ മുന്‍ഗാമികള്‍ | പി മുഹമ്മദ് കുട്ടശ്ശേരി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdG5Wx2OodpDQzWjgwYsvedOkQCRheoAFy6pJn23ZwCT82EczY3WhySaa1XqS_JwD4n0rvg1gyzBHJ85Ar_4Aj_CSWYpjy_UcCYSVQ2FKQQ4Ns0Gf8120sSBGmyIlCx98TbtyVDykuqpBd/s1600/muslimkal+vaidya+viknjanam-p+muhammed+kuttassery-shabab+weekly.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdG5Wx2OodpDQzWjgwYsvedOkQCRheoAFy6pJn23ZwCT82EczY3WhySaa1XqS_JwD4n0rvg1gyzBHJ85Ar_4Aj_CSWYpjy_UcCYSVQ2FKQQ4Ns0Gf8120sSBGmyIlCx98TbtyVDykuqpBd/s400/muslimkal+vaidya+viknjanam-p+muhammed+kuttassery-shabab+weekly.jpg" width="277" /></a></div>
<br /><br />വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വകാല മുസ്ലിംകള് വഹിച്ച പങ്ക് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ളതാണ്. അവരുടെ നിരീക്ഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തതു തന്നെ എന്ന് പറയുന്നതാകും ശരി. തങ്ങളുടെ കാലത്ത് ഗ്രീക്കുകാരും പേര്‍ഷ്യക്കാരും കല്‍ദാനികളും ഇന്ത്യാക്കാരും അറബികളും കൈകാര്യം ചെയ്തിരുന്ന എല്ലാ വൈദ്യവിജ്ഞാനങ്ങളും അവര്‍ പഠിച്ചു. ഗാലന്റെയും ഹിപ്പോക്രിറ്റിന്റെയും ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. വൈദ്യവിജ്ഞാനത്തിന്റെ കുത്തകതന്നെ അവര്‍ കൈവശപ്പെടുത്തി. അറബിയില്‍ ധാരാളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഹിജ്റ നാലാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ മാത്രം 860 വൈദ്യന്മാരുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. സൈഫുദ്ദൗല ഭക്ഷണത്തിനിരിക്കുമ്പോള്‍ കൂടെ 24 വൈദ്യന്മാരുണ്ടാകും. പുരുഷന്മാരെപ്പോലെ വൈദ്യത്തില്‍ വൈഭവം നേടിയ വനിതകളുമുണ്ടായിരുന്നു. സഹ്റുല്‍ അല്‍ദലുസിയുടെ പുത്രന്റെ പേരമകളും അവളുടെ മക്കളും പ്രസിദ്ധരായ ഡോക്ടര്‍മാര്‍ ആയിരുന്നു. മന്‍സൂറിന്റെ കുടുംബത്തിലെ സ്ത്രീകളെ ചികിത്സിച്ചിരുന്നത് ഇവര്‍ മാത്രമായിരുന്നു.<br /><br />മുസ്ലിംകള് വൈദ്യത്തില്‍ പരീക്ഷണങ്ങളും നടത്തി. കുഷ്ഠരോഗത്തെ സംബന്ധിക്കുന്ന ഗ്രന്ഥം ആദ്യമായി രചിച്ചത് അവരാണ്. മയക്കി കിടത്താന്‍ ആദ്യമായി വരക ധാന്യം ഉപയോഗിച്ചതും ഭ്രാന്തിന് ചികിത്സിക്കാന്‍ ആരംഭിച്ചതും മുസ്ലിംകളാണ്. ഇന്ത്യയില്‍നിന്ന് ധാരാളം പച്ചമരുന്നുകള്‍ വരുത്തി പഠനഗവേഷണം നടത്തിയ മുസ്ലിംകള് ഫാര്‍മസി വിജ്ഞാനശാഖയെ വികസിപ്പിച്ചു. ഇന്ത്യയിലെ പറിച്ചെടുക്കുന്ന മരുന്നുകള്‍ പലതിന്റെയും പേരുകള്‍ അറബിയില്‍ അതേ രൂപത്തില്‍ തന്നെ ഇപ്പോഴും തുടരുന്നു. ഫ്രഞ്ചുകാര്‍ ഔഷധ പഠനത്തില്‍ മുന്നോട്ട് നീങ്ങിയപ്പോഴാണ് മുസ്ലിംകള് ഈ വിഷയത്തില്‍ എത്രമാത്രം ഗവേഷണം നടത്തിയെന്ന് ബോധ്യമാവുക. ആശുപത്രികളുടെ നിര്‍മ്മാണത്തിലും അവര്‍ മികച്ച സംഭാവനകള്‍ അര്‍പ്പിച്ചു. ബീമാരിസ്താന്‍ എന്ന പേര്‍ഷ്യന്‍ പദമാണ് അന്ന് ആശുപത്രികള്‍ക്ക് ഉപയോഗിച്ചിരുന്നത്. ആദ്യമായി ആശുപത്രികള്‍ നിര്‍മ്മിച്ചത് ഹി.88ല്‍ വലീദുബ്നു അബ്ദില്‍ മലിക് ആണ്. അദ്ദേഹം കുഷ്ഠരോഗികളെ പ്രത്യക സ്ഥലത്ത് പാര്‍പ്പിച്ചത് അവര്‍ക്ക് സജന്യമായി ഭക്ഷണം നല്‍കാനായിരുന്നു. ബഗ്ദാദിലെ ആശുപത്രികണ്ടപ്പോള്‍ മറ്റ് പട്ടണങ്ങളും അവയെ അനുകരിച്ച് ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.<br /><br />വൈദ്യശാസ്ത്ര രംഗത്തെ മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച പല പ്രഗത്ഭമതികളുമുണ്ട്. അലി ഇബ്നുഅബ്ബാസ്(ഹി.994) രചിച്ച കാമിലുസ്സനാ അഫിത്തിബ്ബ് എന്ന ഗ്രന്ഥം ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പില്‍ അതിനെ ഒരു അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കുന്നു. ഇബ്നുല്‍ ജസ്സാര്‍ (ക്രി.1009) രചിച്ച സാദുല്‍ മുസാഫിര്‍ എന്ന ഗ്രന്ഥം ആന്തരിക രോഗങ്ങളെ പറ്റിയാണ് വിവരിക്കുന്നത്. ഇബ്നുല്‍ ഖാതിമ (ക്രി.1369) പകര്‍ച്ച വ്യാധികളെപ്പറ്റി പ്രത്യേക പഠനം നടത്തിയ വൈദ്യശാസ്ത്രജ്ഞനാണ്. ഇബ്നു സഹ്ര് (ക്രി. 1093) പ്രധാനമായും പഥ്യത്തെയും ആഹാരക്രമത്തെയുമാണ് വിവരിക്കുന്നത്. മദ്ധ്യനൂറ്റാണ്ടുകളില്‍ നേത്രചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഭിഷഗ്വരനായിരുന്നു അലി ഇബ്നു ഈസാ. അദ്ദേഹം എഴുതിയ 'തദ്കിറ' എന്ന ഗ്രന്ഥത്തില്‍ 130 നേത്രരോഗങ്ങളെയും അതിനുള്ള 143 മരുന്നുകളെയുംപറ്റി പറയുന്നുണ്ട്. കണ്ണ് ഓപ്പറേഷനെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥകാരന് മൂക്കില്‍ ശ്വസിപ്പിച്ചു ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നിനെപ്പറ്റി വിവരിക്കുന്നുണ്ട്. അമ്മാറുല്‍ മൗസിലി (996-1020)യും കണ്ണുരോഗത്തെയും കണ്ണ് ഓപ്പറേഷനെയും പറ്റി വിവരിക്കുന്നുണ്ട്.<br /><br />ഓപ്പറേഷനെപ്പറ്റി അബുല്‍ ക്വാസീം സഹാവി (ക്രി. 1013) രചിച്ച അത്തസ്രിഫ് ലിമന് അജസ അനിത്തഅലിഫ' എന്ന മുപ്പത് അദ്ധ്യായങ്ങളുള്ള ഗ്രന്ഥം പല യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 200 ശസ്ത്രക്രിയാ ഉപകരണങ്ങളെപ്പറ്റി ഗ്രന്ഥം വിവരിക്കുന്നു. യൂറോപ്പില്‍ ശസ്ത്രക്രിയാപഠനത്തിന്റെ പുരോഗതിക്ക് ഏറ്റവും അധികം സഹായം നല്കിയ ഗ്രന്ഥമാണിത്. പതിനാലാം നൂറ്റാണ്ടിന് ശേഷം ജന്മമെടുത്ത എല്ലാ ശ്സ്ത്രക്രിയാ വിദഗ്ധന്മാരും ഈ ഗ്രന്ഥമാണ് പ്രധാന സ്രോതസ്സായി ഉപോയഗിച്ചത്. പല വൈദ്യന്മാരും ശസ്ത്രക്രിയ നടത്തി അപകടം സൃഷ്ടിക്കുന്നത് കണ്ടതുകൊണ്ടാണ് താന്‍ ഇത്തരം ഒരു ഗ്രന്ഥം രചിക്കാന്‍ തയ്യാറായതെന്ന് സഹാവി പറയുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ശരിയായ പഠനം നടത്തിയ ഭിഷാഗ്വരനത്രെ ഇബ്നുന്നഫീസ് (ക്രി.1288) ആന്തരികാവയവങ്ങളെപ്പറ്റി അദ്ദേഹം പൂര്‍വികരില്‍നിന്ന് വ്യത്യസ്തമായ പുതിയ ചിന്തകള്‍ പലതും അവതരിപ്പിച്ചു.<br /><br />എന്നാല്‍ രണ്ടു പ്രഗത്ഭമതികളായ മുസ്ലിം ഭിക്ഷഗ്വരന്മാരാണ് വൈദ്യശാസ്ത്രത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തവരും പാശ്ചാത്യലോകത്ത് ഏറ്റവും അധികം അറിയപ്പെടുന്നവരും. ഒന്നാമത്തെ പണ്ഡിതന് ജാലീനൂസുല്‍അറബ്' (അറബികളുടെ ഗാലന്' അബുത്ത്വിബ്ബുല്‍ അറബി അറബി വൈദ്യത്തിന്റെ പിതാവ്) എന്നീ വിശേഷണങ്ങള്‍ നല്കപ്പെടുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്നു സകരിയ്യ റാസി (ക്രി. 865) ആണ്. അദ്ദേഹത്തെപ്പറ്റി പഠനം നടത്താനും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സൂക്ഷിക്കാനുമായി അമേരിക്കയിലെ ബ്രസ്റ്റോണ്‍ യൂണിവേഴ്സിറ്റിയില്‍ ഒരു പ്രത്യേകവിഭാഗം തന്നെയുണ്ട്. ഇസ്ലാമിന്റെ എന്നല്ല മദ്ധ്യ നൂറ്റാണ്ടുകളില്‍ തന്നെ ഏറ്റവും അധികം കണ്ടുപിടുത്തങ്ങളും സൃഷ്ടികളും നടത്തിയ മഹാനായ ഭിഷഗ്വരന് എന്നാണ് ഫിലിപ്പ് ഹിറ്റി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. റാസിയുടെ ഗവേഷണവുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ഒരു സംഭവം ചരിത്രഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നു. അബ്ബാറസി ഖലീഫയായിരുന്ന അള്ദുദ്ദൗല ബഗ്ദാദില്‍ ഒരു ഗവണ്മെന്റ് ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ റാസിയെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം കുറേ മാംസക്കഷണങ്ങള്‍ ബാഗ്ധാദിലെ വ്യത്യസ്ത പ്രദേശങ്ങളില്‍വെച്ച് ഏറ്റവും വേഗത്തില്‍ ചീഞ്ഞുനശിക്കുന്നത് എവിടെയെന്ന് പരീക്ഷിച്ചുനോക്കി ആ സ്ഥലം ഒഴിവാക്കി ഏറ്റവും വൈകി മാസം കേടുവരുന്ന സ്ഥലം കണ്ടുപിടിച്ചു.<br /><br />യവന-റോമന്‍-പേര്‍ഷ്യന്‍ ഭാരതീയ വൈദ്യവിജ്ഞാനങ്ങള്‍ മുഴുവന്‍ സ്വായത്തമാക്കി പരീക്ഷണം നടത്തി റാസി പുതിയ വൈദ്യസിദ്ധാന്തങ്ങള്‍ കണ്ടുപിടിച്ചു. ആഹാരംകൊണ്ട് ചികിത്സിച്ചു മാറ്റാവുന്ന രോഗത്തിന് മരുന്ന് ഉപയോഗിച്ചുകൂടെന്നും മരുന്നുകൊണ്ട് മാറ്റാവുന്ന രോഗത്തിന് ശസ്ത്രക്രിയ പാടില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. വൈദ്യന് രോഗിക്ക് സുഖമുണ്ടെന്ന് തോന്നിപ്പിക്കുകയും തനിക്ക് വിശ്വാസമായില്ലെങ്കില്‍ പോലും രോഗം മാറുമെന്ന പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്യണമെന്നാണ് റാസിയുടെ പക്ഷം. രോഗം സുഖമമായശേഷം രോഗിക്ക് ഏതെങ്കിലും ഒരു ഭക്ഷണസാധനത്തോട് കൂടുതല്‍ കൊതി തോന്നിയാല്‍ അത് വിലക്കുന്നതിന് പകരം സൂത്രം പ്രയോഗിച്ച് രോഗിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കണമെന്ന് റാസി പറയുന്നു. കുപ്പിയില്‍ മൂത്രം നിറച്ച് വൈദ്യനെ സമീപിക്കുന്ന സമ്പ്രദായമാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ രോഗം നിര്‍ണയത്തിന് അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമേ റാസി മൂത്രത്തെ ആശ്രയിച്ചിരുന്നുള്ളു. മെര്‍ക്കുറി പുരട്ടി ചികിത്സിക്കുന്ന സമ്പ്രദായം ആദ്യം പരീക്ഷിച്ചത് റാസിയാണ്. കുരങ്ങുകളിലാണ് ആദ്യം അദ്ദേഹം ഈ പരീക്ഷണത്തിന് വിധേയമാക്കിയത്. 'പനിനീര്‍പൂമണക്കുമ്പോള്‍ അബൂസൈദുല്‍ ബന്‍ജിക്ക് ബാധിക്കുന്ന രോഗം' എന്ന ലേഖനത്തില്‍ റാസി അലര്‍ജി മുഖേനയുണ്ടാവുന്ന രോഗത്തെപ്പറ്റി ആദ്യമായി അറിവ് നല്കി.<br /><br />റാസിയുടെ ഒരു ചികിത്സാനുഭവം ഇങ്ങനെ വിവരിക്കുന്നു: കഷണ്ടി ബാധിച്ച ഒരാള്‍ എന്നെ സമീപിച്ചു. ഒരു പരുക്കന്‍ ശീലകൊണ്ട് രക്തം പൊടിയുംവരെ തല ഉരസാന്‍ ഞാന്‍ കല്പിച്ചു. ശേഷം ഉള്ളി ഉരസാനും. അയാള്‍ പലവട്ടം അതാവര്‍ത്തിച്ചു. അമിതമായത് കാരണം കടുത്ത വേദന. അപ്പോള്‍ കോഴിയുടെ നെയ്യ് പുരട്ടാന്‍ കല്പിച്ചു. വേദന ശമിച്ചു, മുടി മുളച്ചു. പണ്ടത്തേക്കാള്‍ കറുത്തു തിങ്ങിയ തലമുടി.<br /><br />റാസിയുടെ സുപ്രസിദ്ധകൃതിയായ അല്‍ജൂദ്രിയ്യ വല്‍ഹസബ (സ്മാള്‍ പോക്സും മീസ്ല്‍സും) ആ വിഷയത്തിലുള്ള ആദ്യത്തെ പുസ്തകമാണ്. 1498നും 1866നുമിടക്ക് ഇംഗ്ലീഷില്‍ അതിന്റെ നാല്പത് വിവര്‍ത്തനപതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1856ല്‍ ആണ് അതിന്റെ ഫ്രഞ്ച് വിവര്‍ത്തനം പ്രസിദ്ധീകൃതമായത്. 'ദരിദ്രന്മാരുടെ വൈദ്യം' എന്ന പുസ്തകത്തില്‍ വൈദ്യന്മാരില്ലാത്ത സ്ഥലത്ത് എങ്ങനെ ചികിത്സ നടത്തണമെന്ന വിഷയമാണ് വിവരിക്കുന്നത്. വിവിധ വൈദ്യവിജ്ഞാന ശാഖകളിലായി 224 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.<br /><br />മെഡിക്കല്‍ വിജ്ഞാനരംഗത്ത് ലോകത്തിന്റെ കനത്ത സംഭാവനകള്‍ അര്‍പ്പിച്ച രണ്ടാമത്തെ പണ്ഡിതന് ഇബ്നുസീന (ക്രി.980-1037) ആണ്. അദ്ദേഹം രചിച്ച 'അല്‍ഖാനൂന്‍ ഫിത്തിബ്ബ്' എന്ന ഗ്രന്ഥം ഇന്നും വൈദ്യവിജ്ഞാനത്തില്‍ ഒരു അടിസ്ഥാന രേഖയായി ഗണിക്കപ്പെടുന്നു. ആറ് നൂറ്റാണ്ടുകളോളം യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ ഗ്രന്ഥം ഇന്നും മെഡിക്കല്‍കോളേജുകളില്‍ പരീക്ഷിക്കപ്പെടുന്നു. 25 വാള്യങ്ങളുള്ള ഈ ബ്രഹത് ഗ്രന്ഥത്തില്‍ മതം, രാഷ്ട്രീയം, പ്രകൃതി ശാസ്ത്രം, അഭൗതികജ്ഞാനം, മ്യൂസിക്, വൈദ്യം, രസതന്ത്രം, പറിച്ചെടുക്കാവുന്ന മരുന്നുകള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഒന്നാം അധ്യായത്തില്‍ മഹാരോഗങ്ങള്‍, അവ നിര്‍ണയിക്കുന്നവിധം അവയുടെ ചികിത്സ, കുത്തിവെപ്പ്, ആരോഗ്യശാസ്ത്രം, രോഗപ്രതിരോധ നടപടികള്‍, കൊമ്പുവെക്കല്‍, ചൂടുവെക്കല്‍, ഉഴിച്ചില്‍ തുടങ്ങിയ ചികിത്സാവിധികളാണ് വിവരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും നെഞ്ചിനും കൂടുതല്‍ ശക്തി നല്കാന് ഗാഢമായി ശ്വാസോഛാസം നടത്താനും ഇടക്കിടെ ഉറക്കെ അട്ടഹസിക്കാനും ഇബ്നുസീനാ ഉപദേശിക്കുന്നു.<br /><br />മൂന്നാം അധ്യായത്തില്‍ ലൈംഗികരോഗങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍, പ്രേമപാരവശ്യം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ വിവരിക്കുന്നത്. നാലാം അധ്യായത്തില്‍ പഥ്യം, ഓപ്പറേഷന്, സുഗന്ധ ദ്രവ്യങ്ങള്‍, ചര്‍മ്മവും മുടിയും സംരക്ഷിക്കേണ്ടവിധം എന്നിവ കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ചാം അധ്യായത്തില്‍ 760 മരുന്നുകളുടെ ചേരുവകള്‍ കൃത്യമായി പറയുന്നുണ്ട്. ഓരോ മരുന്നിന്റെയും രൂപം രുചി, നിറം, മണം എന്നിവ അദ്ദേഹം വെവ്വേറെ വിവരിക്കുന്നുണ്ട്. ഒരു സ്ത്രീ മുലകൊടുക്കുമ്പോള്‍ പാലിക്കേണ്ട ക്രമങ്ങളെപ്പറ്റി പ്രത്യേകം വിവരിക്കുന്നുണ്ട്. ഇത്പോലെ വൈദ്യശാസ്ത്രഗ്രന്ഥം ശാസ്ത്രജ്ഞന്മാര് രചിച്ചിട്ടില്ല. റോമില്‍ അച്ചടിച്ച ഈ ഗ്രന്ഥം 12ാം നൂറ്റാണ്ടില്‍ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. 15ാം നൂറ്റാണ്ടില്‍ അതിന്റെ 16 പതിപ്പുകളും 20ാം നൂറ്റാണ്ടില്‍ 20 പതിപ്പുകളും പുറത്തുവരികയും ചെയ്തു. 18 ാം നൂറ്റാണ്ടുവരെയും യൂറോപ്യന്‍ സര്‍വകലാശാലകളില്‍ അത് പാഠ്യപുസ്തകമായിരുന്നു.<br /><br />മനശ്ശാസ്ത്ര ചികിത്സയില്‍ അതിവിദഗ്ധനായിരുന്ന ഇബ്നുസീനയുടെ രോഗനിര്‍ണ്ണയ സാമര്‍ഥ്യം തെളിയിക്കുന്ന ഒരു സംഭവം: ഒരു ചെറുപ്പക്കാരന് ദിവസം ചെല്ലുംതോറും മെലിയുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ വൈദ്യന്മാരെല്ലാം പരാജയപ്പെട്ടു. അവസാനമാണ് രോഗിയെ ഇബിനുസീനായുടെ അടുത്തെത്തിക്കുന്നത്. ശാരീരികമായി ഒരു തകരാറുമില്ലെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പിന്നെ മനശ്ശാസ്ത്രപരമായ അന്വേഷണം നടത്തി. അവന് താമസിക്കുന്ന സ്ഥലത്തെപ്പറ്റി ശരിക്കറിയാവുന്ന ഒരു ഗ്രാമത്തലവനെ വിളിച്ചുവരുത്തി. അയാളോട് ഗ്രാമത്തിലെ ഓരോ വില്ലകളെപ്പറ്റിയും ചോദിച്ചുകൊണ്ടിരുന്നു. ഒരു വില്ലയുടെ പേര് പറഞ്ഞപ്പോള്‍ പെട്ടെന്ന് യുവാവിന്റെ നാഡിമിടിപ്പില്‍ മാറ്റം. പിന്നെ ഗ്രാമത്തലവന് ആ വില്ലയിലെ ഓരോ വീടിന്റെയും പേര് പറഞ്ഞു. ഒരു വീടിന്റെ പേര് പറഞ്ഞപ്പോള്‍ നാഡിമിടുപ്പിന് വലിയ മാറ്റം. കൂടുതല്‍ ശക്തമാകുന്നു. പിന്നെ ആ വീട്ടില്‍ താമസിക്കുന്ന ഓരോ അംഗത്തിന്റെയും പേര് പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ പേര് പറഞ്ഞപ്പോള്‍ നാഡിമിടിപ്പ് പിന്നെയും കൂടുതല്‍ ശക്തമാകുന്നു. യുവാവിന്റെ മുഖത്ത് ഭാവഭേദം. ഒട്ടാകെ ഒരു അസ്വസ്ഥത. ഇബ്നുസീനാ രക്ഷിതാക്കളോട് പറഞ്ഞു: 'ഇതാണ് രോഗം, ഈ പെണ്‍കുട്ടിയെ അവന് വിവാഹം കഴിച്ചുകൊടുക്കുകയാണ് ഏക ചികിത്സ.' അല്‍ഖാനൂന്‍ പോലെ ഇബ്നുസീനാക്ക് മറ്റൊരു പ്രസിദ്ധ ഗ്രന്ഥം കൂടിയുണ്ട്, അശ്ശിഫാ. വൈദ്യശാസ്ത്രത്തില്‍ ഒട്ടാകെ നൂറില്‍ അധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ പഠനഗവേഷണങ്ങളുടെ അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് നിഷ്പക്ഷമതികളായ എല്ലാ ചരിത്രകാരന്മാരും പ്രഖ്യാപിക്കുന്നു. <br /><br /><br />ശബാബ് വാരിക<br />2016 ഏപ്രിൽ 22</div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-9868011982892966552016-03-30T10:06:00.000-07:002016-03-30T10:06:11.055-07:00തബ്ലീഗ് ജമാഅത്തും വ്യതിയാനങ്ങളും | പി കെ മൊയ്തീന് സുല്ലമി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMlDDAtnO-BfzHV0SkNyrSz2v0sr5rlQ5LWNhg6UVPivO75_14H_20zf_4Ce09o7tI23KVW2sMuY5a0_bhKNf4vjB3rMb7IIyBrfYsaKWNAyIwqABLg1uE8tzpNrpdjfXormdhhx_ruwOH/s1600/thableegu-moideen+sullami-shabab+weekly.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="373" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMlDDAtnO-BfzHV0SkNyrSz2v0sr5rlQ5LWNhg6UVPivO75_14H_20zf_4Ce09o7tI23KVW2sMuY5a0_bhKNf4vjB3rMb7IIyBrfYsaKWNAyIwqABLg1uE8tzpNrpdjfXormdhhx_ruwOH/s400/thableegu-moideen+sullami-shabab+weekly.jpg" width="400" /></a></div>
<br /><br />തബ്ലീഗ് ജമാഅത്ത് എന്ന പേര് വാക്കിലും അര്‍ഥത്തിലും കേള്‍ക്കാന്‍ സുന്ദരമാണ്. <i><b>ജമാഅതുത്തബ്ലീഗ് </b></i>എന്ന വാക്കിന്റെ അര്‍ഥം പ്രബോധകസംഘം എന്നാണ്. സംഘടനയുടെ പേരുപോലെ തന്നെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വേഷവും സ്വഭാവങ്ങളും ആകര്‍ഷകമാണ്. പക്ഷെ പ്രസ്തുത സംഘടന ഇസ്ലാമികാദര്‍ശ പ്രകാരം ഒരുപാട് വ്യതിയാനങ്ങള്‍ നിറഞ്ഞതാണ് എന്ന യാഥാര്‍ഥ്യം അതില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും അറിഞ്ഞുകൂടാ. ഇവരുടെ ലക്ഷ്യം പരലോക വിജയമാണെങ്കിലും അതിലേക്കുള്ള മാര്‍ഗവും പ്രമാണങ്ങളും പൂര്‍ണമായും ഇസ്ലാമികമല്ല. ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാം. <br /><br /><b>ഒന്ന്)</b> സത്യവിശ്വാസികള്‍ പ്രമാണമായി സ്വീകരിക്കേണ്ടത് ഖുര്‍ആനും സുന്നത്തുമാണെന്നത് മുസ്ലിം ലോകത്ത് തര്‍ക്കമില്ലാത്ത കാര്യമാണല്ലോ. എന്നാല്‍ തബ്ലീഗ് ജമാഅത്തുകാര്‍ പ്രമാണമാക്കി ജീവിക്കുന്നത് സൂഫിയും ഹനഫീ മദ്ഹബുകാരനുമായ മുഹമ്മദ് ഇല്യാസ് എന്ന വ്യക്തിയെയാണ്. അവര്‍ ജനങ്ങളെ പഠിപ്പിക്കുന്നത് ഖുര്‍ആനോ സുന്നത്തോ അല്ല, മറിച്ച് <i><b>അല്‍ബലാഗ് </b></i>എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ചില കഥകളാണ്. <br /><br /><b>രണ്ട്)</b> ഇവര്‍ പ്രബോധനരംഗത്തും പ്രവര്‍ത്തന രംഗത്തും ഒന്നാംസ്ഥാനം നല്‍കുന്നത് തൗഹീദിനല്ല. മറിച്ച് നമസ്കാരത്തിനാണ്. അതുകൊണ്ടു തന്നെ തബ്ലീഗ് ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ആളുകളും ശിര്‍ക്കില്‍ നിന്ന് മുക്തരല്ല. പ്രവാചകന്മാരും സത്യവിശ്വാസികളും എക്കാലത്തും പ്രബോധനരംഗത്ത് ഒന്നാം സ്ഥാനം നല്‍കിവരുന്നത് തൗഹീദിനാണ്. ''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ താങ്കള്‍ക്കു മുമ്പ് ഒരു ദൂതനെയും അയച്ചിട്ടില്ല'' (അന്‍ബിയാഅ് 25). നബി(സ) പറയുന്നു: ''ഞാനും എനിക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള പ്രവാചകന്മാരും പറഞ്ഞിട്ടുള്ള വചനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് <i><b>ലാഇലാഹ ഇല്ലല്ലാഹ് </b></i>എന്ന തൗഹീദിന്റെ വചനമാണ്'' (മാലിക്, തിര്‍മിദി, മുവത്വ 1:215)<br /><br />ഇവര്‍ക്ക് <i><b>തൗഹീദുര്‍റുബൂബിയ്യത്ത് </b></i>(സംരക്ഷണത്തിലെ ഏകത്വം) മാത്രമേയുള്ളൂ. <i><b>തൗഹീദുല്‍ ഉലൂഹിയത്ത് </b></i>(ആരാധനയിലെ ഏകത്വം) ഇല്ല എന്നതാണ് വസ്തുത. കേരളത്തിലെ സമസ്തക്കാര്‍ നിലനിര്‍ത്തിപ്പോരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവരും നിലനിര്‍ത്തിപ്പോരുന്നു എന്ന കാര്യം ഇവരുടെ ഗ്രന്ഥങ്ങള്‍ തന്നെ തെളിയിക്കുന്നു. നബി(സ)യെ വസീലയാക്കി പ്രാര്‍ഥിക്കാമെന്ന് സമസ്തക്കാര്‍ സൂറത്തുന്നിസാഇലെ 64-ാം വചനം ദുര്‍വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതേ വാദം ഇവരും അംഗീകരിക്കുന്നു. ആദം നബി(അ) പോലും നബി(സ)യെ തവസ്സുലാക്കി പ്രാര്‍ഥിച്ചു എന്ന് ഇവര്‍ രേഖപ്പെടുത്തുന്നു. (സ്വലാത്തിന്റെ മഹത്വങ്ങള്‍, പേജ് 33)<br /><br /><b>മൂന്ന്)</b> ഏതുതരം ശിര്‍ക്കും കുഫ്റും ചെയ്യുന്ന വ്യക്തികള്‍ക്കും അവരോടൊപ്പം അണിചേരാം. നമസ്കാരം നിലനിര്‍ത്തിയാല്‍ മാത്രം മതി. ഏതു ത്വരീഖത്തുകാരനും അവരോടൊപ്പം പ്രവര്‍ത്തിക്കാം. അവരുടെ നേതാവിനെ പ്രശംസിച്ചുകൊണ്ട് രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ''ചിശ്ത്തിയ്യ, ഖാദിരിയ്യ, മാതുരീദിയ്യ, നഖ്ശബന്ദിയ്യ എന്നിങ്ങനെ നാലു ത്വരീഖത്തിന്റെ ശൈഖാണ് സകരിയ്യാ സാഹിബ്''(തബ്ലീഗിന്റെ മഹത്വങ്ങള്‍, മുഖവുര, പേജ് 3). ത്വരീഖത്തുകാരെപ്പോലെ തന്നെ ശൈഖിന്റെ മുന്നില്‍ എല്ലാം അര്‍പ്പിച്ച് മയ്യിത്തുപോലെ കിടക്കണം എന്നത് ഇവരുടെ ദര്‍ശനമാണ് (അമലുകളുടെ മഹത്വങ്ങള്‍, പേജ് 395,396).<br /><br /><b>നാല്)</b> സമസ്തക്കാരെപ്പോലെ മദ്ഹബുകള്‍ നിര്‍ബന്ധമാണെന്ന് ഇവരും വാദിക്കുന്നു. സമസ്തക്കാര്‍ മദ്ഹബ് വലിച്ചെറിഞ്ഞ് നാട്ടാചാരം സ്വീകരിക്കുന്നു. ഇവര്‍ മദ്ഹബ് വലിച്ചെറിഞ്ഞു മുഹമ്മദ് ഇല്യാസിനെ അന്ധമായി അനുകരിക്കുന്നു. സമസ്തക്കാരെപ്പോലെ സ്ത്രീപള്ളി പ്രവേശനം ഇവര്‍ക്കും ഹറാമാണ്.<br /><br /><b>അഞ്ച്)</b> ഹഖ്ഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്യല്‍ ഇവരും അനുവദനീയമാക്കുന്നു. (അമലുകളുടെ മഹത്വങ്ങള്‍, പേജ് 94.)<br /><br /><b>ആറ്)</b> മഹത്തുക്കള്‍ മുഖേന പരലോകത്ത് പാപമോചനം ലഭിക്കും എന്ന ശിര്‍ക്കന്‍ വാദവും ഇവര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. (അമലുകളുടെ മഹത്വങ്ങള്‍, പേജ് 353)<br /><br /><b>ഏഴ്)</b> നന്മ കല്പിക്കാറുണ്ടെങ്കിലും തിന്മ നിരോധിക്കല്‍ പ്രവര്‍ത്തി പഥത്തില്‍ ഇല്ല. പ്രത്യേകിച്ചും ശിര്‍ക്ക് അവര്‍ വിരോധിക്കാറില്ല.<br /><br />അല്ലാഹുവല്ലാത്ത മഹത്തുകളോട് സഹായപ്രാര്‍ഥന നടത്തുന്നവരാണ് സമൂഹം പൊതുവില്‍. ശിര്‍ക്ക് എന്ന പാപം സകല സല്‍ക്കര്‍മങ്ങളെയും നിഷ്ഫലമാക്കിക്കളയും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അക്കാര്യം തബ്ലീഗ് ജമാഅത്തിലെ നേതാക്കള്‍ അവരുടെ അനുയായികളെ പഠിപ്പിക്കാറില്ല. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും താങ്കള്‍ക്കും താങ്കളുടെ മുമ്പുള്ളവര്ക്കും സന്ദേശം നല്കപ്പെട്ടിട്ടുള്ളത് ഇപ്രകാരമാകുന്നു. താങ്കള്‍ അല്ലാഹുവിന് പങ്കുകാരനെ ചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും താങ്കളുടെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും താങ്കള്‍ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.''(സുമര്‍ 65)<br /><br />തബ്ലീഗ് ജമാഅത്തുകാരെ സംബന്ധിച്ചേടത്തോളം നമസ്കാരം നിലനിര്‍ത്തിയാല്‍ മതി. നമസ്കാരം ഉള്‍പ്പെടെ എല്ലാ സല്‍കര്‍മങ്ങളെയും ബാത്വിലാക്കിക്കളയുന്ന ശിര്‍ക്കിനെ അവര്‍ ഒട്ടും ഭയപ്പെടാറില്ല. അതിനെ അവര്‍ എതിര്‍ക്കാതിരിക്കുന്നത്, എതിര്‍ത്താല്‍ അവരുടെ സംഘടന തന്നെ നിലനില്ക്കുകയില്ല എന്നതുകൊണ്ടും പണ്ഡിതനും പാമരനും ഒരേ അന്ധവിശ്വാസത്തില്‍ ഉറച്ചു നില്ക്കുന്നവരാണെങ്കില് ആര്‍ക്കും ആരെയും എതിര്‍ക്കാന്‍ അവകാശമില്ല എന്നതുകൊണ്ടുമാണ്.<br /><br /><b>എട്ട്)</b> ഇവരുടെ പ്രബോധന മേഖല പള്ളികളാണ്. പള്ളികളിലിരുന്ന് അവരുടെ നേതാവെന്ന പേരിലറിയപ്പെടുന്ന പണ്ഡിതന്, അവരുടെ തന്നെ മറ്റൊരു പണ്ഡിതന് എഴുതിയ ഒരു കഥാപുസ്തകം വായിച്ചുകൊടുക്കലാണ് ഇവരുടെ പ്രബോധനരീതി. പ്രസ്തുത പുസ്തകത്തില്‍ നിര്‍മിതങ്ങളും ദുര്‍ബലങ്ങളുമായ കഥകളായിരിക്കും ബഹുഭൂരിപക്ഷവും. അമുസ്ലിംകളെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയെന്ന അജണ്ടയും ഇവര്‍ക്കില്ല. കാരണം ഇവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അധികവും പള്ളികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്.<br /><br /><b>ഒന്‍പത്)</b> ഇവര്‍ ജനങ്ങളെ പഠിപ്പിക്കാറുള്ളത് ഫദ്വാഇലുകള്‍ (ശ്രേഷ്ഠതകള്‍) മാത്രമാണ്. അഥവാ ചെറിയ കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ചെറിയ കുറ്റങ്ങള്‍ക്ക് വലിയ ശിക്ഷ അറിയിക്കുന്നതുമായി ഒരുപാട് റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. ഇവയില്‍ മിക്കതും ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര് തള്ളിയതും തെളിവിനു കൊള്ളാത്തതുമായ നിര്‍മിതങ്ങളോ ദുര്‍ബലങ്ങളോ ആയിട്ടുള്ള വാറോലകളാണ്. ഇസ്ലാം പ്രതിഫലം വാഗ്ദാനം ചെയ്യുന്നത് ദൃഢമായ ഏകദൈവ വിശ്വാസത്തിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള ത്യാഗസമ്പൂര്ണമായ കര്‍മങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഭൗതികമായി കണ്ണഞ്ചിപ്പിക്കുന്ന പല പ്രസ്ഥാനങ്ങളും ആത്മീയമായി വിലയിരുത്തുമ്പോള്‍ വട്ടപ്പൂജ്യമായിരിക്കും എന്ന് ഓര്‍ക്കുക.<br /><br /><br /></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com2tag:blogger.com,1999:blog-9029116886380880978.post-58836305496187129232016-03-30T08:50:00.000-07:002016-03-30T08:50:33.860-07:00സൂഫികളെ പ്രണയിക്കുന്ന മോദി | മുജീബുര്‍റഹ്മാന്‍ കിനാലൂര്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicz8Ul8V8Sq7c-ATIjQqZy_CAlsnYcbS-3nZOqgjMLzMrXy1A1T6SHod5d7fkD5qENR5OoOF96REhGJ8GnWECSKnmeHAXkJlelskdL1-iBuVr93LX_8WloT0WHalYw5T2am1x0KRwJ4nT4/s1600/soofi-modi-shabab-malayali-peringode.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicz8Ul8V8Sq7c-ATIjQqZy_CAlsnYcbS-3nZOqgjMLzMrXy1A1T6SHod5d7fkD5qENR5OoOF96REhGJ8GnWECSKnmeHAXkJlelskdL1-iBuVr93LX_8WloT0WHalYw5T2am1x0KRwJ4nT4/s400/soofi-modi-shabab-malayali-peringode.jpg" width="380" /></a></div>
<br /><br />''ഭീകരതക്കെതിരായ പോരാട്ടം ഒരു മതത്തിനുമെതിരല്ല. അല്ലാഹു റഹ്മാനും റഹീമുമാണ്. അല്ലാഹുവിന്റെ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തിന്റേതല്ല. ഇസ്ലാം ലോകത്തിനു നല്കിയ ഏറ്റവും വലിയ സംഭാവനയാണ് സൂഫിസം. 'സബ്കാസാഥ്, സബ്കാ വികാസ്' എന്ന എന്റെ തത്വസംഹിതയ്ക്കു പിന്നില്‍ സൂഫിസമാണ്. സൂഫിസം വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും ആഘോഷമാണ്. മതത്തില്‍ ബലപ്രയോഗമില്ല. ഓരോ വിഭാഗത്തിനും അവരവരുടെ ആരാധനാ രീതികളുണ്ടെന്ന് പ്രവാചകന് പറഞ്ഞത് അതുകൊണ്ടാണ്. മതത്തിന്റെ പേരില്‍ ഭീകരത വ്യാപിപ്പിക്കുന്നവര്‍ മതവിരുദ്ധരാണ്. ഒരാള്‍ ഒരു നിരപരാധിയെ കൊന്നാല്‍ അയാള്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊന്നതിനു തുല്യമാണെന്നും ഒരു ജീവന് രക്ഷിച്ചാല്‍ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിനു തുല്യമാണെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്.''<br /><br />വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഇസ്ലാമിക ചരിത്രവും സമൃദ്ധമായി ഉദ്ധരിച്ച്, ഇസ്ലാമിന്റെ ആധ്യാത്മിക ധാരയായ സൂഫിസത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് പ്രഭാഷണം നടത്തിയത് മറ്റാരുമല്ല, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. പ്രധാനമന്ത്രിയുടെ തന്നെ താല്പര്യപ്രകാരം ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട സൂഫി പണ്ഡിതന്മാരുടെയും സൂഫിവര്യന്മാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം മുകളില്‍ ഉദ്ധരിച്ച പ്രസംഗം നടത്തിയത്. ഒരു സൂഫി-ത്വരീഖത്ത് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തതും ഇസ്ലാമിനെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതും എതിര്‍ക്കപ്പെടേണ്ടതല്ല. ഇസ്ലാം ഭീകരതയുടെ മതമാണെന്ന് പ്രചരിപ്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഇസ്ലാമിന്റെ സമാധാനസന്ദേശം രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നാവുകളിലൂടെ പുറത്തുവരുന്നത് നല്ല കാര്യംതന്നെ.<br /><br />എന്നാല്‍, ഈ വാക്കുകളുടെയും ഇത്തരമൊരു സൂഫി സമ്മേളനത്തിന്റെയും ഉദ്ദേശ്യശുദ്ധിയെ സംശയിപ്പിക്കുന്നതാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെയും രാജ്യം ഭരിക്കുന്ന സംഘപരിവാരത്തിന്റെയും നിരന്തരമായ നീക്കങ്ങള്‍. പ്രധാനമന്ത്രി ഈ പ്രഭാഷണം നടത്തിയ തൊട്ടടുത്ത ദിനങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ കന്നുകാലി വ്യാപാരികളായ മുഹമ്മദ് മജൂം അന്‍സാരി, ഇംതിയാസ്ഖാന് എന്നിവരെ കൊന്നു കെട്ടിത്തൂക്കിയത്. ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ ഹിന്ദുത്വവാദികള്‍ കൊല ചെയ്തിട്ട് അധികമായിട്ടില്ല. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും യാതൊരു വിലയും കല്പിക്കാതെ, അവരോട് ശത്രുതാപരമായി പെരുമാറുകയും നിരന്തരം 'പാകിസ്താനില്‍ പോ' എന്നാക്രോശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ നേതാവുകൂടിയായ നരേന്ദ്രമോദി, ഈ പ്രസംഗം നടത്തിയിരുന്നത് നാഗ്പൂരിലെ ആര് എസ് എസ് സമ്മേളനത്തില്‍ ആയിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. അതിനുപകരം, താന്‍ തന്നെ മുന്‍കൈ എടുത്ത് സംഘടിപ്പിച്ച സൂഫി സമ്മേളനത്തിലാണെന്നതാണ് പരിഹാസ്യമായത്.<br /><br />ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ മുസ്ലിംവംശഹത്യ 2002-ല്‍ ഗുജറാത്തില്‍ അരങ്ങേറുമ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു. സര്‍ക്കാറിന് വളരെ കൃത്യമായ പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ട ആ വംശഹത്യയുടെ പാപഭാരത്തില്‍ നിന്ന് കൈ കഴുകാന്‍ ഒരിക്കലും സാധ്യമല്ലാത്ത ഒരാള്‍, വിശുദ്ധ ഖുര്‍ആനിന്റെ സമാധാന സന്ദേശം ഉദ്ധരിച്ച് പ്രഭാഷണം നടത്തുമ്പോള്‍ ആര്‍ക്കാണ് അത് വിശ്വസിക്കാന്‍ കഴിയുക?<br /><br /><span style="font-size: large;"><b><u>സംഘപരിവാരത്തിന്റെ സൂഫി പ്രേമം</u></b></span><br />ഇസ്ലാമിനെയും മുസ്ലിംകളെയും തരംകിട്ടുമ്പോഴൊക്കെ ഭര്‍ത്സിക്കുകയും സര്‍വവിധേനയും എതിര്‍ക്കുകയും ചെയ്യുക എന്നത് ഉണ്ടായ നാള് മുതല്‍ സംഘപരിവാരം ജന്മദൗത്യമായി ചെയ്തുവരുന്ന കാര്യമാണ്. സംഘപരിവാരം മുന്നോട്ടുവെക്കുന്ന 'സാംസ്കാരിക-ദേശീയത'യില്‍ മുസ്ലിംകള്ക്ക് ഇടം നല്‍കാറേയില്ല. മുസ്ലിംകള് മതപരമായും സാംസ്കാരികമായും സ്വയം വന്ധീകരിച്ച ശേഷമല്ലാതെ, ദേശീയതയുടെ ഭാഗമായി അവരെ അംഗീകരിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ തയ്യാറാവുകയില്ല. ഹിന്ദുമതത്തെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളാത്തവര്‍ യാതൊരു പൗരാവകാശവും രാജ്യത്ത് അര്‍ഹിക്കുന്നില്ലെന്ന് സംഘപരിവാരത്തിന്റെ ആചാര്യന്മാര് തന്നെ വ്യക്തമാക്കിയതുമാണ്. എന്നിരിക്കെ, കൂടെക്കൂടെ പ്രധാനമന്ത്രിയും ചില ഹിന്ദുത്വനേതാക്കളും സൂഫിസത്തോട് കാണിക്കുന്ന അനുരാഗത്തിന്റെ രാഷ്ട്രീയമെന്താണ്?<br /><br />ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പി ഏറ്റവും ശക്തിയായ പാര്‍ട്ടിയാണിന്ന്. കേന്ദ്രഭരണം ഒറ്റയ്ക്ക് കയ്യാളാന്‍ ശേഷിയുള്ള രാഷ്ട്രീയ പ്രസ്ഥാനം. എന്നിട്ടുപോലും രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളില്‍ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്കുണ്ടാകുന്നില്ല. ബി ജെ പി നേതൃത്വം നല്കുന്ന മുന്നണിയുമായി മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘടനകള്‍ കാര്യമായി അടുക്കുന്നില്ല. അധികാരമോഹികളും സമുദായത്തില്‍ അടിത്തറയില്ലാത്തവരുമായ അപൂര്‍വം ചില നേതാക്കളെ മാത്രമാണ് ഇക്കാലമത്രയും ബി ജെ പിയിലേക്ക് കിട്ടിയത്. ഇന്ത്യയിലെ ആധികാരികമായ മുസ്ലിം മത-സമുദായ സംഘടനകളില്‍ ഒന്നുപോലും ബി ജെ പിയുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് മുസ്ലിംകള്ക്കിടയില് നിന്ന് സംഘപരിവാര പാളയത്തിലേക്ക് വലവീശിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ മുസ്ലിംകള്ക്കിടയില് ഏറെ സ്വാധീനമുള്ള ലക്നോ നദ്വത്തുല് ഉലമ, ദയൂബന്ദ് ദാറുല്‍ ഉലൂം, ആള് ഇന്ത്യ അഹ്ലെ ഹദീസ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ഇന്ത്യന്‍ മുസ്ലിം സംഘടനകളുടെ സംയുക്ത വേദിയായ ആള് ഇന്ത്യ മജ്ലിസേ മുശാവറ തുടങ്ങിയ പ്രബല സംഘടനകളൊക്കെ ധാരാളം പ്രലോഭനങ്ങള്‍ നല്‍കിയിട്ടും ബി ജെ പിയെ തീണ്ടാപ്പാടകലെ നിര്‍ത്തുകയാണ് ചെയ്തുവരുന്നത്. ഇന്ത്യന്‍ മുസ്ലിംകളില് നിന്ന് രാഷ്ട്രീയ ബോധവും പ്രത്യയസ്ഥൈര്യവുമുള്ള ആരെയും കിട്ടില്ലെന്നുറപ്പായതോടെയാണ് സംഘപരിവാരം സൂഫികളെ നോട്ടമിടുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക ഭീകരതയുടേതാണെന്നും ഇസ്ലാമിക ഭീകരത സൃഷ്ടിക്കുന്നത് പൊളിറ്റിക്കല്‍ ഇസ്ലാമും വഹാബി ഇസ്ലാമുമാണെന്നും അവര്‍ പാരമ്പര്യ നിഷേധികളും മതസങ്കലനത്തെ എതിര്‍ക്കുന്നവരുമാണെന്നും പറഞ്ഞു ബോധ്യപ്പെടുത്തിയാണ് ഇന്ത്യയിലെ ചില സൂഫി-ത്വരീഖത്ത് കേന്ദ്രങ്ങളെ തങ്ങളോട് അടുപ്പിക്കാന്‍ സംഘപരിവാരം കരുക്കള്‍ നീക്കിയത്. ഇന്ത്യയിലെ ബറേല്‍വികളില്‍ ചിലര്‍ ആ കെണിയില്‍ വീഴുകയും ചെയ്തു.<br /><br />ഇന്ത്യന്‍ മുസ്ലിംകളില്‍പെട്ട ചെറിയ ന്യൂനപക്ഷമായ ഒരുപറ്റം സൂഫികള്‍ ഒഴികെ, മഹാഭൂരിപക്ഷം വരുന്ന പ്രബല മുസ്ലിം കക്ഷികളെ മൊത്തത്തില്‍ തീവ്രവാദികളും ഭീകരാനുകൂലികളും ദേശീയതാ വിരുദ്ധരുമാക്കി മാറ്റാനുള്ള സംഘപരിവാര കൗശലമാണ് സൂഫി പ്രേമത്തില്‍ അടങ്ങിയിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ വലിയ ക്രാന്തദര്‍ശിത്വമൊന്നും വേണ്ട. സൂഫിസത്തില്‍ ചേര്‍ന്നുനില്‍ക്കുന്ന 'അരാഷ്ട്രീയ'മാണ് സംഘപരിവാരത്തിന് അവരെ സ്വീകാര്യമാക്കുന്ന ഘടകം. പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ സന്ദര്‍ശിച്ച സൂഫി പണ്ഡിതന്മാരെ പുകഴ്ത്തിക്കൊണ്ട് തന്റെ 'മന് കി ബാത്ത്' റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ നരേന്ദ്രമോദി നല്കിയ ഗുഡ്സര്‍ട്ടിഫിക്കറ്റ് ഇപ്രകാരമാണ്: ''മൂന്നു നാലു ദിവസം മുന്‍പ് സൂഫി സന്യാസിമാരും പണ്ഡിതരുമായി സംഭാഷണം നടത്താനിടയായി. സത്യസന്ധമായി പറയട്ടെ, അവര്‍ സംസാരിച്ച വിഷയവും രീതിയുമെല്ലാം കാതിലേക്ക് സംഗീതം ഒഴുകിയെത്തുന്ന പ്രതീതി ഉണര്‍ത്തി. അവര്‍ തെരഞ്ഞെടുത്ത വാക്കുകളും അതിന്റെ അര്‍ഥവുമെല്ലാം സൂഫി പ്രസ്ഥാനത്തിന്റെ ഉദാരതയാണ് വ്യക്തമാക്കുന്നത്''. <br /><br />മതേതര ഇന്ത്യയുടെ ചരിത്രത്തില്‍ കളങ്കമേല്‍പ്പിച്ച ബാബരി മസ്ജിദിന്റെ ധ്വംസനത്തെക്കുറിച്ചോ, സംഘപരിവാരം നടത്തിവരുന്ന ആസൂത്രിതമായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളെക്കുറിച്ചോ, വര്‍ഗീയ പ്രചാരണങ്ങളെക്കുറിച്ചോ, ഗുജറാത്ത് വംശഹത്യയെക്കുറിച്ചോ ആരെങ്കിലും സംസാരിച്ചാല്‍ 'കാതിലേക്ക് സംഗീതം ഒഴുകുന്നപോലെ' അദ്ദേഹത്തിന് കേള്ക്കാനാകില്ലെന്നുറപ്പ്. അപ്പോള്‍, തീര്‍ത്തും അരാഷ്ട്രീയവും സ്വാര്ഥപ്രേരിതവുമായ താല്പര്യമുള്ള ചില 'സന്യാസി'മാരാണ് സൂഫികള്‍ എന്ന മേല്‍വിലാസത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് എന്ന് വ്യക്തമാണ്.<br /><br /><span style="font-size: large;"><b><u>സൂഫിസത്തിന്റെ രാഷ്ട്രീയ പ്രാധാന്യം</u></b></span><br />ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ സൂഫിസത്തിന് വ്യാപകമായ പ്രമോഷന് ലഭിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. അത് ആധ്യാത്മികതയ്ക്കും ആത്മീയതയ്ക്കും ലഭിക്കുന്ന സ്വീകാര്യതയുടെ ഭാഗമാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. സാമ്രാജ്യത്വവും ഭരണകൂടങ്ങളും വംശീയവാദ പ്രത്യയശാസ്ത്രങ്ങളും ലോകത്ത് കടുത്ത അന്യായങ്ങള്‍ അടിച്ചേല്പിക്കുമ്പോള്, അതില്‍ നിന്നെല്ലാം മുഖം തിരിച്ചുള്ള കേവല ആത്മീയതയിലേക്ക് സമൂഹത്തെ വഴിതിരിച്ചെങ്കില് മാത്രമേ സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും മുന്നേറാന്‍ കഴിയൂ. മതവിശ്വാസികള്‍ നീതിയുക്തമായ നിലപാടുകള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ബാധ്യസ്ഥമാണെന്നത് ഇസ്ലാമിന്റെ ജൈവിക ആദര്‍ശമാണ്. അനീതിയ്ക്കും അധര്മങ്ങള്ക്കുമെതിരിലുള്ള ശബ്ദത്തെ പുണ്യസമരമായാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്.<br /><br />വന്‍കിട രാജ്യങ്ങളുടെ പിന്തുണയോടെ അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ തങ്ങളുടെ അധീശത്വം ലോകത്തിനുമേല്‍ അടിച്ചേല്പിക്കാന് ശ്രമിക്കുമ്പോള്‍, ദരിദ്രരാജ്യങ്ങള്‍ക്കും പാവപ്പെട്ട മനുഷ്യര്‍ക്കും മേല്‍ അധികാരത്തിന്റെ നുകം വഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പള്ളിമൂലകളില്‍ ജപിച്ചിരിക്കുവാന്‍ ഒരു യഥാര്‍ഥ വിശ്വാസിക്കു കഴിയില്ല. അനീതിക്കും കുടിലതകള്‍ക്കുമെതിരെ സാമൂഹികവും രാഷ്ട്രീയവുമായ ചെറുത്തുനില്പിന് ലോകത്തുടനീളം മുസ്ലിംകള് മുന്നില്‍ നില്‍ക്കുന്നത് വിശ്വാസത്തിന്റെ പ്രചോദനം കൊണ്ടുകൂടിയാണ്. ഈ ചെറുത്തുനില്പ്പിനെയാണ് മിക്കപ്പോഴും ഭീകതയുടെ മുദ്രകുത്തി അടിച്ചുവീഴ്ത്തുന്നത്. അതിനാല്‍ ഭീകരവാദികളായ മുസ്ലിംകള്ക്കിടയില് നിന്ന്, അധികാരശക്തികള്‍ക്ക് അലോസരമുണ്ടാക്കാത്ത 'നല്ല മുസ്ലിംകളെ' സൃഷ്ടിച്ചെടുക്കാനുള്ള തന്ത്രമാണ് സൂഫിസത്തിന് അമിതപ്രാധാന്യവും പ്രചാരണവും നല്‍കുന്നതിലൂടെ സാമ്രാജ്യത്വശക്തികള്‍ പ്രയോഗിക്കുന്നത്. <br /><br />മതമൗലികവാദം അപകടകരവും തീവ്രവുമാണെന്ന് വിധിയെഴുതി എതിര്‍ക്കുന്നവര്‍ മറുവശത്ത് മതസങ്കലന വാദത്തെ ആളും അര്‍ഥവും നല്കി വളര്‍ത്തുന്നു. വിശ്വാസത്തിലും സംസ്കാരത്തിലും തനിമയോടെ നില്‍ക്കുകയും രാഷ്ട്രീയമായി സംഘടിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ മുസ്ലിംകളെ എതിരിടാന്‍ സൂഫി ഇസ്ലാമിനെ കൂട്ടുപിടിക്കുകയാണ് കരണീയമെന്ന തിരിച്ചറിവ് തന്നെയാണ് മോദിയുടെ സൂഫി പ്രണയത്തില്‍ വായിച്ചെടുക്കാവുന്നതും.<br /><span style="font-size: large;"><b><u><br />സൂഫി വെഴ്സസ് വഹാബി</u></b></span><br />പാരമ്പര്യവാദികളായ മുസ്ലിംകളും സൂഫികളും ആധുനിക ഇസ്ലാമിക സംഘടനകളെ കഠിനമായി എതിര്‍ത്തുവരുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ പാരമ്പര്യ വാദികളും പുരോഗമന വാദികളും തമ്മിലുള്ള കലഹത്തില്‍ പാരമ്പര്യവാദികളുമായി കക്ഷിചേര്‍ന്ന് ആധുനിക ഇസ്ലാമിക സംഘടനകളെ ദുര്‍ബലപ്പെടുത്തുകയാണ് സാമ്രാജ്യത്വ ശക്തികളുടെയും വംശീയവാദികളുടെയും തന്ത്രം. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ പാരമ്പര്യവാദികളായ ആത്മീയ സംഘങ്ങള്‍ക്ക് സര്‍ക്കാറിന്റെയും ഇന്റലിജന്‍സിന്റെയുമൊക്കെ തണല്‍ കിട്ടുമ്പോള്‍ പുരോഗമന വാദികളെ ഒറ്റപ്പെടുത്തുകയും ഭീകര പട്ടികയില്‍ പെടുത്തി ജയിലിലടക്കുകയും ചെയ്യുന്നു. ഇന്ത്യയിലും ഈ പ്രവണത ആവര്‍ത്തിക്കപ്പെടുന്നു. സലഫികളും വഹാബികളും ഇസ്ലാമിസ്റ്റുകളുമാണ് ഭീകരതയുടെ വക്താക്കള്‍ എന്ന മട്ടിലുള്ള പ്രചാരണത്തിന് ഔദ്യോഗിക അംഗീകാരമുള്ള പോലെയാണ്. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ചെറിയ ഗ്രൂപ്പുകള്‍ തീവ്രാഭിമുഖ്യമുള്ളവയാണെന്നത് വസ്തുത തന്നെയാണ്. എന്നാല്‍, ആധുനിക ഇസ്ലാമിക സംഘടനകള്‍ക്കിടയിലെ വൈവിധ്യങ്ങള്‍ പരിഗണിക്കാതെയുള്ള സമീപനങ്ങള്‍ ദുരുപദിഷ്ടമാണ്.<br /><br />പുരോഗമന സംഘടനയില്‍ പെട്ടവര്‍ മാത്രമല്ല, യാഥാസ്ഥിതിക-പാരമ്പര്യ വാദികളില്‍ പെട്ടവരും തീവ്രനിലപാട് എടുക്കുന്നവരിലും 'ജിഹാദി'കളിലുമുണ്ട് എന്നതും വസ്തുതയാണ്. ഇന്ത്യയില്‍ തീവ്രവാദ മുദ്ര കുത്തപ്പെടുന്ന സംഘടനകളും വ്യക്തികളും ഭൂരിഭാഗവും പുരോഗമന ഇസ്ലാമിക വിഭാഗങ്ങളില്‍ പെടുന്നവരാണെന്ന് തെളിയിക്കാനാവില്ല. ദക്ഷിണേന്ത്യയില്‍ മതഭീകരതയുടെ ചാപ്പകുത്തി ജയിലിലടക്കപ്പെട്ട അബ്ദുന്നാസര്‍ മഅ്ദനി തന്നെ മതിയായ ഉദാഹരണം. അദ്ദേഹമുള്‍പ്പെടെ തീവ്രവാദ കേസുകളില്‍ പ്രതി ചേര്‍ത്ത് ജയിലുകളില്‍ കഴിയുന്ന നിരവധി പേര്, പാരമ്പര്യ ത്വരീഖത്ത് സംഘടനകളുമായി ബന്ധമുള്ളവരാണ്.<br /><br />ഡല്‍ഹിയില്‍ നടന്ന സൂഫി സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ട പത്രസമ്മേളനത്തില്‍ ആള് ഇന്ത്യ ഉലമ ആന്റ് മശാഇഖ് ബോര്‍ഡ് എന്ന സംഘടനയുടെ നേതാക്കള്‍ പറഞ്ഞത്, പശ്ചിമേഷ്യയില്‍ തീവ്രവാദം വളരാന്‍ കാരണം വഹാബിസമാണെന്നും ഇന്ത്യയില്‍ വഹാബിസം വളരുന്നത് തടയുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യമെന്നുമാണ്. പശ്ചിമേഷ്യയില്‍ വഹാബികള്‍ തീവ്രവാദം വളര്‍ത്തുന്നുവെങ്കില്‍ അതിന് പരിഹാരം ഇന്ത്യയിലെ കടുത്ത തീവ്രവാദികളായ സംഘപരിവാരത്തിന്റെ കൈകളില്‍ ഇന്ത്യന്‍ മുസ്ലിംകളെ ഏല്പിച്ചുകൊടുക്കുകയാണോ? സൂഫിസത്തെ പ്രമോട്ട് ചെയ്യാന്‍ തല്പരകക്ഷികള് ആഗോളതലത്തില്‍ തന്നെ ഉന്നയിക്കുന്ന വാദമാണ് ഇവിടെയും നാം കാണുന്നത്.<br /><br />ആള് ഇന്ത്യ ഉലമ ആന്റ് മശാഇഖ് ബോര്‍ഡ് എന്ന സംഘപരിവാരാനുകൂല സംഘടന തന്നെ സംശയത്തിന്റെ നിഴലിലാണ്. നേരത്തെ മുസ്ലിംകളെ ആകര്‍ഷിക്കാന്‍ ആര് എസ് എസ് രൂപീകരിച്ച മുസ്ലിം രാഷ്ട്രീയ മഞ്ച് വിജയിക്കാതെ പോയ സാഹചര്യത്തിലാണ് ഈ പുതിയ സംഘടനയുമായുള്ള അവരുടെ ചങ്ങാത്തമെന്നത് ശ്രദ്ധേയമാണ്. ഈ സംഘടനയുടെ പ്രസിഡന്റ് മുഹമ്മദ് അശ്റഫ് കച്ചുച്ചവി, രാഷ്ട്രീയ മഞ്ചുമായി ചേര്‍ന്നാണ് സൂഫി സമ്മേളനം സംഘടിപ്പിച്ചത് എന്നാണ് അറിയുന്നത്. അതേസമയം സൂഫി ത്വരീഖത്ത് പ്രസ്ഥാനങ്ങളിലൂടെ മുസ്ലിം ചെറുപ്പക്കാരെ രാഷ്ട്രീയമായി വന്ധ്യംകരിക്കാനുള്ള ഇന്റലിജന്‍സ് പദ്ധതിയുടെ ഭാഗമാണ് സൂഫി സമ്മേളനം എന്നും സംശയമുണര്‍ന്നിട്ടുണ്ട്. മുന്‍ ഐ ബി ഡയറക്ടറായ ആസിഫ് ഇബ്റാഹീമാണ് സമ്മേളനത്തിന്റെ മുഖ്യസൂത്രധാരകന്‍. മുസ്ലിം തീവ്രവാദവുമായി ബന്ധപ്പെട്ട മേഖലയില്‍ വിദഗ്ധനായി അറിയപ്പെടുന്ന ആസിഫ് ഇബ്റാഹീമിനെ അടുത്തകാലത്ത് മോദിയുടെ സുരക്ഷാസംഘത്തില്‍ ഭീകരവിരുദ്ധ പദ്ധതിയുടെ മേധാവിയായി നിയമിച്ചിട്ടുണ്ട് എന്ന കാര്യവും കൂടി ചേര്‍ത്തുവെക്കുമ്പോഴാണ് സൂഫി സമ്മേളനത്തിന്റെ നിഗൂഢതകള്‍ പുറത്താവുന്നത്.<br /><br />ഐ ബി ഉദ്യോഗസ്ഥരിലൂടെ രാജ്യത്തെ സൂഫി- ത്വരീഖത്ത് വിഭാഗങ്ങളില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമം രഹസ്യമല്ല. സൂഫി സമ്മേളനത്തിനു പിന്നിലുള്ള മശാഇഖ് ബോര്‍ഡിനും നിര്‍ദേശങ്ങള്‍ നല്‍കുന്നത് രഹസ്യാന്വേഷണ വിഭാഗമാണെന്ന് സംശയിക്കുന്നവരുണ്ട്. ഹൈദരാബാദിലും മറ്റു പല സ്ഥലങ്ങളിലും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് ഐ ബി ഉദ്യോഗസ്ഥര്‍ രഹസ്യമായി സഹായം നല്‍കുന്നതായി സംശയിക്കപ്പെടുന്നു. കേരളത്തില്‍ പോലും, ഒരു പ്രമുഖ ശൈഖിന്റെ നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ദിക്ര് സമ്മേളനങ്ങളില്‍ മിലിറ്ററി ഇന്റലിജന്‍സിലെ പ്രമുഖര്‍ പങ്കെടുക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.<br /><br />മൗലാന മുഹമ്മദ് അഷ്റഫ് കച്ചോച്ച്വി ബറേല്‍വി നേതാവാണെങ്കിലും രാജ്യത്തെ എല്ലാ ബറേല്‍വികളുടെയും പിന്തുണ സൂഫി സമ്മേളനത്തിന് ഇല്ല എന്നത് ആശ്വാസകരമാണ്. മഹാരാഷ്ട്രയിലെ ഓള് ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ സൂഫി സമ്മേളനത്തിന്റെ രക്ഷാകര്‍തൃത്വം ദുരൂഹമാണെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. ബറേല്‍വി ശരീഫ്, ബദായൂന്‍ ശരീഫ്, ജാമിഅ അശ്റഫിയ മുബാറക്പൂര്‍ എന്നീ സുന്നി ധാരകളില്‍ പെട്ട സംഘടനകളും സൂഫി സമ്മേളനത്തെ എതിര്‍ത്തിട്ടുണ്ട്. ബറേല്‍വി നേതാക്കളായ മുഫ്തി അല്ലാമാ അക്തര്‍ റസാഖാന്, മൗലാനാ ശിഹാബുദ്ദീന് റസ്വി തുടങ്ങിയവരും സൂഫി സമ്മേളനത്തെ പരസ്യമായി എതിര്‍ത്തു.<br /><br /><span style="font-size: large;"><b><u>കേരളത്തില്‍ നിന്ന് ദില്ലിയിലെത്തിയവര്‍</u></b></span><br />രാഷ്ട്രീയ, സാമൂഹിക ധാരയില്‍ നിന്ന് മുസ്ലിംകളെ അകറ്റുകയാണ് സൂഫി ഇസ്ലാമിന്റെ ശാക്തീകരണത്തിലൂടെ സംഘപരിവാരം ആഗ്രഹിക്കുന്നതെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ മോഹത്തിന്റെ സാക്ഷാത്കാരത്തിനായി ഈ സമ്മേളനത്തെ ഉപയോഗിക്കാനാണ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത ഒരേ ഒരു വിഭാഗം ലക്ഷ്യമിട്ടത്. അത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കുന്ന സുന്നീ വിഭാഗമാണ്. നേരത്തെ തന്നെ മോദിയുമായും സംഘപരിവാരവുമായും ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുന്ന കാന്തപുരത്തിന് ഉദ്ഘാടന സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാവായ സയ്യിദ് ഇബ്റാഹിമുല്‍ ഖലീലുല്‍ ബുഖാരിയാണ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തത്. ആദ്യത്തില്‍ വിമര്‍ശം ഭയന്ന് മാറിനിന്ന കാന്തപുരം സമാപന സമ്മേളനത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. സമ്മേളനത്തില്‍ പങ്കെടുക്കുക വഴി സംഘപരിവാരം പിന്തുണക്കുന്ന സൂഫി- ബറേല്‍വി സഖ്യത്തിലെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ തങ്ങള്‍ മാത്രമാണെന്ന് കാന്തപുരം വിഭാഗം തുറന്നു പ്രഖ്യാപിച്ചിരിക്കുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ മോഹിച്ച് സ്വന്തം സമുദായത്തെ ഫാഷിസത്തിന്റെ ആലയത്തിലേക്ക് ഒറ്റു കൊടുക്കുന്നവര്‍ വിരല്‍ കടിക്കേണ്ടി വരുന്നത് കാണാന്‍ അധിക കാലം വേണ്ടി വരില്ല. <br /><br /><br /><br /><br /></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-67374328727020426012016-03-23T09:32:00.001-07:002016-03-23T09:32:20.108-07:00ISLAM AND ORGAN DONATION | P.K. ABDUL RAHIMAN<div dir="ltr" style="text-align: left;" trbidi="on">
Islam occupies a very significant position in the contemporary world as a faith, spirituality, and culture and continues to influence the practical dimensions of an estimated one fifth of the human race. Life’s very purpose in Islam is to realise the Divine, a purpose that is achievable only through a conscious commitment to the teachings of sacred will. Transmission and instruction in matters of spirituality, faith and law was the role par excellence of the Messengers/Prophets of God, of whom Muhammad was the last link in a chain that included Abraham, Moses, and Jesus. Sacred Law, in the Muslim worldview, is an all embracing entity, dealing with all aspects of human existence.<br /><span style="font-size: large;"><b><u><br />SOURCES OF ISLAMIC FAITH AND LAW</u></b></span><br />Islamic faith, ethics and practices are guided by the two primary sources such as the Qur’an—the Holy Text believed by Muslims to be the direct word of God, and the Sunnah—the example, whether in words or deeds, of the Prophet Muhammad. Islamic teachings stress on finding solutions to the problems of humanity within the permissible limits of religion where clear injunctions are available in the Quran or the tradition of the Prophet. However, where there is no clear injunction or guidance available, other sources such as ijthihad, deductive logic based on independent reasoning and interpretation, and Ijma, consensus of scholars, are to be employed in order to resolve moral, legal and ethical dilemmas of Muslim societies. <br />The interest of the common good (isthihsan) should be kept as the guiding principle to be followed in the maters of law, where clear provisions are not available. In such scenario, since Islam admits no clergy, the “learned” are charged with interpreting and contextualising religious teachings for the wider Muslim community.<br />
<br /><span style="font-size: large;"><b><u>Islamic Approach to Life and Health</u></b></span><br />Islam considers human life as inviolable and treats its violation as a crime against humanity. As the Quran says:<br />
<br />Whosoever takes a human life, for other than murder or corruption in the earth, it is as if he has taken the life of all of mankind and whosoever saves a human life, it is as if he has saved whole of mankind. (Qur’an, 5:32)<br />
<br />No one is authorised deliberately to end life, whether one’s own or that of another human being. Saving life and reducing human suffering are encouraged. Withdrawal of food and drink to hasten death is therefore not allowed and Islam does not allow a human life to perish for want of material needs, be that food or care. According to the Islamic jurisprudence, sustenance of human life takes precedence over the legal and theological questions.<br />
<br />The Qur’an’s overall view of life is holistic. The Qur’an does not appear to subscribe to the doctrine of a mind-body dualism. The Quranic term “Nafs” refers to “person” and according to the Quran, human being is single organism functioning in a certain fashion. Furthermore, the Quran consistently links all aspects of its revelation/guidance to practical concerns for human behaviour. What we learn about God, for example, is relational; God is Creator, Sustainer, Guide, and Judge for humans, whose response is to be submissive to the divine will.<br />
<br />Thus, another aspect of the Qur’an’s holistic approach emerges in which the self is part of an integrated moral-physical universe. Even the Qur’an’s moral teaching brings the peace of mind necessary for good health. And since the God ordains humans to create and maintain a just social order, humans become instruments of other people’s health.<br />
<br />According to the Islamic perspective, health is one of the most excellent blessings of God upon humanity; for without it one can neither carry on one’s life business well nor call one to obey God’s commands. The God’s messenger said, ‘there are two blessings for which so many people are enviable, health and lack of worry’. The Islamic position on the need to preserve good health and medical treatment is evident in the statement attributed to the Prophet that “Allah has given cure for all illnesses” and another categorical statement of the Prophet that “get medical treatment”.<br /><br /><span style="font-size: large;"><b><u>Islam and Medical Science: Historical Perspectives</u></b></span><br />Despite the clear teachings of the Quran and the tradition of the Prophet, the intellectual trends in the history of Islam in both theological and legal spheres had inclined towards anti-intellectualism. Fazlur Rahman, noted scholar of 20th century Islam, observes that the adoption of ‘Ash’arite Kalam’ (theology) by the Umayyads as orthodoxy marks the anti-intellectualist tradition in the history of Islam. Nevertheless, and perhaps in evidence of the rather contrived nature of the orthodox teaching, intellectual endeavors and scientific research in particular proceeded at unprecedented levels in the Muslim world.<br />
<br />Science in general and medicine in particular were highly valued in medieval Islam. The great 12th century philosopher al-Ghazali (d.1111) counts medicine as ‘’Fard Kifaya,” i.e. a collective religious duty incumbent on a sufficient number of Muslims “to look after the needs of the community.” Medicine was so highly valued that some, like Ibn al-Qifti in his Tarikh al Hukama opines that medicine was first revealed through a prophet. Similarly, Ali ibn al-’Abbas al Majus (d.994) says that ‘the basic superiority of people over other animals is their reason, and medicine is the most perfect fruit of reason’2. There have been many medical scholars in the medieval period who saw their work as religious duty as the medical science was seen as a means to reduce human suffering and save human lives. Al Dhahabi (d.1348) introduces his Prophetic Medicine, saying: “It is incumbent upon every Muslim to seek nearness to God in every possible way that can bring him/her near unto God and to do his utmost in obediently carrying out God’s commands. Now the most beneficial of such means and the most consequential approaches to God is that which benefits humanity in terms of preserving their health and treating their ailments, since health is among those things which have been required in the prayer form of worship laid down in the Sacred Law.”3Further we find a statement attributed to the founder of the Shafi school of Islamic law (d 819) that “I do not know any type of knowledge, after what is lawful and unlawful, more noble for a Muslim to acquire than that of Medicine but, alas, they have neglected it-they have neglected one third of human knowledge-and abandoned it to Jews and Christians”4. The classical Islamic approach to scientific study of medicine and health care can be evidenced from the scientific output and the proliferation of hospitals and health care facilities across this region during the period spanning between 9th and 14th centuries. Thus it is possible to argue that the anti-intellectual orthodox position on health care and medicine do not gel well with the Islamic tradition and history. While the Islamic traditions that encouraged the deductive logic and rational approach to its textual traditions helped develop inclusive religious positions on wide range of issues including medical science and medical ethics, the orthodox anti-intellectual positions remained locked in the reductive literalism.<br /><br /><span style="font-size: large;"><b><u>Islam and Organ Donation</u></b></span><br />Recent scientific and technological advances have resulted in a range of complex issues and the fields of biomedical sciences and health care has been one such area that has produced ethical dilemmas for common Muslim masses and Medical practitioners alike. The issue of organ donation and transplant has been such a matter that has generated great debate among the Islamic scholars from around the globe. The Islamic theological position on organ donation and transplant had two dichotomous positions: one that opposes the organ donation, particularly cadaver donation and transplant and the other that considers them permissible within the framework of Islamic theology and law. It will be worthwhile to examine these positions to develop comprehensive understanding of the issue.<br /><br /><span style="font-size: large;"><b><u>Arguments against Organ Donation</u></b></span><br />The arguments against organ donation within the framework of Islam can be summed up as follows:<br />a) God has honored humans (Quran, Surat al Isra: 70), and human body is considered sacred, and tampering with that is prohibited in Islam.<br />
<br />b) Allah has made humans the best of creations and created everything for their benefit (Quran, 2: 229), therefore, it is permissible for a human to take benefit from every creation of Allah which includes animals, plants and inanimate things. As such, it would be unreasonable to place humans in the same category of the above things by giving permission to use parts and derive benefit out of their body that necessitates cutting, chopping and amputating parts of the body.<br />
<br />c) The Jurists have stated that in the case of extreme necessity and when there is no alternative available, even unlawful things, such as pork and alcohol, become permissible. However, even in such a situation, consuming or deriving benefit from a human body still remains unlawful5.<br />
<br />d) Human body and parts are not in our ownership in that we may fiddle with them as we desire. It is a trust (amanah) that has been given to us by God. As such, it will be impermissible for one to sell, give or donate any organs of his body.<br />
<br />e) Islam does not allow the violation of the sanctity of the living or the deceased, thus, the same respect accorded to someone who is alive has to be accorded to someone who is dead, as has been explained by the Prophet Mohammed:<br />
<br />“Breaking the bones of a corpse is similar to breaking the bones of someone who is alive.” (Hadith narrated by Ibn Majah)<br />
<br />f) The principle of Islamic jurisprudence states: When the evidences of prohibition conflict with the evidences of permissibility, preference is given to prohibition.66<br />
<br />Ibn Nujaym, al-Ashbah wa al-Nazair.In view of the above, it is argued by some that it is unlawful to transplant organs, whether it be of a living person or a dead body, and whether there is a need or otherwise. In other words, there is no permissibility whatsoever for the transplantation or donation of organs. These juristic positions have had immense bearing on the way common Muslims relate to the issue of organ donation and transplant.<br /><br /><span style="font-size: large;"><b><u>Organ Donation and the Moral Dilemmas of Common Muslims</u></b></span><br />While there exists religious decrees and scholarly works that endorse the permissibility of organ donation, lack of awareness and influence of religious dogmas among the common Muslims have deterred them from making positive decisions related to organ donation and transplantation. For many common Muslims, questions such as ownership of human body, the sanctity of human corpse being violated, delay in performing the last rites, the moral responsibility of the donor, if the recipient commits wrongdoings, or whether organ can be donated to non-Muslims have played highly detrimental role in their decisions. <br /><br /><span style="font-size: large;"><b><u>Organ Donation and Ownership of Human Body</u></b></span><br />According to Islam, human beings are the vicegerent (Khalifa) of God on earth. As vicegerents, human being cannot claim the ownership for anything including their body. However, the God has made everything on earth subservient to human beings and permitted them to use it for the benefit of humanity. This principle applies to the human body as well and Islam permits human beings to utilize his/her body for their benefit. It is similar to the wealth which God has given to a human, and he is permitted to utilize it and give it in charity or as a gift. Thus, one is permitted to use or donate his body as a whole or in parts to reduce the sufferings of the humanity. <br /><br /><span style="font-size: large;"><b><u>Does organ transplant violate the sanctity of human body?</u></b></span><br />Islam forbids mutilating corpses as was practiced in the pre-Islamic era, especially done to those who died in battles. The mutilation of corpse referred to by the Prophet is an act meant to humiliate and violate the honor and sanctity of the deceased. As any action is judged in Islam on the basis of its intention, the organ transplant processes can never be compared to the pre-Islamic practice of mutilation of human body. Islamic law allows performing surgeries of various kinds on living human bodies in case of medical needs and exigencies. This permission can be extended to corpses for the purpose of saving a human life and is not seen as an act of disrespect to the dead. If a pregnant woman died and the child in her stomach is still alive, her stomach will be cut open in order to take the child out, for in there is saving the life of a human7. Dr. Yusuf Al-Qaradhawi explains as follows:<br />
<br />“Removing a body part from a corpse does not violate the sanctity of the dead. The sanctity of the body is preserved and has not been violated. This is because the operation performed on the corpse is similar to that done on those who are alive, that is with care, meticulousness and respect.”8<br />Unlawful Becomes Permissible<br />
<br />The famous principles of Islamic Jurisprudence based on the teachings of the Quran and Sunnah permit the use of unlawful things in cases of extreme need and necessity. In case of necessity, when the life of a person is threatened the prohibition of eating carrion or drinking wine is suspended, and the Quran permits utterances of disbelief in order to save one’s life. (Quran, Surat al Nahl:106). Therefore it is argued that, in cases of need and necessity, when impure, unlawful things become permissible, in a situation where a person’s life is in danger and he is in dire need for transplantation, the transplantation of organs will be permissible. <br /><br /><span style="font-size: large;"><b><u>Is it permissible to delay the funeral rites?</u></b></span><br />In Islam, funeral rites should not be delayed without valid reasons. This Islamic position has to be seen as a sign of respect to the dead. As there are instances where mortal remains of people who died abroad are brought home for the last rites, which takes many days together, that is not seen as a problem from the religious standpoint, the delay, much less in time, in carrying out organ transplant procedures for the purpose of saving human lives should be considered to be a valid reason that permits delayed performance of rites within the framework of Islamic law. However, it is important that the medical system addressed this issue and took adequate measures to minimize the time taken to complete the cadaver transplant procedures. <br /><br /><span style="font-size: large;"><b><u>Is a brain dead “really dead”?</u></b></span><br />There exists a moral dilemma that whether a brain dead can be considered actually dead. This concern is a result of the lack of knowledge regarding the scientific understanding. However, in 1987, Fazlur Rahman, like many other Islamic scholars, expressed the view that relentless artificial prolongation of life is not in keeping with Islamic ethos unless there is evidence that a reasonable quality of life would result. The majority of Muslim scholars will consider brain death as an acceptable ground to discontinue life support therapy. A minority opinion is that the notion of brain stem death is inappropriate, for it is rooted in the dualism that characterizes biomedicine. <br /><br /><span style="font-size: large;"><b><u>Moral Dilemma of being an Accomplice</u></b></span><br />For many, there is an apprehension that an organ donor will be considered as an accomplice and will be in a state of sin by donating his/ her organs to a person who may commit misdeeds after the transplant. This causes a moral dilemma in their decision on organ transplant. However, it has to be understood that in Islam, there is no such issue of one becoming a moral accomplice for another person’s misdeeds and is incorrect as Islam holds every individual responsible for his/her actions. The Quran says: <br />“No person earns any (sin) except against himself (only), and no bearer of burdens shall bear the burden of another.”<br /><br /><span style="font-size: large;"><b><u>Can Muslims donate organs to non-Muslims?</u></b></span><br />The issue of donating organs to non-Muslims also has been a moral dilemma for many. This is not because of their communal mindset, rather is a result of a distorted understanding of spirituality. Islamic ideas of compassion, mercy and social good are not defined by the identities of the beneficiaries. Islam does not consider the religious identity of the beneficiaries in matters of charity. Further, the Prophet is referred to as mercy for the humanity sent to bring blessings to humanity at large, which includes non-Muslims who live alongside Muslims in peace and harmony. The Holy Quran enjoins Muslims to do good, to offer help and to co-operate in all things that will benefit mankind. Quran says:<br />
<br />“Allah does not forbid you respecting those who have not made war against you on account of (your) religion, and have not driven you forth from your homes, that you show them kindness and deal with them justly; surely Allah loves the doers of justice.” (Quran, Surat al-Mumtahana: 8) <br />
<br />Considering various aspects of the above principles, many important bodies of Islamic law and jurisprudence have issued religious decrees on the issue of organ donations. The Islamic Fiqh Academy, a subsidiary organ of the Organization of the Islamic Conference (OIC), established in January 1981, drawing its members and experts from across the Islamic world decreed in the year 1988 in favour of organ donation and transplant:<br />
<br />“Organs from the deceased can be transplanted to a patient, where the life of the recipient depends on the transplant, or if the continuation of the basic bodily functions of the recipient depends on the transplant. This is however, dependent on the deceased’s consent, or that of his next-of-kin after his death, or by the decision of the leaders of the Muslim community, should the deceased be unidentified, or does not have any next-of-kin”9.<br />
<br />Similar religious decrees endorsing the permissibility of organ donation have been issued by many other reputed bodies from all over the Muslim world such as Highest Council of Scholars, Riyadh10, Fatwa Committee of Kuwait11, and The National Fatwa Council of Malaysia12. The Islamic Religious Council of Singapore (MUIS) in 1973 issued a fatwa, prohibiting the organ donation on the ground that human beings do not own their body or any parts thereof. However, the Council reversed this fatwa 1986 in line with the position permitting organ donation for saving human life. <br /><br /><span style="font-size: large;"><b><u>Islamic Social Responsibility and the Need to Move Forward: </u></b></span><br />The Quran has repeatedly stressed on the principles of ta’awun, helping one another, Ihsan, and rahmah (compassion). The Prophet has said:<br />
<br />“…..Show compassion to those on earth, and He in the heavens (i.e. God) will show His compassion to you.”<br />
<br />Islam has encouraged the collective responsibility of a society towards its members. The Prophet said: ‘The faithful in their mutual love and compassion are like the body if one member complains of an ailment all other members will rally in response. Another tradition says, “The faithful to one another are like the blocks in a whole building they fortify one another”. The Quran describes the faithful as those who “… give priority over themselves even though they are needy”13. The Prophet has said “help in good deeds and piety and do not help in sin and animosity”. The ethical stand point in Islam on the social responsibility to provide care and sustenance to the needy can be seen in the history of Islam as Umar ibnul -Khattab, second Caliph, decreed that “if a man living in a locality died of hunger being unable of self-sustenance, then the community should pay his money ransom (fidyah) as if they had killed him”. Using the deductive logic, it is possible to derive a similitude to people dying due to lack of blood transfusion or non-availability of organs for transplantation. As medical education is seen as a Fard Kifaya, collective responsibility of the community, so is the care of individual patient the collective responsibility of society, that has to ensure his/her health needs. This was the guiding principle in the way hospitals were established and run as endowments in the medieval Islamic period, where medical care was provided free of cost to people without considering their nationality or economic status14. This approach will help us develop a paradigm that promotes organ donation as a collective social responsibility. As the benefit of the donation continues to exist as long as the recipient lives, it can also be treated as sadakat jariya, continues charity, which is highly rewarded in Islam. <br />
<br />Though the juristic position that ‘unlawful becomes permissible in case of necessity’ in relation to organ donation opens up the possibility of organ donation, it still carries an element of negativity. This has to be reconsidered in order to develop a more affirmative approach to organ donation. As organ donation is a noble act that exemplifies the Quranic position of saving a human life being equated with saving the whole of humanity, the jurists need to revisit their position on the issue to capture the spirit of the donation. That will help create a social consciousness providing a new lease of opportunity for patients to live and alleviate pain and suffering that Quran seek from its followers.<br />
<br /><b>(P.K. Abdul Rahiman is an Assistant Professor and Head at the JBAS Centre for Islamic Studies, University of Madras.)</b><br /><br /><span style="font-size: x-small;">Reference :<br />2 .Tamara Sonn, Health and Medicine in the Islamic Tradition: Fazlur-Rahman’s View, Journal of Islamic Medical Association, <br />Volume 28, 1996 - Page 191.<br />3 Ibid<br />4 Fazlur Rahman, Health and Medicine in the Islamic Tradition: Change and Identity, ABC International Group Inc, 1998, p 48.<br />5 al-Fatawa al-Hindiyya, 5/310<br />7 .Samarqandi, Tuhfat al-Fuqaha, 4/261 & Badaii al-Sanai.<br />8 Dr. Yusuf Al-Qaradhawi, Fatawa Mu’asarah, vol.3, pp. 665-666.<br />9 Please see page 58 of “Majma’ Al-Fiqh al-Islami: Qararat Wa <br />Tausiyat, 1985-1988.”<br />10 Decision of the scholars in the Highest Council of Scholars in Riyadh, Saudi Arabia. Please see decision no. 99, 6 Zulqaedah 1402H.<br />11 Decision no. 132 issued by the Fatwa Committee of Kuwait in 1979.<br />12 <br />The declaration made on The First Meeting of the National Fatwa Council of Malaysia for Islamic Affairs on the 23-24th of June 1970.<br />13 Quran, 59:9<br />14 Fazlur Rahman, p.70.</span><br />
</div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-50883348009256761662016-03-23T09:26:00.001-07:002016-03-23T09:26:22.738-07:00വര്‍ണ വൈജാത്യത്തിന്റെ രാഷ്ട്രീയം | കെ പി ഖാലിദ്<div dir="ltr" style="text-align: left;" trbidi="on">
<br />''ബ്രഹ്മാവ് ബ്രാഹ്മണനെ സ്വന്തം വായില്‍ നിന്നും ക്ഷത്രിയനെ തോളില്‍ നിന്നും വൈശ്യനെ തുടയില്‍ നിന്നും ശൂദ്രനെ പാദത്തില്‍ നിന്നും സൃഷ്ടിച്ചു.'' (മനു നിയമം 1-31)<br /><br />മനുഷ്യസൃഷ്ടിയുടെ ആരൂഢങ്ങളിലേക്കിറങ്ങുന്ന വേദ ഹിന്ദുത്വം മനു എന്ന ഋഷിയിലൂടെ ചെന്നെത്തുന്ന സൃഷ്ടി രഹസ്യമാണ് മുകളില്‍ ഉദ്ധരിച്ചത്. മനുഷ്യകുലത്തെ നാലു വര്‍ണങ്ങളിലാക്കി വിഭജനത്തിലൂടെ വിവേചനത്തിലെത്തിച്ച വര്‍ണാശ്രമ ധര്‍മമെന്ന ആര്യമേധാവിത്വരൂപ രേഖയാണ് വേദങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത 'മനുസ്മൃതി' എന്ന് അറിയപ്പെടുന്ന മനുധര്‍മങ്ങള്‍. മനുസ്മൃതിയാണ് ബ്രാഹ്മണന്, 'പ്രകൃതിയുടെ അന്തിമ നിയമ'മെന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉന്നതമായ സിവില്‍ കോഡ്. വര്‍ണ വിഭജനത്തിന്റെ ബീഭത്സമായ മുഖങ്ങളിലേക്കു തിരിച്ചു വെക്കാവുന്ന ഏറ്റവും നല്ല കണ്ണാടിയാണ് മനുസ്മൃതി. <br /><br />ഋഗ്വേദത്തില്‍ പൊതുവേ രണ്ടു വര്‍ണങ്ങളാണ് കാണാന്‍ കഴിയുന്നത് (ബി സി 1500-1000) ആര്യരും ദാസരും. ആര്യര്‍ ഉന്നതരും ദാസര്‍ അധമരുമായിരുന്നു. ഉന്നതരെ സേവിക്കുന്നതിലൂടെ ദാസര്‍ക്ക് പിന്നീടുള്ള ജന്മങ്ങളില് ബ്രാഹ്മണനായി ജനിക്കാം. ഋഗ്വേദത്തിനു ശേഷം വന്ന അഥര്‍വ വേദ കാലമായപ്പോഴേക്കും വര്‍ണം നാലാവുകയും ശൂദ്രരുടെ നിര്‍ണയമുണ്ടാവുകയും ചെയ്തു. നാലു വര്‍ണങ്ങള്‍ ക്കുപുറത്തുള്ള ചണ്ഡാളരാവട്ടെ മനുഷ്യ ഗണത്തിനു പുറത്ത് ശ്മശാന ജീവിതത്തിലേക്കു തള്ളിവിടപ്പെടുകയും ചെയ്തു.<br /><br />പുരാതന ഭാരതത്തില്‍ ആര്യാധിനിവേശത്തിനു മുമ്പുണ്ടായിരുന്ന മതവിഭാഗങ്ങള്‍ ജൈനരും ബുദ്ധരുമായിരുന്നു. ബുദ്ധമതം വിഗ്രഹാരാധനയെ എതിര്‍ത്തിരുന്നു. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജൈനര്‍ക്കു ശേഷം ബുദ്ധര്‍ വ്യാപകമായി വളര്‍ന്നിരുന്നു. ജാതീയതയുടെ അസ്പൃശ്യതകളെ ബുദ്ധര്‍ കഠിനമായി എതിര്‍ക്കുകയും അതിര് വരമ്പുകളെ ഭേദിച്ച് മുന്നേറുകയും ചെയ്തു. ബുദ്ധ ചക്രവര്‍ത്തിമാരും നാടു വാഴികളും ഈ പാത പൊതുവെ പിന്തുടര്ന്നിരുന്നു.<br /><br />ക്ഷത്രിയരുള്‍പ്പെടുന്ന സമൂഹ വിഭാഗങ്ങളെ ജ്ഞാനബലം കൊണ്ട് അടക്കി വാണിരുന്ന ബ്രാഹ്മണരാണ് അക്കാലത്ത് സിവില്‍ കോഡുകള്‍ നിര്മിച്ചുവച്ചിരുന്നത്. ആത്മീയതയും വേദജ്ഞാനവുമായി ജീവിക്കുന്ന ബ്രാഹ്മണ്യ വ്യവസ്ഥിതിയുടെ കാവലാളുകളാണ് എല്ലാ വര്‍ണ വിഭാഗങ്ങളുമെന്ന് മനുസ്മൃതി പോലുള്ള സിവില്‍ കോഡുകള്‍ വച്ച് അവര്‍ സ്ഥാപിച്ചെടുത്തിരുന്നു.<br /><br />വര്‍ണ വിഭജനമെന്നത് സമൂഹ വ്യവസ്ഥിതിയുടെ നിലനില്പ്പിന്നാധാരമായിട്ടുള്ള 'ക്ലാസിഫിക്കേഷ'നുകളാണെന്നതായിരുന്നു ജാതീയതക്കടിസ്ഥാനമായി ബ്രാഹ്മണ്യം പറഞ്ഞുവച്ചത്. ഉത്തരവാദിത്വത്തിന്റെ അതിരവരമ്പുകള്‍ക്കപ്പുറത്ത് സമൂഹത്തിന്റെ നിലനില്പ് വേദജ്ഞാനികളായ ബ്രാഹ്മണരിലായിരുന്നു. ക്ഷത്രിയര്‍ നാടു ഭരിക്കുമ്പോള്‍ വൈശ്യന് കച്ചവടം ചെയ്ത് സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തണം. ശൂദ്രനാവട്ടെ അടിത്തട്ടിലെ കീഴാളജോലികളിലും വ്യാപൃതനാവണം. കച്ചവടക്കാരന്റെ മകന് കച്ചവടക്കാരനും, ഭരണാധികാരിയുടെ മകന് ഭരണാധികാരിയും കൊല്ലന്റെ മകന് കൊല്ലനുമാവുമ്പോള്‍ തൊഴില്‍ വൈദഗ്ധ്യമുള്ള ഒരു സമൂഹം നിലനില്ക്കും. ഇതാണ് ജാതീയതയെ ന്യായീകരിക്കുന്ന സവര്‍ണമതം ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ആശയങ്ങള്‍! എ ഡി. 400 ല്‍ ഉണ്ടായി എന്നു പറയുന്ന 'മഹാഭാരതം' എന്ന കൃതി ജാതീയതയുടെ രാഷ്ട്രീയ മാനങ്ങള്‍ക്ക് സാധാരണ ജീവിതത്തിന്റെ പകിട്ടുകള്‍ നല്കി. അധമന് അമ്പെയ്ത്ത് കട്ടു പഠിച്ചാലും തള്ളവിരല്‍ ഛേദിക്കപ്പെടുമെന്ന താക്കീത് 'ഏകലവ്യന്' എന്ന കഥാപാത്രത്തിലൂടെ ഭാരതീയ ജനതക്കു നല്കപ്പെട്ടു! ശൂദ്രന് വേദം കേള്‍ക്കാന്‍ പോലും നില്‍ക്കരുതെന്നും അങ്ങനെ കേട്ടാല്‍ അവന്റെ ചെവിയില്‍ ലോഹം ഉരുക്കി ഒഴുക്കണമെന്ന മനുനിയമത്തിന്റെ കലാപരമായ ആവിഷ്ക്കാരമായിരുന്നു ഏകലവ്യന്റെയും കര്‍ണന്റെയും കഥ പറയുന്ന മഹാഭാരതം.<br /><br />'ശൂദ്രന് സമ്പത്തുണ്ടാവരുത്. ശൂദ്രന്റെ സമ്പത്ത് ബ്രാഹ്മണനു ദോഷം ചെയ്യും' (മനു നിയമം ഢകകക-417) ജ്ഞാനത്തോടൊപ്പം സമ്പത്തും നിഷേധിക്കപ്പെട്ട അടിമ വര്‍ഗത്തെ സൃഷ്ടിച്ചെടുക്കാന്‍ സവര്‍ണ മേധാവിത്വം തിരഞ്ഞെടുത്ത ഏറ്റവും ബുദ്ധിപൂര്‍വമായ ആശയ സംഹിതയാണ് വര്‍ണാശ്രമ നിയമങ്ങള്‍ എന്നതിന് ഇത്തരം കോഡുകള്‍ തന്നെ തെളിവ്! 'ശൂദ്രന് ഉയര്‍ന്ന ജാതിക്കാരന്റെ കീഴില്‍ സേവനം ചെയ്തു കാലം തീര്‍ക്കണം' (മനു നിയമം 1-91) എന്ന തത്വത്തിലും ഈ അധീശത്വ സൂത്രങ്ങള്‍ തന്നെയാണ് ഒളിഞ്ഞിരിക്കുന്നതും. 'ബ്രഹ്മ' എന്നാല്‍ പരിപാവനമെന്നതിനാല്‍, ആ പരിപാവനതക്കു കീഴില്‍ ഇതര മനുഷ്യര്‍ പ്രഖ്യാപിക്കുന്ന സ്വയം അടിമത്വ പ്രഖ്യാപനമാണ് വര്‍ണ ജാതി വിഭജനത്തിന്റെ സത്ത! നൂറു വയസ്സുള്ള ക്ഷത്രിയന് പോലും പത്തു വയസ്സുള്ള ബ്രാഹ്മണ ബാലനെ പിതാവിന്റെ സ്ഥാനത്ത് കാണണം (മനു. 11-139) എന്നതിനര്‍ഥം പ്രായഭേദമന്യേ സ്വയം എടുത്തണിയുന്ന അടിമത്തമാണ് സ്വജനനത്തിലൂടെ ഇതര ജാതികള്‍ ചെയ്യേണ്ടതെന്ന് സാരം.<br /><br />മുഗള്‍ ഭരണകാലത്ത് ഇന്ത്യയുടെ ജാതീയത നിരവധി തിരിച്ചടികള്‍ നേരിട്ടിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഇസ്ലാമിന്റെ ആവിര്‍ഭാവം സാഹോദര്യത്തിന് അഭിരാമങ്ങായ സ്ഥൂലരൂപങ്ങളുണ്ടെന്ന് കീഴാളര്‍ക്കും ക്ഷത്രിയര്‍ക്കുമൊക്കെ കാണിച്ചുകൊടുത്തു. ബുദ്ധ മതത്തിലുപരി നൈതികതയുടെ കടുത്ത സിവില്‍ കോഡുകള്‍ തൊട്ടുകൂടായ്മക്കും അധമത്വത്തിനുമെതിരെ വാളുകളായി. 1857 ല്‍ മുഗള്‍ഭരണം തരുകയും ബ്രിട്ടീഷ് ഭരണം വരികയും ചെയ്തതോടെ ജാതീയത അതിന്റെ ഉത്തുംഗതയിലേക്ക് വീണ്ടും കയറിപ്പോയി. ബുദ്ധമതത്തെ എ ഡി എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യരുടെ 'സംവാദ' നിഷ്കാസനത്തിലൂടെ നേടി ബംഗാള്‍ ചക്രവര്‍ത്തി ശശാങ്കന് ചെയ്തതുപോലെ ബ്രിട്ടീഷുകാര്‍ ജാതീയതയെ അതിന്റെ എല്ലാ ഭീകരതകളോടെയും തിരിച്ചുകൊണ്ടുവന്നു.<br /><br />ജാതീയതയിലൂടെ വൈദഗ്ധ്യങ്ങളുടെ ജനിതക കൈമാറ്റവും അധമത്വത്തിന്റെ താത്വിക കൈമാറ്റവും നടക്കുന്നുവെന്ന വേദ ബ്രാഹ്മണ്യത്തെ 'വിഭജനത്തിലൂടെ ഭരണം' എന്ന ആശയം കൈമുതലാക്കിയ ബ്രിട്ടീഷുകാര്‍ വേണ്ടുവോളം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഫലം, മാറുമറയ്ക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ട കീഴാള സ്ത്രീവര്‍ഗം ഇരുളിന്റെ മറവില്‍ ജന്മിത്വത്തിന്റെ കിരാത പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. കേരളത്തില്‍ തോന്നിയ പോലെ 'സംബന്ധം' ചെയ്ത് ബ്രാഹ്മണര്‍ സാമൂഹിക ഘടനയെത്തന്നെ അട്ടിമറിച്ചുകൊണ്ടുള്ള ജനിതക മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.<br /><br />സവര്‍ണ മേധാവിത്വം, ബ്രാഹ്മണ്യത്തിലൂടെ നടത്തിയ സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ അവിശ്വസനീയമായ അധിനിവേശമാണ് വേദങ്ങളുടെ സഹായത്തോടെ ഇന്ത്യയില്‍ വര്‍ണ വിഭജനത്തിലൂടെ നടന്നത്. 'മനുസ്മൃതി' എന്ന ഏറ്റവും വലിയ സവര്‍ണ രൂപരേഖയാണ് താത്വികമായി ഈ അധിനിവേശത്തിന് പിന്‍ബലമേകിയ പ്രത്യയശാസ്ത്രം. ഹൈന്ദവതയെ മതത്തിനു പുറത്ത് സനാതന സാംസ്കാരികതയായി കാണണമെന്ന് പറയുന്ന സംഘ് പരിവാര്‍ ഉദ്ദേശിക്കുന്നത് ഈ പ്രത്യയ ശാസ്തത്തിന്റെ സംസ്ഥാപനമാണ്.<br /><br />വേദങ്ങളില്‍ സ്രഷ്ടാവ് ബ്രഹ്മാവാണ്. സൃഷ്ടിയില്‍ നടത്തിയ വിവേചനം മനുഷ്യകുലത്തിന്റെ നിലനില്പിന്റെ ആധാരമാണെന്ന് വാദിക്കേണ്ടിവരും, ഈ ദൈവിക വിഭജനത്തെ അംഗീകരിക്കുമ്പോള്‍! തന്റെ പാദത്തില്‍ നിന്ന് ഒരു കുലത്തെ പാദസേവര്‍ക്കുവേണ്ടി സൃഷ്ടിച്ചു എന്ന വിശ്വാസം നിരാകരിക്കപ്പെടേണ്ടതാണ്. കാരണം തികഞ്ഞ അടിമ വ്യവസ്ഥിതിയുടെ ന്യായീകരണം പ്രത്യയ ശാസ്ത്രപരമായ സാധൂകരണവുമായി അതു മാറുന്നു. 'ജ്ഞാനം' സവര്‍ണന്റെ മാത്രം കൈമുതലാണെന്നും 'ദേവ കാര്യങ്ങള്‍' അവര്‍ മാത്രമേ അറിയാവൂ എന്നതും അജ്ഞതയെ സാര്‍വദേശീയമാക്കാനുള്ള കൗടില്യമാണ്. അറിവ് നേടുന്നവന്റെ ചെവി ഉരുക്കിയ ലോഹം കൊണ്ട് അടയ്ക്കണം എന്ന സന്ദേശത്തിലുള്ളത് സനാതന മൂല്യങ്ങളല്ല, വന്യമായ അധിനിവേശത്തിന്റെ വൈകൃത ബാഹ്യരൂപമാണ്.<br /><br /><br /></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-72268063514463383522016-03-23T09:23:00.004-07:002016-03-23T09:23:50.150-07:00അധ:സ്ഥിത മോചനം ഇസ്ലാമില്‍ | ഡോ.സലീം ചെര്‍പ്പുളശ്ശേരി<div dir="ltr" style="text-align: left;" trbidi="on">
<br />മുഹമ്മദ് നബി (സ)യുടെ ആഗമനത്തോടെ ജന്മമെടുത്ത ഒരു മതമല്ല ഇസ്ലാം. ലോകത്ത് മനുഷ്യവാസമാരംഭിച്ചത് മുതല്‍ എവിടെയൊക്കെ സാമൂഹ്യജീവിത ക്രമങ്ങളുണ്ടായിട്ടുണ്ടോ അവിടെയെല്ലാം ദൈവിക സന്ദേശങ്ങളും ജീവിത ദര്‍ശനങ്ങളും ലഭ്യമായിട്ടുണ്ട് എന്ന് പ്രപഞ്ച സ്രഷ്ടാവ് അറിയിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യസമൂഹത്തിന്റെ പൊതുമതമായിട്ടാണ് ഇസ്ലാ മിനെ നമുക്ക് കാണാന്‍ കഴിയുക.<br /><br />മനുഷ്യസഞ്ചയത്തിന്റെ സൃഷ്ടിപ്പ് കേവലം യന്ത്രോത്പ്പന്നങ്ങളുടെ ഏകരൂപ ഭാവത്തിലല്ല. ഭൗതിക ഘടനയിലെ അവയവങ്ങള്‍ തുല്യമെങ്കിലും രൂപഭാവങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. തൊലിയുടെയും മുടിയുടെയും നിറഭേദങ്ങള്‍, കണ്ണ്, മൂക്ക്, ചെവി, പുരികം തുടങ്ങിയവയിലെ വ്യത്യസ്തതകള്‍ എല്ലാം തന്നെയും ഭൂപ്രകൃതിയുമായും ഭൗമാന്തരീക്ഷ ഘടനകളുമായും ബന്ധപ്പെട്ടുകിടക്കുന്നു. 'മനുഷ്യരേ! നാം നിങ്ങളെ ഒരാണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാകുന്നു, അല്ലാഹുവിങ്കല്‍ നിങ്ങളിലേറ്റവും ആദരിക്കപ്പെട്ടവന് നിങ്ങളില്‍ ദൈവഭക്തിയുള്ളവനത്രെ'' (വി.ക്വു. 49:13)<br /><br />മാനവകുലത്തിലേക്ക് നിയോഗിക്കപ്പെട്ട അഖില പ്രവാചകന്മാരും പ്രാഥമികമായി മനുഷ്യരോടാഹ്വാനം ചെയ്തത് മനുഷ്യര്‍ തമ്മിലുള്ളതും പ്രപഞ്ച സൃഷ്ടികളോടുള്ളതുമായ അഭൗതിക വിധേയത്വവും പ്രണാമ പൂജകളും അവസാനിപ്പിക്കണമെന്നും ഏവരും ഒരേയൊരു ദൈവത്തെ മാത്രം ധ്യാനിക്കണമെന്നുമാണ്. അന്ത്യപ്രവാചകന് മുഹമ്മദ് നബി (സ)യുടെ അന്ത്യോപദേശങ്ങള്‍ വെളുത്തവന് കറുത്തവനേക്കാള്‍ യാതൊരു ഔന്നത്യവുമില്ലെന്ന മനുഷ്യാവകാശ പ്രഖ്യാപനം കൂടിയായിരുന്നു.<br /><br />മനുഷ്യസൃഷ്ടിപ്പിന്റെ വിശിഷ്ടമായ സവിശേഷത അവന്റെ ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തി ആലോചിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ്. ഇതരജീവികളില്‍ നന്നേ പരിമിതവും ജന്മവാസകളിലൊതുങ്ങുന്നതുമായ ഈ പ്രത്യേകത, പക്ഷേ, മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രവിശാലമാണ്. ഈ സവിശേഷതയില്‍ സര്‍വമനുഷ്യരും തുല്യരാണ്. വിശുദ്ധ ക്വുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ മൗലികത ഉണര്‍ത്തുന്നതായി കാണാം.<br /><br />താന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നിട്ടില്ലാത്ത ഒരു കാലഘട്ടം മനുഷ്യന്റെ മേല്‍ കഴിഞ്ഞുപോയിട്ടില്ലയോ? സങ്കലിത ബീജത്തില്‍നിന്നും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുന്നതിനായി, അങ്ങനെ നാം അവനെ കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു (വി.ക്വു. 76:1, 2).<br /><br />അവന് നാം രണ്ടു കണ്ണുകളും ഒരു നാക്കും രണ്ട് ചുണ്ടുകളും ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ? തെളിഞ്ഞു നില്ക്കുന്ന രണ്ട് മാര്‍ഗങ്ങള്‍ അവന്ന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. (വി.ക്വു. 91:8-10).<br /><br />സര്‍വ്വ മനുഷ്യരുടെയും സൃഷ്ടിപ്പിലുള്ള മൗലിക ഘടനയാണ് സ്രഷ്ടാവായ അല്ലാഹു വ്യക്തമാക്കുന്നത്. പക്ഷേ, മനുഷ്യരെ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ മാത്രം. <br /><br />അതുപോലെത്തന്നെയാണ് സാമൂഹ്യക്രമത്തിലുള്ള മനുഷ്യരുടെ വൈജാത്യങ്ങളും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മനുഷ്യര്‍ക്കുള്ള പരീക്ഷണത്തിന്റെ ഭാഗമാണെന്ന് അല്ലാഹു വിശദീകരിക്കുമ്പോള്‍ അവ കൂടുതല്‍ ലഭിച്ചിട്ടുള്ളവന്‍ ഒട്ടും അഹങ്കരിക്കേണ്ടതില്ലെന്നും അല്പം മാത്രം ലഭിച്ചവന് ഒരിക്കലും നിരാശനാവേണ്ടെന്നുമാണ് പഠിപ്പിക്കുന്നത്. അറിവ്, അധികാരം, സമ്പത്ത്, സന്താനങ്ങള്‍ എന്നിങ്ങനെയുള്ളവയിലെ ആധിക്യവും സമ്പന്നതയുമൊന്നും ആഭിജാത്യത്തിന്റെയും അഭിമാനത്തിന്റെയും അളവുകോലുകളല്ലെന്ന് അടിക്കടി ഉണര്‍ത്തുന്ന ഇസ്ലാം അവയെല്ലാം കരഗതമാകുന്നതോടെ കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാവാനാണ് ആവശ്യപ്പെടന്നത്.<br /><br />വെളുത്ത തൊലി സൗന്ദര്യമായും ഇരുണ്ടതും കറുത്തതുമായ ചര്‍മ്മം വൈരൂപ്യമായും ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയത് എങ്ങനെയെന്ന് നിരൂപിക്കാനാവില്ല. ഒരുപക്ഷേ, വെയിലേല്‍ക്കാതെ, കോട്ടകളിലും കൊട്ടാരങ്ങളിലും കഴിഞ്ഞിരുന്നവര്‍ നിറം കൂടിയവരും വെയിലും ചൂടുമേറ്റ് പണിയെടുത്തിരുന്നവര്‍ക്ക് നിറം മങ്ങിയതുമായിരിക്കാം. തന്നെയുമല്ല, ഭൂപ്രകൃതിക്കനുസരിച്ച് ശരീരപ്രകൃതിയും സംവിധാനിച്ച് അല്ലാഹുതന്നെ അങ്ങനെ സൃഷ്ടിച്ചതുമാകാം. പിന്നീട് ശീതമേഖലകളില്‍നിന്ന് അധിനിവേശം നടത്തിയവര്‍ വര്‍ണമേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തതുമാകാം. ഇന്ത്യയിലുടലെടുത്ത വര്‍ണാശ്രമ വ്യവസ്ഥയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും അവയില്‍നിന്നുല്‍ഭൂതമായ ഉച്ചനീചത്വങ്ങളുടെയും ചരിത്രപശ്ചാത്തലവും ഇതുതന്നെയാകാം. ആര്യന്മാരും മംഗോളിയന്മാരും അഫ്ഗാന് ചൈനീസ് മലഞ്ചെരുവുകളിലൂടെ ഇന്ത്യയില്‍ പ്രവേശിക്കുകയും ഇവിടെയുണ്ടായിരുന്ന ദ്രാവിഡരുടെയും ദളിതുകളുടെയും മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുകയുമായിരുന്നു. ഈ മേല്‍കോയ്മ ദുര്‍ബലമാകുന്നുണ്ടോ എന്ന ആശങ്കയാണ് സവര്‍ണ ഫാസിസ്റ്റുകളുടെ അസഹിഷ്ണുതയുടെ മന:ശാസ്ത്രം. എന്തുവില നല്‍കിയും അത് നിലനിര്‍ത്തേണ്ടത് സ്വന്തം ദാര്‍ശനിക പ്രതിബദ്ധതയായി അവര്‍ കാണുകയും ചെയ്യുന്നു.<br /><br /><span style="font-size: large;"><b><u>ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക സമഭാവന</u></b></span><br />അന്യൂനമായ മാനവിക സംസ്കൃതിയുടെ മഹനീയ ദര്‍ശനമായ ഇസ്ലാം ഇവയൊന്നും അംഗീകരിക്കുന്നില്ല. മനുഷ്യ സമഭാവനയാണത് വിളംബരം ചെയ്യുന്നത്. മുഹമ്മദ് നബി (സ) ക്ക് മുമ്പുള്ള പ്രവാചകന്മാരുടെ ചരിത്രങ്ങളിലെല്ലാം തന്നെ സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളും ദരിദ്രരുമാണ് ദൈവികമതത്തോടൊപ്പം നിന്നിരുന്നതെന്ന് കാണാം. ഭൗതികവും ആത്മീയവുമായ വിമോചന പ്രതീക്ഷ ആ പ്രവാചകരില്‍ അവര്‍ അര്‍പ്പിച്ചു. ദുഷ്ടനും സ്വേഛാധിപതിയുമായിരുന്ന ഫിര്‍ഔനിന്റെ കിരാതമായ അടിമത്തവും പീഡനങ്ങളും ദൈവീകമതത്തിനെതിരാണെന്ന പ്രഖ്യാപനമാണ് മൂസാനബി (സ) നടത്തിയത്. ദൈവികഭരണ സംസ്ഥാപനത്തേക്കാളേറെ ഫിര്‍ഔനിന്റെ കൊടും ക്രൂരതകളില്‍നിന്ന് ഇസ്രായില്യരെ ആ പ്രവാചകന് രക്ഷപ്പെടുത്തുകയായിരുന്നു.<br /><br />മനുഷ്യസമഭാവനയുടേതായ ഇസ്ലാമിന്റെ മാനവിക ദര്‍ശനം നിന്ദിതരും പീഡിതരുമായ ധാരാളം സാധുക്കളെ ഇസ്ലാമിലേക്കാകര്‍ഷിച്ചിട്ടുണ്ട്. ഇതര പ്രവാചകന്മാരെപ്പോലെ മുഹമ്മദ് നബി (സ) യോട് മക്കയിലെ പ്രമാണിമാര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാകുന്നു.<br /><br />ഇസ്ലാമിന്റെ മാതൃകാപുരുഷനായ മുഹമ്മദ് നബി (സ)യുടെ ജീവിതത്തില്‍ എവിടെയും മനുഷ്യരെ ഏതെങ്കിലും തരത്തില്‍ വേര്‍തിരിച്ചുകൊണ്ടുള്ള ഇടപെടലുകള്‍ കാണുക സാധ്യമല്ല. ഒരിക്കല്‍ പ്രവാചകന് സമൂഹത്തിലെ പ്രധാനികളുമായി സംസാരിച്ചുകൊണ്ടിരിക്കവെ, അന്ധനായ സ്വഹാബി അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം സദസ്സിലേക്ക് വന്നതില്‍ നീരസം പ്രകടിപ്പിച്ച പ്രവാചകനെ അല്ലാഹു തിരുത്തുകയുണ്ടായി. പില്‍കാലത്തുവരുന്നവര്‍ക്ക് പാഠമാകുന്നതിന് ക്വുര്‍ആന്‍ വചനവും അല്ലാഹു അവതരിപ്പിച്ചു.<br /><br />അദ്ദേഹത്തിന്റെ അടുത്ത് ആ അന്ധന് വന്നതിനാല്‍ അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. (നബിയേ) നിനക്ക് എന്തറിയാം? അയാള്‍ ഒരുപക്ഷേ, പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ (80:1-3).<br /><br />ഈ സാഹോദര്യവും സമഭാവനയും പ്രവാചക ശിഷ്യരിലും പ്രകടമായിരുന്നു. സുമുഖനും സുന്ദരനുമായിരുന്ന സല്‍മാനുല്‍ ഫാരിസിയും കറുത്ത നീഗ്രോ വംശജനായിരുന്ന ബിലാലും ഒരേ മാതാപിതാക്കളുടെ മക്കളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. മുഹാജിറുകളും അന്‍സാറുകളും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ മകുടഭാവങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. സാമ്പത്തികമായ ഉയര്‍ച്ച താഴ്ചകള്‍ അവരുടെ ഹൃദയങ്ങളെയോ ശരീരങ്ങളെയോ അകറ്റിയിരുന്നില്ല. അല്ലാഹുവിന്റെ മുന്നില്‍ ഇസ്ലാമിന്റെ ധര്‍മ്മവീഥിയില്‍ എല്ലാവരും തുല്യരാണെന്ന ബോധമാണല്ലോ അവരുടെ മനസ്സുകളെ കീഴടക്കിയത്. ഭരണകര്‍ത്താവും ഭരണീയരും ഒരുപോലെ ദൈവസൃഷ്ടികളാണെന്നും കര്‍മ്മഫലങ്ങള്‍ കണക്കുനോക്കുമ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഫലപ്പെടുകയുള്ളൂവെന്ന വിശ്വാസമാണ് അവരെ ഈ ഉത്കൃഷ്ടമായ ഇസ്ലാമിക സമൂഹത്തിന്റെ ഉത്ഥാന ചരിത്രത്തിലേക്ക് നയിച്ചത്. ചരിത്രം സാക്ഷിയായി ഒട്ടേറെ സന്ദര്‍ഭങ്ങള്‍ പ്രവാചക ജീവിതത്തില്‍ ഇതിന്ന് ഉപോല്‍ബലകമായി നമുക്ക് കാണാന്‍ കഴിയും. പ്രവാചകന് മുഹമ്മദ് നബി (സ) യെ സന്ദര്‍ശിക്കാന്‍ പ്രവാചക സദസ്സിലേക്ക് വന്ന പേര്‍ഷ്യക്കാരനായ മനുഷ്യന് ചോദിക്കുന്നത്, നിങ്ങളില്‍ ആരാണ് മുഹമ്മദ് എന്നാണ്. ഇരിപ്പിടത്തിന്റെ പ്രത്യേകതകളോ, വൈയക്തികമായ ഹാവഭാവാദികളോ വേഷഭൂഷാദികളോ ഒന്നുമില്ലാതെ സാധാരണക്കാരുടെ ഇടയിലെ ഒരാള്‍ മാത്രം. പക്ഷേ, സംസാരത്തിലും നേതൃത്വപരിഗണയിലും ആദരവുകള്‍ നല്കപ്പെട്ടിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. <br /><br /><span style="font-size: large;"><b><u>പ്രവാചകന്റെ മാതൃകയില്‍നിന്ന്</u></b></span><br />അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (വി.ക്വു.7:157).<br /><br /><span style="font-size: large;"><b><u>പ്രവാചകന്റെ മാതൃകയില്‍ നിന്ന്:</u></b></span><br />പ്രവാചക നിയോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ മനുഷ്യന്റെ പ്രയാസങ്ങള്‍ ദൂരീകരിക്കുക, വരിഞ്ഞു മുറുക്കപ്പെട്ട സാമൂഹ്യദുരാചാരങ്ങളില്‍ നിന്ന് മോചനം നല്‍കുക എന്നിവയെല്ലാം ഉള്‍പ്പെടുമെന്ന് ഈ വചനം വ്യക്തമാക്കുന്നു. ദുര്‍ബലരും ആലംബഹീനരും പ്രവാചകനില്‍ ആകൃഷ്ടരായതിന്റെ പശ്ചാത്തലം നമുക്കതില്‍നിന്ന് മനസ്സിലാകുന്നു.<br /><br />തന്റെയും ഇസ്ലാമിന്റെയും ശത്രുക്കളോട് മുഹമ്മദ് നബി (സ) യെന്ന മാതൃകാപുരുഷന്‍ എങ്ങനെ പെരുമാറിയിരുന്നുവെന്ന് ചരിത്രത്തില്‍ തെളിഞ്ഞുനില്ക്കുന്നു. എല്ലാവരോടും മാന്യമായി പെരുമാറണമെന്ന ക്വുര്‍ആനിക കല്പനയുടെ പ്രാവര്‍ത്തിക രൂപമായിരുന്നു പ്രവാചകന്റെ ഇടപെടലുകള്‍. പാവങ്ങളോടും ദുര്‍ബലരോടുമുള്ള കനിവും ആര്‍ദ്രതയും ആ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹത്തിലെ ദരിദ്രരും അവഗണിക്കപ്പെട്ടവരുമാണ് പ്രവാചകന്റെ പിന്നില്‍ ആദ്യമായി അണിനിരന്നത്. സാമൂഹിക ഉച്ചനീചത്വങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ടവര്‍ ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമായതോടെ അധമബോധത്തില് നിന്ന് മുക്തരാവുകയും മനുഷ്യ സാഹോദര്യത്തിന്റെ അവാച്യമായ വികാര വായ്പുകള്‍ ആസ്വദിക്കാനവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.<br /><br />ശത്രുക്കളുടെ മര്‍ദ്ദനം അസഹനീയമായ സന്ദര്‍ഭത്തില്‍ അബിസീനിയയിലേക്ക് പോയ അഭയാര്‍ത്ഥികളില്‍പ്പെട്ട ജഅഫര്‍ (റ) അവിടത്തെ രാജാവിന് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഹൃദയാവര്‍ജകമായ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെയാണ് 'നമുക്ക് അല്ലാഹു നല്‍കിയിട്ടുള്ള വിഭവങ്ങള്‍, സമ്പത്തുക്കള്‍, പ്രത്യേകമായ അനുഗ്രഹങ്ങള്‍ നമുക്ക് മാത്രമായി അനുഭവിക്കാനുള്ളവയല്ല. അത് മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടണം. അതുകൊണ്ട് നിര്‍ലോഭമായി ദാനം ചെയ്യുക. സാധുക്കളെ സഹായിക്കണം. അനാഥകളെ സംരക്ഷിക്കലും ഇല്ലാത്തവനെ പരിഗണിക്കലും നമ്മുടെ കര്‍ത്തവ്യമാണ്.<br /><br /><span style="font-size: large;"><b><u>ഇസ്ലാമില്‍ അധ:സ്ഥിത വിഭാഗമില്ല</u></b></span><br />തറവാടിത്തവും കുലീനതയുമുള്ള കുടുംബത്തില്‍ ജനിക്കാത്തതുകൊണ്ടോ സാമ്പത്തിക നിലവാരത്തിലെ കുറവുകൊണ്ടോ ചര്‍മനിറം മങ്ങിയതുകൊണ്ടോ ഒക്കെയാണ് പാര്‍ശ്വവല്‍ക്കരണവും അധമത്വവും നിര്ണയിക്കുന്നതെങ്കില് അത്തരം അധ:സ്ഥിതവിഭാഗം ഇസ്ലാമിലില്ല തന്നെ. പാവപ്പെട്ടവനും ധനികനും നിറമുള്ളവനും ഇല്ലാത്തവനും നിരക്ഷരനും സാക്ഷരനുമെല്ലാം ഇസ്ലാമിക സമൂഹത്തില്‍ ഒരു ചീര്‍പ്പിലെ പല്ലുകള്‍ പോലെ അടുപ്പമുള്ളവരാണ്.<br /><br />ഒരു യന്ത്രത്തെപ്പോലെ രാപ്പകല്‍ കഠിനജോലികള്‍ക്ക് നിര്‍ബന്ധിക്കപ്പെട്ടിരുന്ന നീഗ്രോ അടിമയായിരുന്ന ബിലാല്‍ മുസ്ലിമായപ്പോള്‍ ലഭിച്ച മാനസികോല്ലാസവും മന:ശാന്തിയും ആവാച്യമാണ്. പ്രവാചകന് സ്വന്തം കരങ്ങള്‍കൊണ്ട് ആശ്ളേഷിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയും സന്തോഷവും മറ്റെവിടെനിന്നാണ് ലഭിക്കുക ഇതാണ് ഇസ്ലാമിന്റെ മാതൃക. മുസ്ലിംകളുടെ സംഘം ചേര്‍ന്നുള്ള യാത്രകളിലും യുദ്ധപ്പുറപ്പാടുകളിലുമെല്ലാം ഈ മാനുഷിക സമത്വത്തിന്റെ സ്ഫുരണങ്ങള്‍ നമുക്ക് കാണാനാവും. എന്നാല്‍ അവരില്‍ പണക്കാരും പണിക്കാരുമുണ്ടായിരുന്നു. അടിമയും ഉടമയുമുണ്ടായിരുന്നു. കച്ചവടക്കാരും ഇതര ജോലിക്കാരുമുണ്ടായിരുന്നു. അതൊന്നും അവര്‍ക്കിടയിലുള്ള സാഹോദര്യ പരിഗണനക്ക് വിലങ്ങുതടിയായില്ല.<br />
<br />വിശ്വാസി സമൂഹത്തിന്റെ പ്രഥമ ഗണത്തില്‍ വിഭാഗീയതകളോ ചേരിതിരുവുകളോ ഭൗതിക മാനദണ്ഡങ്ങളാല്‍ വിവിധ തട്ടുകളാക്കി വേര്‍തിരിക്കുന്ന സ്വഭാവമോ ഇല്ല. 'നിങ്ങളെല്ലാം ആദമില്നിന്ന്, ആദമോ മണ്ണില്‍നിന്നും' ഇതാണ് ഇസ്ലാമിന്റെ മുദ്രാവാക്യം. പക്ഷേ, ഇസ്ലാമിന്റെ ജീവിത വിശുദ്ധിക്കനുസരിച്ചും വിശ്വാസദാര്‍ഢ്യത്തിന് അനുസൃതമായും അവന് മഹത്വം കല്പിക്കപ്പെടുന്നു. അത് ദൈവസന്നിധിയില്‍ മാത്രം. <br /><br />ഉമര്‍ (റ) രാഷ്ട്രം ഭരിക്കുന്ന ഖലീഫയാണ്. റേഷന്‍ വിഹിതമായി ഓരോരുത്തര്‍ക്കും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുണി ഉപയോഗിച്ച് ഖലീഫ വസ്ത്രം ധരിച്ചിരിക്കുന്നു. ഇത് പൊതുവേദിയില്‍ ചോദ്യം ചെയ്യുന്നത് ഒരു സാധാരണ പൗരനാണ്. ഖലീഫ മന്ദസ്മിതം തൂകി. അദ്ദേഹം വിശദീകരിക്കാന്‍ തന്റെ മകനോട് പറയുന്നു. തന്റെ വിഹിതം കൂടി ഉപ്പാക്ക് നല്കിയിട്ടാണ് അല്പം വലുപ്പം കൂടിയ വസ്ത്രം പിതാവ് തയ്പ്പിച്ചതെന്ന് വ്യക്തമാക്കിയപ്പോഴാണ് ജനം ആശ്വസിച്ചത്. 'ശരി എങ്കില്‍ തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞോളൂ, ഞങ്ങള്‍ അനുസരിക്കാം' ജനം പറഞ്ഞു.<br /><br />എതിര് ശബ്ദമുയര്‍ത്തുന്നവനെ കല്‍തുറങ്കിലടച്ച് ഇല്ലാത്ത കുറ്റപത്രങ്ങള്‍ നല്കി വിചാരണക്കെടുക്കുക പോലും ചെയ്യാതെ പീഡിപ്പിക്കുകയോ വധശിക്ഷക്ക് വരെ വിധേയമാക്കുകയോ ചെയ്യുന്ന വര്‍ത്തമാന കാലത്ത് ഈ ചരിത്രസംഭവം അത്ഭുതത്തോടെ നോക്കിനില്ക്കാനല്ലാതെ ആവുകയില്ല. <br /><br />നിര്‍ഭാഗ്യവശാല്‍ പില്ക്കാലത്ത് ഇസ്ലാമില്‍ പലതരത്തിലുള്ള കക്ഷിത്വങ്ങളും വിഭാഗീയതകളും ഉടലെടുത്തു എന്നത് നിഷേധിക്കുന്നില്ല. അവിടെയൊക്കെയും പ്രധാനമായി നമുക്ക് കാണാനാവുന്നത്. മുസ്ലിംകള്ക്കിടയില് കയറിക്കൂടിയ കപടവിശ്വാസികളുടെ രാഷ്ട്രീയ ഉപജാപങ്ങളും കുതന്ത്രങ്ങളും, അതോടൊപ്പം കര്‍മാനുഷ്ഠാനങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച പണ്ഡിതശ്രേഷ്ഠരോട് അന്ധമായി വിധേയത്വം പുലര്‍ത്തി ദുരഭിമാനവും ദുര്‍വാശിയും അസഹിഷ്ണുതയിലേക്ക് നയിച്ചതിലൂടെ രൂപപ്പെട്ട സംഘങ്ങളും ചേരികളുമാണ്. ഇസ്ലാമിന്റെ പോരായ്മയായി ഇത് ഗണിക്കാവതല്ല.<br /><br /><span style="font-size: large;"><b><u>'സ്വബ്ര്‍' എന്ന ഒറ്റമൂലി</u></b></span><br />സാമ്പത്തിക സമത്വവും ഇസ്ലാം വിഭാവനം ചെയ്യുന്നില്ല. അതുപോലെതന്നെ ഇസ്ലാം ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന്, ഇസ്ലാം തൊഴിലില്ലായ്മക്ക് ക്ഷേമ രാഷ്ട്രത്തിന് ഇസ്ലാം തുടങ്ങിയ ചില മുദ്രാവാക്യങ്ങള്‍ മതരാഷ്ട്രീയവാദികളായ ചിലരില്‍നിന്ന് കേള്‍ക്കാനാവുന്നുണ്ട്. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു പറയുന്നു; <br /><br />'അല്പമൊക്കെ വിശപ്പ്, ഭയം, സാമ്പത്തിക ഞെരുക്കം, ശാരീരിക പ്രയാസങ്ങള്‍, വിഭവങ്ങളുടെ ദൗര്‍ലഭ്യം മുഖേന നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്' (2:155). ഈ ക്വുര്‍ആന്‍ വചനം ആരംഭിക്കുന്നത് വിശ്വാസികളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. വിശ്വാസികളായി എന്നതുകൊണ്ട് ഇത്തരം പ്രതിസന്ധികളും വിഷമതകളും നിങ്ങള്‍ക്കുണ്ടാവാതിരിക്കില്ല എന്നര്‍ത്ഥം. പ്രവാചകന്മാരുടെയും ഖലീഫമാരുടെയും കാലത്തുപോലും ക്ഷാമവും കാലാവസ്ഥവ്യതിയാനങ്ങളും പകര്‍ച്ചവ്യാധികളും മറ്റും ഉണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതിനെയെല്ലാം പ്രാര്‍ത്ഥനയിലൂടെയും ക്ഷമയിലൂടെയും തരണ ചെയ്യാനാണ് അല്ലാഹു പഠിപ്പിക്കുന്നത്. 'ഞങ്ങളെല്ലാം അല്ലാഹുവിനുള്ളവരാണ്, അവനിലേക്ക് മടങ്ങുന്നവരാണ്' എന്ന അടിസ്ഥാനജീവിത വീക്ഷണത്തിലാണെന്ന് അറിയിക്കുകയും ചെയ്യുന്നു.<br /><br /><span style="font-size: large;"><b><u>അനുഗ്രഹം നല്‍കപ്പെട്ടവരുടെ ബാധ്യതകള്‍</u></b></span><br />അവശരുടെയും അശരണരുടെയും പരിദേവനങ്ങള്‍ ശ്രദ്ധിക്കാനും ആവുംവിധം അവരുടെ പതിതാവസ്ഥക്ക് സാന്ത്വനമേകാനും ആവശ്യപ്പെടുന്ന നിരവധി കല്പനാ നിര്‍ദ്ദേശങ്ങള്‍ വിശുദ്ധ ക്വുര്‍ആനില്‍ കാണാം.<br />
<br />
സംസാരസൗമ്യതയോടെയായിരിക്കണം (20:44) വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം (2:273). അനാഥകളെ സംരക്ഷിക്കണം (2:220) ചോദിച്ചുവരുന്നവരെ ആട്ടിയോടിക്കരുത് (93 : 10) പുച്ഛത്തിലും പരുഷഭാവത്തിലും ആക്ഷേപിക്കരുത് (3:159) പരിഹസിക്കുകയും കുത്തുവാക്കുപറയുകയുമരുത് (48:11) പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന് പ്രേരിപ്പിക്കണം (107:3) ഉച്ചനീചത്വബോധമുണ്ടാക്കരുത് (49:13) ആരോടും അനീതി ചെയ്യരുത് (5:8) ചെയ്ത ഉപകാരം എടുത്ത് പറയരുത് (2:264) വിധി കല്പിക്കുമ്പോള് നീതിയനുസരിച്ച് വിധിക്കണം.<br /><br />പക്ഷപാതിത്വങ്ങള്‍ അരുത് (4:58) കടബാധ്യതയുള്ളവന് ബുദ്ധിമുട്ടിലാണെങ്കില്‍ വിഷമിപ്പിക്കരുത് (2:280) തുടങ്ങിയ ശക്തമായ ആഹ്വാനങ്ങളും ഉപദേശങ്ങളും പരസ്പരം സംതൃപ്തവും വിശ്വാസവും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ഉത്തമ സാമൂഹ്യസംസ്കൃതിയുടെ നിര്‍മിതി ലക്ഷ്യമാക്കിയുള്ളതാണ്. ഇതൊന്നും തന്നെ ഭരണകര്‍ത്താക്കളുടെ കര്‍ക്കശനിയമങ്ങളെന്ന നിലക്ക് നടപ്പിലാക്കപ്പെടേണ്ടതല്ല. തന്റെ സ്രഷ്ടാവിന്റെ തൃപ്തിയും അതിലൂടെ സ്വര്‍ഗപ്രവേശവും ആഗ്രഹിച്ചുകൊണ്ട് സ്വയം സന്നദ്ധനായി വ്യക്തികള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരേണ്ടതാണ്. 'നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്നും ദൈവമാര്‍ഗത്തില്‍ ചെലവുചെയ്യുന്നതുവരെ നിങ്ങള്‍ പുണ്യവാന്മാരാവുകയില്ല' (വിശുദ്ധ ക്വുര്‍ആന്‍) എന്ന അറിയിപ്പ് ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുന്നവന് ഏറെ ആശ്വാസകരമാണ്.<br /><br />അയല്‍ക്കാരോടുള്ള ബാധ്യതകള്‍ വിശദീകരിക്കുമ്പോള്‍ അവന്റെ ജാതിയോ മതമോ പോലും പരിഗണിക്കരുതെന്നാണ് അല്ലാഹുവും റസൂലും പഠിപ്പിക്കുന്നത്. യാതൊരു തലത്തിലും ദ്രോഹിക്കാനോ ശല്യം ചെയ്യാനോ ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. മറ്റൊരാളുടെ രക്തം, ധനം, അഭിമാനം എന്നിവക്ക് മഹത്തായ പാവനത്വമാണ് ഇസ്ലാം കല്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ അല്ലാഹുവിന്റെ പരീക്ഷണത്താല്‍ ഏതെങ്കിലും വിധത്തില്‍ പതിതാവസ്ഥയിലാണെങ്കില്‍ പോലും ആ അവസ്ഥ അവനൊരിക്കലും 'ഫീല്‍' ചെയ്തിട്ടില്ല. അലോസരപ്പെടുത്തുകയില്ല. അതാണ് ഉത്തമമായ മുസ്ലിം സമൂഹത്തിന്റെ ശ്രദ്ധേയമായ സവിശേഷത. <br /><br /><br /></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-14337925308279561542016-03-23T09:19:00.001-07:002016-03-23T09:19:18.832-07:00പ്രവാചകനും അടിമകളും | സുഫ്യാന് അബ്ദുസ്സത്താര്‍<div dir="ltr" style="text-align: left;" trbidi="on">
<br /><br />അടിമത്തം ഒരു വ്യവസ്ഥിതിയായി നിലവിലുണ്ടായിരുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. മനുഷ്യനെ ഒരു വില്പനച്ചരക്ക് മാത്രമായി കാണുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ് അടിമത്തത്തെ നിലനിര്‍ത്തിയിരുന്നത്. അടിമയ്ക്ക് സ്വയം വിമോചിതനാകാനോ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനോ സാധ്യമായിരുന്നില്ല. കൃഷി മനുഷ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്. അലഞ്ഞുതിരിഞ്ഞ് നാടോടിയായി ജീവിച്ചിരുന്ന മനുഷ്യനെ സ്ഥിരതാമസക്കാരനും നാട്ടുകാരനുമാക്കിയത് കൃഷിയാണ്. അതേ കൃഷിയുടെ വ്യാപനം തന്നെയാണ് അടിമ സമ്പ്രദായത്തിന് തുടക്കമിട്ടതെന്ന് ചരിത്രകാരന്മാര് നിരീക്ഷിക്കുന്നു. യുദ്ധങ്ങളാണ് ഈ വ്യവസ്ഥിതിക്ക് തുടര്‍ച്ചയുണ്ടാക്കിയത്. പൗരാണികമായ പല സംസ്കാരങ്ങളും അത് പരിപോഷിപ്പിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ചു. ഇന്ത്യയില്‍ ആധുനിക കാലം വരെയും വിവിധ രൂപത്തില്‍ അടിമത്തം നിലനിന്നിരുന്നു. മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയുള്ള ജാതിവ്യവസ്ഥ അതിന്റെ ഒരു ഉദാഹരണമാണ്. ദാസ്യവേലക്ക് വേണ്ടി പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവരാണ് ശുദ്രരെന്നായിരുന്നു വിശ്വാസം. അടിമകളായി ജനിക്കാന്‍ വിധിക്കപ്പെട്ട ചണ്ഡാളന്മാരെ മൃഗതുല്യരായാണ് പരിഗണിച്ചിരുന്നത്, അവരോടുള്ള പെരുമാറ്റം ക്രൂരവും മൃഗീയവുമായിരുന്നു. <br /><br />പൗരാണിക ഈജിപ്തുകാര്‍ക്കിടയില്‍ അടിമ എന്നത് സമൂഹത്തിന്റെ നിലനില്പിന്റെ ഭാഗമായിരുന്നു. അലങ്കാരത്തിനും സേവനത്തിനും വേണ്ടി അടിമകളെ കൊട്ടാരത്തിലേക്ക് വാങ്ങാറുണ്ടായിരുന്നു. അടിമകളോട് നല്ല രൂപത്തിലും മോശം രൂപത്തിലും വര്‍ത്തിക്കുന്ന സ്വഭാവവും പൗരാണിക ഈജിപ്തുകാര്‍ക്കിടയിലുണ്ട്. യൂസുഫ് നബിയുടെ ബാല്യകാലത്ത് അദ്ദേഹത്തെ കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ രാജാവ് ഭാര്യക്ക് നല്കുന്ന നിര്‍ദ്ദേശം, പ്രസ്തുത അടിമയോട് മാന്യമായി വര്‍ത്തിക്കാനാണ്. പൗരാണിക കാലത്ത് ജൂതന്മാര്ക്കിടയില് അടിമത്ത സമ്പ്രദായമുണ്ടായിരുന്നു. തൗറാത്തില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. രണ്ട് രൂപത്തിലാണ് അടിമകളെ ഉണ്ടാക്കിയെടുത്തിരുന്നത്. വലിയ പാതകങ്ങള്‍ ചെയ്തവരെ അടിമകളാക്കി മാറ്റുന്നത് പോലെ യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ജൂതന്മാരല്ലാത്തവരെ മുഴുവന്‍ അടിമകളാക്കി മാറ്റുമായിരുന്നു. ഈ രണ്ട് മാര്‍ഗങ്ങളിലൂടെയാണ് അന്ന് അടിമകള്‍ ഉണ്ടായി വന്നത്. <br /><span style="font-size: large;"><b><u><br />ജാഹിലിയ്യ കാലത്തെ അടിമ സമ്പ്രദായം</u></b></span><br />അടിമ സമ്പ്രദായം തുടങ്ങുന്നതിനേയോ പ്രോത്സാഹിപ്പിക്കുന്നതിലോ ഇസ്ലാം മതത്തിന് യാതൊരു പങ്കുമില്ല. മറിച്ച്, ഏകനായ ദൈവത്തിന്റെ അടിമകളാണ് മനുഷ്യരെന്നും അവര്‍ പരസ്പരം ഏകോദര സഹോദരന്മാരാണെന്നും അവര്‍ തമ്മില്‍ അടിമ ഉടമ ബന്ധമില്ല എന്നുമാണ് ഇസ്ലാമിന്റെ ആന്തരിക സത്ത. എന്നാല്‍ അറേബ്യന്‍ ഉപദ്വീപിലേക്ക് ഇസ്ലാം മതം കടന്നുവരുന്ന സന്ദര്‍ഭത്തില്‍ അടിമ സമ്പ്രദായം വ്യാപകവും സാര്‍വത്രികവുമായിരുന്നു. പ്രത്യുത അടിമത്ത സമ്പ്രദായത്തെ ക്രിയാത്മകമായി അഭിമൂഖീകരിക്കുന്നതില്‍ ഇസ്ലാം മതം കാഴ്ച വെച്ചത് അനുകരണീയമായ ഒരു മാതൃകയാണ്. ജാഹിലിയ്യ കാലത്തെ അടിമ സമ്പ്രദായത്തെ മനസ്സിലാക്കുന്നതിലൂടെ ഇസ്ലാമിക അധ്യാപനങ്ങളുടെ പ്രസക്തി മനസ്സിലാകും. അബ്ദുള്ളാഹിബ്നു ജദ്ആനെ പോലുള്ളവര്‍ അക്കാലത്തെ അടിമ വ്യാപാരികളായിരുന്നു. സൈദു ബ്നു ഹാരിസ്, ബിലാല്‍ ബ്നു റബാഹ് തുടങ്ങിയ പ്രമുഖരായ പല സ്വഹാബികളും അടിമകളായിരുന്നു. ഉക്കാദ ചന്തയാണ് അടിമ വ്യാപാരത്തിന്റെ കേന്ദ്രം. മനുഷ്യനെന്ന പരിഗണന പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. വികാരങ്ങളോ സ്വതന്ത്ര ചിന്തകളോ ഇല്ലാത്ത കേവലം ഉരുപ്പടികള്‍ എന്ന നിലയിലായിരുന്ന അടിമകളെ സമീപിച്ചിരുന്നത്. സഹസ്രാബ്ദങ്ങളുടെ അടിമ പാരമ്പര്യം പേറുന്ന കുടുംബങ്ങളില്‍ ജനിക്കുന്ന പരമ്പരാഗത അടിമകള്‍, സ്വന്തത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. സ്വന്തമായ തീരുമാനമെടുക്കാനുള്ള പ്രാപ്തി പോലും ഈ വ്യവസ്ഥിതി അവരില്‍ നിന്ന് പറിച്ച് കളഞ്ഞിരുന്നു. <br /><br /><span style="font-size: large;"><b><u>എത്യോപ്യക്കാരനായ ബിലാല്‍</u></b></span><br />ഇസ്ലാമിലെ അടിമ വിമോചനത്തെക്കുറിച്ച് പറയുമ്പോള്‍ അനിവാര്യമായും സ്പര്‍ശിക്കേണ്ട ഒരു അധ്യായമാണ് ബിലാല്‍ (റ)വിന്റേത്. മാതാപിതാക്കള്‍ അടിമകളായത് കൊണ്ട് അടിമയായി ജനിച്ച വ്യക്തിയാണ് ബിലാല്‍. അനേകം വര്‍ഷങ്ങള്‍ക്കപ്പുറം അറേബ്യയിലെ അടിമ കമ്പോളത്തില്‍ ആടുമാടുകളെപ്പോലെ വില്ക്കപ്പെട്ടവരാണ് ബിലാലിന്റെ മാതാപിതാക്കള്‍. അദ്ദേഹമാവട്ടെ, മക്കയിലെ ഉമയ്യത്തിന്റെ അടിമയായിരുന്നു. വര്ണവിവേചനത്തിന് പേര് കേട്ട ആഫ്രിക്കയിലെ എത്യോപ്യയിലാണ് അദ്ദേഹത്തിന്റെ ജനനം. ക്രിസ്തുമതത്തിനായിരുന്നു അന്ന് അവിടെ പ്രാമുഖ്യമുണ്ടായിരുന്നത്. ചുട്ടുപഴുത്ത ഇരുമ്പു കമ്പികള്‍ കൊണ്ട് ശരീരത്തില്‍ അടയാളം വെക്കപ്പെട്ട ശേഷമാണ് അടിമച്ചന്തയിലേക്ക് അദ്ദേഹം ആനയിക്കപ്പെട്ടിരുന്നത്. ആദ്യം വീട്ടുജോലികള്‍ക്കും പിന്നീട് ഒട്ടകത്തെ മേക്കാനുമാണ് നിയോഗിക്കപ്പെട്ടത്. ചുട്ടുപൊള്ളുന്ന മണലിലൂടെ ഒട്ടകങ്ങളുടെ പിറകില്‍ നടക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. എന്നാല്‍, മധുരമായ ശബ്ദസൗകുമാര്യം ഉള്ളത് കൊണ്ട് യാത്രാ സംഘങ്ങളിലേക്കും കച്ചവട യാത്രകളിലേക്കും അദ്ദേഹത്തെ കൂടെക്കൂട്ടി.<br /><br />യാത്രാസംഘത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അടിമകളെ കൂടെ കൊണ്ടുപോവുക പതിവായിരുന്നു. അത്തരത്തിലുള്ള ഒരു സിറിയന്‍ യാത്രയിലാണ്, പിന്നീട് അദ്ദേഹത്തെ മോചിപ്പിച്ച അബൂബക്കര്‍ (റ) വിനെ കൂട്ടുകാരനായി ലഭിക്കുന്നത്. അന്നേ വരെ ആരും കാണിക്കാത്ത സ്നേഹവും പരിഗണനയുമാണ് അബൂബക്കര്‍ എന്ന പ്രമാണി ബിലാല്‍ എന്ന കാപ്പിരിയായ അടിമയോട് കാണിച്ചത്. സിറിയയില്‍ വെച്ച്, അറബികള്‍ക്കിടയില്‍ ഒരു പ്രവാചകന് വരുമെന്ന ഒരു പുരോഹിതന്റെ പ്രവചനം അവര്‍ ഒരുമിച്ചാണ് ശ്രവിച്ചത്. അതുകൊണ്ട് തന്നെ, അബൂബക്കര്‍ ഇസ്ലാം മതത്തിലേക്ക് ആദ്യമായി പ്രവേശിച്ച ഉടനെ തന്നെ അടിമയായി ക്കൊണ്ട് മുസ്ലിമാകുവാന്‍ ബിലാലിനും സാധിച്ചു. എല്ലാതരം പീഡനങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നുമുള്ള മോചനമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നതെന്നതും കുടുംബ മഹിമയോ ആഭിജാത്യമോ വര്‍ണവ്യത്യാസമോ പരിഗണിക്കാത്ത ഒരു ദൈവിക സന്ദേശമാണ് മുഹമ്മദ് നബി കൊണ്ടുവന്നിരിക്കുന്നതെന്നതും അറേബ്യയിലെ അടിമകള്‍ക്കിടയില്‍ വേഗത്തില്‍ ഇസ്ലാമിന്റെ സന്ദേശം പ്രചരിക്കുവാന്‍ കാരണമായി. അതുകൊണ്ട് തന്നെ, യജമാനന്മാരുടെ ഭാഗത്ത് നിന്ന് കടുത്ത പീഡനവും മര്‍ദ്ദനവും അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നു. അടിമകളെയും യജമാന്മാരെയും ഒരേ സദസ്സില്‍ ഒരുമിച്ചിരുത്തുന്നതും ഒരേ പോലെ പരിഗണിക്കുന്നതും അറബികളെ സംബന്ധിച്ചേടത്തോളം അസഹനീയമായിരുന്നു. <br /><br />അറബികള്‍ക്കിടയിലെ ഗോത്രപ്രമാണിമാരായിരുന്ന ചിലര്‍ പ്രവാചകന്റെ സദസ്സില്‍ വരാന്‍ മടികാണിച്ചു. പ്രവാചകന്റെ ഇടത്തും വലത്തുമുണ്ടായിരുന്നത് അടിമകളായ ബിലാല്‍, അമ്മാര്‍, ഖബ്ബാബ് തുടങ്ങിയവരായിരുന്നു. അവരെ സദസ്സില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പ്രമാണിമാര്‍ ആഗ്രഹമറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രവാചകന് അതിന് തയ്യാറായെങ്കിലും ഉടന്‍ തന്നെ അല്ലാഹുവിന്റെ സന്ദേശം വെളിപാടായി അവതരിച്ചു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിച്ചുകൊണ്ടിരിക്കുന്നവരെ ആട്ടിയകറ്റരുതെന്നായിരുന്നു ദൈവിക കല്പന. അടിമകളായ അവരെ മാറ്റിനിര്‍ത്തിയാല്‍ തങ്ങള്‍ ഒപ്പം വരാമെന്ന വരേണ്യവിഭാഗത്തിന്റെ പ്രലോഭനത്തെ തള്ളിക്കളയാനാണ് അല്ലാഹു ഖുര്‍ആനിലൂടെ ആവശ്യപ്പെടുന്നത്. അധസ്ഥിത, പിന്നാക്ക വിഭാഗത്തോടുള്ള ഇസ്ലാമിന്റെ എക്കാലത്തേക്കുമുള്ള സമീപനമാണ് ഈ വചനങ്ങളിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. ദൈവിക ഭക്തികൊണ്ടല്ലാതെ മറ്റു സ്ഥാനമാനങ്ങള്‍ക്കോ പദവികള്‍ക്കോ അല്ലാഹുവിന്റെ മുന്നില്‍ യാതൊരു സ്ഥാനവുമില്ല എന്നത് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിച്ചതാണ്. (വി ഖു 49:13)<br /><br /><span style="font-size: large;"><b><u>ഇസ്ലാം അടിമത്തം ഇല്ലാതാക്കിയതെങ്ങനെ?</u></b></span><br />ഒരു വ്യവസ്ഥിതി ഇല്ലാതാക്കുവാന്‍ വ്യത്യസ്തമായ മാര്‍ഗങ്ങള്‍ ഇസ്ലാം ഉപയോഗിച്ചിട്ടുണ്ട്. ഒറ്റയടിക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ബഹുദൈവാരാധനയെയും ഘട്ടം ഘട്ടമായി നിരോധിച്ചുകൊണ്ട് മദ്യത്തെയും വിശ്വാസികളില്‍ നിന്ന് ഇസ്ലാം ഇല്ലാതാക്കി. എന്നാല്‍ അടിമത്തം നിര്‍മാര്‍ജനം ചെയ്തത് നിരോധനം കൊണ്ടല്ല, അതിന് മറ്റുമാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ചെയ്തത്. ഇസ്ലാം ലക്ഷ്യമാക്കുന്നത് കേവലം നിരോധനങ്ങളല്ല, ശാശ്വതമായ മാറ്റവും സാമൂഹികമായ പരിവര്‍ത്തനവുമാണ്. അതിന് ഉതകുന്ന വിധത്തില്‍ അടിമത്ത വ്യവസ്ഥയെയും അഭിമൂഖീകരിച്ചു. ഇന്ന് മുസ്ലിം ലോകത്തോ മറ്റെവിടെയെങ്കിലുമോ വ്യവസ്ഥാപിത അടിമത്തം നിലനില്ക്കുന്നില്ല എന്നത് തന്നെ, ഇസ്ലാം പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച പ്രയോഗിക സമീപനം ഏറെ ഫലപ്രദമായിരുന്നുവെന്നതിന്റെ തെളിവാണ്.<br /><br />നിരന്തരമായ അടിമത്ത ജീവിതം അടിമയുടെ മനോനിലയെ അധമബോധത്തിലേക്ക് നയിക്കുകയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സജ്ജമല്ലാത്ത, പ്രാപ്തമല്ലാത്ത ഒരു മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് നിരുപാധികം അടിമമോചനം സാധ്യമാക്കുന്നത് കൊണ്ട് യഥാര്‍ഥത്തില്‍ അത് സംഭവിക്കുന്നില്ല. കല്പനകള് അനുസരിക്കാന്‍ മാത്രം സാധ്യമാകുന്ന രൂപത്തില്‍ പരുവപ്പെട്ട മാനസിക, ബൗദ്ധിക നിലവാരത്തിലുള്ളവരെ ഒരു സുപ്രഭാതത്തില്‍ മോചിപ്പിക്കുന്നത് ശാസ്ത്രീയവും പ്രയോഗികവുമല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ, ഇസ്ലാം അഞ്ച് മാര്‍ഗങ്ങളിലൂടെയാണ് അടിമ മോചനം സാധ്യമാക്കിയത്. അവയിലൂടെ എന്നെന്നേക്കുമായി ആ വ്യവസ്ഥിതിയെ നിര്‍മാര്‍ജനം ചെയ്യുക കൂടിയായിരുന്നു ഇസ്ലാം ചെയ്തത്.<br /><br />1. എല്ലാ മനുഷ്യരും ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്നും സഹോദരീ സഹോദരന്മാരുമാണെന്നുമുള്ള അത്യുന്നതമായ മാനവികബോധം വിശ്വാസികളില്‍ ഊട്ടിയുറപ്പിച്ചു. ജന്മം കൊണ്ട് ആരും പവിത്രരോ കളങ്കിതരോ ആകുന്നില്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ എല്ലാവരും സമന്മാരാണെന്നുള്ള ബോധമുണ്ടാക്കി. അറബിക്ക് അനബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ശ്രേഷ്ഠതയില്ലെന്ന് പ്രവാചകന് പഠിപ്പിച്ചു.<br /><br />2. അടിമ കേവലം ഒരു ഉപഭോഗ വസ്തുവല്ലെന്നും ഉടമയെപ്പോലെ അടിമക്കും അവകാശങ്ങളുണ്ടെന്നും ഇസ്ലാം പഠിപ്പിച്ചു. ഉടമയുടെ സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി യത്നിക്കുക മാത്രമായിരുന്നു അക്കാലത്തെ അടിമയുടെ ബാധ്യത. അവകാശങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. പ്രവാചകന് കൃത്യമായി പഠിപ്പിച്ചു: 'നിങ്ങളുടെ സഹോദരങ്ങളും ബന്ധുക്കളുമാണവര്‍. തന്റെ കീഴിലുള്ള ഒരു സഹോദരന് താന്‍ കഴിക്കുന്നതുപോലെയുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതുപോലെയുള്ള വസ്ത്രവും നല്കിക്കൊള്ളട്ടെ. അവര്‍ക്ക് കഴിയാത്ത ജോലികളൊന്നും അവരെ ഏല്പിക്കരുത്. അവര്‍ക്ക് പ്രയാസകരമായ വല്ല പണികളും ഏല്പിക്കുകയാണെങ്കില് നിങ്ങള്‍ അവരെ സഹായിക്കണം' (ബുഖാരി, മുസ്ലിം). അടിമകളോട് നല്ല നിലയില്‍ പെരുമാറണമെന്ന് ഖുര്‍ആനും പഠിപ്പിച്ചു. 'ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക' (വി ഖു 4:36). പ്രവാചകന് വ്യക്തമായി പറഞ്ഞു: 'വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ നാം അവനെയും വധിക്കും. വല്ലവനും തന്റെ അടിമയെ അംഗവിഛേദം ചെയ്താല്‍ നാം അവനെയും അംഗവിഛേദം ചെയ്യും. വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നാം അവനെയും ഷണ്ഡീകരിക്കും' (മുസ്ലിം, അബൂദാവൂദ്). യജമാനന് ഇഷ്ടമുള്ളതെല്ലാം ചെയ്യാവുന്ന ചരക്ക് എന്ന അവസ്ഥയില്‍ നിന്ന് അടിമ സ്വന്തമായ വ്യക്തിത്വവും സ്വന്തമായ അവകാശങ്ങളുമുള്ളവനായിത്തീരുകയായിരുന്നു. അടിമകളോടുള്ള ബന്ധത്തില്‍ ഇസ്ലാം മുന്നോട്ട് വെച്ച, ചരിത്രത്തില്‍ മാതൃകയില്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ചിലത് ഇവിടെ സൂചിപ്പിക്കുന്നു. ഒന്ന്, അടിമയുടെ അഭിമാനത്തിന് ക്ഷതം പറ്റുന്ന പരാമര്‍ശങ്ങള്‍ പോലും ഉടമയുടെ ഭാഗത്ത് നിന്നുണ്ടാവരുത്. രണ്ട്, അടിമക്ക് നേതാവാകാന്‍ അവകാശമുണ്ട്. അങ്ങനെ നിയോഗിക്കപ്പെട്ടാല്‍ അനുസരിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. മൂന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിമയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ബാധ്യത ഉടമയ്ക്കാണ്. അടിമയെ ഉപദ്രവിക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ വഴി അടിമയും ഉടമയും തമ്മിലുള്ള മാനസിക അന്തരം കുറക്കാന്‍ സാധിച്ചു.<br /><br />3. അവകാശങ്ങള്‍ ഉള്ള ഒരു വ്യക്തിയായി അടിമയെ അവതരിപ്പിക്കുക വഴി അടിമത്ത മനോഭാവത്തെ ഇല്ലാതാക്കാന്‍ ഇസ്ലാമിന് സാധിച്ചു. അടിമ മോചനം പുണ്യകര്‍മമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ തന്നെ അടിമ മോചനം കൊണ്ടുവരാന്‍ ഇസ്ലാമിന് സാധിച്ചു. അടിമമോചനം അതിവിശിഷ്ടമായ ഒരു പുണ്യകര്‍മമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. 'എന്നിട്ട് അവന് ആ മലമ്പാത താണ്ടിക്കടന്നില്ല. ആ മലമ്പാതയെന്താണെന്ന് നിനക്കറിയാമോ? അടിമമോചനം. അല്ലെങ്കില്‍ പട്ടിണിയുടെ നാളില്‍ കുടുംബബന്ധമുള്ള ഒരു അനാഥക്കോ കടുത്ത ദാരിദ്ര്യമുള്ള ഒരു സാധുവിനോ ഭക്ഷണം നല്‍കുക' (90:1216) അടിമമോചനത്തിന്റെ കാര്യത്തില്‍ പ്രവാചകന് (സ) തന്നെ ആദ്യമായി മാതൃക കാണിച്ചു. തന്റെ കൈവശമുണ്ടായിരുന്ന അടിമയെ അദ്ദേഹം മോചിപ്പിച്ചു. അദ്ദേഹത്തിന്റെ അനുചരന്മാര് പ്രസ്തുത പാത പിന്തുടര്ന്നു. സഹാബികളില്‍ പ്രമുഖനായിരുന്ന അബൂബക്ര് (റ) സത്യനിഷേധികളില്‍ നിന്ന് അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കുന്നതിനായി അളവറ്റ സമ്പത്ത് ചെലവഴിച്ചിരുന്നതായി കാണാനാവും. ബിലാല്‍ (റ) വിനെ മോചിപ്പിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ യജമാനനായ ഉമയ്യത്തിന് മികച്ച വില നല്‍കിയാണ് അദ്ദേഹം ബിലാലിനെ മോചിപ്പിക്കുന്നത്. നിസാരമായ വില നല്കിയാലും ഞാന്‍ ബിലാലിനെ മോചിപ്പിക്കുമായിരുന്നുവെന്ന് ഉമയ്യത്ത് പ്രതികരിച്ചപ്പോള്‍, ബിലാലിന് വേണ്ടി എത്രയും ചെലവഴിക്കാന്‍ താന്‍ സന്നദ്ധനാണെന്നാണ് അബൂബക്ര് (റ) പ്രതിവചിച്ചത്. അടിമമോചനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഒട്ടേറെ നബിവചനങ്ങള്‍ കാണാന്‍ കഴിയും: 'സത്യവിശ്വാസിയായ ഒരു അടിമയെ ആരെങ്കിലും മോ ചിപ്പിച്ചാല്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തില്‍ നിന്ന് മോചനം നല്‍കുന്നതാണ്. അഥവാ കൈയിന് കൈയും കാലിന് കാലും ഗുഹ്യാവയവത്തിന് ഗുഹ്യാവയവവും വരെ' (ബുഖാരി, മുസ്ലിം). ഒരിക്കല്‍ അബൂദര്‍റ് (റ) നബി(സ)യോട് ചോദിച്ചു: അടിമമോചനത്തില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്? തിരുമേനി പ്ര തിവചിച്ചു: ഭയജമാനന് ഏറ്റവും വിലപ്പെട്ട അടിമകളെ മോചിപ്പിക്കല്‍. അല്ലാഹുവിന്റെ പ്രതിഫലത്തിന് രണ്ടു തവണ അര്‍ഹരാവുന്നവരെ എണ്ണിപ്പറയവെ തിരുമേനി (സ) പറഞ്ഞു: 'തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനും ഇരട്ടി പ്രതിഫലമുണ്ട്' (ബുഖാരി, മുസ്ലിം). സകാത്ത് ചെലവഴിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരിനം അടിമ മോചനം കൂടിയായിരുന്നു. അത്രയധികം ഇസ്ലാം അതിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. <br /><br />4. പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു. മനഃപൂര്‍വമല്ലാത്ത കൊലപാതകം, ഭാര്യയെ സമീപിക്കുകയില്ലെന്ന ശപഥത്തിന്റെ ലംഘനം, വ്രതമനുഷ്ഠിച്ചുകൊണ്ടിരിക്കെയുള്ള ഭാര്യഭര്‍തൃ ബന്ധം തുടങ്ങിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി നിശ്ചയിച്ചത് അടിമ മോചനത്തെയാണ്. പുണ്യകര്‍മമായി അടിമമോചനം ചെയ്യാത്തവര്‍ മുഖേനയും അടിമ മോചനം സാധ്യമാക്കാന്‍ പ്രായശ്ചിത്തം നിശ്ചയിക്കുക വഴി സാധിച്ചു. അടിമകള്‍ മോചിപ്പിക്കപ്പെടേണ്ടവരാണ് എന്ന പൊതുധാരണയും മാനസികാവസ്ഥയും സംജാതമാക്കുവാന്‍ ഇതു കാരണമാകുന്നുണ്ട്. <br /><br />5. മുകാതബ:: അടിമ മോചനമെന്ന പുണ്യകര്‍മ്മത്തിലൂടെയോ പ്രായശ്ചിത്തത്തിലൂടെയോ മോചനം സാധ്യമാകാത്തവര്‍ക്ക് ഇസ്ലാം ഏര്‍പ്പെടുത്തിയ മാര്‍ഗമാണ് മുകാതബ. സ്വയം മോചനം ആഗ്രഹിക്കുന്ന അടിമകള്‍ക്ക് മോചനം നേടാനുള്ള മാര്‍ഗമാണത്. അടിമയും ഉടമയും യോജിച്ച് ഒരു മോചനമൂല്യം നിശ്ചയിക്കുക, അത് അടച്ച് തീര്‍ക്കാനുള്ള സമയവും തീരുമാനിക്കുന്നു. ഈ മോചനമൂല്യം സമാഹരിക്കുന്നതിന് വേണ്ടി അടിമക്ക് പുറത്ത് പോയി ജോലി ചെയ്യാവുന്നതാണ്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അടച്ച് തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊതു ഖജനാവിനെ സമീപിക്കാവുന്നതാണ്. സകാത്തിന്റെ അവകാശികളില്‍ പെട്ട ഒരു വിഭാഗമായത് കൊണ്ട് സകാത്തിന്റെ പണവും മുകാതബക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ്.<br />
<br />മുകളില്‍ പറഞ്ഞ വിവിധ മാര്‍ഗങ്ങളിലൂടെ അടിമ മോചനവും അടിമത്ത സംവിധാനത്തിന് അറുതിയും വരുത്താന്‍ ഇസ്ലാമിന് സാധിച്ചു. അതോടൊപ്പം, അടിമ സ്ത്രീകളുടെ കാര്യത്തില്‍ യജമാനനിലൂടെ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ സ്വതന്ത്രരായിരിക്കുമെന്നും കുട്ടികളുടെ മാതാവിനെ പിന്നീട് വില്ക്കാന് പാടില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ആ കുട്ടികള്‍ക്കോ യജമാനന്റെ മറ്റു കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യജമാനനെ അനുവദിക്കുന്ന ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ വ്യഭിചാരത്തെ നിയമാനുസൃതമാക്കുകയല്ലേ ചെയ്തിരിക്കുന്നത് എന്ന ആക്ഷേപം ഉന്നയിക്കപ്പെടാറുണ്ട്? അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃസ്വത്തില് അവകാശങ്ങളൊന്നുമില്ലെന്ന യഹൂദ നിലപാടുമായി ഇസ്ലാം വിയോജിക്കുന്നു. ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും അയാളുടെ മക്കള്‍ തന്നെയാണ്. യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മില്‍ ഉണ്ടാകുവാന്‍ പാടില്ല. യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവളുടെ മക്കളാണ്. അവര്ക്കാണെങ്കില് പിതൃസ്വത്തില് നിന്ന് മറ്റു മക്കളെപ്പോലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും. ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയു ള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരിക്കാനുള്ള അനുവാദം നല്‍കുക വഴി ഇസ്ലാം ഒരുക്കിയിരിക്കുന്നത്. <br /><br /><span style="font-size: x-small;">റഫറന്‍സ്:<br />എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക, Historical Survey: slave owning societies. ചാതുര്‍വര്‍ണ്യ വ്യവസ്ഥ അടിസ്ഥാനപ്പെടുത്തി മനുഷ്യരെ ശ്രേണികളാക്കി തിരിക്കുന്നത് അടിമത്ത സമ്പ്രദായത്തിന് സഹായകമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇന്ത്യയില്‍ എട്ട് മില്യണിലധികം അടിമകളുണ്ടായിരുന്നുവെന്നാണ് എന്‍സൈക്ലോപീഡിയ രേഖപ്പെടുത്തുന്നത്.<br />ഛന്ദോഗ്യോപനിഷത്ത്: 5: 10:7<br />സൂറ. യൂസുഫ് 21.<br />പേജ്: 155, അര്‍റിഖ്ഖ് ഫില്‍ ജാഹിലിയ്യ, ഇബ് റാഹീം മുഹമ്മദ് ഹസന് അല്‍ ജമല്, ജാമിഅത്തുല്‍ ഇസ്ലാമിയ്യ, മദീന<br />ബിലാല്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഐ പി എച്ച്, 2014അധിക വായനക്ക്: ബിലാല്‍ മുഅദ്ദിനുര്‍റസൂല്‍, അബ്ദുല്‍ഹമീദ് ജൌദത്തുസ്സഹാര്‍, ദാറു മിസ്വര്‍ ലില്‍ത്വിബാഅ, ഈജിപ്ത്, 1944<br />സൂറ. അല്‍ അന്‍ആം 52, സൂറ. അല്‍ കഹ് ഫ് 28.<br />ഖുര്‍ആനിന്റെ മൗലികത, ഭാഗം 1, എം എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്, കൊച്ചി.<br />ഹദീസ് നമ്പര്‍: 22978, മുസ് നദ് അഹമ്മദ്, ദാറുല്‍ ഇഹ് യാ തുറാസുല്‍ അറബി, 1993<br />'അടിമത്ത നിര്‍മാര്‍ജനത്തിന് ഖുര്‍ആന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍', ഖുര്‍ആനിന്റെ മൗലികത, ഭാഗം 1, എം എം അക്ബര്‍, നിച്ച് ഓഫ് ട്രൂത്ത്, കൊച്ചി.<br />ബുഖാരി 2434, മുസ്ലിം 4275<br />വിശുദ്ധ ഖുര്‍ആന്‍. സൂറ തൗബ. 60 </span><br /></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-7360202285219918002016-03-23T09:13:00.005-07:002016-03-23T09:13:47.147-07:00അടിമകള്‍ - ഇസ്ലാമിന്റെ നിലപാടുകളും സമീപനവും | ഇബ്രാഹിം സൈഫുദ്ദീന്<div dir="ltr" style="text-align: left;" trbidi="on">
<br /><br />ചരിത്രാതീതകാലം മുതല്ക്കുതന്നെ അടിമത്തം എന്ന പൊതുസങ്കല്പം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രയോഗത്തിലുണ്ടായിരുന്ന അടിമ സമ്പ്രദായത്തില്‍ നിന്നും ഇസ്ലാമില്‍ ഈ സമ്പ്രദായം വളരെയേറെ വ്യത്യസ്തമാണ്. ഇസ്ലാമിന്റെ ആവിര്ഭാവശേഷമുളള കാലഘട്ടങ്ങളില്‍പോലും മുസ്ലിമേതരരിലുളള അടിമസമ്പ്രദായം തനി പ്രാകൃതരൂപത്തിലാണെന്നത് വസ്തുതയാണ്. അറ്റ്ലാന്റിക്കിനപ്പുറമുളള അമേരിക്കക്കാര്നടപ്പാക്കിയിരുന്ന അടിമത്വത്തിന്റെ ചിത്രം മനുഷ്യന് കണ്ടിട്ടുളളതില്‍ വെച്ചേറ്റവും നികൃഷ്ടസ്വഭാവത്തിലുളളതായിരുന്നു. ഒരുതരത്തിലുളള മാനുഷിക പരിഗണനയും കല്പിക്കാത്ത അടിമകള്‍ക്ക് ഒന്നിനും അവകാശമില്ലായിരുന്നു. ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പുളള ജാഹിലിയ്യാകാലത്തും ഏറെക്കുറെ ഇതുതന്നെയൊയിരുന്നു അവസ്ഥ. എ ന്നാല് മാനവകുലത്തിനനുഗ്രഹമായിവന്ന ഇസ്ലാം ഇതരഭൂപ്രദേശങ്ങളില്‍ ഒന്നും പരിചിതമല്ലാതിരുന്ന അവകാശങ്ങള്‍ അടിമകള്‍ക്ക് കല്പിച്ചു. <br /><br /><span style="font-size: large;"><u><b>അടിമകളോടുളള അനുവര്‍ത്തനം</b></u></span><br />അടിമകള്‍ക്ക് അവകാശങ്ങള്‍ നിര്‍ണയിച്ചതോടൊപ്പം തന്നെ അടിമത്തസമ്പ്രദായത്തെ നിരുത്സാഹപ്പെടുത്തുന്ന നടപടികളും ഇസ്ലാം മുന്നോട്ട് വച്ചു. ഇസ്ലാമേതരപ്രദേശങ്ങളില് അടിമകളോട് നീചവും അധമവുമായി പെരുമാറിയിരുന്നത് ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. സംസാരത്തിലുളള അവഹേളനത്തോടൊപ്പം ശാരീരികമായും അടിമകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. വഹിക്കാവുന്നതിനും സഹിക്കാവുന്നതിനുമപ്പുറമുളള കഠിന ജോലികള്‍ യജമാനന് അവരെക്കൊണ്ട് രാപ്പകല്‍ ചെയ്യിക്കുമായിരുന്നു. പഴകിയ കീറിപ്പറിഞ്ഞ വസ്ത്രങ്ങളാണ് അടിമകള്‍ ധരിച്ചിരുന്നതെങ്കില്‍ യജമാനന്മാര് ധരിച്ചിരുന്നത് അന്ന് ലഭ്യമാകുന്നതില്‍ വെച്ച് ഏറ്റവും മുന്തിയ ഇനം വസ്ത്രങ്ങളായിരുന്നു. ഭക്ഷണമാണെങ്കില്‍ ഉച്ചിഷ്ടങ്ങളോ അല്ലെങ്കില്‍ ഒട്ടും സ്വാദിഷ്ടമല്ലാത്ത ആഹാരമോ ആയിരിക്കും. ഉടമസ്ഥര്‍ വയറുനിറയ്ക്കുന്ന മാംസാഹാരമോ പഴവര്‍ഗങ്ങളോ ലഭിച്ചിരുന്നവര് വളരെ വിരളം. ദൈവിക നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം പ്രവാചകന് മുഹമ്മദ് നബി(സ) അത്തരം പ്രാകൃതസമ്പ്രദായങ്ങളെല്ലാം നിരോധിച്ചു.അതുകൊണ്ട്തന്നെ അടിമ-ഉടമബന്ധം ശ്ലാഘനീയമാവുകയും അടിമകള്‍ എല്ലാ അസഹ്യതകളില്‍ നിന്നും മുക്തരാവുകയും ഉടമകള്‍ ധരിക്കുന്നതും കഴിക്കുന്നതും അടിമകള്‍ക്കും ലഭ്യമാവുകയും ചെയ്തു.<br /><br />അല്മൗറൂര് പ്രസ്താവിക്കുന്നു: അല്റബദയില് ഞാന്‍ അബൂദര്‍റിനെ കണ്ടുമുട്ടുകയുണ്ടായി. അദ്ദേഹം ഒരു മേലങ്കി അണിഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അടിമയും അതുപോലുളളത് ധരിച്ചിരുന്നു. ഞാന്‍ കാരണമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു.<br /><br />'ഞാന്‍ ഒരു മനുഷ്യനെ അവന്റെ ഉമ്മയെ വഷളാക്കി പറഞ്ഞുകൊണ്ട് ദ്രോഹിച്ചിരുന്നു. പ്രവാചകന് (സ) എന്നെ ശാസിച്ചുകൊണ്ട് പറഞ്ഞു. 'ഓ അബൂദര്‍റ് ! നീ അവനെ അവന്റെ മാതാവിനെ നിന്ദിച്ചുകൊണ്ട് ഉപദ്രവിച്ചുവെന്നോ? ജാഹിലിയ്യത്തിലെ ചില സ്വഭാവങ്ങള്‍ ഇനിയും നിന്നില്‍ അവശേഷിക്കുന്നു. നിങ്ങളുടെ അടിമകള്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരെ നിങ്ങളുടെ ഇംഗിതങ്ങള്‍ക്കായി ഏല്‍പ്പിച്ചുവെന്നു മാത്രം. അതുകൊണ്ട് ആര്‍ക്കെങ്കിലും അത്തരത്തില്‍ തന്റെ ദൗത്യനിര്വ്വഹണത്തിനായുളള സഹോദരനുണ്ടെങ്കില്‍ താന്‍ ആഹരിക്കുന്നത് അവനെയും ആഹരിപ്പിക്കട്ടെ. താന്‍ ഉടുക്കുന്നത് അവനെയും ഉടുപ്പിക്കട്ടെ. സാധ്യമാകാത്ത ജോലികള്‍ അവരെ ഏല്‍പ്പിക്കാതിരിക്കുക അഥവാ അങ്ങനെ ഏല്‍പ്പിക്കുന്നുവെങ്കില്‍ അവരെ അതില്‍ സഹായിക്കുക.' (ബുഖാരി) <br /><br />ഇസ്ലാമിന്റെ രംഗപ്രവേശത്തോടെയും പ്രയോഗവല്‍ക്കരണത്തിലൂടെയും അടിമ സമ്പ്രദായത്തിന് പുതിയ അര്‍ത്ഥവും മാനവും കൈവരികയാണ് ചെയ്തത്. തന്റെ കീഴിലുളളത് ഏതോ ഒരു കാട്ടുമൃഗമാണെന്നും അതിനെ എങ്ങനെയും ദ്രോഹിക്കാമെന്നുമുളള ധാരണയെ ഇസ്ലാം തിരുത്തിക്കുറിച്ചു. ജീ വന്‍ നിലനിര്‍ത്താനുളള അല്പഭക്ഷണം മാത്രം നല്കി പകലന്തിയോളം കഴുതകളെപ്പോലെ പണിയെടുപ്പിക്കുന്ന സ്വഭാവത്തിന് ഇസ്ലാം അറുതി വരുത്തി. അടിമയായിട്ടുളള ഓരോ മനുഷ്യനും ഒരു മുസ്ലിമിന്റെ സ്വന്തം സഹോദരനാണെന്നും മാനുഷികമൂല്യങ്ങളും അവകാശങ്ങളും അവന് വകവെച്ചുകൊടുക്കേണ്ടത് ഓരോ വിശ്വാസിയുടേയും ബാധ്യതയാണെന്നും ഇസ്ലാം വ്യക്തമാക്കി. അടിമയും ഉടമയും അല്ലാഹുവിന്റെ ദൃഷ്ടിയില് തുല്യരാണെ ന്നും ആര്‍ക്കെങ്കിലും അത്തരത്തില്‍ ആജ്ഞാനുവര്‍ത്തിയായ സഹോദരനുണ്ടെങ്കില്‍ അവന് ഇസ്ലാം നിഷ്ക്കര്‍ഷിച്ചിട്ടുളള അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്നുറപ്പു വരുത്തണമെന്ന് ഇസ്ലാം പഠിപ്പിച്ചു.<br /><br />അടിമകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും സംസ്ക്കാരം പഠിപ്പിക്കുന്നതിനും ശക്തമായി പ്രേരിപ്പിക്കുന്ന പ്രവാചക വചനങ്ങളും നമുക്ക് കാണാവുതാണ്. അബൂബുര്്ദ്ദ(റ)യുടെ പിതാവില്‍നിന്ന് അളളാഹുവിന്റെ റസൂല്‍(സ) പറഞ്ഞു 'മൂന്നുവ്യക്തികള്ക്ക് ഇരട്ടി പ്രതിഫലം ഉണ്ടായിരിക്കും(1) വേദഗ്രന്ഥം നല്കപ്പെട്ടവരില് പെട്ടവനായിരിക്കെ സ്വന്തം പ്രവാചകനിലും മുഹമ്മദ് നബി(സ)യിലും വിശ്വസിച്ചവര്‍(2) അല്ലാഹുവിനോടും സ്വന്തം യജമാനനോടുമുളള ബാധ്യതകള്‍ യഥാവിധി നിര്‍വ്വഹിക്കുന്ന അടിമ (3) സ്വന്തം അടിമസ്ത്രീയെ ഉത്തമ സംസ്ക്കാരം പഠിപ്പിക്കുകയും അവള്‍ക്ക് അധ്യാപനങ്ങള്‍ നല്കി സ്വഭാവമഹിമകള്ക്കുടമയാക്കുകയും ശേഷം അവളെ വിവാഹം ചെയ്യുകയും ചെയ്തവന്. (ബുഖാരി)<br /><br />ഇവിടെ നമുക്ക് കാണാനാവുന്നത് വിദ്യ അഭ്യസിപ്പിക്കുന്നതിന്റെ പ്രാധാന്യം മാത്രമല്ല. അടിമത്തത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ പ്രായോഗികത കൂടിയാണ്. വേദഗ്രന്ഥത്തിന്റെ ആളുകളില്‍പെട്ട വ്യക്തി ഇസ്ലാം സ്വീകരിക്കുമ്പോള്‍ ഇരട്ടി പ്രതിഫലാര്‍ഹനാകുന്നു. അത് സുനിശ്ചിതമാണ്. അതുപോലെ തന്നെയാണ് തന്റെ അടിമസ്ത്രീയെ സംസ്കൃത ചിത്തയാക്കി വിദ്യാഭ്യാസം നല്കി സ്വതന്ത്രയാക്കി വിവാഹം ചെയ്യുക എന്നതും, അടിമത്തത്തിന്റെ വഴി അടയ്ക്കുകയും വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് വഴിതുറക്കുകയുമാണ് ഇസ്ലാം ഇതിലൂടെചെയ്യുന്നത്. അടിമപ്പെണ്‍കുട്ടികളെ വ്യഭിചാരത്തിലേര്‍പ്പെടുത്തി ധനം സമ്പാദിക്കുന്നതില്‍ നിന്നും മുസ്ലിംകളെ ഇസ്ലാം വിരോധിച്ചു. അന്സാരികളില്പെട്ട ഒരാളുടെ അടിമസ്ത്രീയെ അവിഹിതത്തിന് നിര്‍ബന്ധിച്ച സന്ദര്‍ഭത്തില്‍ അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ വചനം അവതരിപ്പിക്കുകയുണ്ടായി. ജാബിര്‍ബ്നു അബ്ദുളള(റ)നിവേദനം: ഒരു അന്‍സാരിയുടെ അടിമസ്ത്രീയായിരുന്ന മുസൈഖ, നബി(സ)യു ടെ വസതിയില്‍ വന്ന് പറഞ്ഞു 'എന്റെ യജമാനന് എന്നെ പരപുരുഷ ബന്ധത്തിന് നിര്‍ബന്ധിക്കുന്നു'. ആ സന്ദര്‍ഭത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ വചനം അവതരിച്ചത്, 'നിങ്ങളുടെ കൈകാര്യക്കാരായ സ്ത്രീകളെ നിങ്ങള്‍ വ്യഭിചാരത്തിന് പ്രേരിപ്പിക്കരുത്' (അബൂദാവൂദ്)<br /><br /><span style="font-size: large;"><u><b>സമഭാവനയുടെ പാഠങ്ങള്‍</b></u></span><br />ഇതര മനുഷ്യരോടെന്ന പോലെതന്നെ അടിമകളോടും സഹവര്ത്തിക്കണമെന്നു പഠിപ്പിക്കുന്ന ധാരാളം നിര്‍ദ്ദേശങ്ങളും സന്ദര്‍ഭങ്ങളും ഇസ്ലാമിക ചരിത്രത്തില്‍ കാണാം. ഇതര മനുഷ്യരെപോലെ പരിഗണിക്കപ്പെടേണ്ടവരാണ് അടിമകളുമെന്ന് പ്രവാചകന് പ്രഖ്യാപിച്ചു. അജ്ഞാത കാലത്ത് അടിമയുടെ അടുത്ത് നില്ക്കാന് പോലും ജനം മടിച്ചിരുന്നെങ്കില്‍ പ്രാര്‍ത്ഥനാ വേളകളില്‍ പോലും അല്ലാഹുവിന്റെ മുമ്പില്‍ ഞങ്ങളെല്ലാം സമന്മാരും ഏകതാഭാവമുളളവരുമാണെന്ന വിളംബരത്തിന്റെ നാന്ദിയായി മുസ്ലിംകള് അവരുമായി തോളോട് തോള് ചേര്ന്നുനില്ക്കുന്നു. ഹസ്രത്ത് ബിലാല്‍(റ) ആദ്യമായി ഇസ്ലാം സ്വീകരിച്ച അടിമകളില്‍ ഒരാളായിരുന്നു. ഇസ്ലാമിനെ അവഹേളിക്കാനും വിഗ്രഹാരാധനയെ അനുകൂലിക്കാനുമായി അവിശ്വാസികളാല്‍ കഠിനമായി അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. എന്നാല്‍ ഇസ്ലാമില്‍ നിന്ന് ഒരിക്കലും പുറകോട്ടു പോകാതെ പ്രവാചക പാഠങ്ങളില്‍ ശക്തമായി നിലയുറപ്പിക്കുകയാണദ്ദേഹം ചെയ്തത്. വിശുദ്ധ കഅ്ബാലയത്തിന് മുകളില്‍ കയറി ആദ്യമായി ബാങ്കൊലി മുഴക്കിയതും അദ്ദേഹമാണ്. വിമോചിതരും അല്ലാത്തവരുമായ ധാരാളം അടിമകളാല്‍ നിവേദനം ചെയ്യപ്പെട്ട സ്വഹീഹായ നബിവചനങ്ങളിലൂടെ അടിമകള്‍ക്ക് ഇസ്ലാമില്‍ ലഭിച്ചിരുന്ന അംഗീകാരവും സമത്വവും മാനുഷിക പരിഗണനകളും ഇന്ന് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്. അവരുടെ വാമൊഴികള്‍ക്കും ചരിത്രാഖ്യാനങ്ങള്ക്കുമുളള അംഗീകാരവും സ്വീകാര്യതയുമാണ് ഇത് തെളിയിക്കുത്. പരസ്പരം തൊട്ടുരുമ്മി നിന്ന് അടിമകളായവര്‍ നേതൃത്വം നല്കിയ സന്ദര്‍ഭങ്ങളും ഇസ്ലാമിന്റെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.<br /><br />ഇബ്നുഉമര്‍(റ)നിവേദനം പാലായനത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രവാചകന് എത്തിച്ചേരുന്നതിന് മുമ്പ്, ഖുബായിലുളള അല്‍-ഇസ്ബായിലെത്തിയവര് ജമാഅത്ത് നമസ്ക്കാരങ്ങളില്‍ ക്വുര്‍ആന്‍ കൂടുതല്‍ ഹൃദിസ്ഥമാക്കിയതു അബൂഹുദൈഫയുടെ അടിമയായിരുന്ന സാലിമിനെയായിരുന്നു പതിവായി ഇമാമാക്കിയിരുന്നത്. (ബുഖാരി)<br />അവിശ്വാസികളായ സ്ത്രീപുരുഷന്മാരെക്കാള് മഹത്വം ഇസ്ലാം ആശ്ലേഷിച്ച സ്ത്രീപുരുഷ അടിമകള്ക്കാണെന്ന ഇസ്ലാമിക കാഴ്ചപ്പാട് വിശുദ്ധ ക്വുര്‍ആനില്‍ നിന്നും ഏതൊരാള്‍ക്കും വായിച്ചെടുക്കാന്‍ കഴിയും. വിഗ്രഹപൂജകരായ സ്ത്രീപുരുഷന്മാരെക്കാള് അടിമകളായ സ്ത്രീപുരുഷന്മാരെ സ്വന്തം മക്കളെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മുസ്ലിംകളെ ഉപദേശിക്കുന്നതും ഖുര്‍ആനില്‍ നമുക്ക് കാണാവുതാണ്. 'ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരടിമസ്ത്രീയാണ് ബഹുദൈവ വിശ്വാസിനിയേക്കാള്‍ ഉത്തമം. അവര്‍ നിങ്ങള്‍ക്ക് കൗതുകം ഉണര്‍ത്തിയാലും ശരി. ബഹുദൈവ വിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം കഴിച്ചു കൊടുക്കുകയുമരുത്. സത്യവിശ്വാസിയായ ഒരടിമയാണ് ബഹുദൈവ വിശ്വാസിയെക്കാള്‍ നല്ലത്. അവര്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും ശരി. അടിമകളെ ആദരിക്കുന്നതില്‍ ഇസ്ലാം ഒരുപടികൂടി മുന്നിട്ടു നില്ക്കുന്നു. നിങ്ങളാരും ഇതെന്റെ അടിയാണെന്ന് പറയാതെ, ഇതെന്റെ ആളാണ്, ഇതെന്റെ പരിചാരികയാണ് എന്നു പറയുവാനാണ് നബി(സ) ആഹ്വാനം ചെയ്തത്. <br /><br /><span style="font-size: large;"><u><b>അടിമമോചനത്തിന് ഇസ്ലാം നല്കുന്ന പ്രാധാന്യം</b></u></span><br />അടിമകളെ സ്വതന്ത്രരാക്കുന്നതിനും അവരെ മോചിപ്പിക്കുന്നതിനും അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ)അതിയായ പ്രാധാന്യം കല്‍പ്പിച്ചിരുന്നതായി കാണാം. അവിശ്വാസിയായിരിക്കെ അടിമയെ സ്വതന്ത്രരാക്കിയെങ്കില്‍ ആ കൃത്യത്തിനുളള പുണ്യം വിശ്വാസിയായതിന് ശേഷവും ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചു ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് പ്രതിഫലമെന്നും പേരിനും പ്രശസ്തിക്കും ചെയ്യുന്ന കാര്യങ്ങള്‍ അന്ത്യനാളില്‍ ഫലശൂന്യമാകുമെന്നുമാണ് ഇസ്ലാമിന്റെ തത്വം. എന്നാല്‍ അടിമമോചനം മുസ്ലിമാകുന്നതിന് മുമ്പ് ചെയ്താല്‍ പോലും പ്രതിഫലാര്‍ഹമാണ്. <br /><br />ഹാക്കിമിബ്നു ഹിസാം നിവേദനം 'ഞാന്‍ അ ല്ലാഹുവിന്റെ പ്രവാചകനോട് ചോദിച്ചു, റസൂലേ ഞാന്‍ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് ഏറെ സല്‍പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ദാന ധര്‍മ്മങ്ങള്‍ ചെയ്യുകയും, അടിമകളെ സ്വതന്ത്രരാക്കുകയും ബന്ധുക്കളുമായി ഉറ്റബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. അതിനൊക്കെ എനിയ്ക്ക് പ്രതിഫലം ലഭിക്കുമോ? പ്രവാചകന് മറുപടി പറഞ്ഞു, 'ആ സല്പ്രവര്ത്തനങ്ങളുമായിട്ടാണല്ലോ താങ്കള്‍ മുസ്ലിമായിട്ടുളളത്.(ബുഖാരി). തന്റെ പ്രവാചകനിലൂടെ അടിമകളെ സ്വതന്ത്രരാക്കുന്നതിന്റെ മഹത്വം അല്ലാഹു പഠിപ്പിക്കുന്നു. നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മനുഷ്യനോട് പ്രായശ്ചിത്തമായി പ്രവാചകന് ആദ്യം നിര്‍ദ്ദേശിച്ചത് ഒരു അടിമയെ മോചിപ്പിക്കാനാണ്. <br /><br />അബൂഹുറൈ(റ)യില്‍ നിന്ന്: 'ഞങ്ങള്‍ ഒരിയ്ക്കല്‍ പ്രവാചകസന്നിധിയില്‍ ഇരിക്കവെ ഒരു മനുഷ്യന് ആഗതനായി പറഞ്ഞു അല്ലാഹുവിന്റെ ദൂതരെ! ഞാന്‍ പാപിയായിരിക്കുന്നു' എന്താണ് സംഭവിച്ചതെന്ന് പ്രവാചകന് ആരാഞ്ഞു. ആ മനുഷ്യന് വിശദീകരിച്ചു. 'ഞാന്‍ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.' പ്രവാചകന് ചോദിച്ചു, താങ്കള്‍ക്ക് ഒരു അടിമയെ മോചിപ്പിക്കാനാകുമോ? കഴിയില്ലെന്ന് ആ മനുഷ്യന് മറുപടി നല്കി. 'താങ്കള്‍ തുടര്‍ച്ചയായി രണ്ടുമാസം വ്രതം അനുഷ്ഠിക്കുക' പ്രവാചകന് നിര്‍ദ്ദേശിച്ചു. തനിയ്ക്കതിനും ആവില്ലെന്നായിരുന്നു ആ മനുഷ്യന്റെ മറുപടി. വീണ്ടും പ്രവാചകന് പറഞ്ഞു. എങ്കില്‍ 60 സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുക' അതിനും കഴിയില്ലെന്നയാള്‍ മറുപടി നല്കി. പ്രവാചകന് മൗനമവലംബിച്ചു. അങ്ങനെയിരിക്കവെ, ഒരു വലിയ കുട്ട നിറയെ ഈത്തപ്പഴം നബിക്കു മുന്നില്‍ കൊണ്ടുവരപ്പെട്ടു. നേരത്തെ ചോദ്യങ്ങളുമായി വന്ന മനുഷ്യനെ പ്രവാചകന് അന്വേഷിച്ചു. വീണ്ടും ആ മനുഷ്യന് പ്രവാചകന്റെ മുന്നിലെത്തി. നബി പറഞ്ഞു. ' ഇതാ ഈ ഈത്തപ്പഴം മുഴുവന്‍ കൊണ്ടുപോയി ദാനം ചെയ്യൂ', പക്ഷേ ആ മനുഷ്യന് പറഞ്ഞു 'എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്ക് ഞാനിത് നല്‍കണമെന്നോ? അല്ലാഹുവാണെ (മദീനയിലെ) ഈ രണ്ടു മലകള്‍ക്കിടയില്‍ എന്നെക്കാള്‍ സാധുവായ ഒരു കുടുംബവുമില്ലതന്നെ' അണപ്പല്ലുകള്‍ പ്രത്യക്ഷപ്പെടുമാറ് ചിരിച്ചുകൊണ്ട് പ്രവാചകന് പറഞ്ഞു, 'ഇതു കൊണ്ടു പോയി നീ നിന്റെ കുടുംബത്തിന് നല്‍കുക'.<br /><br />ഒരടിമയ്ക്ക് രണ്ട് ഉടസ്ഥരുണ്ടായിരുന്ന സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ അവരിലൊരാള്‍ അല്ലാഹുവെ ഉദ്ദേശിച്ച് തന്റെ ഉടമസ്ഥാവകാശം ഒഴിവാക്കാനും താല്പര്യപ്പെടുമായിരുന്നു. അത്തരം രേഖകളില്‍ തന്റെ ഉടമസ്ഥാവകാശ ഓഹരി ഒഴിവാക്കുന്ന വ്യക്തി ശിഷ്ട ഓഹരികൂടി നല്കി ആ അടിമയെ പൂര്‍ണ്ണമായും മുക്തമാക്കണമെന്നായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. ആ വ്യക്തിക്കതിനു സാധിക്കാത്ത പക്ഷം ശിഷ്ടമൂല്യം കണക്കാക്കി സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച് രണ്ടാമത്തെ ഉടമയ്ക്ക് ആ ബാധ്യത വീട്ടി സ്വതന്ത്രനാകാന്‍ ആ അടിമയ്ക്ക് അവകാശമുണ്ടായിരുന്നു. <br /><br />അബൂഹുറൈറ (റ)യില്‍ നിന്ന്: പ്രവാചകന്(സ) പറഞ്ഞു. കൂട്ടുടമസ്ഥതയിലുളള ഒരടിമയെ മോചിപ്പിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നു എങ്കില്‍ ശിഷ്ട ഓഹരി കൂടി നല്കി ആ അടിമയെ പൂര്‍ണ്ണ സ്വതന്ത്രനാക്കലാണ് അനുപേക്ഷ്യം. അതിന് പ്രാപ്തിയില്ലാത്ത സാമ്പത്തികാവസ്ഥയിലാണെങ്കില്‍ ശിഷ്ട ഓഹരിയുടെ മൂല്യം ന്യായപ്രകാരം നിശ്ചയിക്കുകയും അധ്വാനത്തിലൂടെ അത്രയും ധനം സമ്പാദിച്ച് സ്വതന്ത്രനാകാന്‍ ഒരു അടിമയെ അനുവദിക്കേണ്ടതാണ്.' (ബുഖാരി). മാത്രമല്ല, അടിമകളെ വിവാഹം കഴിക്കാന്‍ ഖുര്‍ആന്‍ പ്രോത്സാഹനം നല്കുന്നു.<br />'നിങ്ങളില്‍ ആര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിയ്ക്കാന്‍ സാമ്പത്തിക ശേഷി ഇല്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ നിന്ന് നിങ്ങള്‍ക്ക് വിവാഹം കഴിക്കാവുന്നതാണ്. അല്ലാഹു ആകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുവന്‍, നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ'? (വി, ഖു. 4:25) ഉടമസ്ഥന്റെ അനുമതിയോടെ അടിമകള്‍ വിവാഹിതരാകാവുന്നതാണ്. വിവാഹ കര്‍മ്മത്തിലൂടെ അടിമ സ്ത്രീ പുരുഷന്മാര് സ്വതന്ത്രരാക്കുന്നതിനുളള സാഹചര്യമാണ് അല്ലാഹു ഇതിലൂടെ ഒരുക്കുന്നത്.<br /><br /><span style="font-size: large;"><u><b>പടിപടിയായുള്ള നിര്‍മാര്‍ജനം എന്തുകൊണ്ട്?</b></u></span><br />അടിമ മോചനം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു എന്നത് സംശയാതീതമാണ്. എന്നാലും അടിമത്ത സമ്പ്രദായം ഒരു സാമൂഹ്യ ദുരാചാരമായിട്ടു കൂടി ഇസ്ലാം എന്തുകൊണ്ട് അത് നിരോധിക്കു ന്നില്ല, എന്നൊരു പക്ഷെ ചോദ്യം ഉയര്‍ന്നേക്കാം. പ്രാഥമികമായി വിലയിരുത്തേണ്ടത് ഇസ്ലാമില്‍ കാണുന്ന അടിമ-ഉടമ സംസ്ക്കാരവും, ഇസ്ലാമിക മാര്ഗനിര്ദ്ദേശങ്ങള്ക്കന്യമായ അടിമത്ത രീതിയും തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ട് എന്നതാണ്. രണ്ടാമതായി അടിമത്തം അക്കാലത്ത് പെട്ടെന്ന് നിരോധിക്കാനാവുമായിരുന്നില്ല. സ്വതന്ത്രരായ സാധാരണ മനുഷ്യരെ കമ്പോള ചരക്കാക്കുന്നത് ഇസ്ലാം അനുവദിച്ചില്ല. അമുസ്ലിംകളുമായുളള യുദ്ധങ്ങളില്‍ പിടിച്ചെടുക്കപ്പെട്ടവരായിരുന്നു അടിമകളില്‍ ഭൂരിഭാഗവും. ജയില്‍ സമ്പ്രദായം ഇല്ലാതിരുന്ന അക്കാലത്ത് സമരമുഖത്തു നിന്ന് ലഭിക്കുന്ന യുദ്ധത്തടവുകാരെ അടിമകളാക്കി സംരക്ഷിക്കുകയായിരുന്നു പ്രായോഗികം. ഇവരെ മുസ്ലിംകള്ക്കിടയില് സ്വതന്ത്രരായി വിടുന്നത് ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണിയായിരിക്കും. തന്നെയുമല്ല, അന്തഃഛിദ്രത വളരാനും മുസ്ലിംകള് അക്രമിക്കപ്പെടാനും സ്വഹാബാക്കളെയോ ഒരുവേള പ്രവാചകനെ തന്നെയോ നിഗ്രഹിക്കാന്വരെ അത് നിമിത്തമായേക്കാം. അവരെ അടിമകളാക്കി സ്വഹാബാക്കള്‍ക്കിടയില്‍ വീതിക്കപ്പെട്ടതിനാല്‍ അവര്‍ക്ക് സംഘംചേരാനോ ഉപജാപങ്ങളുണ്ടാക്കുവാനോ മുസ് ലിംകളെ അക്രമിക്കാനോ അവസരമില്ലാതായി. <br /><br />അടിമത്തത്തിന് തുടക്കം കുറിച്ചത് ഇസ്ലാമല്ലെന്നും ഇസ്ലാമിന്റെ രംഗപ്രവേശത്തിനെത്രയോ മുമ്പ് തന്നെ ഈ സമ്പ്രദായം നിലനിന്നു എന്നതും നമുക്കറിയാവുന്നതാണ്, സുവ്യക്തമാണ്. ആത്യന്തികമായി അടിമസമ്പ്രദായം ഉന്മൂലനം ചെയ്യാനുപയുക്തമായ നിയമ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. അടിമയെ സ്വതന്ത്രനാക്കുന്നവന് മഹത്തായ പ്രതിഫലമാണുളളത്. അടിമമോചനത്തിലൂടെ ആ സമ്പ്രദായത്തിനറുതി വരുത്താനുളള എല്ലാ പ്രേരണയും ഖുര്‍ആനിലൂടെ അല്ലാഹു നല്കുന്നു. <br />'എന്നിട്ട് ആ മലമ്പാതയില്‍ അവന് തളളിക്കടന്നില്ല, ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുകയോ പട്ടിണിനാളില്‍ കുടുംബബന്ധമുളള അനാഥയ്ക്കോ കടുത്ത ദാരിദ്ര്യമുളള ഒരു സാധുവിനോ ഭക്ഷണം കൊടുക്കുകയോ ചെയ്യുകയത്രെ അത്' (വി. ഖു 90: 11-16)<br /><br /><span style="font-size: large;"><u><b>അടിമസമ്പ്രദായത്തോടുള്ള ഇസ്ലാമിന്റെ നിലപാട്</b></u></span><br />നിറമോ, വര്‍ഗമോ, ജാതിയോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ സര്‍വ്വ മനുഷ്യരെയും ആദരിക്കാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നു. ഇതര സമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായി അടിമകള്‍ക്ക് മാനുഷിക പരിഗണനയും അവകാശങ്ങളും ഇസ് ലാം കല്പിക്കുന്നു. ഇസ്ലാം അവര്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്കുന്നു. അതോടൊപ്പം അവരെ സഹോദരന്മാരായി ഗണിക്കുവാനും എല്ലാവരും ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്നത് അവര്‍ക്കും നല്കുവാനും ആവശ്യപ്പെടുന്നു. അടിമകളെ ക്കുറിച്ചുളള ചില നിര്‍ദ്ദേശങ്ങള്‍ ബൈബിളിലും കാണാനാവും. <br /><br />'ഒരുത്തന് തന്റെ സ്ത്രീ-പുരുഷ അടിമയെ ചാ ട്ടയാല് അടിക്കുകയും അങ്ങനെ ആ അടിമ മരണപ്പെടുകയും ചെയ്താല്‍ അവന് ശിക്ഷിക്കപ്പെടണം. പക്ഷെ, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുളളില്‍ ആ അടിമ എഴുന്നേല്ക്കുന്ന പക്ഷം അടിച്ചവന് ശിക്ഷാര്‍ഹനല്ല., കാരണം ആ അടിമ അവന്റെ സ്വത്താകു ന്നു. (പുറപ്പാട് 21 : 20, 21) ഇവിടെ നാം കാണുന്നത്, തന്റെ അടിമയെ അടിയ്ക്കാന്‍ ഉടമയെ ബൈബിള്‍ അനുവദിക്കുകയും അടിമ മരണപ്പെട്ടില്ലെങ്കില്‍ ഉടമ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതുമാണ്. അടിമയെ സ്വന്തം സ്വത്തുക്കളുടെ ഭാഗമായിട്ടാണ് ഉടമ കാണുന്നത്. അടിമസമ്പ്രദായത്തിലെ പോലെ മറ്റനേകം ആചാരങ്ങളിലെ മനുഷ്യനിര്‍മ്മിത നിയമങ്ങളും ധാരണകളും തിരുത്തിക്കൊണ്ടാണ് ഇസ്ലാം രംഗപ്രവേശം ചെയ്തത്. മാനുഷികതയുടെ ഭാഗത്തു നിന്നുകൊണ്ട് മാനവികതയുടെ മഹത്വം മനുഷ്യനെ പഠിപ്പിക്കുകയാണ് ഇസ്ലാം ചെയ്തത്.<br /><br />ഇസ്ലാമിന്റെ വരവോടെ അടിമകള്‍ക്ക് മാനുഷികപരിഗണന ലഭിയ്ക്കുകയും സ്വന്തം സ്വത്ത് എന്ന ധാരണ തിരുത്തപ്പെടുകയും ചെയ്തു. ക്രമേണയായി മനുഷ്യര്‍ ഈ സമ്പ്രദായം ഉപേക്ഷിക്കുന്നതായി ഇസ്ലാം ഉറപ്പുവരുത്തി. അപ്രധാന കാരണങ്ങള്‍ കൊണ്ടുപോലും അടിമമോചനം പ്രോത്സാഹിപ്പിയ്ക്കപ്പെട്ടു. സൂര്യഗ്രഹണമുണ്ടാകുമ്പോഴും ചന്ദ്രഗ്രഹണമുണ്ടാകുമ്പോഴും അടിമകളെ മോചിപ്പിക്കാന്‍ ആളുകള്‍ രംഗത്തു വന്നു. മറ്റു പല സന്ദര്‍ഭങ്ങളിലും അടിമകളെ സ്വതന്ത്രരാക്കുവാന്‍ മുസ്ലിംകള് പ്രചോദിപ്പിക്കപ്പെട്ടു. അടിമകള്‍ക്ക് ഇസ്ലാം സുരക്ഷിതത്വം പ്രദാനം ചെയ്യുകയും ക്രമേണ ക്രമേണയായി ആ സമ്പ്രദായം തന്നെ തീര്‍ത്തും ഉന്മൂലനം ചെയ്യപ്പെടാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുകയും ചെയ്തു. <br /><br /><br /></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-46662636463503248772016-03-23T09:10:00.001-07:002016-03-23T09:14:32.731-07:00അടിമത്തം, ജാതിയത, ഇസ്ലാം | ഡോ.പി അബ്ദുസലഫി<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലിരിക്കുന്ന അവസ്ഥയാണ് അടിമത്തം. വന്‍തോതില്‍ കൃഷി ആരംഭിച്ചതോടെയാണ് അടിമസമ്പ്രദായം നിലവില്‍വന്നതെന്നാണ് കരുതപ്പെടുന്നത്. പ്രാചീന ബാബിലോണിയ, റോം തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ആരംഭിച്ചത്. അടിമകള്‍ ഏറ്റവും കിരാതമായ പീഡനങ്ങള്‍ക്ക് വിധേയമായത് റോമിലാണ്. അവിടെ അടിമകള്‍ നയിച്ച കലാപങ്ങള്‍ ചരിത്രപ്രസിദ്ധമാണ്.<br />
<br />
ഹമുറാബിയുടെ നിയമാവലിയില്‍ അടിമകള്‍ക്ക് ചില ആശ്വാസങ്ങള്‍ അനുവദിച്ചിരുന്നു. സാമ്പത്തികവും സാമൂഹികവുമായ സമ്മര്‍ദ്ധങ്ങളാണ് അടിമത്വത്തിന് കളമൊരുക്കിയത്. കൃഷിപ്പണിക്കും ഖനി ജോലികള്‍ക്കുമായി ഏഷ്യാക്കാരെയും ആഫ്രിക്കക്കാരെയും യൂറോപ്യര്‍ അടിമകളാക്കിവെച്ചിരുന്നു. പതിനഞ്ചാം ശതകത്തില്‍ ഉടലെടുത്ത കോളനിവാഴ്ച അടിമത്വത്തെ കൂടുതല്‍ വ്യാപകവും പരുഷവുമാക്കി. 1865ലാണ് അമേരിക്കയില്‍ നിയമനിര്‍മ്മാണം വഴി അടിമവ്യാപാരത്തിന് അന്ത്യം കുറിച്ചത്. നീഗ്രോവംശജര്‍ ഇപ്പോഴും രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നു. 1994ലാണ് വംശവെറിയില്‍ നിന്ന് ആഫ്രിക്ക മോചനം നേടുന്നത്. <br />
<br />
വേദകാലം മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കര്‍ക്കശമായ ജാതി വ്യവസ്ഥ അടിമത്ത സമ്പ്രദായത്തിന്റെ മറ്റൊരു മുഖമാണ്. മതപരിവേഷമുള്ളതിനാല് ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടി (ഇസ്ലാമിക വിജ്ഞാന കോശം 79, 80).<br />
<br />
കേരളത്തില്‍ ജാതീയതയുമായി ബന്ധപ്പെട്ട് വിപാടനം ചെയ്യാനാവാത്ത മട്ടില്‍ രൂക്ഷമായ അടിമത്തം നിലനിന്നിരുന്നു.<br />
<br />
ജനസംഖ്യയിലെ വലിയൊരു വിഭാഗം മണ്ണുമായി ബന്ധപ്പെട്ട അടിമകളായിരുന്നു. അധ:സ്ഥിതരായ മറ്റുള്ളവരുടെ സ്ഥിതിയും ഇതില്‍ ഇന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല. എന്തെങ്കിലും കുറ്റകൃത്യങ്ങളാല്‍ ജാതി നഷ്ടപ്പെട്ടവരെയും മരണശിക്ഷക്ക് വിധിക്കപ്പെട്ടവരെയും അടിമകളാക്കി വില്ക്കാന് രാജാക്കന്മാര്ക്ക് അവകാശമുണ്ടായിരുന്നു. അടിമകളെന്ന് മുദ്രകുത്തിയാണ് അവരെ വിറ്റിരുന്നത്. ചിലപ്പോഴെല്ലാം ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കും അടിമകളെ കയറ്റി അയച്ചിരുന്നു. (ഞാന്‍ കണ്ട കേരളം, സാമുവല്ജമീര് 406, 407).<br />
<br />
പ്രാചീന അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണ്ണതകളുടെ ഭാഗം തന്നെയായിരുന്നു അടിമത്തവും. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ഉടമയുടെ മുന്നില്‍ മൃഗീയജീവിതം നയിക്കേണ്ടി വന്നിരുന്ന വിഭാഗമായിരുന്നു അടിമകള്‍. ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ അവര്‍ക്കവകാശമില്ല. എതിര്‍ത്താല്‍ മരണമടക്കമുള്ള കടുത്ത ശിക്ഷകളായിരുന്നു അവരെ കാത്തിരുന്നത്.<br />
<br />
സമൂഹത്തിന്റെ അവിഭാജ്യഘടകമായി അടിമകള്‍ മാറിയിരുന്നതിനാല്‍ അടിമത്തം ഒറ്റയടിക്ക് നിരോധിക്കുന്നത് പ്രായോഗികമായിരുന്നില്ല. അതിനാല്‍ ഇസ്ലാം പല കാര്യങ്ങളും നടപ്പില്‍വരുത്താന്‍ സ്വീകരിച്ച പടിപടിയായ രീതിയാണ് അടിമത്തം നിര്‍മ്മാര്‍ജ്ജനരംഗത്ത് സ്വീകരിച്ചത്. സ്വന്തമായ സ്വത്തോ, സംരക്ഷണ സംവിധാനങ്ങളോ അവര്‍ക്കുണ്ടായിരുന്നില്ല. ഭക്ഷണവും പാര്‍പ്പിടവും ഉടമകള്‍ നല്‍കുന്നത് മാത്രമായിരുന്നു. ഒരു സുപ്രഭാതത്തില്‍ ഇവരെയെല്ലാം സ്വതന്ത്രരാക്കിയാല്‍ അതവരുടെ നിലനില്പിന് ഭീഷണി സൃഷ്ടിക്കുമായിരുന്നു. <br />
<br />
അടിമമോചനത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ നടപടികള്‍ കൈക്കൊണ്ട ഇസ്ലാം, നിലവിലുള്ള അടിമകളോട് വര്‍ത്തിക്കേണ്ട രീതിയെകുറിച്ച് സമഗ്രമായതും അടിമ സൗഹൃദപരവുമായ നിയമനിര്‍മ്മാണമാണ് കൊണ്ടുവന്നത്. അടിമകളെ സഹോദരന്മാരായി കാണാനും ഭക്ഷണത്തിലും വസ്ത്രത്തിലും പാര്‍പ്പിടത്തിലും മാന്യമായ പങ്കാളിത്തം നല്കി അവരെ സ്വന്തമായി കരുതാനും ഇസ്ലാം പഠിപ്പിച്ചു. കടുത്ത ജോലികള്‍ അവര്‍ക്ക് ചെയ്യേണ്ടിവന്നാല്‍ അവരെ അക്കാര്യത്തില്‍ സഹായിക്കണമെന്ന് നബി (സ) ഓര്‍മ്മിപ്പിച്ചു.<br />
<br />
''വല്ലവനും തന്റെ അടിമയെ വധിച്ചാല്‍ അവനെ ഞാനും വധിക്കും, വല്ലവനും തന്റെ അടിമയെ അംഗവിച്ഛേദം ചെയ്താല്‍ നാമും അവന്റെ അംഗം വിഛേദിക്കും, വല്ലവനും തന്റെ അടിമയെ ഷണ്ഡീകരിച്ചാല്‍ നാം അവനെ ഷണ്ഡിക്കും' എന്ന് നബി (സ) പ്രഖ്യാപിക്കുകയുണ്ടായി. വിശുദ്ധ ക്വുര്‍ആന്‍ സുപ്രധാന പുണ്യകര്‍മ്മങ്ങള്‍ പറയുന്ന കൂട്ടത്തില്‍ നമസ്കാരത്തിന്റെയും സകാത്തിന്റെയും മുന്നില്‍ പറയുന്നത് അടിമ മോചനത്തെക്കുറിച്ചാണ് (2:11). ഇസ്ലാമിലെ സകാത്ത് വിതരണരംഗത്ത് അടിമകളുടെ മോചനത്തിന്നായി വിഹിതം മാറ്റി വെക്കാന്‍ ക്വുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.<br />
<br />
അടിമകളെ ദാസന്, ദാസി എന്നിങ്ങനെയാണ് വിളിക്കുന്നതുപോലും നബി (സ) വിലക്കിയതായി കാണാം. വാഹനത്തിന് പുറകില്‍ അടിമയെ നടത്തി വാഹനയാത്ര ചെയ്യുന്ന ഒരാളോട് അബൂഹുറയ്റ (റ) പറഞ്ഞു: 'നിന്റെ പിറകില്‍ അവനേയും കയറ്റൂ നിന്റെ സഹോദരനാണവന്‍, നിന്റേതുപോലുള്ള ആത്മാവ് അവനുമുണ്ട്'.<br />
<br />
അടിമ മോചനത്തിന് വമ്പിച്ച പ്രാധാന്യം നല്‍കുകയും അതൊരു പുണ്യകര്‍മ്മമായി നിശ്ചയിക്കുകയും ചെയ്ത ഇസ്ലാം 10 പേര്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ച അടിമകളെ മോചിപ്പിച്ച് സ്വതന്ത്രരാക്കുകയുണ്ടായി. അടിമസ്ത്രീയില് യജമാനനുണ്ടാകുന്ന കുട്ടികള്‍ സ്വതന്ത്രരായിരിക്കുമെന്നും യജമാനന്റെ മരണത്തോടെ ആ സ്ത്രീ സ്വതന്ത്രയാവുമെന്നും പ്രഖ്യാപിച്ചു. യുദ്ധത്തിലൂടെയല്ലാതെ ഒരാളെ അടിമയാക്കാവുന്ന എല്ലാ സമ്പ്രദായങ്ങളും വിരോധിച്ചു. ശത്രുക്കള്‍ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുമ്പോള്‍ ഇതല്ലാതെ ഒരുവഴി അന്നുണ്ടായിരുന്നില്ല. അബ്രഹാം ലിങ്കണ് അമേരിക്കയില്‍ അടിമത്തം നിരോധിക്കുന്നതുവരെയും ലോകത്ത് അടിമത്തം നിലനിന്നിരുന്നു. അടിമ സമ്പ്രദായത്തിന്റെ പേരില്‍ ഇസ്ലാമിനെതിരെ മുന്‍കാലങ്ങളില്‍ ആരും ആരോപണം ഉയര്‍ത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അടിമത്തം ലോകത്ത് നിന്ന് തുടച്ച് മാറ്റപ്പെട്ട ശേഷം അതിന്റെ പേരില്‍ ഇസ്ലാ മിനെ വിമര്‍ശിക്കുന്നവര്‍ക്ക് വേറെ ലക്ഷ്യമാണുള്ളത്. പുതിയ രൂപത്തില്‍ അടിമത്തം തിരിച്ച് വരുന്നതിനെ ഒരു നിലക്കും ഇസ്ലാം അംഗീകരിക്കുന്നില്ല എന്ന താണ് സത്യം.<br />
<span style="font-size: large;"><u><b><br /></b></u></span>
<span style="font-size: large;"><u><b>അടിമവേലയും - ഇബാദത്തും</b></u></span><br />
ഒരടിമ തന്റെ യജമാനന് അടിമവേല ചെയ്യുന്നത് അവനെ ആരാധിക്കുന്നതിന് തുല്യമാണ് എന്ന വ്യാ ഖ്യാനം പില്ക്കാലത്ത് ചിലര്‍ നടത്തിയിരുന്നു. രാഷ് ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ദുര്‍വ്യാഖ്യാനം മാത്രമായിരുന്നു അത്. 'നബി (സ)ക്ക് അടിമകളും ഉണ്ടായിരുന്നു. അവര്‍ യജമാനന്മാര്ക്ക് അടിമവേല ചെയ്യുന്നതിനെ തൗഹീദിന് വിരുദ്ധമായി നബി (സ) ഗണിച്ചിട്ടില്ല. അടിമവേല യജമാനന്മാര്ക്ക് അര്‍പ്പിച്ചുകൊണ്ട് തന്നെ അവര്‍ ഇബാദത്ത് (ആരാധന) അല്ലാഹുവിന്ന് മാത്രം അര്‍പ്പിക്കുന്ന ഏകദൈവ വിശ്വാസികളായി ജീവിച്ചു. അതിനാല്‍ ഇബാദത്തിന് അടിമവേല എന്ന പരിഭാഷ അനുയോജ്യമല്ല. പ്രസിദ്ധ ഭാഷാ നിഘണ്ടുവായ ലിസാനുല്‍ അറബില്‍ പറയുന്നു; 'അടിമ യജമാനന് അടിമവേല ചെയ്താല്‍ ഇബാദത്ത് ചെയ്തു എന്ന് പറയുകയില്ല' അടിമവേല യും ഇബാദത്തും ഒന്നല്ലെന്ന് വ്യക്തം. ഈ അര്‍ത്ഥ കല്പനയില് അറബികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല' (ഇസ്ലാം, വിശ്വാസ ദര്‍ശനം പേജ് 587). നബി (സ)ക്ക് പോലും അടിമകളുണ്ടായിരുന്നു. അവരുടെ അനുസരണയും പ്രവര്‍ത്തിയും നബി (സ)യെ ആരാധിക്കലായിരുന്നില്ലല്ലോ.<br />
<br />
<span style="font-size: large;"><b><u>ജാതീയതയുടെ വേരുകള്‍</u></b></span><br />
അടിമസമ്പ്രദായം ഔദ്യോഗികമായി ഇന്ന് നിലനില്‍ക്കുന്നില്ലെങ്കിലും ജാതീയത വളരെ ശക്തമായി കാണപ്പെടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് അതിഭീകരമാംവിധമാണ് ഇന്നും നിലനില്‍ക്കുന്നത്. അയ്യങ്കാളിയും സഹോദരന് അയ്യപ്പനും വി ടി ഭട്ടതിരിപ്പാടും കുറേയേറെ പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും പലരുടെയും മനസ്സില്‍ ജാതീയതക്ക് തന്നെയാണ് ഇന്നും സ്ഥാനമുള്ളത്. കുമാരനാശാന് തന്റെ കവിതകളിലൂടെ ജാതിക്കോമരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഒരു പൂന്തോട്ടത്തിലെ വ്യത്യസ്ത വര്‍ണ്ണവും രൂപവുമുള്ള പൂക്കളായി മനുഷ്യ വര്‍ഗ്ഗത്തെ കാണണമെന്നാണ് 'ദുരവസ്ഥ' എന്ന പ്രസിദ്ധ കവിതയിലൂടെ കുമാരനാശാന് ആഹ്വാനം ചെയ്തത്.<br />
<br />
ജനനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വിഭിന്ന തട്ടുകളായി നിശ്ചയിക്കുന്ന പ്രാകൃത വ്യവസ്ഥയാണ് ജാതീയത. ആര്‍ഷ ഭാരതം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ജാതീയത അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപത്തില്‍ നിലനിന്നിരുന്നു. വേദങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍ എന്നിവയിലെല്ലാം ജാതിക്കനുകൂലമായ പരാമര്‍ശങ്ങള്‍ കാണാം. 'ശൂദ്രന് നിന്ദ, ഈര്‍ഷ്യത, അഹങ്കാരം തുടങ്ങിയ മനോദോഷങ്ങള്‍ വെടിഞ്ഞ് ബ്രാഹ്മണ, ക്ഷത്രിയ വൈശ്യന്മാരെ ശുശ്രൂഷിക്കുകയും അതില്‍നിന്ന് കിട്ടുന്നതുകൊണ്ട് ജീവിക്കുകയും വേണം' (മനുസ്മൃതി 1:81-91) ശൂദ്രന് സ്വന്തമായ സ്വത്തവകാശമില്ല. ഉള്ളത് അവന്റെ യജമാനന് സ്വന്തമായിരിക്കും. അവര്‍ എപ്പോഴും മറ്റ് ഉയര്‍ന്ന ജാതിക്കാരുടെ അടിമകളായി കഴിയണം എന്ന സിദ്ധാന്തമായിരുന്നു നിലനിന്നിരുന്നത്.<br />
<br />
ഇസ്ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും സുപ്രധാനമായ ആശയങ്ങളിലൊന്ന് 'ഒരേയൊരു ദൈവം ഒരൊറ്റ ജനത' എന്നതാണ് പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ ഏക ദൈവം മാത്രമാണ് യഥാര്‍ത്ഥ ആരാധ്യന്‍. പ്രപഞ്ചത്തിലെ സകല വസ്തുക്കളും അവന്റെ മാത്രം സൃഷ്ടികളാണ്. കറുത്തവനും വെളുത്തവനും ഉയരം കൂടിയവനും കുറഞ്ഞവനും സുന്ദരനും വിരൂപനും സ്ത്രീയും പുരുഷനും എല്ലാം അവന്റെ സൃഷ്ടിവൈഭവത്തിന്റെയും വൈവിധ്യങ്ങളുടെയും നിദര്‍ശനങ്ങളാണ്. ഓരോ വ്യക്തിക്കും സ്വതന്ത്രമായ അസ്തിത്വവും വ്യക്തിത്വവും ലഭ്യമായിത്തീരാന്‍ ഈ വൈവിധ്യം സഹായിക്കുന്നു 'നിങ്ങളെ വംശങ്ങളും ഗോത്രങ്ങളുമായി തിരിച്ചത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്' എന്നും അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ഒരൊറ്റ സമൂഹമാക്കുമായിരുന്നു ' എന്നും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു. മനുഷ്യന് എന്ന നിലക്ക് ഒരു ഏകകമായും തുല്യാവകാശങ്ങള്‍ അനുഭവിക്കേണ്ടവരെയുമാണ് അവന് സംവിധാനിച്ചിട്ടുള്ളത്. 'നിശ്ചയം നിങ്ങളുടെ ഭാഷകളും വര്‍ണ്ണങ്ങളും വിഭിന്നമായതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്' എന്ന ക്വുര്‍ആന്‍ വചനം ഇതിലേക്കുള്ള സൂചനയാണ്. അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ മഹത്വമില്ല. നിങ്ങളെല്ലാം ആദമില്‍ നിന്നും ആദമാകട്ടെ മണ്ണില്‍നിന്നും സൃഷടിക്കപ്പെട്ടവനാണ്' എന്ന നബി (സ) യുടെ പ്രഖ്യാപനം വളരെ പ്രസക്തമത്രേ.<br />
<br />
മതമോ ജാതിയോ ആകാരരൂപമോ നോക്കാതെ മുഴുവന്‍ മനുഷ്യരെയും സമഭാവനയോടെ കാണണമെന്നാണ് ഇസ്ലാമിക ദര്‍ശനം. അവര്‍ണ്ണനായ ഒരു അടിമയാണ് അധികാരത്തില്‍ വരുന്നതെങ്കിലും അവനെ അനുസരിക്കണമെന്നാണ് പ്രവാചക നിര്‍ദ്ദേശം. ദുര്‍ബലവിഭാഗമായ അടിമകള്‍, അബലകള്‍, തൊഴിലാളികള്‍ എന്നിവരെ അവഗണിക്കുന്നതിനെതിരെ നബി (സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.<br />
<br />
ജന്മമോ തറവാടോ ഒരാളെ മഹാനാക്കുന്നില്ല. അവന്റെ കര്‍മ്മങ്ങളാണ് അവനെ ഉന്നതനാക്കുന്നത്. തിയ്യിനാല്‍ സൃഷ്ടിക്കപ്പെട്ട ഇബ്ലീസ് അഹന്ത നിമിത്തം, മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട ആദമിന്ന് സുജൂദ് ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ അല്ലാഹു അവനെ ശപിക്കുകയാണുണ്ടായത്. ഖിബ്തി വംശജനായ ഫിര്ഔന് ഇസ്റാഈല്‍ വംശത്തോട് ക്രൂരത കാണിച്ചപ്പോള്‍ അവര്‍ നശിപ്പിക്കപ്പെട്ട ചരിത്രവും ക്വുര്‍ആന്‍ വിശദീകരിക്കുന്നു.<br />
<br />
ഒരു ദുര്‍ബല നിമിഷത്തില്‍ അബൂദര്‍റ് (റ) ബിലാല്‍ (റ) വിനെ കറുത്തവളുടെ മകനേ എന്ന് വിളിച്ചപ്പോള്‍ നബി (സ) ശകാരിച്ചുകൊണ്ട് പറഞ്ഞത് 'നിന്നില്‍ ജാഹിലിയ്യത്ത് ഇപ്പോഴും നിലനില്ക്കുന്നു' എന്നാണ്. അടിമയുടെ മകനേ' എന്നു വിളിച്ച ഒരു സംഭവത്തില്‍ ഉമര്‍ (റ) ചോദിച്ചത്. 'എപ്പോഴാണ് നീ ജനങ്ങളെ അടിമകളാക്കിയത്, അവരെ അവരുടെ മാതാക്കള്‍ സ്വതന്ത്രരായി പ്രസവിച്ചു എന്നിരിക്കെ ' എന്നായിരുന്നു. ജാതി ചിന്തയില്ലാത്ത ഇസ്ലാമിന്റെ സമത്വവീക്ഷണം ലോകത്തിന് സമ്മാനിച്ചത് ഒരു ഉന്നത സംസ്കാരമായിരുന്നു. ഇന്ത്യയില്‍ ഇസ്ലാം പ്രചരിക്കാന്‍ ഏറെ സഹായിച്ചത് ജാതിചിന്തകള്‍ക്കതീതമായ അതിന്റെ കാഴ്ചപ്പാടുകളായിരുന്നുവെന്ന് ചിന്തകനും രാഷ്ട്രീയ വിചക്ഷണനുമായ ജവഹര്‍ലാല്‍ നെഹ്റു രേഖപ്പെടുത്തിയിട്ടുണ്ട്.<br />
<br />
കുറേയേറെ ഗുണപരമായ മാറ്റം ഈ രംഗത്ത് സംജാതമായിട്ടുണ്ടെങ്കിലും ജാതീയതയുടെ വേരുകള്‍ ഇപ്പോഴും തളിര്‍ത്ത് നില്‍ക്കുന്നുണ്ട്. ദളിതരെ ഇന്ന് രണ്ടാം കണ്ണുകൊണ്ട് കാണുന്ന സവര്‍ണ്ണ മനസ്സുകള്‍ നിലനില്ക്കുന്നു. വൃത്തികെട്ടതും, മോശമായ അര്‍ഥം ധ്വനിക്കുന്നതുമായ പേരുകളാണ് ദളിതന് ഇന്നും നല്കികൊണ്ടിരിക്കുന്നത്. താഴ്ന്ന ജാതിക്കാര്‍ വിദ്യാഭ്യാസപരമായി ഉയരാന്‍ ശ്രമിക്കുമ്പോള്‍ അവരെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമം നടക്കുന്ന വാര്‍ത്തകളാണ് രാജ്യത്തെ ഉന്നത കലാലയങ്ങളില്നിന്നുപോലും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പിന്നാക്ക വിഭാഗക്കാരും ദളിത് സമൂഹാംഗങ്ങളും രാജ്യത്തെ രണ്ടാംകിട പൗരന്മാരായി കരുതപ്പെടുന്ന സാഹചര്യം ഭീതിജനകമാണ്.<br />
<br />
ജാതീയതക്കും വിഭാഗീയതക്കും അതീതമായി മനുഷ്യരെ മുഴുവന്‍ ഒന്നായി കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും സൃഷ്ടിക്കാന്‍ സാധ്യമാവൂ. ഇസ്ലാം മുന്നോട്ട് വെച്ച ദര്‍ശനം സമത്വത്തിന്റെയും സമഭാവയുടേതുമാണ്. വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എല്ലാവരുടേയും സ്രഷ്ടാവായ നാഥനെ മാത്രം ആരാധിക്കുകയും അവന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന ചിന്തയോടെ ജീവിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ കരണീയമായിട്ടുള്ളത്. </div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0tag:blogger.com,1999:blog-9029116886380880978.post-69297603389771722742016-03-23T09:07:00.001-07:002016-03-23T09:07:29.096-07:00ശക്തരും ദുര്‍ബലരും ക്വുര്‍ആനിക വീക്ഷണം | അബ്ദുല്‍ അലി മദനി<div dir="ltr" style="text-align: left;" trbidi="on">
<br /><br />മനുഷ്യര്‍ക്കിടയില്‍ ബലഹീനര്‍, ശക്തര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ കാണാം. മനുഷ്യരെല്ലാം ദുര്‍ബലരും അശക്തരുമാകാന് പാടില്ലാത്ത പോലെത്തന്നെ അവരെല്ലാവരും ഒരേപോലെ ശക്തരും കരുത്തരുമാകാനും പാടുള്ളതല്ല. അങ്ങനെയൊരു വ്യവസ്ഥയാണ് സ്രഷ്ടാവ് നിര്‍ണയിച്ചിട്ടുള്ളത്. ലോകത്തിന്റെ നിലനില്പിനും അഭിവൃദ്ധിക്കും ഒരു ദൃഷ്ടാന്തമെന്ന നിലയില്‍ ഈയൊരവസ്ഥ അനിവാര്യമാണെന്ന് കാണാവുന്നതാണ്. ശക്തരും അശക്തരും തമ്മില്‍ പരസ്പരം കടിച്ചുകീറാന്‍ വേണ്ടിയോ അവര്‍ തമ്മില്‍ അടിച്ചൊതുക്കി ശക്തന്മാര് മേല്‍ക്കോയ്മ സ്ഥാപിച്ചു വാഴാന്‍ വേണ്ടിയോ അല്ല നാഥന് ഇങ്ങനെ നിശ്ചയിച്ചിട്ടുള്ളത്. മറിച്ച്, ദുര്‍ബലനെ ശക്തന് പരിപാലിക്കാനും അശക്തന് ബലവാനോട് നല്ല നിലയില്‍ വര്‍ത്തിക്കാനുമാണ്. പരസ്പരം താങ്ങും തണലും സഹായവുമാകണമെന്ന് സാരം. പക്ഷേ, ഇത്തരമൊരവസ്ഥയല്ല ലോകത്തുള്ളത്. തന്മൂലം പ്രാപഞ്ചിക വ്യവസ്ഥയില്‍ തന്നെ അത്യന്തം ആപല്‍ക്കരമായ സ്ഥിതി വിശേഷം സംജാതമാവുന്നു. മനുഷ്യ സമൂഹം ഒന്നടങ്കം അതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നു.<br /><br />ജീവസ്സുറ്റ മതദര്‍ശനമായ ഇസ്ലാം നീതിപൂര്‍വകമായൊരു സമീപനം സ്വീകരിക്കുന്നതായി കാണാനാകും. ശക്തരായ ആളുകള്‍ ദുര്‍ബലരെ അടിച്ചൊതുക്കി മേല്‍ക്കോയ്മ സ്ഥാപിക്കുന്നതും അവരുടെ മാനുഷികാവശ്യങ്ങളെ ഹനിക്കുന്നതും ഇസ്ലാം അംഗീകരിക്കുന്നില്ല. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യും വിധം പെരുമാറാന്‍ പാടില്ലെന്നതാണ് ഇസ്ലാം ഉദ്ഘോഷിക്കുന്നത്. നമ്മുടെ രാജ്യത്ത് വ്യക്തികള്‍ക്കു പകരം സംഘങ്ങളും പാര്‍ട്ടികളുമായി മാറിക്കൊണ്ട് ഇത്തരമൊരു വാഴ്ച നിലനിര്‍ത്തിപ്പോരുന്നതായി അനുഭവപ്പെടുന്നു. ഭൂരിപക്ഷം ന്യൂനപക്ഷത്തോടും ബലവാന് ബലഹീനനോടും കാണിക്കുന്ന ഈ അതിക്രമ മനോഭാവത്തെ അപലപിക്കുകയാണ് ഇസ്ലാം ചെയ്തിട്ടുള്ളത്. പീഡിതന്റെ മനസ്സില്‍ തട്ടിയുള്ള പ്രാര്‍ഥനയെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുകയെന്ന് മുന്നറിയിപ്പു നല്കിയ ദര്‍ശനമാണ് ഇസ്ലാം. അവര്‍ ആരായാലും അവന്റെയും ദൈവത്തിന്റെയമിടയില് യാതൊരു മറയും ഉണ്ടായെന്നു വരില്ലെന്നും ദൈവദൂതന് മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഭൂമിയില്‍ ദുര്‍ബലരായ ജനങ്ങള്‍ അനുഭവിക്കുന്ന വേദനയകറ്റാന്‍ ത്യാഗപരിശ്രമം നടത്തുന്നത് പുണ്യകര്‍മമായാണ് ഇസ്ലാം വീക്ഷിക്കുന്നത്.<br /><br />അശക്തരും ദുര്‍ബലരുമായവരെ സംരക്ഷിക്കേണ്ട മാര്‍ഗത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് ത്യാഗപരിശ്രമം നടത്തുന്നില്ലെന്ന് ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് ചോദിക്കുന്നതായി കാണാം. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും നിന്റെ വകയായി, ഒരു രക്ഷാധികാരിയേയും ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതകരുകയും ചെയ്യേണമേ, എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന, മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്ക്കുംവേണ്ടിയും (നിങ്ങള്‍ ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ?) (വി.ഖു 4:75)<br /><br />ശക്തരെയും ബലഹീനരെയും ഭൂമിയില്‍ നിശ്ചയി ച്ച നാഥന് ദുര്‍ബലരെ സംരക്ഷിക്കാന്‍ സമരമുറ സ്വീ കരിക്കാന്‍ ആഹ്വാനം ചെയ്യുന്നു എന്ന് മാത്രമല്ല അവരുടെ രോദനം കേട്ട് പരിഹാരമാര്‍ഗം നിര്‍ദേശിക്കുക യും ചെയ്യുന്നു. ബലഹീനരെ അടിച്ചൊതുക്കാന്‍ വേ ണ്ടിയുള്ള ഒരു പ്രത്യേക വിഭാഗമായിട്ടല്ല ശക്തരുടെ മുന്നില്‍ അവരെ പ്രപഞ്ചനാഥന് നിശ്ചയിച്ചിട്ടുള്ളതെ ന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. തങ്ങള്‍ക്ക് സ്വന്തമായി അത്യാവശ്യവും താല്പര്യവും ഉള്ളതോടൊപ്പം തന്നെ അഗതികള്‍ക്കും അനാഥര്‍ക്കും തടവുകാര്‍ ക്കുംആഹാരം നല്കിയ യഥാര്‍ഥ വിശ്വാസിയുടെ ല ക്ഷണമായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (വി.ഖു 76:8-ാം വചനം നോക്കുക). ഇത്തരം സന്ദര്‍ഭത്തില്‍ വിശ്വാസികളുടെ മനോഗതി എന്തായിരിക്കുമെന്ന് പോലും അല്ലഹു വിശദമാക്കിയിരിക്കുന്നു. ''(അവര്‍ പറയും) അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല''(വി.ഖു 76:9). ഈയൊരു സമീപനം തന്നെയാണ് ശക്തരുടെയും ദുര്‍ബലരുടെയും ഇടയില്‍ നില്‍ക്കേണ്ടത്.<br /><br />ഭൂമിയില്‍ അടിച്ചൊതുക്കപ്പെട്ട അശക്തരെയും സാധുക്കളെയും ധാരാളം ദൈവാനുഗ്രഹങ്ങളും ആധിപത്യവും നല്കി ആദരിക്കാനാണ് അല്ലാഹു തീരുമാനിച്ചിട്ടുള്ളതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നതായി കാണാം. ഈയൊരു ദൈവികവാഗ്ദാനം ഫ റോവയുടെയും ഇസ്റാഈല്യരുടെയും ജീവചരിത്രം അനാവരണം ചെയ്യുന്ന(28: 4,5) വചനങ്ങളിലും സൂ ചനയുണ്ട്. ''തീര്‍ച്ചയായും ഫിര്ഔന് ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന് വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗ ത്തെ ദുര്‍ബലരായിട്ട് അവരുടെ ആണ്മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്, തീര്‍ച്ചയായും അവന് നാശകാരികളില്‍ പെട്ടവനായിരുന്നു. നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും അവരെ നേതാക്കളാക്കുവാനും അവരെ(നാടിന്റെ) അനന്തരാവകാശികളാക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. അവര്‍ക്ക് (ആ മര്‍ദിതര്‍ ക്ക്) ഭൂമിയില്‍ സ്വാധീനം നല്കുവാനും, ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു) (വി.ഖു 28:4,5,6). ഈ വചനങ്ങളിലെല്ലാം അല്ലാഹുവില്‍ നിന്നുള്ള സഹായാനുഗ്രഹങ്ങളെ സംബന്ധിച്ചുള്ള പ്രത്യാശ മുറിയരുതെന്ന് ഉണര്ത്തിക്കൊണ്ടേയിരിക്കുകയാണ്. മാത്രമല്ല, ഇതെല്ലാം സത്യമായി പുലര്‍ന്നുകഴിഞ്ഞ യാഥാര്‍ഥ്യവുമാണ്.<br /><br />ഇവിടെ പ്രത്യേകമായി കണക്കിലെടുക്കേണ്ട ഒരു വസ്തുതയുണ്ട്. അഥവാ, പ്രപഞ്ചനാഥന് നിശ്ചയിച്ചിട്ടുള്ള കാര്യങ്ങളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ നിബന്ധനകള്‍ അവന്റെ സൃഷ്ടികള്‍ കാത്തുസൂക്ഷിക്കണമെന്നതാണത്. അവര്‍ക്ക് മാത്രമേ അല്ലാഹുവി ന്റെ കരാര്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അല്ലാഹു പറയുന്നു: ''നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല് കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാ ഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്കിയതുപോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന് അവര്‍ക്ക് പ്രാതിനി ധ്യം നല്‍കുകയും അവര്‍ക്ക് അവന് തൃപ്തിപ്പെട്ടുകൊടുത്ത അവന്റെ മതത്തിന്റെ കാര്യത്തില്‍ അവര്‍ ക്ക് അവന് സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിനുശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര് ക്കുകയില്ല. അതിനുശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍''(വി.ഖു 24:55). അതെ, അല്ലാഹുവുന്റെ ഏക ത്വം അംഗീകരിച്ച് അവനില്‍ ഒന്നിനെയും പങ്കുചേര് ക്കാത്തര്ക്കും തന്നെയാണവന്റെ വാഗ്ദാനം സത്യമായി പുലരുക. അത് അങ്ങനെത്തന്നെ പുലര്‍ന്നുകണ്ട സമുദായമാണ് മുഹമ്മദ് നബി(സ) വളര്‍ത്തിയെടുത്ത സമൂഹം.<br /><br />പ്രവാചകന്മാരെയും അവരില്‍ വിശ്വാസമര്‍പ്പിച്ച നല്ലവരായ മനുഷ്യരെയും അവരുടെ എണ്ണത്തിലെ കുറവു കാരണമായി അവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരായിരുന്നു പ്രമാണിമാരും ശക്തരായ ഭൂരിപക്ഷവും. എന്നാല്‍ അവര്‍ക്കുണ്ടായ പരാജയവും സത്യവിശ്വാസികള്ക്കുണ്ടായ നേട്ടവും ഒരു ദൃഷ്ടാന്തമായിത്തന്നെയാണ് ഖുര്‍ആന്‍ വിവരിച്ചു തന്നിട്ടുള്ളത്. എത്രയെത്ര ചെറു സംഘങ്ങള്‍ വലിയ വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് (2:249) ചോദിക്കുന്ന ക്വുര്‍ആന്‍ ദുര്‍ബല വിഭാഗത്തിന് ആത്മധൈര്യവും സഹനവും വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.<br /><br />അടിച്ചൊതുക്കപ്പെട്ടവരോട് നാടും വീടും വിട്ട് യാത്രപോകാന്‍ പ്രോത്സാഹിപ്പിക്കുന്ന വചനങ്ങളും വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാം. ഇങ്ങനെയുള്ള ഒഴിഞ്ഞുപോക്കിനെ സാങ്കേതികമായി 'ഹിജ്റ്' (പലായനം) എന്ന് പറയുന്നു. മിക്കവാറും എല്ലാ പ്രവാചകന്മാരും അവരുടെ ജനതകളും സ്വദേശം ത്യജിച്ചു പലായനം ചെയ്തിട്ടുണ്ട്. ഇത്തരം യാത്രകളാണ് അ വര്‍ക്ക് അസ്തിത്വവും നിലനില്പും പ്രദാനം ചെയ്തതെന്ന് കാണാം.<br /><br />അവസാനത്തെ ദൈവദൂതനായ മുഹമ്മദ് നബി യും അനുചരന്മാരും മക്ക വിട്ട് മദീനയിലേക്ക് ഹിജ്റ പോയി. പ്രവാചകന്(സ)യുടെ ചരിത്രത്തിലെ ഒരു മഹാസംഭവമായിരുന്നു അത്. പീഡനങ്ങള്‍ അസഹ്യമാപ്പോഴായിരുന്നു അത്. മക്കയിലെ സാഹചര്യം പരുപരുത്ത പാറക്കെട്ടുകളാലും കഠിന ഹൃദയരാലും നിറയ്ക്കപ്പെട്ട വിധമായിരുന്നു. എന്നാല്‍ ഈ പലായനം അവര്‍ക്ക് അസ്തിത്വവും ശക്തിയും ചരിത്രവും പ്രദാ നം ചെയ്തു എന്നതാണ് സത്യം. അവര്‍ ആള് ബല വും സൈന്യവുമുള്ളവരാവുകയും ചരിത്രം രചിക്കുന്നവരായി മാറുകയും ചെയ്തു. <br /><br />''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞു പോകുന്നപക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവര്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞുകൊണ്ട്-അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായി ഇറങ്ങിപ്പുറപ്പെടുകയും അനന്തരം (വഴിമധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്നപക്ഷം അവനുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടുകഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(വി.ഖു 4:100). മര്‍ദിതരും പീഡിതരുമായി കഴിഞ്ഞു കൂടുന്നവര്‍ തങ്ങളുടെ സര്‍വവും ത്യജിച്ചു നടത്തുന്ന പലായനം പോലും ദൈവ വിശ്വാസസത്തിന്റെ ശക്തിയെയാണ് വിളിച്ചറിയിക്കുന്നത്. മാത്രമല്ല, അത് ജീവിത വിശാലതയിലേക്കുള്ള കളമൊരുക്കല്‍ കൂടിയാണ്.<br /><br />ഇവിടെയെല്ലാം അക്രമിയെ പിടിച്ചുകെട്ടാനും ദുര്‍ബലരെ ഉന്നതരാക്കാനുമുള്ള അല്ലാഹുവിന്റെ തീരുമാനത്തെ വിളിച്ചറിയിക്കുന്നതായി നാം കാണേണ്ടതുണ്ട്. അഥവാ ഹിജ്റയെന്നത് ഒളിച്ചോട്ടമല്ലെന്നും അത് അസ്തത്വത്തെ ഉജ്ജ്വലമാക്കാനുള്ളതുമാണെന്നുമാണ് മനസ്സിലാക്കേണ്ടത്. അക്രമികളെ പൂര്‍ണമാ യും പിടിച്ചു ശിക്ഷിക്കുന്നപക്ഷം നിരപരാധികള്‍ അ തില്‍ പെടാതിരിക്കാനും ഹിജ്റ ഉപരിക്കുമെന്നര്ഥം.<br /><br />അല്ലാഹു സത്യവിശ്വാസികളുടെ ദുര്‍ബലാവസ്ഥയില്‍ അവര്‍ക്കു നല്കിയ രക്ഷാമാര്‍ഗത്തെയും അനുഗ്രഹങ്ങളെയും ഓര്‍മിച്ചുകൊണ്ട് സത്യവിശ്വാസികളോട് നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുതെന്നും നിങ്ങള്‍ വിശ്വസിച്ചേല്പിക്കപ്പെട്ട കാര്യങ്ങളെ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കരുതെന്നും പഠിപ്പിക്കുന്നതായി ഖുര്‍ആന്‍ 8:27 ല്‍ നമുക്ക് കാണാം. മര്‍ദിതരും പീഡിതരുമായിരുന്നവര്ക്ക് അധികാരവും സൗകര്യവും ലഭ്യമായാല്‍ പകവീട്ടാനായി അതൊന്നും ഉപോഗപ്പെടുത്തരുതെന്ന നിര്ദ്ദേശമോണതിലുള്ളത്. അത്യുന്നതമായ ഈയൊരു സ്വഭാവം ലോകചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത് അന്ത്യപ്രവാചകന് മുഹമ്മദ് നബി(സ)യുടേത് മാത്രമാണ്. മക്കാവിജയം സംഭവിച്ചപ്പോള്‍ തന്നെ നിഷ്കാസനം ചെയ്യാന്‍ പല്ലും നഖവും ആളും അര്‍ഥവും ഉപയോഗപ്പെടുത്തിയവര്‍ക്ക് പ്രവാചകന് നല്കിയ പൊതു മാപ്പ്. ഇത് ദുര്‍ബലര്‍ക്ക് ഒരു വലിയ പാഠം തന്നെയാണ്.<br /><br />ആയതിനാല്‍ വിശ്വാസികള്‍ പ്രപഞ്ചനാഥന് നി ശ്ചയിച്ച നിയമചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ജീവിതവും മരണവും പോലെയുള്ള രണ്ട് പ്രതിഭാസങ്ങളാണ് ശക്തിയും ദൗര്‍ബല്യവും. രണ്ട് ഘട്ടത്തി ലും നാഥന്റെ നിശ്ചയങ്ങള്‍ ഉള്ക്കൊള്ളുകയെന്നതാ ണ് മനുഷ്യധര്‍മം. വിശ്വാസികളോടായി ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നത് ഇങ്ങനെയാണ്. ''നിങ്ങള്‍ ക്ക് ജീവന് നല്കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യനും അവന്റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞുകൊള്ളുക. (വി.ഖു 8:24)<br /><br />''നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി പരിഗണിക്കപ്പെട്ടിരുന്ന കുറച്ചു പേര് മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങളോര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന് നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.''(വി.ഖു 8:26)<br /><br />അതെ, ആരായാലും പ്രപഞ്ചനാഥനോട് നന്ദിയുള്ളവരായി, പ്രത്യാശയുള്ളവരായി നിലകൊള്ളുകയെന്നതാണ് ഖുര്‍ആന്‍ നല്കുന്ന സന്ദേശം. മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത് പണമോ അറിവോ ശക്തിയോ ആള്‍ബലമോ സൈനിക സഹായമോ അല്ലെന്നും അവര്‍ക്ക് അസ്തിത്വവും നിര്‍ഭയ ജീവിത സാഹചര്യവും നല്‍കുന്നത് ദൈവദാനമാണെന്നും ബുദ്ധിയുള്ള മനുഷ്യരെ പഠിപ്പിക്കുകയാണ് ഖുര്‍ആന്‍ നിര്‍വഹിക്കുന്ന ദൗത്യം. ദൈവാനുഗ്രങ്ങളില് മതിമറന്നാടുന്നവരെ അവന് വെറുതെ വിട്ടിട്ടില്ലെന്നും ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. ഐശ്വര്യവും സുഖവിഭവങ്ങളിലെ അധികാരവുമെല്ലാം മനുഷ്യരെ മദോന്മത്തരാക്കുന്നു. സ്വേച്ഛാധിപതികളായി വാണിരുന്ന സീസര്‍, കിസ്റാ, ഫറോവ, നംറൂദ് രാജാക്കന്മാരും അവരുടെ കോട്ട കൊത്തളങ്ങളും സമ്പാദ്യങ്ങളുമാണവരെ ധിക്കാരികളാക്കിയത്. എന്നാല്‍ അതെല്ലാം ഇവിടെ ഉപേക്ഷിച്ച് പോകേണ്ടിന്നതായി ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ''എത്രയെത്ര തോട്ടങ്ങളും അരുവികളുമാണവര്‍ വിട്ടേച്ചുപോയത്. (എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദപൂര്‍വം അനുഭവിച്ചിരുന്നു . (എത്രയെത്ര) സൗഭാഗ്യങ്ങള്‍. അങ്ങനെയാണത് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുണ്ടായില്ല.''(വി.ഖു 44:25-29)<br /><br />ദുര്‍ബലരെയും പാവപ്പെട്ടവരെയും അടിച്ചൊതുക്കി അവരെ ഞെക്കിഞെരുക്കി കിരാത വാഴ്ച നടത്തിയവര്‍ക്കുണ്ടായ അനുഭവമാണിത്. മനുഷ്യചരിത്രം ഇതിന്ന് സാക്ഷിയുമാണ്. യഅ്ക്വൂബ് നബിയുടെ പ്രിയ പുത്രന് യൂസുഫിനെ കിണറ്റില്‍ വലിച്ചെറിഞ്ഞ സഹോദരങ്ങള്‍ തന്റെ മുന്നില്‍ പിച്ചപ്പാത്രവുമായി കീഴൊതുങ്ങി വന്നപ്പോള്‍ അവരെയെല്ലാം മാന്യമായി സ്വീകരിച്ചിരുത്തി നിങ്ങളോടെനിക്ക് യാതൊരു പ്രതികാരവുമില്ലെന്ന് പറയാന്‍ അവസരം ലഭിച്ചപ്പോള്‍ മാപ്പ് നല്കിയ സംഭവം ശക്തന്മാര്ക്കും ദുര്‍ബലര്‍ക്കും ഒരേപോലെ പാഠമാണ്. അശക്തരും ബലഹീനരുമായ നല്ല മനുഷ്യരെ അല്ലാഹു സംരക്ഷണം നല്കിയനുഗ്രഹിക്കുകയും ശക്തരും ധിക്കാരികളമായിട്ടുള്ളവരെ അവര്‍ കൈകാര്യം ചെയ്യുമെന്നും സൂചനകള്‍ നല്കുന്ന ഒട്ടേറെ വചനങ്ങള്‍ ക്വുര്‍ആനില്‍ നമുക്ക് വായിക്കാനാകും.<br /><br /><br /></div>
<div class="blogger-post-footer">Can't Read?
<a href="http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf"> Please Click Here...</a></div>Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.com0